Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor

ടൊവീനോയുടെ പേരിൽ വ്യാജ ഇമെയിൽ; മുന്നറിയിപ്പുമായി നടൻ

തന്‍റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശങ്ങൾ അയക്കുന്നതിനെതിരെ നടൻ ടൊവീനോ തോമസ്.

താനാണെന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഇത്തരക്കാർ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും താരം വ്യക്തമാക്കി. 

[email protected] എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ടൊവീനോയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്‍റെ പേരിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ അറിയിച്ചു.

ടൊവീനോ പങ്കുവച്ച കുറിപ്പ്

‘‘പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച് 

എന്‍റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ വരുന്നത്: [email protected]

ഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്‍റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ ഇമെയിൽ വിലാസത്തിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ, അതിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.

ഈ ഇമെയിലിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് (Spam/Phishing) ആയി റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. മറ്റാരും ഈ വ്യാജ പ്രചാരണത്തിന് ഇരയാകാതിരിക്കാൻ ഈ വിവരം ഇത്തരം സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുള്ള മറ്റുള്ളവരുമായും പങ്കുവയ്ക്കുക.

എന്‍റെ പേരിൽ വരുന്ന ഏതൊരു സന്ദേശവും പ്രതികരിക്കുന്നതിന് മുൻപ് അതിന്‍റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി.’’

Movies

എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല, അന്നു ഞാൻ സംശയിച്ചു നിന്നെങ്കിൽ ഇന്ന് ഞാനെന്ന നടനെ ആരും കാണില്ലായിരുന്നു; നിവിൻ പോളി

അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികളെന്നും എന്നാൽ അവർക്ക് ചാടിക്കടക്കാൻ പറ്റാത്ത തടസങ്ങളില്ലെന്നും നിവിൻ പോളി.

നിവിന്‍റെ വാക്കുകളെ ആവേശത്തോടെയാണ് വിദ്യാർഥിനികൾ എതിരേറ്റത്. കൊച്ചി സെന്‍റ് തെരേസാസ് കോളജിൽ തന്‍റെ പുതിയ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ പ്രമോഷനായെത്തിയതായിരുന്നു താരം.

''മലർവാടി ആർട്‌സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു.

ആൽക്കമിസ്റ്റ് എന്ന പുസ്തകം എന്നെ സ്വാധീനിച്ചു. ഓഡിഷന് പോകണോ, സിനിമയിൽ പരിചയക്കാരില്ലല്ലോ, പോവേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ച് സ്വയം സംശയിച്ചുനിന്ന സമയത്ത് എനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്.

ഞാൻ രണ്ടും കൽപിച്ച് ഓഡിഷന് പോയി ധൈര്യത്തോടെ പങ്കെടുത്തു. ഞാൻ ആദ്യമായി വിനീതിനെ കാണുന്നത് അവിടെവെച്ചാണ്. കാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായി ആയിരുന്നു. ഞാൻ എന്തോ ചെയ്തു. എന്നെ സെലക്ട് ചെയ്തു. എനിക്ക് ആ സിനിമ ലഭിച്ചു. അതുകൊണ്ട് എനിക്ക് ഇവിടെ വന്ന് നിൽക്കാൻ സാധിക്കുന്നു. നിവിൻ പോളി പറഞ്ഞു.

സ്‌റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്‍റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല.

അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്‌നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.

സ്‌റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്‍റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല.

അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്‌നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.

ജീവിതത്തിൽ പല സാഹചര്യങ്ങൾ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താൽ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും.

അങ്ങനെ സംശയമുണ്ടാവുമ്പോൾ നിങ്ങൾ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്‍റെ ജീവിതത്തിൽനിന്ന് ഞാൻ പഠിച്ച കാര്യമാണ് അത്.

ഒരു ക്ലാസിലെ മികച്ച വിദ്യാർഥിക്ക് മികച്ച അധ്യാപകർ ആവുന്നതിന് ഒപ്പം തന്നെ, ആ ക്ലാസിലെ എല്ലാ വിദ്യാർഥികളുടേയും മികച്ച ഗുരുക്കന്മാരാകാൻ നിങ്ങൾക്ക് സാധിക്കണം. മുമ്പോട്ടുവരാൻ ധൈര്യമില്ലാത്തവർക്ക് പിന്തുണയും പ്രചോദനവും നൽകാൻ അധ്യാപകർക്ക് കഴിയണം.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ കോളേജ് ലൈഫിലേതാണ്. വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോവുന്നത്.

ജീവിതത്തിൽ എവിടേക്കെങ്കിലും തിരിച്ചുപോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കോളേജ് കാലഘട്ടമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയമാണ് കോളേജ് കാലഘട്ടം. കോളേജ് കാലഘട്ടം അടിപൊളിയായി, സന്തോഷത്തോടെ ജീവിക്കുക.

അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെൺകുട്ടികൾ. ചില കാര്യങ്ങൾ ചെയ്യരുത്, ചിലയിടങ്ങളിൽ പോവാൻ പാടില്ല, ചില വസ്ത്രങ്ങൾ ഇടാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടിൽനിന്നും കോളേജിൽനിന്നും താമസിക്കുന്ന ഹോസ്റ്റലുകളിൽനിന്നും നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്.

നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത തടസങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്‌നത്തിനും വേണ്ടി പ്രവർത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാൻ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക''. നിവിൻ പറഞ്ഞു.

National

നടൻ പ്രകാശ് രാജ് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്

ബംഗളൂരു: നടൻ പ്രകാശ് രാജ് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്. ബംഗളൂരുവിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 65 ലക്ഷം പേരിൽ ഒരാൾ താനാണെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച്‌ താരം വ്യക്തമാക്കി.

പൗരന്മാർക്ക് വോട്ട് അവകാശം നിഷേധിക്കാനുള്ള നിങ്ങളുടെ അധികാരം നിങ്ങൾക്ക് ഉപയോഗിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു. വോട്ടവകാശം തിരികെ ലഭിക്കാൻ ഏതൊക്കെ വഴികളിലൂടെയാണ് പോകേണ്ടതെന്ന് തനിക്ക് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു.

Movies

കഴിഞ്ഞ ഒൻപതു വർഷം എന്‍റെ പേരിൽ ആ നല്ല മനുഷ്യനെയും ബലിയാടാക്കി: ദിലീപ്

ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ ഡോ. സി.എം. ഹൈദരാലിക്ക് ആശംസകളുമായി നടൻ ദിലീപ്.

കേസിന്‍റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പോലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.

ആലുവയിൽ പ്രവർത്തനം പുനരാരംഭിച്ച അൻവർ മെമ്മോറിയൽ ആശുപത്രിയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത്.

‘‘ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തിൽ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്‍റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്നപോലെ ആക്കാനും, എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാർ ചേർന്ന് പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോൾ, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

എന്‍റെ ചെറുപ്പകാലം മുതൽ, അതായത് ഓർമവച്ച കാലം തൊട്ട്, ഏകദേശം 50 വർഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി.  ഞാൻ കണ്ടിട്ടുള്ള ഡോക്ടർ എന്ന് പറയുന്നത് സി.എം. ഹൈദരാലി ഡോക്ടറാണ്. ഇവിടെയിരിക്കുന്ന കുറേപേർക്കൊക്കെ അറിയാം, അന്ന് ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ ക്ലിനിക്.

അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്നം കൊണ്ടാണ് ആലുവക്കാർക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്.  ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; പുറത്തുള്ള ആശുപത്രികളിൽ 1000 രൂപയാകുമെങ്കിൽ, ഹൈദരാലി ഡോക്ടറുടെ അടുത്ത് വന്നാൽ 90 രൂപയ്ക്കോ നൂറ്റിചില്ലാനം രൂപയ്ക്കോ മരുന്ന് വാങ്ങിച്ച് പെട്ടെന്ന് സുഖപ്പെടും. എല്ലാവരെയും പെട്ടെന്ന് സൗഖ്യമാക്കുന്ന അത്രയും കൈപ്പുണ്യമുള്ള ഡോക്ടറാണ് സി.എം. ഹൈദരാലി എന്ന് ആലുവക്കാർക്ക് മുഴുവൻ അറിയാം. ഡോക്ടറെയൊന്ന് കാണണമെങ്കിൽ അത്രയും തിരക്കായിരുന്നു ആ ആശുപത്രിയിൽ.  

നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ, അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്‍റെയിടയിലാണ് ഒൻപത് വർഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്.

അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്‍റെ വിയർപ്പിന്‍റെയും പ്രയത്നത്തിന്‍റെയും ഫലമാണ് ഈ ആശുപത്രി. മാത്രമല്ല, ആലുവക്കാർക്കും സമീപപ്രദേശത്തുള്ളവർക്കുമൊക്കെ വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അൻവർ മെമ്മോറിയൽ ഹോസ്പിറ്റൽ.

നേരത്തെ പറഞ്ഞതുപോലെ, ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ പൊലീസുകാർ നോക്കിയപ്പോൾ, പാവം ഡോക്ടറെയും ഇതിലേക്ക് വലിച്ചിഴച്ചു.

എനിക്കതിൽ വലിയ സങ്കടമുണ്ടായിരുന്നു. കാരണം, എന്‍റെ പേരിൽ ആ നല്ല മനുഷ്യൻ എത്രത്തോളം ബലിയാടായി! വെറുതെ വായിൽ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക... നമുക്കൊന്നും പറയാനും പറ്റില്ല. കൈയും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷക്കാലം.

ഈ കാലയളവിൽ ഡോക്ടർ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും, ‘ദിലീപിന്‍റെ കേസ് എന്തായി?’ എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു എന്ന് ഞാൻ പറയുമ്പോൾ, ‘ദൈവമേ, അപ്പോൾ എന്റെ കേസും മാറ്റുമോ?’ എന്ന് ഡോക്ടർ വിഷമത്തോടെ ചോദിക്കും.

ഓരോ തവണ ചോദിക്കുമ്പോഴും ഞാൻ പറയും, ‘ചിലപ്പോൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്’ എന്ന്. കോടതി നടപടികളിൽ എന്‍റെയും ഡോക്ടറുടെയും കാര്യങ്ങൾ ഒരേപോലെയാണ് പൊയ്ക്കൊണ്ടിരുന്നത്. വിഷമങ്ങൾ വന്നപ്പോൾ ഡോക്ടർക്ക് ഹാർട്ട് സർജറിയായി, ആശുപത്രിയിലായി. വർഷങ്ങളോളം കീഴ്കോടതിയിലും മേൽകോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി. അതോടൊപ്പം തന്നെ എന്‍റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഒടുവിൽ സത്യം ജയിച്ചു എന്ന് പറയുന്നതുപോലെ, ഡോക്ടർക്ക് അദ്ദേഹത്തിന്‍റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോൾ, മനസ്സ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.

ആലുവയിൽ ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് ഡോക്ടർ സി.എം. ഹൈദരാലി. 2009-ൽ എന്‍റെ അച്ഛന്‍റെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്‍റെ പ്രവർത്തനശൈലി തന്നെയാണ്. നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമൊക്കെയായി ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കുകയും ഒരുപാട് പേർക്ക് വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡോക്ടറും, ഡോക്ടർ ടോണി ഫെർണാണ്ടസും, റെഡ് ക്രോസും, സെന്‍റ് സേവ്യേഴ്സ് കോളജുമൊക്കെ ചേർന്ന് 90 ഓളം വീടുകൾ വച്ചുനൽകി. എന്‍റേതായ ഒരു വിഹിതം നൽകി ഞാനും അതിന്‍റെ ഭാഗമായി.

പിന്നീട് ട്രസ്റ്റിന്‍റെ പേരിൽ 1000 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചതും എല്ലാ സഹായങ്ങളും ചെയ്തുതന്നതും റെഡ് ക്രോസും ഡോക്ടർ സി.എം. ഹൈദരാലിയുമായിരുന്നു. ജി.പി. ചാരിറ്റബിൾ ട്രസ്റ്റ് അതിനെ പിന്തുണച്ചുപോന്നു. ആ പദ്ധതിയിലൂടെ 11 വീടുകൾ പൂർത്തിയാക്കിയ സമയത്താണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ, ഉടനെ അത് 'മറ്റയാൾക്ക് കാശ് കൊടുത്തതാണ്' എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ കുറ്റപ്പെടുത്താൻ തുടങ്ങി. അതോടുകൂടി ആ ട്രസ്റ്റിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. 

പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തിരുന്നു. ആർ.സി.സി., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ഒരുപാട് നിർദ്ധന രോഗികളുടെ ബില്ലുകൾ സെറ്റിൽ ചെയ്തിരുന്നു. എന്നാൽ ആ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി ഫ്രീസ് ചെയ്യേണ്ടിവന്നു. 

ഇത്രയും പ്രശ്നങ്ങൾക്കിടയിലും, ആശുപത്രി അടഞ്ഞുകിടന്നപ്പോഴും, പെയിൻ ആൻഡ് പാലിയേറ്റീവ് വഴി ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ ഒരുപാട് പേരെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്‍റെ ആ നന്മയാണ് ഇന്ന് നമുക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം സമ്മാനിച്ചത്. കാരണം, അദ്ദേഹത്തിന്‍റെ സ്ഥാപനം വീണ്ടും സജീവമാകുകയാണ്.

മുമ്പ് അദ്ദേഹത്തോടൊപ്പം കൈപ്പുണ്യമുള്ള മികച്ചൊരു കൂട്ടം ഡോക്ടർമാരുണ്ടായിരുന്നു. ആശുപത്രി അടച്ചപ്പോൾ അവരൊക്കെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറി.

എങ്കിലും അവരിൽ ചിലർ എന്നോട് പറഞ്ഞിരുന്നു, ‘എന്നെങ്കിലും ഹൈദരാലി ഡോക്ടർ ആ ഹോസ്പിറ്റൽ വീണ്ടും തുറക്കുകയാണെങ്കിൽ ഞങ്ങൾ തീർച്ചയായും തിരിച്ചുവരും’ എന്ന്. എന്തായാലും ആലുവക്കാർക്കും സമീപവാസികൾക്കും അദ്ദേഹത്തിന്‍റെ സേവനം വീണ്ടും ലഭ്യമാകാൻ പോകുന്നു. അദ്ദേഹത്തിന് ദീർഘായുസും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.’’– ദിലീപിന്‍റെ വാക്കുകൾ.

Movies

പ്രണയനായകന്‍ മോഹന് എന്തു സംഭവിച്ചു?

‘നീല പൊന്മാനേ...എന്‍റെ നീല പൊന്മാനേ...’1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന സിനിമയില്‍ നായകനായ ആദിവാസി യുവാവ് മല്ലന്‍ പാടുന്ന ഗാനമാണ് ഇത്. നടന്‍ മോഹന്‍ പാടുന്ന പാട്ട് എന്ന് തിരുത്തി പറയേണ്ടി വരും. കാരണം അത്ര സ്വാഭാവികമാണ് ആ രംഗത്തെ മോഹന്‍റെ അഭിനയം.

തലയിലൊരു കെട്ടും, ഒറ്റമുണ്ടുമാണ് വേഷം. വയലാര്‍-സലില്‍ ചൗധരി മാന്ത്രികതയില്‍ പിറന്ന ഗാനത്തിന്‍റെ ചരണത്തിലെ ’തേന്‍വരിക്ക കാട്ടിലെ, വെണ്‍ തേക്ക് പൂക്കും കാട്ടിലെ..’എന്ന വരികള്‍ കാട്ടിലൂടെ നടന്നാണ് നായകന്‍ പാടുന്നത്. ഹൃദയം നിറയെ നായികയായ മാലയാണ്. (ജയഭാരതി).

