നടന് വിനായകൻ (ഫയൽ ചിത്രം)
മാവേലിക്കര: സമൂഹമാധ്യമത്തിലൂടെ അറുനൂറ്റിമംഗലം സ്വദേശിയെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന് വിനായകനെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു വിട്ടയച്ചു.
വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോസ്റ്റിട്ട സാഹചര്യം ഓര്‍മയില്ല എന്നാണ് വിനായകന് പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. 2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
വിനായകനെതിരേ മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ആരോ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് അറുനൂറ്റിമംഗലം സ്വദേശിയായ യുവാവ് വിനായകന് അയച്ചുകൊടുത്തിരുന്നു.
വിനായകന് ഇതിന്റെ സ്ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ നടന്റെ ആരാധകര്‍ അറുനൂറ്റിമംഗലം സ്വദേശിക്കും മകള്‍ക്കുമെതിരേ സൈബര്‍ ആക്രമണം നടത്തിയെന്നാണ് കേസ്.
ഇതേത്തുടര്‍ന്ന് അറുനൂറ്റിമംഗലം സ്വദേശി പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് വിനായകനെതിരേ കേസെടുത്തത്
Tags : Vinayakan Actor released statement phone seized Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash