NRI
ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് നാഷണൽ കോൺഫറൻസിന് ഡാളസിൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിലാണ് നാല് ദിവസത്തെ കോൺഫറൻസ് നടക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദപണ്ഡിതൻ റവ. ഡോ. മോത്തി വർക്കി, കൺവൻഷൻ പ്രഭാഷകൻ ഡോ. വിനോ ജോൺ ഡാനിയേൽ, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 700-ലേറെ അംഗങ്ങൾ ഇതിനോടകം കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്.
റവ. എബ്രഹാം വി. സാംസൺ പ്രസിഡന്റും ഷാജി എസ്. രാമപുരം ജനറൽ കൺവീനറും ഫിലിപ്പ് മാത്യു കോ-കൺവീനറും ഡോ. സിജി ടോം ഫിലിപ്പ് ട്രഷററും സുമ എബ്രഹാം അക്കൗണ്ടന്റുമായുള്ള വിപുലമായ സംഘാടക സമിതിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.
രജിസ്ട്രേഷൻ, റിസപ്ഷൻ, സുവനീർ, ഫുഡ്, പ്രോഗ്രാം, പ്രയർ സെൽ, ക്വയർ, മെഡിക്കൽ, വെബ് ആൻഡ് ടെക്നിക്കൽ, പബ്ലിസിറ്റി ആൻഡ് മീഡിയ തുടങ്ങിയ വിഭാഗങ്ങൾക്കായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.
റവ. ജസ്വിൻ ജോൺ ചെയർമാനും ജേക്കബ് മത്തായി കൺവീനറുമായ രജിസ്ട്രേഷൻ കമ്മിറ്റിയും ഡോ. സ്നേഹ റോബിൻ ചെയർപേഴ്സണും നോയൽ കോവൂർ കൺവീനറുമായ റിസപ്ഷൻ കമ്മിറ്റിയും കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
റവ. റെജിൻ രാജു ചെയർമാനും പ്രഫ. സോമൻ ജോർജ് ചീഫ് എഡിറ്ററുമായ സുവനീർ കമ്മിറ്റിയും റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് ചെയർമാനും ചാക്കോ ജോൺസൺ കൺവീനറുമായ ഫുഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
റവ. വർഗീസ് ജോൺ ചെയർമാനും സാം അലക്സ് കൺവീനറുമായ പ്രോഗ്രാം കമ്മിറ്റിയും വിവിധ പരിപാടികൾ ഏകോപിപ്പിക്കും. പ്രാർഥനാ ശുശ്രൂഷകൾക്ക് പ്രയർ സെൽ, സംഗീത പരിപാടികൾക്ക് ക്വയർ, അടിയന്തര ആരോഗ്യസേവനങ്ങൾക്ക് മെഡിക്കൽ കമ്മിറ്റി എന്നിവയും സജ്ജമാണ്.
വെബ് ആൻഡ് ടെക്നിക്കൽ വിഭാഗവും പബ്ലിസിറ്റി ആൻഡ് മീഡിയ വിഭാഗവും കോൺഫറൻസിന്റെ സാങ്കേതികവും മാധ്യമപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വിശ്വാസം, കൂട്ടായ്മ, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികളാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
NRI
ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).
സംസ്കാരം പിന്നീട്.
NRI
കാരോൾട്ടൻ: അന്നമ്മ ഇട്ടിയുടെ (79) സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ സെന്റ് തോമസ് ക്നാനായ പള്ളി, ഇർവിംഗ് ടെക്സസിൽ വച്ചും സംസ്കാരം ഉച്ചയ്ക്ക് 12.30ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വച്ചും നടക്കും.
ഡാളസിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു.
പത്തനംതിട്ട കൂറ്റൂർ സ്വദേശിയായ പരേത, വിശ്വാസജീവിതത്തിലും സമൂഹസേവനത്തിലും മാതൃകാപരമായ ജീവിതമാണ് നയിച്ചതെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിക്കുന്നു.
ഭർത്താവ്: ചാക്കോ ഇട്ടി (കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ സെക്രട്ടറി). മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ ജോയ്സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ).
NRI
ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം.
മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികളുടെ ഭാഗമായി ശനിയാഴ്ച സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി.
ഗായകസംഘത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്.
അസിസ്റ്റന്റ് വികാരി റവ. ജെസ്വിൻ ജോണിന്റെ പ്രാരംഭ പ്രാർഥനയ്ക്കുശേഷം ഇടവക സെക്രട്ടറി ഡെന്നിസ് കുര്യൻ സ്വാഗതം ആശംസിച്ചു. ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.
