x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകത്തെ മാറ്റിമറിച്ച പൂജ്യം

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Published: July 12, 2026 01:56 AM IST | Updated: July 12, 2026 01:56 AM IST

പ്രതീകാത്മക ചിത്രം

ഒന്നുമില്ലാത്തത് ലോകത്തെ മാറ്റിമറിക്കുമോ? ഒന്നുമില്ലാത്തതിന് എന്തു വില? എന്നാൽ, മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് ഒന്നുമില്ല എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പൂജ്യം എന്ന ചെറിയ ചിഹ്നം. ഇന്നു പൂജ്യം ഉപയോഗിക്കാത്ത ഒരു ദിവസമെങ്കിലും നമ്മുടെ ജീവിതത്തിലുണ്ടോ? ബാങ്ക് അക്കൗണ്ടിൽ തുക കണക്കാക്കുന്പോഴും ഫോൺ നന്പർ എഴുതുന്പോഴും കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്പോഴും ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കുന്പോഴും പൂജ്യം നിശബ്ദമായി അതിന്‍റെ ജോലി ചെയ്യുന്നു.

ഒരു നിമിഷം ചിന്തിച്ചുനോക്കൂ. പൂജ്യമില്ലെങ്കിൽ ഒരുലക്ഷം, ഒരു കോടി, ഒരു ബില്യൺ എന്നിവ എങ്ങനെ എഴുതും‍?. കംപ്യൂട്ടർ സാങ്കേതികവിദ്യ, ബാങ്കിംഗ്, ആധുനികശാസ്ത്രം, കൃത്രിമബുദ്ധി എന്നിങ്ങനെയുള്ളവയെല്ലാം ഇന്നത്തെ രൂപത്തിൽ സാധ്യമാകുമായിരുന്നോ? അതിശയകരമായ ഒരു സത്യം ഇതാണ്. ലോകത്തിലെ പ്രധാന പുരാതന സംസ്കാരങ്ങൾക്കൊന്നും യഥാർഥ അർഥത്തിൽ പൂജ്യം അറിയില്ലായിരുന്നു.
ഈജിപ്തുകാർ പിരമിഡുകൾ പണിതു. ഗ്രീക്കുകാർ തത്വചിന്തയ്ക്കും ശാസ്ത്രത്തിനും അടിത്തറയിട്ടു. റോമാക്കാർ മഹാ സാമ്രാജ്യങ്ങളും അദ്ഭുതകരമായ റോഡുകളും നിർമിച്ചു. അവർ ഉപയോഗിച്ചിരുന്നതു റോമന്‍ സംഖ്യാരീതിയായിരുന്നു. അതിൽ I എന്നത് 1, V എന്നത് 5, x എന്നത് 10, L എന്നത് 50, c എന്നത് 100, D എന്നത് 500, M എന്നത് 1000 എന്നിങ്ങനെയാണ് സൂചിപ്പിച്ചിരുന്നത്. ഈ രീതി ചെറിയ കണക്കുകൾക്കു മതിയായിരുന്നെങ്കിലും വലിയ കണക്കുകൂട്ടലുകൾക്കും സങ്കീർണമായ ഗണിതക്രിയകൾക്കും അത് അത്യന്തം പ്രയാസകരമായിരുന്നു. ഇന്നത്തെ ഗണിതശാസ്ത്രത്തിന്‍റെ വളർച്ചയ്ക്ക് ആവശ്യമായ സൗകര്യം അതിൽ ഉണ്ടായിരുന്നില്ല.

അപ്പോഴാണ്, ഭാരതം ലോകത്തിനു നൽകിയ ഒരു മഹത്തായ സമ്മാനം ചരിത്രത്തിന്‍റെ ഗതി മാറ്റിയത്. നൂറ്റാണ്ടുകളായി ഭാരതീയ ഗണിതശാസ്ത്രജ്ഞർ പൂജ്യം എന്ന ആശയം വികസിപ്പിച്ചുകൊണ്ടിരുന്നു. എഡി 628 ൽ മഹാനായ ഗണിതശാസ്ത്രജ്ഞൻ ബ്രഹ്മഗുപ്തൻ പൂജ്യത്തെ വെറും ഒരു ചിഹ്നമെന്നതിലുപരി സ്വന്തം നിയമങ്ങളുള്ള ഒരു സംഖ്യയായി അവതരിപ്പിച്ചു. ഗണിതശാസ്ത്രത്തിലെ വിപ്ലവകരമായ ഒരു നിമിഷമായിരുന്നു അത്.