കാട്ടിലെവിടെയോ മാലയുണ്ട്. മല്ലനു മറുപടിയായി അവള്‍ പാടുന്നുമുണ്ട്. അതുകൊണ്ടാണ് ‘കൊച്ചു പീലി ചങ്ങാലീ നിന്‍റെ പാട്ട് ഞാന്‍ കേട്ടു മനസേ താളമാകൂ നീ....! ’എന്നു പാടി പാടി മല്ലന്‍ നടക്കുന്നത്.

പാട്ടിനൊടുവില്‍ കാട്ടിനുള്ളിലേക്കു മല്ലന്‍ നടന്നു മറയുകയാണ്. ആ സമയത്ത് മല്ലന്‍റെ തോളുകളുടെ ചലനം ബാലു മഹേന്ദ്രയുടെ കാമറ ഒപ്പിയെടുക്കുന്നുണ്ട്. ശരിക്കൊരു കാമുകന്‍ അലസമായി നടന്നുമറയുന്ന അനുഭവം മോഹന്‍റെ പിന്തിരിഞ്ഞുള്ള നടപ്പില്‍ പോലുമുണ്ട്. (സംവിധായകന്‍ രാമു കാര്യാട്ടിന്‍റെ പ്രതിഭ മറക്കുന്നില്ല.) എങ്കിലും ആ രംഗം ഇത്രയധികം മനോഹരമാക്കുന്നതില്‍ മോഹന്‍റെ സംഭാവനയും വലുതാണ്.

സൗന്ദര്യവും ആഭിജാത്യവും തുടിക്കുന്ന മുഖമാണ് മോഹന്‍ ശര്‍മയ്ക്കെങ്കിലും ഇതുപോലെ സാധാരണക്കാരായ തൊഴിലാളിവേഷങ്ങള്‍ അഭ്രപാളിയില്‍ പലതവണ ജീവനുള്ളതാക്കിയിട്ടുണ്ട് ഈ നടന്‍. 1979ല്‍ റിലീസായ കായലും കയറും എന്ന സിനിമയില്‍ കയര്‍തൊഴിലാളിയായ രാഘവനായാണ് മോഹന്‍ എത്തുന്നത്. ‘ചിത്തിര തോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ പെണ്ണേ...!’എന്ന് തോണി തുഴഞ്ഞ് പാടുമ്പോള്‍ കയര്‍ തൊഴിലാളിയുടെ അതേ മുഖം!

ഇവിടെയും തലയില്‍ കെട്ടും കള്ളിമുണ്ടുമാണ്. മല്ലനില്‍നിന്നു വ്യത്യസ്തമായി ബനിയന്‍ ധരിച്ചിട്ടുണ്ടെന്നു മാത്രം. പൂവച്ചല്‍ ഖാദര്‍ -കെ.വി. മഹാദേവന്‍ കൂട്ടുകെട്ടില്‍ ജനിച്ച ചിത്തിരതോണിയില്‍.... മോഹന്‍ പാടുമ്പോള്‍ മോഹന്‍റെ മുഖത്ത് ജീവിത രതീക്ഷയും ആഹ്ലാദവും അക്ഷരാര്‍ഥത്തില്‍ ഓളംവെട്ടുന്നത് കാണാം.

കാമുകിയായ ജാനുവിനെ (ഇവിടെയും ജയഭാരതി തന്നെയാണ് നായിക) ക്കുറിച്ചുള്ള മധുരമായ ഓര്‍മകള്‍ രാഘവന്‍റെ ഹൃദയത്തില്‍ തുടികൊട്ടുന്നത് പ്രേക്ഷകര്‍ക്ക് തൊട്ടറിയാം.

പ്രണയതീക്ഷ്ണത മാത്രമല്ല വേര്‍പാടിന്‍റെ നൊമ്പരവും എടുത്തണിയാന്‍ അനിതര സാധാരണ കഴിവുണ്ട് മോഹന്.

ഇതേ സിനിമയിലെതന്നെ ‘ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍.... ’എന്ന ഗാനം ശ്രദ്ധിച്ചാല്‍ മതി. നാടകീയത ഒട്ടുംതന്നെ ഇല്ലാതെയാണ് പ്രണയിനിയെ കാണാത്തതിന്‍റെ വിങ്ങല്‍ മോഹന്‍ പ്രകടിപ്പിക്കുന്നത്.

എത്ര മികച്ച നടനാണെങ്കിലും പ്രണയരംഗം അഭിനയിക്കുമ്പോള്‍ അത് അഭിനയമാണെന്ന ചിന്ത എപ്പോഴെങ്കിലും പ്രേക്ഷകന് അനുഭവപ്പെടാം. നായികയെ മോഹന്‍ എന്ന നടന്‍ കെട്ടിപ്പുണരുമ്പോള്‍ അത് സത്യമാണെന്ന ഒരു തോന്നലാണ് ഉണ്ടാവുക. അതിവൈകാരികതയാണ് അതിനു കാരണം. കായലും കയറും എന്ന ചിത്രത്തില്‍ നായിക ജാനു (ജയഭാരതി)വിനെ കായല്‍ത്തീരത്തുവച്ച് പുണരുമ്പോള്‍ പ്രണയിതാക്കളുടെ മുന്നില്‍ അകപ്പെട്ട ഒരനുഭവമാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്!

ഈ വൈകാരികത ഏറ്റവും തീവ്രമായി മാറുന്ന പല സിനിമകളുമുണ്ട് . ചട്ടക്കാരിയില്‍ നായിക (ലക്ഷ്മി)യുമൊത്തുള്ള പ്രണയനിമിഷങ്ങള്‍ ഉദാഹരണം. ജൂലീ... എന്ന് തുടങ്ങുന്ന വയലാര്‍-ദേവരാജന്‍ ഗാനത്തിലെ മോഹനെ ഓര്‍മിച്ചാല്‍ മതി. ചട്ടക്കാരി എന്ന സിനിമയില്‍തന്നെ ‘മന്ദസമീരനില്‍ ഒഴുകി ഒഴുകി എത്തും... ’എന്ന ഗാനരംഗവും ഏറെ ഇമോഷണലാണ്. ഇതുകൊണ്ടാവും പ്രണയനായകന്‍ എന്ന പേരില്‍ ഇന്നും മോഹനെ പലരും വിശേഷിപ്പിക്കുന്നതും.

കോളജ് വിദ്യാര്‍ഥിയായും കോടീശ്വരനായും പ്രതിനായകനായും ഗവര്‍ണറായും എല്ലാം മോഹന്‍ വേഷമിട്ടിട്ടുണ്ട്. പലപ്പോഴും ദീര്‍ഘമായ ഇടവേളകള്‍ അഭിനയ ജീവിതത്തില്‍ ഉണ്ടായിരുന്നു. 1972ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത പണിമുടക്ക് എന്ന സിനിമയില്‍ നടന്‍ മധുവിനൊപ്പം തുടക്കം കുറിച്ചു മോഹന്‍. ടൊവിനോയ്ക്കൊപ്പമുള്ള ഫൊറന്‍സിക്ക് (2020) എന്ന ചിത്രമാണ് ഒടുവില്‍ അഭിനയിച്ച മലയാള സിനിമ.

മലയാളം, തമിഴ് ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ നൂറോളം നായകന്മാരെ അവതരിപ്പിച്ചു. നിര്‍മാതാവായും സംവിധായകനായും ഗായകനായും തിരക്കഥാകൃത്തായും പേരെടുത്തു. എന്നാല്‍ മോഹനക്കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവിശ്വസനീയമാണ്. തിരുവള്ളുവര്‍ ജില്ലയിലെ നന്ദിയമ്പാക്കത്തുള്ള വൃദ്ധസേവാശ്രമത്തില്‍ അന്തേവാസിയാണ് മോഹന്‍. മാസംതോറും വലിയ തുക മരുന്നിനു വേണ്ടിവരുന്ന അവസ്ഥയില്‍ ജീവിതം തള്ളിനീക്കുകയാണ്.

2012ല്‍ ഗ്രാമം എന്ന സിനിമ നിര്‍മിച്ച് സാമ്പത്തിക ബാധ്യതകളില്‍പ്പെട്ട് ചെന്നൈയിലെ പൊയ്സ് ഗാര്‍ഡനിലെ വീടുവരെ വിറ്റുകഴിഞ്ഞു. പരിക്ഷീണനാണ്. എങ്കിലും മുഖത്ത് എവിടെയോ പഴയ കാമുകന്‍റെ മിന്നലാട്ടമുണ്ട്. ശബ്‌ദത്തില്‍, ചിരിയില്‍ എവിടെയോ പഴയ മോഹനുണ്ട്...

Kerala

കൈകളിൽ ‘നാട്ടാമൈ കുടുംബം’എന്ന് പച്ചകുത്തണം: പ്രവർത്തകർക്ക് ശരത്കുമാറിന്‍റെ നിർദേശം

ചെന്നൈ: അനുയായികളും പാർട്ടി പ്രവർത്തകരും കൈകളിൽ ‘നാട്ടാമൈ കുടുംബം’എന്ന് പച്ചകുത്തണമെന്ന വ്യത്യസ്തമായ ആഹ്വാനവുമായി തമിഴ് നടനും ബിജെപി നേതാവുമായ ആർ. ശരത്കുമാർ.

എഗ്‌മോറിലെ സ്വകാര്യ ഹോട്ടലിൽ അണികൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്. കൈയിൽ ഈ വാക്ക് പച്ചകുത്തുന്ന പ്രവർത്തകർക്ക് തന്നെയൊന്നു നേരിൽ കാണാനുള്ള ‘ഗ്രീൻ കാർഡ് ’ആയി ഇതു പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

തന്‍റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായ ‘നാട്ടാമൈ’യെ ആസ്പദമാക്കിയാണ് ഈ പരാമർശം. പച്ചകുത്തുന്നത് സ്വയം തോന്നിയ ആശയമാണെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും താത്പര്യമുള്ളവർക്ക് സ്വന്തം ഇഷ്‌ടപ്രകാരം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗുകൾ പൂർത്തിയാകുന്നതോടെ സ്വന്തം കൈയിലും ഈ വാക്ക് പച്ചകുത്തുമെന്നും ശരത്കുമാർ കൂട്ടിച്ചേർത്തു.

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ശരത്കുമാർ, താൻ ബിജെപിയിൽത്തന്നെ ഉറച്ചുനിൽക്കുമെന്നും പഴയ പാർട്ടിയായ സമത്വ മക്കൾ കക്ഷി പുനരുജ്ജീവിപ്പിക്കില്ലെന്നും വ്യക്തമാക്കി.

സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചതിനുശേഷവും അണികളെ ഏകോപിപ്പിച്ചുനിർത്താനാണ് അദ്ദേഹം ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും ശരത്കുമാറിന്‍റെ ഈ പ്രഖ്യാപനം ഇപ്പോൾ തമിഴ്‌നാട് രാഷ്‌ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയായിരിക്കുകയാണ്.

National

നടൻ പ്രദീപ് റാവത്തിന് അന്ത്യാഞ്ജലി

മുംബൈ: ബോളിവുഡ് താരം പ്രദീപ് റാവത്തിന് യാത്രാമൊഴിയേകി സിനിമാലോകം.

കാൻസർ രോഗബാധയെത്തുടർന്നു ചൊവ്വാഴ്ചയാണ് 74 കാരനായ നടൻ അന്തരിച്ചത്. മുംബൈയിലെ ഗൊരേഗാവിൽ ഇന്നലെ നടന്ന സംസ്കാരച്ചടങ്ങിൽ ഭാര്യ കല്യാണി, മകന്‍ വിക്രമാദിത്യ എന്നിവര്‍ക്കൊപ്പം അമീര്‍ ഖാന്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും ചലച്ചിത്രപ്രവർത്തകരും പങ്കെടുത്തു.

മലയാളത്തിൽ മോഹന്‍ലാല്‍ ചിത്രമായ ചൈന ടൗണ്‍, ഇതു പാതിരാമണല്‍, കസിന്‍സ്, ഒരു കടത്തനാടകന്‍ കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡ് സൂപ്പർഹിറ്റുകളായ ലഗാൻ, ഗജനി തുടങ്ങി നാനൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. മഹാഭാരതം ഉൾപ്പെടെ ഒട്ടേറെ ടെലിവിഷൻ പരന്പരകളിലും വേഷമിട്ടിരുന്നു.

Movies

നടൻ മുരുകൻ പനവിള അഞ്ചുപേർക്ക് പുതുജീവനേകും

മസ്തിഷ്ക മരണത്തെ തുടർന്ന് മരിച്ച സീരിയൽ നാടക നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീമുരുകൻ (മുരുകൻ പനവിള- 46) അഞ്ചുപേർക്ക് പുതു ജീവനേകും.

കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ, ചർമം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം ചെമ്പഴന്തി ഉളിയാഴ്ത്തുറ പനംവിള വീട്ടിൽ ശ്രീമുരുകനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കും കൈമാറി.

ചർമം തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിലേക്കും നൽകി. തീരാവേദനയ്ക്കിടയിലും മാതൃകാപരമായ തീരുമാനമെടുത്ത ശ്രീമുരുകന്‍റെ കുടുംബാംഗങ്ങളോട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്‍റെ വിയോഗത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. വൃക്കകളും ഹൃദയവും ഉൾപ്പെടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം പൂർണ്ണ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

എന്നാൽ വൃക്കകളിൽ ക്രിയാറ്റിനിന്റെ അളവ് കൂടുതലായിരുന്നതിനാലും പ്രവർത്തന കാര്യക്ഷമത കുറവായിരുന്നതിനാലും മെഡിക്കൽ സംഘത്തിന് വൃക്കകൾ എടുക്കാൻ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ഹൃദയപേശികൾക്ക് തകരാർ സംഭവിച്ചിരുന്നതിനാൽ ഹൃദയവും എടുക്കാൻ സാധിച്ചില്ല.

കോഴിക്കോട് വടകരയിൽ ഒരു പരിപാടിയുടെ റിഹേഴ്സലിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ജൂലൈ 21ന് പുലർച്ചെയാണ് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് അന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ജൂലൈ 25ന് ഉച്ചയ്ക്ക് 2.25ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് തയ്യാറായി. മിമിക്രി, നാടൻ പാട്ട്, നൃത്തനാടകം, സീരിയൽ, പ്രൊഫഷണൽ നാടകം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മുരുകൻ പനവിള. ജനപ്രിയ സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ സി.ഐ ജോസഫ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം മമത,നടന, സംഘകേളി, സ്വദേശാഭിമാനി, സാഹിതി, അജന്ത, ചിറയിൻകീഴ് അനുഗ്രഹ, കൊല്ലം സപര്യ, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിലെ സജീവ സാന്നിധ്യമായിരുന്നു. കലാമേഖലയിലെ സംഭാവനകൾക്ക് നിരവധി പ്രാദേശിക പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അഞ്ജലി മുരുകനാണ് ഭാര്യ. വൈഗ, പ്രഭൻ എന്നിവരാണ് മക്കൾ. പരേതനായ പി. പ്രഭാകരൻ നായരാണ് പിതാവ്. മാതാവ്: ഗിരിജ കുമാരി. പി.അജിത്ത് കുമാറാണ് സഹോദരൻ.