NRI
ഡാളസ്: അമേരിക്കയിലെത്തിയ യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷനായ അബുൻ മോർ ബസേലിയോസ് ജോസഫ് കാതോലിക ബാവയെ ഡാളസ് വിമാനത്താവളത്തിൽ വച്ച് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കാതോലിക ബാവയെ വൈദികരും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്നാണ് സ്വീകരിച്ചത്. റവ. ഫാ. പോൾ തോട്ടയ്ക്കാട്ട്, റവ. ഫാ. ബേസിൽ എബ്രഹാം, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. വർഗീസ് മാളിൽ, ജോസഫ് ജോർജ് (ട്രസ്റ്റി), എൽദോ മാത്യു (സെക്രട്ടറി).
കമാൻഡർമാർ: കമാൻഡർ വർഗീസ് ചാമത്തിൽ, കമാൻഡർ ബാബു വടക്കേടത്ത്. അലക്സ് ജോർജ്, അച്ചു ഫിലിപ്പോസ്, ജോർജ് കരുത്തേടത്ത്, പി.സി. വർഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, ജെയിംസ് മാത്യു, ജോൺസി വർഗീസ്, ബേബി പുരയ്ക്കൽ, സണ്ണി കാട്ടുവെട്ടിക്കൽ, ടിജോ ചാണ്ടി, പൗലോസ് വർക്കി, ആദർശ് എൽദോ, ഉണ്ണി വർഗീസ്, ഓമന ചാമത്തിൽ, അന്നമ്മ ബാബു, ടി.സി. ചാക്കോ എന്നിവരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് - കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ ജൂബിലി (1976 - 2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടിപർപ്പസ് ഹാളിന്റെയും തറക്കല്ല് വാഴ്വ് ശുശ്രൂഷയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച വിശുദ്ധ ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു.
ഇടവകയുടെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചടങ്ങിൽ സഭയിലെ വൈദികർ, വിവിധ ഇടവകകളുടെ പ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിശ്വാസികൾ തുടങ്ങി വലിയ ജനപങ്കാളിത്തം ഉണ്ടായി.
സഭാ ഗായകസംഘത്തിന്റെ ദൈവസ്തുതികളോടെയും വർണാഭമായ ഘോഷയാത്രയോടെയും ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന വിശുദ്ധ ആരാധനയ്ക്ക് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് സ്വാഗതം ആശംസിച്ചു.
NRI
ഡാളസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാളസിൽ നിന്ന് കലിഫോർണിയയിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് യാത്രയയപ്പ് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി.
മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കാരോൾട്ടൺ ഇടവക വികാരി റവ. ജസ്റ്റിന് പാപ്പച്ചന് ജേക്കബ്, അല്മായ നേതാക്കളായ പി.ടി. മാത്യു, ഷാജി എസ്. രാമപുരം, ജോൺ സി. മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ്. കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു.
ഡാളസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമാ കുടുംബങ്ങൾ ഒരുമിച്ചുകൂടി ആരാധന ആരംഭിച്ചതോടെയാണ് ഡാലസിൽ മാർത്തോമ്മാ സഭയുടെ ചരിത്രത്തിന് തുടക്കമായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു.
ഇന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ കീഴിൽ അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി മാർത്തോമ്മ സഭ ഡാളസിൽ വളർന്നിരിക്കുന്നു.
ഗോള്ഡന് ജൂബിലി സമാപനചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഡാളസ് ഫാര്മേഴ്സ് ബ്രാഞ്ച് മാര്ത്തോമ്മാ ഇടവകയുടെ ക്ഷണപ്രകാരമാണ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത ഡാളസില് എത്തിച്ചേര്ന്നത്.
ഇടവകയിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ യംഗ് ഫാമിലിയുടെയും യൂത്ത് ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തില് നടന്ന റിവൈവല് മീറ്റിംഗിലും ശനിയാഴ്ച നടന്ന പൊതു സമ്മേളനത്തിലും ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മാര്ത്തോമ്മാ ചര്ച്ച് ഓഫ് ഡാളസ്, കരോള്ട്ടണ് ഇടവകയുടെ ജൂബിലിയുടെ ഭാഗമായി പുതുതായി നിര്മിക്കപ്പെടുന്ന ദൈവാലയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാഫലകം വാഴ്ത്തി അനുഗ്രഹിക്കുകയും ചെയ്യുന്ന ചടങ്ങിനും നേതൃത്വം നൽകിയ ശേഷമാണ് സാൻഫ്രാൻസിസ്കോയിലും ലോസ് ആഞ്ചലസിലും നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കെടുക്കുവാനായി മെത്രാപ്പോലീത്ത മടങ്ങിപോകുന്നത്.