ഭാരതത്തിൽനിന്ന് ഈ ആശയം അറബ് ലോകത്തേക്കും അവിടെനിന്നു യൂറോപ്പിലേക്കും എത്തി. പിന്നീട്, ആധുനിക ഗണിതശാസ്ത്രത്തിന്‍റെയും എൻജിനിയറിംഗിന്‍റെയും കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെയുമൊക്കെ അടിത്തറയായി അതു മാറി. ഇന്ന് നാം ഉപയോഗിക്കുന്ന ഓരോ കംപ്യൂട്ടറിനും ഓരോ മൊബൈൽ ഫോണിനും ഓരോ സാറ്റലൈറ്റിനും പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്നതു ഈ ചെറിയ പൂജ്യമാണ്. ചരിത്രം ഇവിടെ നമുക്കൊരു വലിയ ജീവിതപാഠം നൽകുന്നുണ്ട്.

ഒന്നുമല്ല എന്നു കരുതിയിരുന്നത് എല്ലാറ്റിനും അനിവാര്യമായി മാറി. ഈ കഥ ഗണിതശാസ്ത്രത്തിന്‍റെ മാത്രമല്ല, നമ്മുടെ ജീവിതത്തിന്‍റെ കഥകൂടിയാണ്. പൂജ്യം ഒറ്റയ്ക്ക് നിൽക്കുന്പോൾ അതിനു സംഖ്യാപരമായി മൂല്യമില്ല. എന്നാൽ, ഒന്നിന്‍റെ വലതുവശത്ത് അതു വന്നാൽ പത്ത്, ഒരു പൂജ്യം കൂടി വന്നാൽ നൂറ്, വീണ്ടും ഒരു പൂജ്യം കൂടി വന്നാൽ ആയിരം എന്നിങ്ങനെ പൂജ്യങ്ങളുടെ മൂല്യം വർധിക്കുന്നു.

സ്വയം വലിയവനാകാൻ ശ്രമിക്കാതെ മറ്റൊരാളുടെ മൂല്യം വർധിപ്പിക്കുകയാണ് പൂജ്യം ചെയ്യുന്നത്. ജീവിതത്തിൽ വിനയവും അതുതന്നെയല്ലേ സൂചിപ്പിക്കുന്നത്. വിനയത്തെ പലരും ബലഹീനതയായി കരുതാറുണ്ട്. എന്നാൽ, യഥാർഥത്തിൽ മനുഷ്യനെ മഹാനാക്കുന്ന ഏറ്റവും വലിയ ശക്തികളിലൊന്നാണ് വിനയം. വിനയമില്ലാത്ത അറിവ് അഹങ്കാരമായി മാറുന്പോൾ വിനയമില്ലാത്ത സന്പത്ത് ദുരാഗ്രഹമായി അധഃപതിക്കും. വിനയമില്ലാത്ത അധികാരം ഏകാധിപത്യമായി തരംതാഴുന്പോൾ വിനയമില്ലാത്ത കഴിവ് ആത്മപ്രശംസയായി മാറുന്നു.

വിനയമാണ് നമ്മുടെ ജീവിതത്തിലെ എല്ലാ ഗുണങ്ങൾക്കും യഥാർഥ മൂല്യം നൽകുന്നത്. അതായത്, പൂജ്യം മറ്റു സംഖ്യകളുടെ മൂല്യം വർധിപ്പിക്കുന്നതുപോലെ. ഇവിടെ മറ്റൊരു മനോഹരമായ പാഠവുമുണ്ട്. മനുഷ്യൻ ജീവിതം മുഴുവൻ വലുതാകാനാണ് ശ്രമിക്കുന്നത്. കൂടുതൽ പണം, കൂടുതൽ പ്രശസ്തി, കൂടുതൽ അധികാരം, കൂടുതൽ അംഗീകാരം എന്നിങ്ങനെയുള്ളവ നേടാൻ മനുഷ്യൻ ശ്രമിക്കുന്നു.