Kerala

വിനായകനെ മൊഴിയെടുത്ത് വിട്ടയച്ചു; ഫോണ്‍ പിടിച്ചെടുത്തു

മാവേലിക്കര: സമൂഹമാധ്യമത്തിലൂടെ അറുനൂറ്റിമംഗലം സ്വദേശിയെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ വിനായകനെ മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു വിട്ടയച്ചു.

വിനായകന്‍റെ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോസ്റ്റിട്ട സാഹചര്യം ഓര്‍മയില്ല എന്നാണ് വിനായകന്‍ പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. 2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.

വിനായകനെതിരേ മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ആരോ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് അറുനൂറ്റിമംഗലം സ്വദേശിയായ യുവാവ് വിനായകന് അയച്ചുകൊടുത്തിരുന്നു.

വിനായകന്‍ ഇതിന്‍റെ സ്‌ക്രീന്‍ഷോട്ട് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ നടന്‍റെ ആരാധകര്‍ അറുനൂറ്റിമംഗലം സ്വദേശിക്കും മകള്‍ക്കുമെതിരേ സൈബര്‍ ആക്രമണം നടത്തിയെന്നാണ് കേസ്.

ഇതേത്തുടര്‍ന്ന് അറുനൂറ്റിമംഗലം സ്വദേശി പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് വിനായകനെതിരേ കേസെടുത്തത്

Movies

പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ശർമ ആശുപത്രി വിട്ടു

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ഫൗജിയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത നടൻ രാജേഷ് ശർമ ആശുപത്രി വിട്ടു. കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുംബൈയിലെ വസതിയിൽ തിരിച്ചെത്തിയ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ സിനിമയുടെ സെറ്റിൽ തിരിച്ചെത്തും.

വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്‍റ് ബി.എൻ. തിവാരിയാണ് നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട വിവരം സ്ഥിരീകരിച്ചത്. കൊൽക്കത്തയിലെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം മുംബൈയിൽ തിരിച്ചെത്തി.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് ചില സങ്കീർണതകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ബി.എൻ. തിവാരി അറിയിച്ചു.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഫൗജിയുടെ ചിത്രീകരണം പൂർത്തിയായ ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുമ്പോഴാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്.

തുടക്കത്തിൽ ഇത് നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊൽക്കത്തയിലെത്തിയ ഉടൻ അദ്ദേഹത്തെ ധകൂരിയ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷ് ശർമയെ പശ്ചിമ ബംഗാൾ കായിക മന്ത്രി ഇന്ദ്രനീൽ ഖാൻ സന്ദർശിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായ ഭൂത് ബംഗ്ല എന്ന ചിത്രത്തിലാണ് രാജേഷ് ശർമ അവസാനമായി അഭിനയിച്ചത്.

Movies

എംഎൽഎ ആയതിൽപ്പിന്നെ അങ്ങനെയൊക്കെ ചോദിക്കാൻ പഠിച്ചു: രമേഷ് പിഷാരടി  

 

സിനിമാ താരത്തിൽ നിന്നും എംഎൽഎ ആയി മാറിയതിന് പിന്നിലെ അനുഭവം പറഞ്ഞ് രമേശ് പിഷാരടി. എംഎൽഎ ആകാനുള്ള തീരുമാനം വേണ്ടായിരുന്നു അല്ലേ എന്നു ചോദിക്കുന്നവരുണ്ടെന്നും എന്നാൽ തനിക്ക് അത് അങ്ങനെയല്ലെന്നും രമേശ് പറയുന്നു.

"വളരെ സജീവമായി രാഷ്ട്രീയത്തിൽ നിന്ന സമയത്താണ് എംഎൽഎയായി വരുന്നത്. എംഎൽഎ എന്ന നിലയിൽ പല കാര്യങ്ങൾക്കും ആളുകൾ എന്നെ വിളിക്കും. സർ.. വണ്ടി ഇടിച്ച് ഒരു പട്ടി ഇവിടെ ചത്ത് കിടക്കുന്നുണ്ട്, എംഎൽഎ അടിയന്തരമായി ഇടപെടണമെന്ന് പറയുന്നത് മുതൽ വലിയ പ്രശ്നങ്ങള്‍ വരെ ആളുകൾ വിളിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.

ഇതിലെല്ലാം നമ്മളാൽ കഴിയുംവിധം ഇടപെടുന്ന സാഹചര്യത്തിൽ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എംഎൽഎ ആകാനുള്ളത് എന്നെങ്കിലും ശരിയായ തീരുമാനമായി തോന്നിയിട്ടുണ്ടോ? ഇങ്ങനെ മാറേണ്ടെന്ന് തോന്നിയിട്ടുണ്ടോ? എന്നിങ്ങനെ. കാരണം ഇതിലൂടെ ഉണ്ടാകുന്ന ശത്രുക്കളുടെ എണ്ണം  വളരെ കൂടുതലാണ്. നമ്മൾ ആക്രമിക്കപ്പെടും, സൈബറിടങ്ങളിൽ കൂടിയോ അല്ലാതെയോ എങ്ങനെയാണേലും ആക്രമിക്കപ്പെടും.

ഇതൊക്കെ ചേർത്ത് വയ്ക്കുമ്പോൾ ഈ തീരുമാനം വേണ്ടായിരുന്നല്ലോ എന്ന് ഒരാള്‍ എന്നോട് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഒരു ദിവസം അതിനെ കുറിച്ച് ആലോചിച്ചു. പക്ഷേ, എനിക്ക് പിന്നീട് മനസിലായൊരു കാര്യം, കഴിഞ്ഞ ദിവസം എന്‍റെ ഓഫിസിൽ നടന്ന ഒരു കാര്യവുമായി ചേർത്ത് ഞാൻ പറയാം.

ഏക മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ട് പോയ, ജീവിതം വാർധക്യത്തിലേക്ക് കടന്ന ഒരു ഭർത്താവും ഭാര്യയും എന്നെ കാണാനായി  വന്നു. മകൻ അപകടത്തെ തുടർന്ന് ആറ് വർഷത്തോളം കോമയിലായിരുന്നു. എല്ലാം നൽകി പണം മുടക്കി അവർ ആ മകനെ ചികിത്സിച്ചെങ്കിലും അവൻ മരണപ്പെടുകയായിരുന്നു.

വീടുവരെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. ഇവർ ഈ വേദന എന്നോട് ഇങ്ങനെ പറയുകയാണ്. ഞാൻ പറഞ്ഞു നമുക്കൊരു വീടു വയ്ക്കാൻ നോക്കാം, വേണ്ടതൊക്കെ ചെയ്യാം. പക്ഷേ ഇവർക്ക് സ്വന്തമായി സ്ഥലമില്ല. സ്ഥലമുണ്ടേൽ നമുക്ക് വിവിധ പദ്ധതികളിലൊക്കെ ഉൾപ്പെടുത്തി ചെയ്യാമായിരുന്നെന്ന് ഞാൻ പറഞ്ഞു. കുഴപ്പമില്ല, ഞാൻ എന്‍റെ സൗഹൃദങ്ങൾ വഴി നിങ്ങൾക്ക് ഒരു സ്ഥലം മേടിച്ചു തരാൻ പറ്റുമോയെന്ന് നോക്കട്ടെ എന്ന് പറഞ്ഞു. 

ഈ സംഭവം നടക്കുമ്പോൾ ഇവരുടെ നേരെ പുറകിലായി ഇരിക്കുന്നത് എന്നെ കല്യാണത്തിന് ക്ഷണിക്കാനായി എത്തിയ കുറച്ചുപേരാണ്. അവരില്‍ ഒരാൾ പെട്ടെന്ന് പറയുകയാണ്, മകന്‍റെ കല്യാണത്തോട് ചേർന്ന് ഇവർക്കൊരു മൂന്ന് സെന്‍റ് സ്ഥലം ഞാൻ കൊടുക്കാം എന്ന്. ഇത് കേട്ടതും ഈ രണ്ട് പേര്‍ തമ്മിൽ ഇത് സത്യമാണോ അതോ നുണയാണോ എന്ന ഭാവത്തിൽ ഇരിക്കുകയാണ്.

തുടര്‍ന്ന് അവർ ഇമോഷനലാകുന്നു, കരയുന്നു. ഈ നിമിഷം സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്താൽ കിട്ടുന്ന സുഖമല്ല ഈ ജോലി ചെയ്യുമ്പോൾ, ഇത് കാണുമ്പോൾ, അവിടെ ആയിരിക്കുമ്പോൾ കിട്ടുന്ന സുഖം. ഇത് മാത്രമല്ല ഞാൻ പല പരിപാടിയ്ക്കും പോകുമ്പോള്‍, ഉദാഹരണത്തിന് സൈക്കിൾ കട ഉദ്ഘാടനത്തിന് പോകുമ്പോൾ രണ്ട് സൈക്കിൾ പിള്ളേര്‍ക്ക് കൊടുക്കാമോ എന്നും തുണിക്കടയിലെ ചടങ്ങിന് വിളിച്ചാൽ ഓണത്തിന് ഒരു 250 സാരി കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ ഞാനിപ്പോൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അതൊക്കെ കിട്ടാനും തുടങ്ങിയിട്ടുണ്ട്. പിഷാരടി പറഞ്ഞു.

 

International

ജുറാസിക്ക് പാർക്ക് നടൻ സാം നീൽ അന്തരിച്ചു

വെല്ലിംഗ്ടൺ: ജുറാസിക്ക് പാർക് സിനിമകളിൽ ഡൈനോസർ ഗവേഷകനായ ഡോ. അലൻ ഗ്രാന്‍റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ന്യൂസിലൻഡ് നടൻ സാം നീൽ (78) അന്തരിച്ചു. അപ്രതീക്ഷിത മരണമായിരുന്നുവെന്നു കുടുംബം പറഞ്ഞു.

ദീർഘകാലത്തെ ചികിത്സയ്ക്കുശേഷം രക്താർബുദത്തിൽനിന്നു മുക്തനായെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. അർബുദം മൂലമല്ല മരണമെന്നു കുടുംബം വ്യക്തമാക്കി.

പലതരം വേഷങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള നടനായിരുന്നു നീൽ എന്നാണു വിമർശകർ വിലയിരുത്തുന്നത്.

സ്കൂൾ കാലത്ത് നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. അന്പതിലധികം സിനിമകളിൽ വേഷം ലഭിച്ചു. ദ പിയാനോ (1993), ഈവിൾ ഏഞ്ചൽസ് (1998), ദ ഹണ്ട് ഫോർ റെഡ് ഒക്‌ടോബർ (1990) തുടങ്ങിയവ പ്രധാന ഹോളിവുഡ് സിനിമകളാണ്.

Movies

നന്ദനത്തിലെ 'ഗുരുവായൂരപ്പന്' മാംഗല്യം; 50-ാം വയസിൽ വിവാഹിതനായി നടൻ അരവിന്ദ്

നന്ദനം സിനിമയിൽ ബാലമണിക്ക് തുണയായ ആ ഗുരുവായൂരപ്പനെ മലയാളികൾ മറക്കാനിടയില്ല. ഇപ്പോഴിതാ ആ വേഷം അവതരിപ്പിച്ച അരവിന്ദ് വിവാഹിതനായിരിക്കുന്നു. തന്‍റെ 50-ാം വയസിൽ.

സാധ്വി ആര്‍.എസ് ആണ് അരവിന്ദിന്‍റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഡൽഹിയിൽ ആയിരുന്നു അരവിന്ദിന്‍റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു.

2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്‍റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ് അരവിന്ദ്.

Kerala

ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

സംഭവത്തിൽ ദുൽഖർ സൽമാന്‍റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുൽഖർ മൊഴി നൽകി.

ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായാണ് കാറുകൾ പിടിച്ചെടുത്തത്. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു.

നേരത്തെ, ദുൽഖറിന്‍റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

Movies

അവസാനം കേരളത്തിലെത്തിയത് ഒന്നരമാസം മുൻപ്; പൂർണിമ പങ്കുവച്ച ആ ചിത്രങ്ങൾ ഇന്ന് വേദനയായി മാറിയപ്പോൾ

ഒന്നരമാസം മുൻപാണ് സംവിധായകൻ ഭാഗ്യരാജ് കേരളത്തിലെത്തിയത്. പ്രിയപത്നിയും നടിയുമായ പൂർണിമയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി അതിരപ്പള്ളിയിലായിരുന്നു അദ്ദേഹം എത്തിയത്

ഭാഗ്യരാജിന്‍റെ അപ്രതീക്ഷിത വിയോഗത്തോടെ നൊമ്പര ഓർമകളാകുകയാണ് ആ ചിത്രങ്ങൾ.

‘ചാലക്കുടിക്ക് സമീപമുള്ള ശാന്തവും മനോഹരവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത്, അതിമനോഹരമായ മരങ്ങളും വനങ്ങളും ചുറ്റും നിറഞ്ഞ കാസാ റിയോ എന്നൊരു റിസോർട്ട് സ്ഥിതി ചെയ്യുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണിത്,’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം പൂർണിമ കുറിച്ചത്. 
 
പൂർണിമയ്ക്കൊപ്പം ചിരിച്ചുല്ലസിച്ച് നിൽക്കുന്ന ഭാഗ്യരാജിനെ ചിത്രങ്ങളിൽ കാണാം.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിലീപ് ചിത്രമായ മിസ്റ്റർ മരുമകൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

National

ഒരേ സമയം ഒന്നിലധികം വോട്ടർ ഐഡികൾ; നടൻ പ്രകാശ് രാജിന് അറസ്റ്റ് വാറണ്ട്

ബംഗളൂരു: നടൻ പ്രകാശ് രാജിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു മജിസ്ട്രേറ്റ് കോടതി. ഒരേ സമയം ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്.

കേസിൽ തുടർച്ചയായി സമൻസുകൾ അയച്ചിട്ടും പ്രകാശ് രാജ് പ്രതികരിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് കോടതി നടപടി. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ ഒരേസമയം വോട്ടർ പട്ടികയിൽ പേരുണ്ടെന്നാണ് ആരോപണം.

2019ൽ ബംഗളൂരുവിലെ ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രകാശ് രാജ് നിഷേധിച്ചിരുന്നു. താൻ തമിഴ്‌നാട്ടിൽ മാത്രമാണ് വോട്ട് ചെയ്യാറുള്ളതെന്ന് പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Kerala

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊച്ചി: നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം.

അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. താരത്തിന്‍റെ കാറിന്‍റെ മുൻവശം പൂർണമായും അപകടത്തിൽ തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

 

 

Movies

നടൻ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക്

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള സൗഹൃദമാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വിവരം അദ്ദേഹം പങ്കുവച്ചത്. തിരുച്ചിപ്പള്ളി ഈസ്റ്റിലേക്ക് രാഘവ ലോറൻസ് ടിവികെ സ്ഥാനാർഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ കടമ ആത്മാർഥമായി നിറവേറ്റുക, പ്രത്യൂപകാരം പ്രതീക്ഷിക്കരുത്. എനിക്ക് നിങ്ങളുടെ ഉപദേശവും മാർഗർനിർദേശവും ആവശ്യമുണ്ട്. ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണം സന്പാതിക്കാനോ സ്ഥാനമാനങ്ങൾ നേടാനോ ഉദ്ദേശവുമില്ലായിരുന്നു" അദ്ദേഹം പങ്കുവച്ചു.

നടൻ, സംവിധായകൻ, നിർമാതാവ്, കൊറിയോഗ്രാഫർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി രാഘവ ലോറൻസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രത്തിന്‍റെ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.