NRI
ടെക്സസ്: ജോയമ്മ ജേക്കബ് (71) ഡാളസിൽ അന്തരിച്ചു. കേരളത്തിലെ പുനലൂരിൽ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് നഴ്സിംഗിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. തുടർന്ന് ഷാർജയിൽ കുടുംബത്തോടൊപ്പം താമസമാക്കി.
2012-ൽ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ് സിറ്റി ചർച്ചിലും ഐപിസി ശാലോം ഡാളസ് ചർച്ചിലും സജീവമായി പങ്കെടുത്തിരുന്നു.
ഭർത്താവ്: ജേക്കബ് ടി. വർഗീസ്. മക്കൾ: ആൻ സാം ചാക്കോ, അലിൻ ജേക്കബ്. മരുമക്കൾ: സാം ചാക്കോ, ക്രിസ് ഫോസ്റ്റർ.
മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഐപിസി ശാലോം ഡാളസ് ചർച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ലും സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ലോഫ്റ്റ് സിറ്റി ചർച്ചിൽ നടക്കും.
തുടർന്ന് സംസ്കാരം ചാൾസ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വച്ചും നടക്കും.
NRI
ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് മാർത്തോമ്മ സഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയിൽ വച്ച് ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തും.
മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമാപനസമ്മേളനങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ടെക്സസ് സംസ്ഥാനത്തെ ഡാളസ് - ഫോർട്ട്വർത്ത് (DFW) മേഖലയിലെ മലങ്കര മാർത്തോമാ സഭയുടെ അമ്പത് വർഷത്തെ വിശ്വാസയാത്ര സ്വർണജൂബിലി ആഘോഷങ്ങളിലൂടെ പുതിയ ചരിത്രം കുറിക്കുകയാണ്.
1973-ൽ ഏതാനും കുടുംബങ്ങളുടെ ചെറിയ പ്രാർഥനാ കൂട്ടായ്മയായി ആരംഭിച്ച ഈ ആത്മീയ പ്രസ്ഥാനം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി വളർന്നിരിക്കുന്നു.
വിശുദ്ധ തോമാശ്ലീഹയുടെ പാരമ്പര്യം പിന്തുടരുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭ, പത്തൊൻപതാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനത്തിലൂടെ ബൈബിളധിഷ്ഠിത വിശ്വാസവും പൗരസ്ത്യ ആരാധനാപാരമ്പര്യവും സമന്വയിപ്പിച്ച സഭയാണ്.
കേരളത്തിൽ ആരംഭിച്ച ഈ ആത്മീയ പൈതൃകം ഇന്ന് ലോകമെമ്പാടുമുള്ള പ്രവാസി സമൂഹങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ അമ്പത് വർഷത്തെ സഭാചരിത്രം.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമ്മാ കുടുംബങ്ങൾ ഒരുമിച്ചുകൂടി വിശുദ്ധ കുർബാനയും ആരാധനയും ആരംഭിച്ചതോടെയാണ് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിന് തുടക്കമായത്. പ്രവാസജീവിതത്തിനിടയിലും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹമാണ് ഈ കൂട്ടായ്മയ്ക്ക് അടിത്തറയായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു. തുടർന്ന് ആരാധനകൾ കൊക്രാൻ മെത്തഡിസ്റ്റ് ചർച്ചിലേക്ക് മാറ്റി, സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും വിപുലവുമാക്കി.
1980-കളിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ അവസരങ്ങൾ തേടി നിരവധി മലയാളി കുടുംബങ്ങൾ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലേക്ക് കുടിയേറിയതോടെ സഭയുടെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിച്ചു.
1984 ഡിസംബർ 21ന് ഗ്രാൻഡ് പ്രയറിയിൽ ആദ്യ സ്ഥിരം ആരാധനാലയം സ്ഥാപിക്കപ്പെട്ടത് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായി മാറി.
വിശ്വാസിസമൂഹം വികസിച്ചതോടെ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഇടവകകൾ രൂപീകരിക്കപ്പെട്ടു. ഇന്ന് ഈ പ്രദേശത്തെ മാർത്തോമാ സഭയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നത് അഞ്ച് പ്രധാന ഇടവകകളാണ്.