എന്നാൽ, ചരിത്രം പറയുന്നത് മറ്റൊന്നാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരാണ് ലോകത്തെ യഥാർഥത്തിൽ മാറ്റിയത്. അധ്യാപകൻ തന്‍റെ വിദ്യാർഥിയുടെ നന്മയ്ക്കുവേണ്ടി അധ്വാനിക്കുന്പോൾ, ഡോക്ടർ തന്‍റെ രോഗികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ, സ്വയം അർപ്പിക്കുന്നു. മാതാപിതാക്കൾ മക്കൾക്കുവേണ്ടി ജീവിതം പൂർണമായി സമർപ്പിക്കുന്പോൾ സന്നദ്ധപ്രവർത്തകർ ആരുമറിയാതെ സമൂഹത്തെ സേവിക്കുന്നു. അവരുടെ മഹത്വം അവർ സ്വയം ഉയർന്നതുകൊണ്ടല്ല. മറ്റുള്ളവരെ ഉയർത്തിയതുകൊണ്ടാണ്.

ദൈവപുത്രനായ യേശുനാഥൻ വളരെ ലളിതമായി ഇക്കാര്യം നമ്മെ പഠിപ്പിച്ചു. ""സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടും, സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും'' (മത്തായി 23:12). ലോകം മഹത്വത്തെ അളക്കുന്നതു സന്പത്തിന്‍റെയും സ്ഥാനത്തിന്‍റെയും പ്രശസ്തിയുടെയുമൊക്കെ അടിസ്ഥാനത്തിലാണ്.

ഒരു ചെറിയ ചിന്തകൂടി. ആറ് പൂജ്യങ്ങൾ‌ മാത്രം എഴുതിയാൽ അവയ്ക്ക് സംഖ്യാപരമായി യാതൊരു മൂല്യവുമില്ല. എന്നാൽ, അവയുടെ മുൻപിൽ 1 എന്ന് എഴുതിയാൽ അതേ പൂജ്യങ്ങൾക്ക് ഒരു ലക്ഷത്തിന്‍റെ മൂല്യമായി. പൂജ്യങ്ങൾ മാറിയില്ല. മാറിയത് അവയുടെ സ്ഥാനമാണ്.

നമ്മുടെ ജീവിതവും അതുപോലെയാണ്. അറിവും സന്പത്തും കഴിവും നേട്ടങ്ങളും എല്ലാം വിലപ്പെട്ടതാണ്. എന്നാൽ, അവയ്ക്കു യഥാർഥ അർഥം ലഭിക്കുന്നത് അവ ദൈവവുമായി ബന്ധപ്പെടുന്പോഴാണ്. ദൈവം നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാകുന്പോൾ ജോലി സേവനമാകുന്നു. വിജയം നന്ദിയാകുന്നു. ജീവിതം ഒരു ദൗത്യം തന്നെയായി മാറുന്നു. ജീവിതത്തിന്‍റെ ഏറ്റവും വലിയ നേട്ടം നമ്മളെത്തന്നെ കേന്ദ്രമാക്കുന്നതിലല്ല. ദൈവത്തിനു നമ്മുടെ ഹൃദയത്തിന്‍റെ കേന്ദ്രസ്ഥാനം നൽകുന്നതിലാണ്. ഒന്നുമല്ലെന്നു തോന്നിയ പൂജ്യം ലോകത്തെ മാറ്റിമറിച്ചു. ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ട് ചെറുതാകാൻ പഠിക്കുന്ന മനുഷ്യനു സ്വന്തം ജീവിതത്തെ മാത്രമല്ല, ലോകത്തെപ്പോലും മാറ്റിമറിക്കാൻ കഴിയും.

Tags : Zero SundayDeepika

Recent News

Corehub Up