Editorial

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

ചാർലി ചാപ്ലിന്‍റെ നർമങ്ങളിൽ ചിലയിടത്ത് മുള്ളുകളുണ്ടായിരുന്നു; ചിരിക്കുന്നതിനിടെ പ്രേക്ഷകന്‍റെ കണ്ണുനിറയാനും അധികാരികളോടുള്ള രോഷത്താൽ ഇടയ്ക്കു ചിരി നിർത്താനും അതിടയാക്കി. സലിം കുമാർ പക്ഷേ, ചിരിപ്പിച്ചു കൊല്ലുകയായിരുന്നു. കരയിക്കാനും രോഷാകുലരാക്കാനും കറുത്ത ഫലിതങ്ങൾ പറയാനും അദ്ദേഹം മറ്റൊരു രംഗമോ മറ്റൊരു സിനിമയോ തെരഞ്ഞെടുത്തു. ആദാമിന്‍റെ മകൻ അബുവും കറുത്ത ജൂതനുമൊക്കെ സലിംകുമാറിന്‍റെ മറുവശമായിരുന്നു.

അത്തറു കച്ചവടക്കാരനായ അബുവിനെയും കറുത്ത ജൂതനായ ആരോൺ ഇല്യാഹുവിനെയും ചുമന്നുകൊണ്ട് എത്രയോ കാഴ്ചക്കാരാണ് കണ്ണു തുടച്ച് തിയറ്ററിനു പുറത്തേക്കിറങ്ങിറങ്ങിയിട്ടുള്ളത്. ട്രോളുകളുടെയും ആക്ഷേപഹാസ്യത്തിന്‍റെയും പൂർണതയ്ക്ക് ഉപയോഗിക്കപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ തമാശകൾ സിനിമയ്ക്കു പുറത്തേക്കു വളർന്ന് കേരളത്തെ വലയം ചെയ്തിട്ടുമുണ്ട്. ഒടുവിലിതാ ‘ചിരിപ്പിച്ചു കൊന്നവന്‍റെ’ മൃതദേഹത്തിനു മുന്നിൽ ‘ചിരിച്ചു മരിച്ച’ കേരളം ആദരവോടെ നിൽപ്പായി. പ്രിയ സലിംകുമാർ, ആദരാഞ്ജലികൾ!

ശനിയാഴ്ച രാത്രിയിൽ മരിക്കുന്പോൾ നടൻ സലിംകുമാറിന് 56 വയസായിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ വീടിന്‍റെ പേരുപോലും ചിരിയുടെ വിലാസമായി; ലാഫിംഗ് വില്ല. പേരു കേട്ടാൽ മതം തിരിച്ചറിയാതിരിക്കാനാണ് അച്ഛൻ ഗംഗാധരൻ ഇളയ മകന് സലിം എന്നു പേരിട്ടത്. അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി കുമാർ എന്നുകൂടി ചേർത്തെങ്കിലും സലിമാണോ കുമാറാണോ എന്നതിനു പകരം നടനാണോ എന്നു മാത്രമാണ് കേരളം അന്വേഷിച്ചത്. മിമിക്രിയിലായിരുന്നു തുടക്കം. എംജി സർവകലാ കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടി. കൊച്ചിൻ കലാഭവനിലും സാഗറിലും മികവ് തെളിയിച്ചു.

‘ഇഷ്ടമാണ് നൂറു വട്ടം’ ആദ്യ സിനിമയായി. 2000ൽ ഇറങ്ങിയ ‘തെങ്കാശിപ്പട്ടണം’ സൂപ്പർഹിറ്റായി. പിന്നീട് സിഐഡി മൂസ, മായാവി, മീശമാധവൻ... തുടങ്ങി മൂന്നൂറോളം ചിത്രങ്ങൾ! മൂന്നു തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും അഭിനയിച്ചു. പക്ഷേ, പ്രേക്ഷകനെ ചിരിക്കാൻ പോയിട്ട് ഇരുന്നിടത്തുനിന്ന് അനങ്ങാതാക്കിക്കളഞ്ഞു, ‘ആദാമിന്‍റെ മകൻ അബു’, ‘കറുത്ത ജൂതൻ’ എന്നീ സിനിമകൾ. ആദാമിന്‍റെ മകനിലെ അഭിനയത്തിന് സലിം കുമാറിനു മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഹാസ്യനടനുള്ളതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ വീണ്ടും അദ്ദേഹത്തെ തേടിയെത്തി.

‘കറുത്ത ജൂതൻ’ ഉൾപ്പെടെ നാലു സിനിമകൾ സംവിധാനം ചെയ്തു. മൂന്നു പതിറ്റാണ്ട് മലയാളസിനിമയിൽ സജീവമായിരുന്ന സലിംകുമാറിന്‍റെ ചിരി തന്നെ മലയാളിയെ ചിരിപ്പിക്കാൻ പോന്ന തമാശയായിരുന്നു. അദ്ദേഹത്തിന്‍റെ സിനിമയും സമൂഹമാധ്യമങ്ങളിലേക്കു പകർത്തപ്പെട്ട രംഗങ്ങളും ഇനിയും മലയാളിയെ വിടില്ല.

സിനിമയിൽനിന്നു സമൂഹമാധ്യമങ്ങളിലേക്കും അവിടെനിന്നു മലയാ‍ളിയുടെ ജീവിതത്തിലേക്കും ഓടിക്കയറിയ നിരവധി സംഭാഷണങ്ങൾ സലിംകുമാറിനെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. “കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ”, “ഐ ആം ദ സോറി അളിയാ... ഐ ആം ദ സോറി”, “എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായി പോയതാണോ”, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍”, “റേഷന്‍കട മറന്ന് മണ്ണെണ്ണ വാങ്ങണോ” ... തുടങ്ങിയ എത്രയോ ഡയലോഗുകളാണ് മലയാളി എടുത്തു പെരുമാറിക്കൊണ്ടിരിക്കുന്നത്.

ചിരിപ്പിച്ചതു മാത്രമല്ല, അവഗണിക്കപ്പെട്ട മനുഷ്യരുടെ ചിന്തകളെ നമ്മുടേതാക്കി മാറ്റിയതിലും സലിംകുമാർ മികവ് കാട്ടി. അദ്ദേഹംതന്നെ രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച് അഭിനയിച്ച ‘കറുത്ത ജൂതൻ’ പറയുന്നുണ്ട്: “കമ്യൂണിസ്റ്റാണെങ്കില്‍ അവന്‍ കാള്‍ മാർക്സോ, ശാസ്ത്രജ്ഞനാണെങ്കില്‍ ഐൻസ്റ്റീനോ ആയിരിക്കുമെങ്കിലും കറുത്ത ജൂതന് ഇതൊന്നും ബാധകമായിരുന്നില്ല. ചരിത്രത്തിലും ജീവിതത്തിലും കറുത്തവനെന്നും കറുത്തവന്‍ തന്നെയായിരുന്നു. ഉയിർപ്പുകളില്ലാത്ത കല്ലറകൾ തേടി അലയുന്നവനാണ് കറുത്ത ജൂതൻ.”

ജാഡയോ കാപട്യമോ സലിംകുമാറിനില്ലായിരുന്നു. തനൊരു കോൺഗ്രസുകാരനാണെന്നു തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും സംഭാഷണങ്ങളും തമാശകൾക്കൊപ്പം ചിന്തകളും പ്രകാശിപ്പിച്ചു. “ആരോ എഴുതിയ തിരക്കഥ പോലെയാണ് ജീവിതം. എന്തൊക്കെ അവാർഡ് വാങ്ങിയാലും ശരി, ജീവിതം ഒരു ഐസിയുവിൽ തീരാവുന്നതേയുള്ളൂ...” ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലുക മാത്രമല്ല, ജീവിക്കേണ്ടതെങ്ങനെയെന്നു ചിന്തിപ്പിക്കുകയും ചെയ്യുന്നു. വിട!

Kerala

മതം തിരിച്ചറിയാതിരിക്കാൻ നിരീശ്വരവാദിയായ അച്ഛന്‍ ഇട്ട പേര്; മലയാളത്തിന്‍റെ എല്ലാമായി മാറിയ സലിം കുമാർ

മലയാളത്തിന്‍റെ പ്രയ നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു.

സലിം കുമാർ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഒരു പേര് കേട്ട് അവന് ഏതാണ് മതമെന്ന് തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്‍റെ അച്ഛൻ കണ്ടെത്തിയ പേരാണ് സലിം കുമാർ.

1969 ഒക്ടോബർ പത്തിന് വടക്കൻ പറവൂരിൽ ഗംഗാധരന്‍റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ചയാൾക്ക് എന്താണ് പേരിടേണ്ടെതെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.

നിരീശ്വരവാദിയും സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്‍റെ അനുയായിയുമായിരുന്നു സലിം കുമാറിന്‍റെ അച്ഛൻ ഗംഗാധരൻ. ഇളയ മകന് മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ അദ്ദേഹം കണ്ടെത്തിയ പേരാണ് സലിം കുമാർ. ആ പേര് പിന്നീട് മലയാളികളുടെ ഇഷ്ടപേരുകളിലൊന്നായി മാറിയതും ചരിത്രം.

ചിറ്റാട്ടുകര നോർത്ത് പറവൂരിലെ ഗവൺമെന്‍റ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു സലിം കുമാറിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. നോർത്ത് പറവൂരിലെ ഗവൺമെന്‍റ് ബോയ്‌സ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.

ചെറുപ്പത്തിൽ തന്നെ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലാണ് എത്തിപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച മിമിക്രിക്കാരനുള്ള കിരീടം നേടി.

കലാഭവനിൽ നിന്നാണ് അദ്ദേഹം തന്‍റെ നാടക ജീവിതം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വർഷത്തോളം കൊച്ചിയിലെ ആരതി തിയറ്ററുകളിൽ അദ്ദേഹം പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.

മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി പ്രോഗ്രാമിന്‍റെ അവതാരകനായി സലിം കുമാറിനെ തെരഞ്ഞെടുത്തു.

1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം സിബി മലയിൽ തന്‍റെ നീ വരുവോളം എന്ന സിനിമയിൽ നല്ലൊരു വേഷം സലിം കുമാറിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്‍റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ ലൊക്കേഷനിൽ നിന്ന് തിരിച്ചയച്ചു. പിന്നീട് ഇന്ദ്രൻസാണ് ആ വേഷം ചെയ്തത്.

പിന്നീട് 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ റാഫി മെക്കാർട്ടിൻ തന്‍റെ പുതിയ ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സലിമിന് ഒരു വേഷം നൽകി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

പിന്നീട് ദിലീപിനൊപ്പം പറക്കും തളികയിൽ പാചകക്കാരനായ കോശിയുടെ വേഷവും 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന കൾട്ട് കോമഡി സിനിമയിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചു. ദിലീപിനൊപ്പം ഹിറ്റായി സലിമിന്‍റെ കരിയറും മുന്നോട്ട് പോയി.

മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ അങ്ങനെ ദിലീപും സലിമും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.

2003-ൽ ക്ലാസിക് കൾട്ട് സിനിമയായ സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ, മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, മമ്മൂട്ടി അഭിനയിച്ച പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു.

റൊമാന്‍റിക്-കോമഡി ചിത്രമായ പുലിവാൽ കല്യാണത്തിലാണ് സലിം കുമാർ തന്‍റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളന്‍റെ നിസഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി, പൈപ്പ് വലിക്കുന്ന ധനികന്‍റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ പിന്നീട് കേരള ട്രോൾ സമൂഹത്തിൽ ഒരു കൾട്ട് ഫോളോവേഴ്‌സിനെ വളർത്തിയെടുത്തു. ഇന്നും മീമുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സലിമിന്‍റെ മുഖമാണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്‍റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.

-

Kerala

ആ ചിരിക്കാലം ഇനിയില്ല; നടൻ സലിം കുമാർ വിടവാങ്ങി

കൊച്ചി: മലയാളത്തിന്‍റെ പ്രയ നടൻ സലിം കുമാർ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

1969 ഒക്ടോബര്‍ ഒമ്പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്.കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.1996ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്‍റെ അരങ്ങേറ്റം.

മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. ആദാമിന്‍റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായി.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും ലഭിച്ചു. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായി.

2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കരസ്ഥമാക്കി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു.

കംപാർട്മെന്‍റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

Movies

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ശ്രീജക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവാഹിതനായ വിവരം ശ്രീജിത്ത് തന്നെയാണ് പങ്കുവച്ചത്.

"നമ്മൾ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മൾ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്‍റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു. ഞങ്ങളുടെ വിവാഹ വാർത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു'. ആനന്ദ് മധുസൂദനൻ കുറിച്ചു.

പി. ജയചന്ദ്രന്‍റെ ശബ്ദത്തിൽ വൻഹിറ്റായി മാറിയ പൊടിമീശ മുളയ്ക്കണ കാലം...(പാ.വ.) എന്ന ഗാനമാണ് ആനന്ദിനെ ഏറെ പ്രശസ്തനാക്കിയത്. പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ആനന്ദ് മധുസൂദനനാണ്.

സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചതും ആനന്ദ് തന്നെയായിരുന്നു.

Movies

കോകിലയുടെ മാല എട്ടു പവന്‍റേത്, വില ഒൻപതുലക്ഷം വരും: ബാല

കുടുംബാംഗങ്ങൾക്കൊപ്പം ഭാര്യയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് നടൻ ബാല. തന്‍റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മുഴുവൻ കോകിലയുടെ പേരിലേക്ക് മാറ്റിയെഴുതിയെന്ന വലിയ വെളിപ്പെടുത്തലും ബാല പിറന്നാളാഘോഷത്തിൽ നടത്തി. തന്‍റെ കൈയിൽ ഇപ്പോൾ ഒന്നുമില്ലെന്നും താനിപ്പോൾ പാപ്പരായി മാറിയെന്നും ബാല പറയുന്നു.

പിറന്നാൾ സമ്മാനമായി കോകിലയ്ക്ക് നൽകിയ മാലയുടെ വിലയെക്കുറിച്ച് ചോദിച്ച യൂട്യൂബർമാരോടാണ് ബാല സ്വത്തുവിവരങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

‘‘മാലയുടെ വിലയൊന്നും ആരും ചോദിക്കേണ്ട. ഞാൻ എന്‍റെ സ്വത്തെല്ലാം കോകിലയ്ക് എഴുതിക്കൊടുത്തു. എന്‍റെ കൈയിൽ ഇപ്പോൾ ഒന്നുമില്ല, ഞാൻ പാപ്പരാണ്. വേണമെങ്കിൽ എന്നെ ഇനി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ എനിക്ക് പോകേണ്ടി വരും. ഒന്നുമില്ലാത്ത സാധാരണക്കാരനാണ് ഞാൻ ഇപ്പോൾ.’’ ബാല വ്യക്തമാക്കി.

ഇത്രയുംവലിയ സ്വത്തുക്കൾ നൽകാൻ മാത്രം കോകില ബാലയ്ക്ക് എന്താണ് നൽകിയതെന്ന ചോദ്യത്തിന് "അവൾ എന്നെ പൂർണമായി വിശ്വസിച്ചു" എന്നായിരുന്നു നടന്‍റെ മറുപടി.