ഡാളസ് മേഖലയിലെ ആദ്യത്തെ പുതിയ ഇടവകയായി 1988-ൽ സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് രൂപീകരിക്കപ്പെട്ടു. കിഴക്കൻ ഡാളസിൽ താമസിച്ചിരുന്ന മാർത്തോമ്മ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ച ഈ ഇടവക ഇന്ന് ശക്തമായ ആത്മീയ കേന്ദ്രമായി വളർന്നിരിക്കുന്നു.
1994-ൽ ഫാർമേഴ്സ് ബ്രാഞ്ചിലെ ലൂണ റോഡിൽ സ്വന്തമായി ദേവാലയം സ്ഥാപിച്ചതോടെ ഈ ഇടവക ഡാളസ് മേഖലയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായി മാറി. ഡാളസ് നഗരത്തിന്റെ മധ്യഭാഗത്തുള്ള വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഈ ഇടവക നിർണായക പങ്ക് വഹിച്ചുവരുന്നു.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളുടെ വർധനവിനെ തുടർന്ന് ആദ്യ ഡാളസ് ഇടവകയുടെ പാരമ്പര്യം തുടർന്നുകൊണ്ട് കരോൾട്ടണിൽ പുതിയ ഇടവക രൂപംകൊണ്ടു.
ഇന്ന് 1400 വെസ്റ്റ് ഫ്രാങ്ക്ഫോർഡ് റോഡിലുള്ള സ്വന്തം ദേവാലയത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും വിശുദ്ധ കുർബാനയും ആരാധനയും, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, ഇടവക മിഷൻ, സംഗീതശുശ്രൂഷ തുടങ്ങി വിവിധ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
വടക്കുകിഴക്കൻ ഡാളസ് മേഖലയിലെ വിശ്വാസികളുടെ ആവശ്യങ്ങൾ പരിഗണിച്ച് 2004-ൽ റിച്ചാർഡ്സണിൽ സെഹിയോൻ മാർത്തോമാ ചർച്ച് ആരംഭിച്ചു. പിന്നീട് പ്ലാനോയിൽ സ്വന്തമായി ദേവാലയം നിർമ്മിക്കുകയും 2009-ൽ അത് സമർപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ഇടവക പ്രദേശത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്.
2010-കളുടെ തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ഡാലസ് മേഖലയിലെ വളർച്ചയെ തുടർന്നാണ് ക്രോസ് വേ മാർത്തോമാ ചർച്ച് രൂപംകൊണ്ടത്. യുവ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം, ദ്വിഭാഷാ ആരാധന, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഈ ഇടവകയുടെ പ്രത്യേകതകളാണ്.
ഇന്ന് ഈ അഞ്ച് ഇടവകകളും ആരാധനാലയങ്ങൾ മാത്രമല്ല; പ്രവാസി മലയാളി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ കേന്ദ്രങ്ങളാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ആരാധനകൾ നടത്തുന്നതോടൊപ്പം സൺഡേ സ്കൂൾ, യുവജനസഖ്യം, സ്ത്രീസമാജം, കുടുംബശുശ്രൂഷ, സംഗീതശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ എല്ലാ തലമുറകളെയും സഭയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവ നടത്തിവരുന്നത്.
നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ ഇടവകകൾ സഭയുടെ ആപ്തവാക്യമായ “Lighted to Lighten” ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും മുന്നേറുകയാണ്.
1973-ൽ തെളിയിച്ച വിശ്വാസത്തിന്റെ ചെറിയ ദീപം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലാകെ പ്രകാശം പരത്തുകയാണ്.
കരോൾടൺ മാർത്തോമ്മാ ചർച്ച്, സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്, സെഹിയോൻ മാർത്തോമാ ചർച്ച്, ക്രോസ് വേ മാർത്തോമാ ചർച്ച് എന്നീ അഞ്ച് ഇടവകകളുടെ സംയുക്ത ശുശ്രൂഷയാണ് ഈ അമ്പത് വർഷത്തെ വളർച്ചയുടെ ഏറ്റവും വലിയ നേട്ടം.
സുവർണജൂബിലി ആഘോഷങ്ങൾ ഭൂതകാലത്തെ അനുസ്മരിക്കുന്ന ചടങ്ങ് മാത്രമല്ല; ദൈവത്തിന്റെ വഴിനടത്തലിനുള്ള നന്ദിപ്രകടനവും, സഭയുടെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള പുതിയ പ്രതിജ്ഞയുമാണ്.