ആഘോഷത്തിനിടെ കോകിലയുടെ കഴുത്തിലണിഞ്ഞിരുന്ന മാലയെക്കുറിച്ചും ബാല സംസാരിച്ചു. ഏതാണ്ട് എട്ട് പവനോളം തൂക്കം വരുന്ന ഈ സ്വർണ്ണമാലയ്ക്ക് ഒൻപത് ലക്ഷത്തോളം രൂപ വിലവരുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തന്‍റെ കഴുത്തിലുള്ള മാല സ്ഫടികം കൊണ്ടുണ്ടാക്കിയതാണെന്നും അത് കോകില സമ്മാനിച്ചതായതുകൊണ്ട് തന്നെ അതിന് വിലമതിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

Kerala

ജിഹാദി എന്ന് വിളിച്ചിട്ടില്ല, ഇത് ഗൂഢാലോചന; അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും ഈ പ്രശ്‌നങ്ങള്‍ ടാര്‍ഗറ്റഡ് ആണെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ തന്‍റെ സഹോദരിയെ പോലെയായിരുന്നുവെന്നും നന്നായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ടിനി ടോം പറഞ്ഞു.

താന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നായിരുന്നു അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് അന്‍സിബയുടെ ആരോപണങ്ങള്‍. നടി രാജി വച്ചതിനെ കുറിച്ചടക്കം പറഞ്ഞാണ് ടിനി പ്രതികരിച്ചത്.

ഒരു മോശമായിട്ടുള്ള പ്രവര്‍ത്തനവും എന്റടുത്തു നിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21ന് ആണ് രാജിക്കത്ത് വന്നത്. ഫെബ്രുവരി 22ന് രാജി വയ്ക്കരുത് ജനറല്‍ മീറ്റിംഗ് വരെ കൊണ്ടുപോകണമെന്ന് മെയില്‍ വന്നു. മാര്‍ച്ച് രണ്ടിന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ രാജി വച്ചത് പറഞ്ഞിട്ടില്ല. മെയ് 12ന് ആണ് രാജി വച്ചെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത്.

സ്വന്തമായ തിരക്കുകള്‍ കാരണമാണ് രാജി വച്ചത് എന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറി പോലെ ഇത് വന്നത്. സ്‌റ്റേജ് ഷോ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചിട്ടുണ്ടാകും. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. ഞാന്‍ ഇങ്ങനെ വിളിച്ചുവെന്ന് വേറെ ആള് പറഞ്ഞുവെന്ന് പറഞ്ഞു.

ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. എന്‍റെ കൂട്ടുകാര് മൊത്തം മുസല്‍മാന്‍മാരാ. പരാതി വരണ്ട ആവശ്യം എന്താണെന്ന് എനിക്കറിയില്ല. എല്ലാം മൊത്തത്തില്‍ കൂട്ടികിഴിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ പറയുന്നയാള്‍ എന്‍റെ സഹോദരിയെ പോലെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്.

ഞാന്‍ അങ്ങനെ വിളിച്ചുവെന്ന് പറയുന്നതിന് തെളിവ് വേണം. മമ്മൂക്കയാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്. ഞാന്‍ മിമിക്രിക്കാരാനാ അതില്‍ ജാതിയും മതവുമില്ല. അതൊന്നും എനിക്കറിയില്ല. ഈ പ്രശ്‌നങ്ങള്‍ ടാര്‍ഗറ്റഡ് ആണ് എന്ന് ടിനി ടോം പറഞ്ഞു.

National

കൊലക്കേസിൽ അറസ്റ്റിൽ, പരോളിൽ ഇറങ്ങി മുങ്ങി; ബോളിവുഡ് നടൻ അറസ്റ്റിൽ

അഹമ്മദാബാദ്: കൊലക്കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം ഒളിവിൽപോയ ബോളിവുഡ് നടൻ 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ഹേമന്ത് മോദി(53) ആണ് അറസ്റ്റിലായത്.

അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് ഹേമന്ത് മോദിയെ (ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസ്, വൈഷ്ണവ്) അറസ്റ്റ് ചെയ്തത്.

2014ൽ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധി അവസാനിച്ചിട്ടും കീഴടങ്ങാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഒരു കൊലപാതകക്കേസിലാണ് ഹേമന്ത് വൈഷ്ണവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബോംബെ പോലീസ് ആക്ടിലെ സെക്ഷൻ 135(1) നൊപ്പം ഐപിസി 302, 324, 147, 148, 149, 120(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നരേന്ദ്ര (നന്നോ യശ്വന്ത് കാംബ്ലെ) ആണ് കൊല്ലപ്പെട്ടത്.

2008 ഓഗസ്റ്റ് 27 ന് കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെഹ്‌സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് വൈഷ്ണവിന് 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.

പരോൾ കാലാവധി അവസാനിച്ചിട്ടും ഹേമന്ത് മോദി തിരിച്ചെത്തിയില്ല. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും വാഗ്ലെ കി ദുനിയ പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളിലും നാടകങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണ്.

 

 

Kerala

നിയന്ത്രണംവിട്ട കാറിടിച്ച് സിനിമാതാരമടക്കം രണ്ടു പേർ മരിച്ചു

കൂത്തുപറമ്പ്: കണ്ണവത്ത് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചർ കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പോലീസിന്‍റെ കാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിൽ മരിച്ച ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ അബ്ദുറഹ്മാൻ-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് റസൽ, റാഷിദ്. സഹോദരൻ: പരേതനായ അബ്ബാസ്.

മങ്ങാടൻ വാസു-കമല ദന്പതികളുടെ മകനാണ് സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു (വിദ്യാർഥി, തലശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ലെനീഷ് (ഡ്രൈവർ), ലെനിത.

സജീഷിന്‍റെ സംസ്ക്കാരം ഉച്ചയ്‌ക്ക് ഒന്നിന് വലിയ വെളിച്ചം ശാന്തി വനത്തിലും ഇസ്മയിലിന്‍റെ കബറടക്കം കണ്ണവം വെളുമ്പത്ത് മഖാം കബർസ്ഥാനിലും നടക്കും.

Movies

അവർക്ക് ആവശ്യം എന്‍റെ മരണമാണ്; സ്വയം മുറിവേൽപ്പിച്ച കൈ ഉയർത്തിക്കാട്ടി രവി മോഹൻ  

വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതിന്‍റെ പേരിൽ താൻ കടന്നു പോകുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രവി മോഹൻ. ആത്മഹത്യയെക്കുറിച്ചുപോലും താന്‍ ചിന്തിച്ചുതുടങ്ങിയെന്ന് സ്വയം മുറിവേൽപ്പിച്ച കൈ ഉയർത്തിക്കാട്ടി രവി മോഹൻ വെളിപ്പെടുത്തി.

രവി മോഹന്‍റെ വാക്കുകൾ

‘ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാട് വരുമ്പോഴാണ് ആരാണ് ശരിക്കും അവർക്കൊപ്പം ഉള്ളതെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് കെനിഷ എന്‍റെ ജീവിതത്തിലേക്ക് വന്നത്. അവർ എങ്ങനെയാണ് വളർന്നത് എന്ന് അറിയാമോ? അവർക്കെതിരെയും സൈബറാക്രമണം അഴിച്ചുവിട്ടു.

ഒരു സ്ത്രീ എന്നെ മനസ്സിലാക്കി. അപ്പോൾ അവർക്കെതിരെ ആയി ആക്രമണം! ഞാൻ ആദ്യമായിട്ടാണോ സ്ത്രീകളെ കാണുന്നത്? സുന്ദരികളായ സ്ത്രീകൾക്കൊപ്പം അഭിനയിക്കുന്നത് എന്‍റെ ജോലിയാണ്.

അപ്പോഴൊക്കെ അന്വേഷിക്കാൻ ഓരോരുത്തരെ വിട്ടിരുന്നില്ലേ? എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ? ഇനി എന്‍റെ തെളിവുകൾ വരും. ഓരോ ദിവസവും വരും. അവളുടെ കുടുംബത്തിൽ നിന്നു തന്നെ വരും.

അവളുടെ കുടുംബത്തിലെ തന്നെ ചിലർ എന്നോടു പറഞ്ഞു, അവർ കാര്യങ്ങൾ തുറന്നു പറയട്ടെ എന്ന്. അവരോടൊക്കെ ഞാൻ ഇതുവരെ വേണ്ടെന്നേ പറഞ്ഞിട്ടുള്ളൂ. ഇതു ഞാൻ കൈകാര്യം ചെയ്യാമെന്നാണ് പറഞ്ഞത്. ആ വീട്ടിൽ പോയി ചോദിക്ക്! എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ആ വീട്ടിലുള്ളവർ തന്നെ പറയും. 

എന്‍റെ അപ്പയും അമ്മയും എന്‍റെ കാലു പിടിച്ചു പറഞ്ഞതാണ് ഈ കുടുംബം വേണ്ടെന്ന്. അന്ന് അവർ പറഞ്ഞത് കേട്ടില്ല. ഇന്ന് അവർ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. എന്‍റെ അപ്പയും അമ്മയും പറഞ്ഞിട്ട് ഞാൻ ആർതിയെ ജോലിക്ക് വിട്ടില്ലെന്നാണ് ആരോപണം.

ഞാൻ സമ്പാദിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആർതി ജോലി ചെയ്യുന്നതെന്ന് അവർ ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ആ വീട് വിട്ട് പുറത്തേക്ക് വന്നത്. അതിനുശേഷം ജോലിയുടെ കാര്യം ആർതി എന്തുകൊണ്ട് ചോദിച്ചില്ല? ഫെമിനിസ്റ്റ് ആയിരുന്നെങ്കിൽ എന്തു ചെയ്യണം? ഞാൻ ജോലിക്കു പോകുമെന്ന് പറയണ്ടേ? 

എനിക്കെതിരെ ഇപ്പോൾ തന്നെ കുറെ കേസുണ്ട്. എന്നിട്ടും നിങ്ങളോട് എല്ലാവരോടും ഞാൻ ചിരിച്ചാണ് സംസാരിക്കുന്നത്. എപ്പോഴും ചിരിച്ചാണ് ഞാൻ‍ സംസാരിച്ചിട്ടുള്ളത്. എപ്പോഴെങ്കിലും ഞാൻ സങ്കടത്തോടെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കാരണം, സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഒരിത്തിരിയെങ്കിലും സ്നഹം എന്നോടു കാണിച്ചിരുന്നുവെങ്കിൽ ഇതുപോലെയൊക്കെ എനിക്കു വന്നു സംസാരിക്കേണ്ടി വരുമോ?

എന്തുകൊണ്ടാണ് എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത്? എന്തു തെറ്റാണ് ഞാൻ ചെയ്തത്? നിയമപരമായി ഞാനെന്തെങ്കിലും ചെയ്തോ? ഈ 45–ാം വയസ്സിൽ ഇതിന്‍റെയൊക്കെ പിന്നാലെ ഓടേണ്ടി വരുന്നുവെന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല. 

എന്‍റെ എല്ലാം ഞാൻ കൊടുത്തു. അതാണ് ഞാൻ ചെയ്ത വലിയ തെറ്റ്. എന്‍റെ വിശ്വാസം, ജീവിതം– എല്ലാം കൊടുത്തു. എന്‍റെ പേരിൽ ഒരു അക്കൗണ്ട് പോലും ഇല്ല. എനിക്കുണ്ടായിരുന്നത് ഒരു ജോയിന്‍റ് അക്കൗണ്ട് ആയിരുന്നു, എന്‍റെ മുൻഭാര്യയുടെ കൂടെ! കാർഡ് ഉപയോഗിച്ചാൽ ഉടനെ കോൾ വരും.

എന്താണ് ചെയ്തത്, എന്തിനാണ് അതു ചെയ്തത് എന്നു ചോദിച്ച്! ഞാനല്ലേ സമ്പാദിക്കുന്നത്. എന്‍റെ ജീവിതത്തിൽ വലിയ അന്യായം ആണ് നടന്നത്. പറയാൻ പോലും കഴിയാത്ത രീതിയിൽ അന്യായം നടന്നിട്ടുണ്ട്.

ഞാനിപ്പോൾ ജീവിച്ചിരിക്കാൻ പാടില്ല, അതാണ് അവരുടെ ആവശ്യം. അതു നടക്കും. പക്ഷേ, എന്നോടു ചെയ്തവർക്കുള്ളത് കൊടുത്തിട്ടേ ഞാൻ പോകൂ. സന്തോഷമായി ചിരിച്ചു പോകും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. 

നോക്കൂ (കൈ തണ്ട ഉയർത്തിക്കാട്ടി)... ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്‍റെ കുട്ടികളെ കാണാൻ സമ്മതിക്കുന്നില്ല. അന്നു മുതൽ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കാൻ തുടങ്ങി. ഇതേ നടക്കൂ. അതാണ് അവർക്കു വേണ്ടത്.

ഞാനവർക്കു വേണ്ടി എല്ലാം നൽകി. ഇനിയില്ല. അവരോട് വരാൻ പറ. എല്ലാ തെളിവുകളും എന്‍റെ കൈയിലുണ്ട്. ആരാധകർ ക്ഷമിക്കണം. ഇനിയെന്ന് എന്‍റെയൊരു സിനിമ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നെക്കൊണ്ട് ഇപ്പോൾ അഭിനയിക്കാൻ കഴിയില്ല. എന്‍റെ ഇമേജ് തിരിച്ചു പിടിച്ച് ഞാൻ തിരികെ വരും. അത് എന്‍റെ കൈയിലല്ല, ദൈവത്തിന്‍റെ കൈയിലാണ്.’

Movies

വില്ലനും ഹാസ്യതാരവുമായി തിളങ്ങി, ഏറ്റവുമൊടുവിൽ ക്ഷേത്രകമ്മിറ്റിക്കാരനായി മോഹിനിയാട്ടത്തിലും; വേദനയായി സന്തോഷ്  

ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്‍റേതായ ഇടം നേടി നടനായിരുന്നു സന്തോഷ് കെ. നായർ.1982-ൽ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരൻ സിനിമയിലൂടെ മലയാളചലച്ചിത്ര ലോകത്തേയ്ക്കെത്തി. 44 വർഷമായി തുടരുന്ന ആ അഭിനയ ജീവിതം പെട്ടെന്നൊരു യാത്രയിൽ അവസാനിച്ചു.

2026 ഏപ്രിലിൽ പുറത്തിറങ്ങിയ മോഹിനിയാട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു സന്തോഷ് ഏറ്റവും ഒടുവിൽ ചെയ്തത്. അതിലെ ക്ഷേത്രകമ്മിറ്റിക്കാരനായിട്ടായിരുന്നു വേഷം. വേഷം ചെറുതാണെങ്കിലും നിർണായകമായ ഒരു കഥാപാത്രം തന്നെയായിരുന്നു അത്.

അമ്പലത്തിലെ കാണിക്കയിൽ നടത്തിയ തിരിമറി ഒളിപ്പിക്കാൻ ശ്രമിക്കുന്നതും പിന്നീട് അതേതുടർന്ന് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളുമാണ് സന്തോഷിന്‍റെ കഥാപാത്രം അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഇപ്പോഴും പ്രദർശനം തുടരുന്നതിനിടിയിലാണ് ഈ അപ്രതീക്ഷിത വിയോഗം.

തുടക്കകാലം വില്ലൻ വേഷങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീടത് ഹാസ്യ റോളുകളിലേയ്ക്കും മാറിയിരുന്നു. ഇത്തരം വേഷങ്ങളേ ചെയ്യുകയുള്ളൂവെന്ന് യാതൊരു ശാഠ്യവും സന്തോഷിനില്ലായിരുന്നു. ഏത് സാഹസിക രംഗങ്ങളും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു അദ്ദേഹം.

നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലനും ഹാസ്യതാരവും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളിൽ നായകനായും തിളങ്ങി.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ്, ശഹ്കർ, ജയറാം, റഹ്‌മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടേയെല്ലാം വില്ലൻ ജോഡിയായി സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ കഥയിലൂടെ തുടങ്ങിയ സന്തോഷ്, തൊട്ടടുത്ത വർഷം നാണയം, പിൻനിലാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി. 1985-ൽ 18-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ യുവജനോത്സവത്തിലെ പോസിറ്റീവ് റോളും പിന്നീട് വന്ന മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറൻസ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

എംജി കോളജില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാല്‍, സന്തോഷിനഎ സീനിയറായിരുന്നു. മോഹൻലാലുമായുള്ള കോളജ് കാലഘട്ടത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിട്ടുണ്ട്.

‘‘ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളജില്‍ പഠിക്കുന്നത്. ഞാന്‍ ബിഎസ് സി മാത്തമാറ്റിക്‌സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്‌സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എൻജിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു.

ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബിഎസിക്ക് ചേര്‍ന്നു. അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്‍റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു.

അപ്പോള്‍ വേണമെങ്കില്‍ കോളജില്‍ കുട്ടി ഹീറോ കളിച്ച് നടന്നു എന്നൊക്കെ പറയാം. ബുള്ളറ്റിലൊക്കെ കറക്കവുമൊക്കെ ആയിട്ട് പോയിരുന്നു. മോഹന്‍ലാല്‍ എസ്എഫ്‌ഐയുടെ ഭാഗമായിരുന്നു. എസ്എഫ്‌ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെ പോലെ തന്നെ അന്നും അതിന്റേതായിട്ടുള്ള ടെററൊക്കെ ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങളുടെ പാര്‍ട്ടിയുമായിട്ട് അധികം അടിയും പിടിയും നടന്നിട്ടില്ല. ഞാന്‍ ഡിഎസ്‌യു ആയിരുന്നു. അന്ന് എന്‍എസ്എസിന്‍റെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു എന്‍ഡിപി. അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഡിഎസ് യു. എബിവിപിയല്ല. എല്ലാവരും പറയും ഞാന്‍ എബിവിപിയാണ് എന്ന്.

എബിവിപി അന്നും ഉണ്ട്. പക്ഷേ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഡിഎസ്‌യുവില്‍ ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി.’’ സന്തോഷിന്‍റെ വാക്കുകൾ.

Movies

എന്‍റെ ജൂനിയർ, നല്ല സുഹൃത്തും സഹോദരനുമായിരുന്നു: സന്തോഷിന്‍റെ വിയോഗത്തിൽ വേദനയോടെ മോഹൻലാൽ

നടൻ സന്തോഷിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട ആളായിരുന്നു സന്തോഷെന്നും പണ്ടു മുതലേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം തനിക്കെന്നും മോഹൻലാൽ കുറിച്ചു.

ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ്‌ ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്.

ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികൾ. മോഹൻലാൽ കുറിച്ചു.

പത്തനംതിട്ടയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായരുടെ അപ്രതീക്ഷിത വേർപാട്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്‍റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

 

 

 

 

 

 

Movies

സന്തോഷിന്‍റെ വിയോഗം മലയാളസിനിമലോകം കേട്ടത് ഞെട്ടലോടെ; മോഹിനിയാട്ടം അവസാനചിത്രം  

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സന്തോഷ് കെ. നായരുടെ വിയോഗം ഞെട്ടലോടെയാണ് മലയാളികൾ കേട്ടുണർന്നത്. ഇന്നു രാവിലെ ആറരയോടെ പത്തനംതിട്ട ഏനാത്തു വച്ചു നടന്ന വാഹനാപകടത്തിലാണ് സന്തോഷ് മരിച്ചത്.

സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്‍റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

സൈജു കുറുപ്പ് നായകനായെത്തിയ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് സന്തോഷ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം.

1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്‍റെ ജൂനിയറായിരുന്നു.

തിരുവനന്തപുരത്തെ പേട്ടയിലാണ് അദ്ദേഹം വളർന്നത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കൾ ഡെപ്യൂട്ടേഷനിൽ എത്യോപ്യയിലേക്ക് പോയതിനുശേഷം സന്തോഷ് മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.

അഭിഭാഷകരായിരുന്നു അവർ. തിരുവനന്തപുരത്തെ സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സന്തോഷ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

Movies

പിടിച്ചു നിൽക്കാനാകുന്നില്ല, രണ്ട് തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു: വെളിപ്പെടുത്തലുമായി സുബീഷ് സുധി  

സിനിമ നിർമിച്ച് കടക്കെണിയിലായെന്നും ഇനിയും പിടിച്ചുനിൽക്കാനാകില്ലെന്നും നടൻ സുബീഷ് സുധി. തന്‍റെ ഫോണിലേയ്ക്ക് ഇപ്പോൾ കടം വാങ്ങിയവർ പൈസ തിരികെ ചോദിക്കാൻ വിളിക്കുന്നതേയുള്ളൂവെന്നും സാമ്പത്തികബാധ്യത മൂലം രണ്ടു തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വെളിപ്പെടുത്തി.

സുബീഷ് സുധിയുടെ വാക്കുകൾ
 
വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്‍റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്.

2024 മാർച്ച്‌ എട്ടിന് പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും പരീക്ഷയും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. മാധ്യമങ്ങൾ 5 ൽ 4 സ്റ്റാർ തന്നു. എന്‍റെ ഭാഗ്യക്കേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു. റിലീസിനു രണ്ടു ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്‍റുമാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.

എന്‍റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്‍റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്‍റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്‍റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം നാൽപതോളം കോളുകൾ ആണ് വരുന്നത് കടക്കാരുടേത്.

പിടിച്ചു നിൽക്കാനാവാതെ രണ്ടു തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനു മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു.

അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്‍റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്‍റെ പടത്തിന്‍റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്.

ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്‍റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

Movies

60–ാം പിറന്നാൾ ദിനത്തിൽ ‘റെമോ’ ലുക്കിൽ വിക്രം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

തന്‍റെ 60-ാം ജന്മദിനത്തിൽ വീണ്ടും റെമോയായി വിക്രം. താരം പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിലടക്കം വൈറലാണ്. ഈ പ്രായത്തിലും എന്തൊരു ലുക്കാണെന്നാണ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്. മകൻ ധ്രുവ് ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.

റെമോ എന്ന കമന്‍റുമായി നടൻ ഉണ്ണി മുകുന്ദനും വിക്രത്തിന്‍റെ ഫീഡിലെത്തി. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വീര ധീര സൂരൻ’ ആണ് വിക്രം അവസാനമായി അഭിനയിച്ച സിനിമ. ബോദി കെ. രാജ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ പുതിയ പ്രോജക്ട്.

Movies

നടൻ അർജുൻ ദാസിന്‍റെ കാറിന്‍റെ ഡിക്കിയിൽ നിന്നും ബാഗ് നിറയെ പണം പിടിച്ചെടുത്തു; പോലീസിനോട് തട്ടിക്കയറി താരം

തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്‍റെ കാറിൽ നിന്ന് വലിയതോതിൽ പണം പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ പണവുമായി കുടുങ്ങിയെന്നും പോലീസുകാരുമായി തർക്കമുണ്ടായെന്നുമാണ് വീഡിയോ സൂചിപ്പിക്കുന്നത്.

പരിശോധനയ്ക്കായി കാറിന്‍റെ ഡിക്കി തുറന്ന പോലീസുകാർ കണ്ടെത്തിയത് ബാഗുകളിൽ നിറയെ പണമാണ്. ഇതിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അർജുനാണ് കാർ ഓടിച്ചത്.

എന്നാൽ, ഇത് തെരഞ്ഞെടുപ്പ് സമയമാണ്, നിങ്ങൾ ആരായാലും കുഴപ്പമില്ല, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ എന്ന് പോലീസ് കർശനമായി പറയുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്‍റർനെറ്റിൽ തരംഗമായി. എന്നാൽ ഈ വീഡിയോ ഒരു ബോധവത്കരണത്തിന്‍റെ ഭാഗമായി എടുത്തതാണ്.

 

National

ചെന്നൈയിൽ വിജയ്‌‌‌യുടെ റോഡ് ഷോകൾ റദ്ദാക്കി; ആവശ്യപ്പെട്ട സമയം പോലീസ് അനുവദിച്ചില്ല

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌‌‌യുടെ റോഡ് ഷോകൾ റദ്ദാക്കി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോകളാണ് റദ്ദാക്കിയത്. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർഥിച്ച് എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഒന്നു വരെയും ടി. നഗറിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെയുമാണ് അനുമതി തേടിയിരുന്നത്. എന്നാൽ രണ്ട് ഇടങ്ങളിലും ഒരു മണിക്കൂർ വീതം മാത്രമാണ് പോലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായ പ്രചാരണം സാധ്യമല്ലെന്ന് വിലയിരുത്തിയാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.

തിങ്കളാഴ്ച പെരമ്പൂരിലും വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിലും ശനിയാഴ്ച പുതുച്ചേരിയിലും വിജയ് വമ്പിച്ച റോഡ് ഷോകൾ നടത്തിയിരുന്നു. സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം എല്ലാ ദിവസവും പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും ഉണ്ടാകുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.

മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ദിവസം മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിജയിയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുന്നത്. ടി. നഗറിൽ ബുസി ആനന്ദും വില്ലിവാക്കത്ത് ആധവ് അർജുനയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.

National

ഷൂട്ടിംഗിനിടെ ബംഗാളി നടൻ കടലിൽ മുങ്ങിമരിച്ചു

ഭുവനേശ്വർ: ഷൂട്ടിംഗിനിടെ ഒഡീഷയിൽ കടലിൽ ബോട്ട് മറിഞ്ഞ് ബംഗാളി നടൻ മരിച്ചു. പ്രമുഖ ബംഗാളി ചലച്ചിത്ര-സീരിയൽ നടനായ രാഹുൽ അരുണോധയ് (42) ആണു മരിച്ചത്. ദിഗ്ഗയ്ക്കടുത്ത താൽസാരി ബീച്ചിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ടിവി സീരിയലിന്‍റെ ഷൂട്ടിംഗിന്‍റെ ഭാഗമായി ബോട്ടിൽ യാത്ര ചെയ്തു കടലിലേക്കു ചാടിയപ്പോൾ തിരമാലകളിൽപ്പെടുകയായിരുന്നു. ഉടൻ യൂണിറ്റ് അംഗങ്ങളും ടെക്‌നീഷ്യന്മാരും ചേർന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1983 ഒക്‌ടോബർ 16ന് കോൽക്കത്തയിൽ ജനിച്ച രാഹുൽ 2008ലെ ചിരോധിനി തുമി ജെ ആമാർ എന്ന സിനിമയിലൂടെയാണു ശ്രദ്ധേയനായത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. ആദ്യസിനിമയിലെ സഹതാരമായിരുന്ന പ്രിയങ്ക സർക്കാർ ആണു ഭാര്യ. ഒരു മകനുണ്ട്. 2017ൽ ദന്പതികൾ പിരിഞ്ഞെങ്കിലും 2021ൽ വീണ്ടും ഒന്നിച്ചു.

Movies

കളിയാട്ടത്തിൽ ആടിത്തിമർത്തു, രണ്ടാം വരവ് ഉജ്വലമാക്കി; നാടകത്വം ഇല്ലാതെ രാജേന്ദ്രൻ അഭിനയിച്ചു തീർത്തു

ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണിത്തമ്പുരാന്‍റേതായിരുന്നു. ലാലിനൊപ്പം കളിയാട്ടത്തിൽ ഉണ്ണിത്തമ്പുരാനെ അവതരിപ്പിച്ചത് ഇ. എ. രാജേന്ദ്രൻ എന്ന നടനായിരുന്നു. കളിയാട്ടത്തിൽ ആടിത്തിമർത്ത രാജേന്ദ്രന് പിന്നെ മലയാള സിനിമയുടെ തട്ടകം വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നില്ല.

സത്യത്തിൽ ഒരു രണ്ടാം വരവായിരുന്നു മലയാള സിനിമയിലേക്ക് കളിയാട്ടത്തിലൂടെ ജയരാജ് ഒരുക്കിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ, വി.ആർ. ഗോപിനാഥിന്‍റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല.

നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്.. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് രാജേന്ദ്രനെ കളിയാട്ടത്തിൽ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്.

 

Kerala

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്ത്യം.

പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

നടനും എംഎൽഎയുമായ മുകേഷിന്‍റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിൽ. ഭാര്യ: സന്ധ്യ രാജേന്ദ്രൻ. മകൻ: ദിവ്യ ദർശൻ.

Kerala

അപ്രതീക്ഷിതമായി മികച്ച അഭിനേതാക്കൾ കടന്നുവരുന്നു; ഇവരെ അംഗീകരിക്കേണ്ടതുണ്ട്: ആരോഗ്യമന്ത്രിയെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം. കെഎസ്‌യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.

അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.

നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.

ജോയ് മാത്യുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!

Kerala

നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി. ഇതു കൂടാതെ പാസ്പോർട്ടും തിരികെ നൽകി. ഷാർജയിൽ നടത്തുന്ന "രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നൽകിയത്.

മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്.

ഈ ഉപാധിയിലാണു കോടതി മാർച്ച് 31 വരെ പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവു നൽകിയത്. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു യുവ നടിയുടെ പരാതി. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Kerala

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.

Kerala

മാന്യതയോടെ പറഞ്ഞുവിടണമായിരുന്നു; പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് കരുതുന്നത്.- പ്രേംകുമാര്‍ പറഞ്ഞു.

"ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. പുറത്താക്കുന്നത് സര്‍ക്കാരിന്‍റെ വിവേചനാധികാരമാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നമുക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുണ്ട്. അവരോട് ഒരു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം'.

"മാന്യമായ യാത്ര അയപ്പ് പോലും ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരാളുണ്ടന്ന് കരുതുക. നാളെ മുതല്‍ അയാള്‍ വരേണ്ടെന്ന് തീരുമാനിച്ചാല്‍ നമ്മള്‍ ഇന്നുതന്നെ അദ്ദേഹത്തോട് പറയും. കൂലി ബാക്കിയുണ്ടെങ്കില്‍ വാങ്ങിച്ചോണം. അല്ലെങ്കില്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത് എടുക്കണമെന്ന് പറയുന്നത് സാമാന്യമര്യാദയാണ്. ആ ഒരു സാമാന്യ മര്യാദ എന്നോട് കാണിച്ചില്ല. താന്‍ പോയതിന് പിന്നാലെ നടന്ന സാസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല'.

"ആ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം തുടരുന്നത് വിധേയത്വമാണോ, വിനീതത്വമാണോ എന്നൊന്നും എനിക്കിറിയില്ല. കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു ഞാന്‍. പിഎ ബക്കര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളിയുടെ ജീവിതകഥ പറയുന്ന സഖാവ് എന്ന സിനിമയില്‍ ഞാനാണ് അദ്ദേഹത്തിന്‍റെ വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധി, മനുഷ്യപക്ഷത്തുനില്‍ക്കുന്ന നിലപാടുകളാണ് എന്നെ മാര്‍ക്‌സിസത്തോട് അടുപ്പിച്ചത്'.

"കഴിഞ്ഞ 35 വര്‍ഷമായി കമ്യൂണിസ്റ്റ് ആശയങ്ങളുമായി ചേര്‍ന്നുനിന്നാണ് പ്രവര്‍ത്തിച്ചത്. അതിനിടെ തന്‍റെ ചില ലേഖനങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു. അങ്ങനെയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്'.

"ഒരു സിനിമ പോലും ചെയ്യാതെ പൂര്‍ണമായി പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക് ഓണറേറിയമായി ലഭിച്ചത് 10000 രൂപയായിരുന്നു. ആ സമയത്ത് സിനിമ നടന്‍ എന്ന നിലയില്‍ പരിപാടിക്ക് പോകുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് തന്‍റെ ജീവിതം മുന്നോട്ട് പോയത്. അവിടെ നിന്ന് പറഞ്ഞ് വിടുമ്പോള്‍ മാന്യമായി വേണമെന്ന ഒരു മനുഷ്യന്‍റെ സാമാന്യ പ്രതികരണമാണ് എന്നില്‍ നിന്ന് ഉണ്ടായത്. എന്താണ് പുറത്താക്കിയതിന്‍റെ കാരണം എന്ന് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.'- പ്രേംകുമാര്‍ പറഞ്ഞു.

Movies

താരത്തിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കരുത്, ഷേക്ക് ഹാൻഡ് നൽകരുത്; അല്ലു അർജുനെതിരെ ആരോപണം ഉന്നയിച്ച ആൾക്കെതിരെ നടപടി

അല്ലു അർജുനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ച് താരത്തിന്‍റെ ടീം. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്‍റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിനെതിരെയാണ് താരം അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കാവേരി ബറുവ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങളാണ് താരത്തെയും ടീമിനെയും ചൊടിപ്പിച്ചത്.

അല്ലു അർജുനെയും അദ്ദേഹത്തിന്‍റെ ടീമിനെയും ലക്ഷ്യമിട്ട് ബ്രാൻഡ് മാനേജർ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത പരിഹാസം നിറഞ്ഞതായിരുന്നു. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്.

‘സാറിന്‍റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു. 

താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീർണമാണെന്നും കാവേരി പരിഹസിച്ചു. ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ അല്ലു അർജുൻ ഇത്തരത്തിലുള്ള യാതൊരു നിബന്ധനകളും തന്‍റെ ടീമിനില്ലെന്നും ഇത് തന്‍റെ അന്തസിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും പ്രതികരിച്ചു.

വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്‍റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്‍റെ നിയമവിഭാഗം അറിയിച്ചു.

വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള അവാസ്തവങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുന്‍റെ ടീം അഭ്യർഥിച്ചു.

Movies

ടൈം ട്രാവലിന് അവസരം ലഭിച്ചാൽ 2014-ൽ പോയി പ്രധാനമന്ത്രിയെ മാറ്റും; കിഷോർ

ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ ഒരവസരം ലഭിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കന്നട നടൻ കിഷോർ പറഞ്ഞ മറുപടി ചർച്ചകൾക്കിടയാക്കുന്നു.

അങ്ങനെ പിന്നിലേയ്ക്ക് പോകാൻ സാധിച്ചാൽ താൻ 2014-ലേക്ക് പോയി രാജ്യത്തെ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്‍റെ പുതിയ ചിത്രമായ മെല്ലിസൈയുടെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ നിലപാടുകൾ താരം വ്യക്തമാക്കിയത്.

ഇന്ന് നമ്മൾ കാണുന്ന വെറുപ്പിന്‍റെ അളവ് ഭയപ്പെടുത്തുന്നതാണെന്നും ഈ അവസ്ഥ തുടർന്നാൽ അത് മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ മുന്നറിയിപ്പ് നൽകി. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് കിഷോറിന്‍റെ ഈ പരാമർശങ്ങൾ.

‘ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം. ഞാൻ ആണെങ്കിൽ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പിന്‍റെ അളവ് കൂടുതലാണ്. വലിയ അപകടമാണിത്.

ഇങ്ങനെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. പരസ്പരം വെറുത്തുകൊണ്ട് മനുഷ്യർക്ക് എങ്ങനെ ജീവിക്കാൻ സാധിക്കും? സ്നേഹമില്ലെങ്കിൽ മനുഷ്യജീവിതം അസാധ്യമാണ്.

ഒരു പ്രത്യേക വിഭാഗത്തോടോ നാടിനോടോ ഉള്ള വെറുപ്പ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്.’ കിഷോർ പറഞ്ഞു.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും കിഷോർ വിമർശിച്ചു. ട്രംപിനെപ്പോലെയുള്ള നേതാക്കളെ ചൂണ്ടിക്കാട്ടി എല്ലായിടത്തും ഇത്തരം പ്രവണതകളാണ് കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം എന്നത് വെറുമൊരു അധികാരക്കസേരയല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ള ഇടമാണെന്നും കിഷോർ ഓർമ്മിപ്പിച്ചു. ജവഹർലാൽ നെഹ്‌റു തന്നെത്തന്നെ പ്രഥമ സേവകൻ എന്ന് വിളിച്ചപ്പോൾ, നരേന്ദ്ര മോദി പ്രധാന സേവക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം താനാണ് പ്രധാനി എന്നാണെന്നും കിഷോർ വിമർശിച്ചു.

സാമൂഹിക വിഷയങ്ങളിൽ നേരത്തെയും കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുള്ള താരമാണ് കിഷോർ.

Movies

നടൻ ഷുക്കൂർ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

നടനും അഭിഭാഷകനുമായ സി. ഷുക്കൂറിനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ.

പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഷുക്കൂറിന്‍റെ സഹോദരൻ മുനീർ വ്യക്തമാക്കി.

‘‘എന്‍റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. 

ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം. അങ്ങനെ ആർക്കെങ്കിലും മനസിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’’മുനീറിന്‍റെ വാക്കുകൾ.

രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.

കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് നടന്‍റെ ഭാര്യ.

സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്‍റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ. 

Leader Page

നടൻ

എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്; ഒരു നാടകത്തിൽ. അഞ്ചാങ്ങളമാർക്ക് ഒരു പെങ്ങൾ. പെങ്ങളുടെ വേഷം എനിക്കാണ് കിട്ടിയത്. ജോസെല്ല സിസ്റ്ററും മേഴ്സി ടീച്ചറും ചേർന്നാണ് എന്നെ സാരിയുടുപ്പിച്ചത്. ബ്ലൗസിനുള്ളിൽ പഴന്തുണി കുത്തിനിറച്ച് വലിച്ചുമുറുക്കി ഒരു നെടുങ്കൻ സേഫ്റ്റി പിൻ കുത്തിത്താഴ്ത്തുമ്പോൾ അതിനറ്റം നെഞ്ചിൽ കൊണ്ടു. മുറിഞ്ഞു. ചോരയൊലിച്ചു. ആ പ്രാണവേദനയും സഹിച്ചാണ് സ്റ്റേജിലെത്തിയത്. പക്ഷേ, എനിക്ക് സംഭാഷണമൊന്നുമില്ലായിരുന്നു. നാടകത്തിന്‍റെ അവസാനഭാഗത്താണ് എന്‍റെ സഭാപ്രവേശം. അഞ്ചാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ ഏതോ ഒരു ജാരഗോപാലനാൽ വഞ്ചിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്നു. അവളുടെ മൃതദേഹവും ചുമന്നുകൊണ്ടാണ് ആങ്ങളമാരുടെ വരവ്. എന്നെ എടുത്തുയർത്തിക്കൊണ്ട് ആങ്ങളമാർ ഗർജിക്കും. സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റത്തെക്കുറിച്ചും സ്ത്രീകൾ അബലകളല്ല, സുബലകളാണ് എന്നും നീചനരാധമൻമാരെ കാലം ശിക്ഷിക്കുമെന്നൊക്കെയാണ് ആങ്ങളമാരുടെ ഡയലോഗുകൾ. എന്നെ സമൂഹത്തിന് സമർപ്പിച്ചുകൊണ്ട്, കാണികളുടെ സഹതാപം ഏറ്റുവാങ്ങിക്കൊണ്ട് രംഗത്തിനു തിരശീല വീഴും.

പിന്നെ ഒരിക്കൽകൂടി ചായംതേച്ച് ഞാൻ സ്റ്റേജിൽ കയറി; പ്രീഡിഗ്രിക്കാലത്ത്. "കീചകൻ' എന്നായിരുന്നു നാടകത്തിന്‍റെ പേര്. പുരാണപ്രസിദ്ധം. ഒരൊറ്റ രംഗത്തിൽ അവസാനിക്കുന്ന കസർത്ത്. അതിൽ ഞാൻ വിരാടപത്നീസഹോദരനായ കീചകനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന മാലിനിയാണ്. മാലിനി പാഞ്ചാലിയാണ്. പാണ്ഡവരുടെ അജ്ഞാതവാസക്കാലം. ആരുടെയൊക്കെയോ കല്പനപ്രകാരം കീചകഗൃഹത്തിലേക്കു പോയ മാലിനിയെ കീചകൻ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. കീചകന്‍റെ വരുതിയിൽനിന്ന് കുതറിമാറിയ മാലിനി അത്ഭുതകരമായി രക്ഷപ്പെടുന്നു. പത്തുനിമിഷത്തോളം പിടിച്ചു പിടിച്ചില്ല എന്ന മട്ടിൽ അരങ്ങിൽ ഓടിച്ചാടി നിറയണം. സംഭാഷണമില്ല. ആക്രോശങ്ങൾ മാത്രം. ഇടയ്ക്കിടെ ഒരു തേങ്ങൽ എന്‍റെ ഭാഗത്തുനിന്നുണ്ടാകണം. ഞാനാ വേഷം ഭംഗിയായി ചെയ്തു. സഹപാഠികൾ കൈയടിച്ചു. അതിൽ ഒരുവളുടെ കൈയടി ഞാൻ വ്യക്തമായി കേട്ടു. അതിൽ വല്ലാത്ത വളകിലുക്കമുണ്ടായിരുന്നു.

പിന്നീടെപ്പൊഴോ ഒരു നാടകത്തിൽക്കൂടി അഭിനയിക്കാൻ അവസരം കിട്ടി. നാരദന്‍റെ വേഷം. പക്ഷേ, ഞാനത് മനഃപൂർവം ഒഴിഞ്ഞു. അതിന് എനിക്കെന്‍റേതായ കാരണമുണ്ടായിരുന്നു. എന്‍റെയൊപ്പം അഭിനയിക്കുന്നവർക്കെല്ലാം നായികമാരുണ്ടായിരുന്നു. അവരുമൊത്തുള്ള സല്ലാപങ്ങളുണ്ടായിരുന്നു. പക്ഷേ, നാരദന് നായികയില്ല. അതെന്നെ ചൊടിപ്പിച്ചു. അതിനാൽ ഞാനതിൽനിന്നൊഴിഞ്ഞു. അങ്ങനെ അഭിനയം എന്നെന്നേക്കുമായി ഞാൻ വിട്ടു. കാലങ്ങൾക്കുശേഷം ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചു എന്നതൊഴിച്ചാൽ അഭിനയവുമായി ഇന്നെനിക്ക് ഒരു വിദൂരബന്ധമേയുള്ളൂ. പക്ഷേ, അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചാസ്വദിക്കുക പണ്ടെന്നപോലെ ഇന്നും എനിക്കാവേശമാണ്. അലസിപ്പോയ ഒരു നടൻ ഉള്ളിൽ പുറപ്പാടിനായി വേഷംകെട്ടി ഇരിപ്പുണ്ടെന്ന് എനിക്കിപ്പോഴും തോന്നാറുണ്ട്. ശാന്തി കിട്ടാത്ത ഒരാത്മാവ്. എന്‍റെ തൃഷ്ണകളെ ഒരളവുവരെ നിലയ്ക്കുനിർത്തുന്നത് അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങളും തിരക്കഥകളുമാണ്. പോൾ മുനിയുടെ "അഭിനയശാസ്ത്രം' എന്‍റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. മറ്റൊരു പുസ്തകം കുറോസോവയുടെയും ഇംഗ്‌മർ ബർഗ്‌മാന്‍റെയും ലോറൻസ് ഒളിവറുടെയും അഭിനയ സ്മരണകളുടെ ഒരു സമാഹാരമാണ്. ആ പുസ്തകം ഒരു അഭിനയപ്രാന്തൻ വായിക്കാൻ കൊണ്ടുപോയിട്ട് മടക്കിത്തന്നില്ല. പകരം, അവനെനിക്കൊരു പുസ്തകം കൊണ്ടുതന്നു. ബർഗ്‌മാന്‍റെ "സെവൻത് സീലി'ന്‍റെ തിരക്കഥ. അതിലെ സംഭാഷണങ്ങൾ കാണാതെ പഠിച്ച് അഭിനയം പരിശീലിക്കുകയായിരുന്നു അക്കാലത്തെ എന്‍റെ ഏക വിനോദം. അതിപ്പോഴും ഏറെക്കുറെ മനപ്പാഠമാണ്.

ഒരു സാഹിത്യക്യാമ്പിൽവച്ചാണ് നരേന്ദ്രപ്രസാദ് സാറിനെ ആദ്യവും അവസാനവുമായി കാണുന്നത്. അന്നദ്ദേഹം അഭിനയത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സംസാരിച്ചു. അത് വല്ലാത്തൊരു ക്ലാസായിരുന്നു. ക്യാമ്പംഗങ്ങൾക്ക് അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “മുൻവശത്തിരിക്കുന്ന കാണികൾക്ക് വേണ്ടിയല്ല അഭിനയിക്കേണ്ടത്. എന്നാലത് നിങ്ങൾക്കുവേണ്ടിയുമാകരുത്. കാണികൾക്കും നിങ്ങൾക്കുമിടയിലാണ് അരങ്ങ്. അവിടെയാണ് നിങ്ങൾ ജീവിക്കേണ്ടത്.” അദ്ദേഹത്തിന്‍റെ വാക്കുകൾ ഒരു രംഗപാഠം മാത്രമായല്ല ഞാൻ അനുഭവിച്ചത്.

അതൊരു ജീവിതപാഠം കൂടിയായിരുന്നു. അത്തരം പാഠങ്ങൾ ഞാൻ അനുഭവിച്ച് ഫലിപ്പിച്ചത് ജീവിതനാടകത്തിലായിരുന്നു. എനിക്ക് കനപ്പെട്ട വേഷങ്ങൾ ലഭിച്ചത് ജീവിതത്തിൽനിന്നായിരുന്നു. ഇതെഴുതി നിർത്തുമ്പോൾ, ഇനി ഏതു വേഷം കെട്ടാനാണ് ആഗ്രഹമെന്ന് ഉള്ളിലിരുന്നൊരാൾ ചോദിക്കുന്നു. എനിക്ക് മറുപടിയില്ല.

Movies

മലയാളസിനിമയിൽ ശത്രുക്കളില്ലാത്ത ഒരാൾ; ഷാഫിയെ ഓർത്ത് ദിലീപ്

സംവിധായകൻ ഷാഫിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിൽ സുഹൃത്തിനെക്കുറിച്ചുള്ള ഓർമകളുമായി നടൻ ദിലീപ്. പഞ്ചാബി ഹൗസ് മുതലുള്ള ബന്ധമായിരുന്നു ഷാഫിയുമായിട്ടുള്ളതെന്നും എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായിരുന്നു ഷാഫിയെന്നും ദിലീപ് പറയുന്നു.

''ഈ ചടങ്ങിന്‍റെ അധ്യക്ഷനും നമുക്കെല്ലാം പ്രിയപ്പെട്ടവനുമായ റാഫി ഭായ്, വേദിയിലുള്ള സിബി സർ, രഞ്ജിത്തേട്ടൻ, രാകേഷേട്ടൻ, ലാലേട്ടൻ, അഴകപ്പൻ, നായിക പ്രയാഗ എന്നിവർക്കും സദസിലുള്ള ഏവർക്കും നമസ്കാരം.

സിബി സാർ പറഞ്ഞതുപോലെ, ഷാഫി ഭായ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന വേർപാട് പോലെയാണ് ഇന്നും തോന്നുന്നത്; സമയം പോകുന്നത് അറിയുന്നില്ല. ‘പഞ്ചാബി ഹൗസ്’ ചെയ്യുന്ന കാലം മുതലുള്ള സുഹൃദ്‌ബന്ധമാണ് ഷാഫി ഭായിയുമായി എനിക്കുള്ളത്. 

അന്നത്തെ ഹിറ്റുകൾ സമ്മാനിച്ച റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴാണ് ഷാഫിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. റാഫി ഭായുടെ സഹോദരൻ എന്നതിലുപരി, ഒരേ വേവ്‌ലെംഗ്തുള്ള ആൾക്കാർ എന്ന നിലയിൽ എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായി അത് വളർന്നു.

എന്‍റെ കരിയറിൽ മൂന്ന് മെഗാ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്‍റെ സിനിമയിൽ അഭിനയിക്കാൻ പോകുക എന്നത് തികഞ്ഞ കംഫർട്ട് സോണിൽ നിന്ന് പെർഫോം ചെയ്യാൻ സാധിക്കുന്ന ഒന്നായിരുന്നു. ഒരു മറയുമില്ലാതെ എന്തും ഡിസ്കസ് ചെയ്യാനും സജഷനുകൾ നൽകാനും പറ്റുന്നത്ര ആഴമുള്ളതായിരുന്നു ഞങ്ങളുടെ ബന്ധം.

അദ്ദേഹം ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എത്ര വിഷമിച്ചിരിക്കുന്ന സമയത്തും തമാശയിലൂടെ അതിനെ ലഘൂകരിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്‍റേത്.

വലിയൊരു സന്തോഷമുള്ള ചടങ്ങല്ല ഇതെങ്കിലും, ഷാഫിയുടെ പേരിൽ ഒരു മെമ്മോറിയൽ അവാർഡ് നൽകാനും അത് നല്ല സംവിധായകർക്ക് നൽകണമെന്നുമുള്ള ചിന്ത വരികയും അതിന് സംഘാടകർ മുൻകൈ എടുക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്.

മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായാണ് ഷാഫിയെ എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും ചിരിച്ചു കളിച്ച്, പരാതികളോ വിദ്വേഷമോ ഇല്ലാത്ത ഒരാൾ. അദ്ദേഹം ആരെയും കുറിച്ച് പരദൂഷണം പറയുകയോ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല.

ഇതൊരു വലിയ ചടങ്ങായിരുന്നെങ്കിൽ മലയാള സിനിമ മുഴുവൻ ഇവിടെ എത്തുമായിരുന്നു. ഒരു തുടക്കം എന്ന നിലയിൽ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു കൂട്ടായ്മയാണിത്. അദ്ദേഹത്തിന്‍റെ പേരിലുള്ള അവാർഡ് പ്രഗത്ഭനായ ഒരു സംവിധായകന് തന്നെ നൽകുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരെയൊക്കെ കാണാനും സാധിച്ചതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു.’’ദിലീപ് പറഞ്ഞു.

Kerala

വിജയ്‌യും ടിവികെയും ചലനമുണ്ടാക്കില്ല; തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തും: ശരത് കുമാർ

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ പറഞ്ഞു.

'സംസ്ഥാനത്ത് വിജയ്‌യും ടിവികെയും ചലനമുണ്ടാക്കില്ല. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും.'-ശരത് കുമാർ പറഞ്ഞു.

തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

National

ജനനായകൻ: ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്‍റെ സെൻസർഷിപ്പ് അനുമതിയുമായി ബന്ധപ്പെട്ട ഹർജി അടുത്ത തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ്ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് മരവിപ്പിച്ച ഡിവിഷൻ ബഞ്ചിനെതിരേ നിർമാതാവാണ് ഉന്നതനീതി പീഠത്തെ സമീപിച്ചത്.

ചിത്രത്തിന് അടിയന്തരമായി സെൻഷർഷിപ്പ് അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ചയാണു ഡിവിഷൻ ബഞ്ച് താത്കാലികമായി തടഞ്ഞത്. പൊങ്കൽ പ്രമാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജനനായകൻ റിലീസ് ചെയ്യാനാണ് അണിയറക്കാർ ശ്രമിച്ചിരുന്നത്.

Kerala

മത്സരിക്കുമോ? പാർട്ടി സമീപിച്ചാലും അലട്ടുന്ന വിഷയം മറ്റൊന്നുണ്ട്: ധർമജൻ

കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്‍മജന്‍ ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.

അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്‍പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്‍റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്‍മജന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മജന്‍ ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്‍റെ സച്ചിന്‍ ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്‍റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.

ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന്‍ കെപിസിസി പ്രസിഡന്‍റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്‍റെ പരാതി.

Movies

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

1965ൽ ഉദയ സ്റ്റുഡിയോ നിർമിച്ച സത്യൻ നായകനായ ഒതേനന്‍റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചൻ അഭിനയിച്ചു.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ചിത്രത്തിൽ തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.

വില്ലൻ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. അടൂർ ഗോപാലകൃഷ്ണന്‍റെ അനന്തരം, പത്മരാജന്‍റെ ഞാൻ ഗന്ധർവൻ, ജലോല്‍സവം, സിന്ദൂരരേഖ, മൈ ഡിയര്‍ മുത്തച്ഛന്‍, സന്ദേശം, മതിലുകള്‍, വെനീസിലെ വ്യാപാരി, ദി കിംഗ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Movies

നായകനായും പ്രതിനായകനായും മമ്മൂട്ടി; മഹാനടന്‍റെ കൈയൊപ്പ് പതിഞ്ഞ കളങ്കാവൽ

നായകനായും പ്രതിനായകനായും മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിച്ച വർഷമാണ് 2025. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്‍റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു.

ഭ്രമയുഗത്തിൽ താരം നടത്തിയ സൂക്ഷ്മത ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞിരുന്നു. 2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ്.

* ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്

 

Movies

വണ്ടി മുഴുവൻ പോയി, പക്ഷേ ജീവൻ തിരിച്ചുകിട്ടി; നടുക്കുന്ന ദൃശ്യങ്ങളുമായി ആന്‍റണി പെപ്പെ

പുതുവത്സരാശംസകളും കഴിഞ്ഞ വർഷത്തിന്‍റെ ഓർമകളുമായി നടൻ ആന്‍റണി പെപ്പെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വേദനകളും പരിക്കുകളും നിറഞ്ഞ വർഷമായിരുന്നു 2025 എന്നു പറഞ്ഞ ആന്‍റണി നവംബറിൽ നടന്ന അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.

നവംബര്‍ മാസത്തിലാണ് അപകടം സംഭവിച്ചതെന്നും അതിൽ നിന്നും ജീവന്‍ നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയഭാഗം.

ആന്‍റണിയുടെ കുറിപ്പ് വായിക്കാം

‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കൈയിലെടുത്തു എന്നാണ് എന്‍റെയൊരു തോന്നൽ. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്‍റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.

അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരും രക്ഷപെട്ടു.

എന്‍റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്‍റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.

ഒരു വശത്ത്, ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.

അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...

പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’

NRI

മലയാളി മനസിന്‍റെ തുടിപ്പുകൾ തിരിച്ചറിഞ്ഞ പ്രതിഭയായിരുന്നു ശ്രീനിവാസൻ: നവയുഗം

ദമാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

മലയാളി മനസിന്‍റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും അഭിനയമികവ് കൊണ്ടും മലയാളസിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ.

തന്‍റെ കുറവുകളെ കളിയാക്കി അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങൾ മലയാളിയുടെ അപകർഷബോധത്തെയും രാഷ്ട്രീയബോധത്തെയും സ്വാധീനിക്കുകയും അദ്ദേഹം എഴുതിയ കഥാപാത്രങ്ങൾ മലയാളി സമൂഹത്തിന്‍റെ ഒരു കാരിക്കേച്ചർ രേഖാചിത്രമായി മാറുകയും ചെയ്തു.

മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ സംഭാവനകൾ എല്ലാക്കാലത്തും ഓർമിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Kerala

റൂം സർവീസ് എന്നു പറഞ്ഞ് അപരിചിതർ, എങ്ങനെ ഓടാതിരിക്കും; പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.


അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്‍റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.

അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള്‍ ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്‍റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.

അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.

Movies

'തിര' അടങ്ങി 'കഥ' മടങ്ങി  

ജീവിതത്തില്‍ എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്‍റെ ചിതയില്‍ “എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന്‍ അന്തിക്കാട് വച്ചത്.

സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്‍റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന്‍ അന്തിക്കാടിനോട് ശ്രീനിവാസന്‍റെ ഇളയ മകന്‍ ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്‍റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്‍റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന്‍ “എന്നും എല്ലാര്‍ക്കും നന്മകള്‍ മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.

മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്‍റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

തന്‍റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്‍റെ സിനിമകളില്‍ ശ്രീനിവാസന്‍ എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്‌ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന്‍ കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.

ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള്‍ സത്യന്‍ അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.

Kerala

ടൗണ്‍ഷിപ്പ് മേഖല കൃഷി ഭൂമിയാക്കി, സിനിമയ്ക്കപ്പുറമുള്ള ബന്ധം, ശ്രീനിയേട്ടന്‍ എന്നും ഞങ്ങള്‍ക്ക് വഴികാട്ടി: കൃഷ്ണപ്രസാദ്

 കൊച്ചി: സിനിമയേക്കാള്‍ ഉപരി കാര്‍ഷിക മേഖലയിലാണ് തനിക്ക് ശ്രീനിവാസന്‍ പ്രചോദനമായിട്ടുള്ളതെന്ന് നടന്‍ കൃഷ്ണപ്രസാദ്.

ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് സെലിബ്രിറ്റികളായ തങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഓര്‍ക്കുകയാണെന്ന് കൃഷ്ണപ്രസാദ് കൊച്ചി ടൗണ്‍ ഹാളില്‍ ശ്രീനിവാസനെ അവസാനമായി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

"മലയാള സിനിമയില്‍ തന്‍റേതായ കൈയോപ്പ് പതിപ്പിച്ച ശ്രീനിയേട്ടന്‍റെ പാവനസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏതാണ്ട് പഞ്ചവടിപ്പാലം എന്ന സിനിമ തുടങ്ങിയ ഒരു ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. പക്ഷെ അതിനപ്പുറമായിട്ട് എനിക്ക്, ഒരു സിനിമാ നടന്‍ എന്നതിനപ്പുറം ആത്മബന്ധം എന്ന് പറയുന്നത് ഒരു കര്‍ഷകന്‍ എന്ന രീതിയിലാണ്. കാര്‍ഷിക മേഖലയില്‍ എനിക്ക് ഒരു വലിയ പ്രചോദനമായിരുന്നു ശ്രീനിയേട്ടന്‍.'

'അദ്ദേഹം സാമ്പത്തികമായി എത്ര ഉന്നതിയില്‍ വന്നിട്ടും ശ്രീനിയേട്ടന്‍ താമസിക്കുന്ന പുരയിടത്തോട് ചേര്‍ന്നു തന്നെ കാര്‍ഷിക മേഖല അദ്ദേഹം വികസിപ്പിച്ചെടുത്തു. ടൗണ്‍ഷിപ്പ് ആയ തൃപ്പൂണിത്തുറ പോലുള്ള സ്ഥലത്താണ് അദ്ദേഹം കൃഷി ചെയ്തത് എന്നുള്ളത്, നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ മനസിന്‍റെ വലിപ്പം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.'

'തീര്‍ച്ചയായും ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് ഞങ്ങളെ പോലെ സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പ്രചോദനമായി നിന്നുകൊണ്ട്, ഞങ്ങള്‍ക്കൊരു വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളുടെ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഞങ്ങള്‍ ഓര്‍ക്കുകയാണ്. ജീവിതത്തില്‍ ഇനിയും ആരെങ്കിലുമൊക്കെ, സെലിബ്രിറ്റികള്‍ ഈ കാര്‍ഷിക മേഖലയിലേക്ക് വരുന്നുണ്ടെങ്കില്‍, അതിന്‍റെയെല്ലാം പ്രചോദനം ശ്രീനിയേട്ടന്‍ ആയിരിക്കും'.-കൃഷ്ണ പ്രസാദ് പറഞ്ഞു.

അതേസമയം, എറണാകുളം കണ്ടനാട്ട് വാങ്ങിയ സ്ഥലത്ത് ശ്രീനിവാസന്‍ ജൈവകൃഷിക്കുകയും വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും നെല്ലും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീനി ഫാംസ് എന്ന പേരില്‍ വില്‍പനയും ആരംഭിച്ചിരുന്നു. മത്സ്യകൃഷിയും പശുവളര്‍ത്തലും ശ്രീനിവാസന്‍ നടത്തിയിരുന്നു.

 

NRI

ശ്രീനിവാസന്‍റെ നിര്യാണം; മലയാള സിനിമയ്ക്ക് തീരാനഷ്‌ടമെന്ന് കെഡിഎൻഎ

കുവൈറ്റ് സിറ്റി: മലയാളത്തിന്‍റെ പ്രിയ താരം ശ്രീനിവാസന്‍റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്‌ടമെന്ന് കെഡിഎൻഎ അറിയിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുല്യമായ മുദ്ര പതിപ്പിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ നിര്യാണം മലയാളി സമൂഹത്തെ മുഴുവൻ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കലാപരവും സാമൂഹികബോധമുള്ളതുമായ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതവും അനശ്വരവുമാണ്. സാധാരണ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ, സാമൂഹിക വൈരുദ്ധ്യങ്ങൾ, രാഷ്ട്രീയവും സാംസ്കാരികവുമായ ചോദ്യങ്ങൾ എന്നിവ ഹാസ്യത്തിന്‍റെ നേർത്ത സ്പർശത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ അപൂർവ പ്രതിഭയായിരുന്നു.

നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയിൽ എക്കാലവും നിലനിൽക്കും. ചിന്തിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത പുലർത്തുകയും ചെയ്ത ഒരു കലാകാരന്‍റെ വേർപാട് സിനിമാ ലോകത്തിനും മലയാളി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.

കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ശ്രീനിവാസന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കെഡിഎൻഎയുടെ അനുശോചനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു.

NRI

മലയാള സിനിമയ്ക്ക് തീരാനഷ്‌ടം; ശ്രീനിവാസന്‍റെ നിര്യാണത്തില്‍ കെപിഎ അനുശോചിച്ചു

മനാമ: മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്‍റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്‍റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ-സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. 

സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്‍റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കും. മലയാള സിനിമാ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്‍.

ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്‍റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു. അതിലൂടെ പ്രേക്ഷകരുടെ മനസിൽ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്‍റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രയാസകരമായ ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും കെപിഎ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Latest News

Corehub Up