അഞ്ച് പതിറ്റാണ്ടുകളുടെ വിശ്വാസവും സേവനവും സാക്ഷ്യവഹിച്ച ഡാളസ്–ഫോർട്ട് വർത്ത് മാർത്തോമാ സമൂഹം വരുംകാലത്തും അതേ ആത്മീയ ഊർജത്തോടെ മുന്നേറുമെന്ന പ്രത്യാശയോടെയാണ് ഈ സുവർണജൂബിലി ആഘോഷിക്കുന്നത്.
NRI
ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സമാപനാഘോഷം ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.
"Sojourners with Christ - Faith, Hope, Mission' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുർബാന ശുശ്രൂഷയും നടത്തും.
ജൂലൈ 31 - വൈകുന്നേരം ആറിന് Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തിൽ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.
ഓഗസ്റ്റ് ഒന്ന് - വൈകുന്നേരം 5.30 പബ്ലിക് മീറ്റിംഗ് വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.
ഓഗസ്റ്റ് രണ്ട് - രാവിലെ 8.30 Holy Communion & Parish Day വിശുദ്ധ കുർബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.
സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
1976-ൽ ആരംഭിച്ച ഇടവകയുടെ 50 വർഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്ന ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാൻ അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ നടന്നു. ശനിയാഴ്ച രാവിലെ 10.30 മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഡാളസ് ഫോർട്ട് വർത്തിൽ നിന്നും നിരവധി പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ സ്നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
NRI
ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ 2026-ലെ വാർഷിക കൺവൻഷന് ഭക്തിനിർഭരമായ തുടക്കമായി.
വെള്ളിയാഴ്ച രാത്രി ഏഴിന് ഇടവക വികാരി റവ. ഫാ. റെജിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് കൺവൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. വേദപണ്ഡിതനും മികച്ച കൺവൻഷൻ പ്രാസംഗികനുമായ റവ.ഫാ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി.
മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല എന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലെ കണ്ണീരിനെയും വേദനകളെയും പ്രത്യാശയാക്കി മാറ്റുമെന്ന് റവ. റോബിൻ വർഗീസ് പറഞ്ഞു.
സെക്രട്ടറി സോജി സ്കറിയ, രാജൻ കുഞ്ഞുചിറയിൽ, കെ. എസ്. മാത്യു, ആനി ജോർജ്, ട്രസ്റ്റിമാരായ രാജു ചാക്കോ, ജിപ്സൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രാരംഭ ദിന യോഗത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്.
വരുംദിനങ്ങളിലെ പരിപാടികൾ:
ശനിയാഴ്ച: വൈകുന്നേരം 6:30ന് കൺവെൻഷൻ യോഗം ആരംഭിക്കും. റവ. റോബിൻ വർഗീസ് വചനശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച: രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിപുലമായ പാരിഷ് ഡേ ആഘോഷങ്ങൾ നടക്കും.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. റെജിനും സെക്രട്ടറി സോജി സ്കറിയയും അറിയിച്ചു.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവക 2026 വാർഷിക കൺവൻഷന് വെള്ളിയാഴ്ച ഇടവക വികാരി ഫാ. റെജിന്റെ പ്രാരംഭ പ്രാർഥനയോട് കൂടി തുടക്കം കുറിക്കും.
മാർത്തോമ്മാ സഭയുടെ മികച്ച കൺവൻഷൻ പ്രാസംഗീകനും വേദ പണ്ഡിതനുമായ റവ. റോബിൻ വർഗീസ് ആയിരിക്കും ബൈബിൾ പ്രഭാഷണം നടത്തുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴിനും ശനിയാഴ്ച വൈകുന്നേരം 6.30നും യോഗം ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ. റെജിൻ, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു.
യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രാർഥനാപൂർവം സംബന്ധിക്കണമെന്നും അറിയിക്കുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് പാരിഷ് ഡേ സെലിബ്രേഷനും നടത്തപ്പെടും.
NRI
ഡാളസ്: ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) അന്തരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ് പനങ്ങാവിള സ്വദേശിയാണ് പരേതൻ.
ചെറിയാൻ ഏലിയാസ് - റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ മകനാണ്. ഡാളസിലെ സെന്റ് തോമസ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ: അന്ന ഫിലിപ്പോസ്. സംസ്കാര ശുശ്രൂഷ ജൂലൈ 31ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
NRI
ഡാളസ്: ഡാളസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) അന്തരിച്ചു.
പൊതുദർശനം തിങ്കളാഴ്ച രാത്രി ഏഴ് മുതൽ എട്ട് വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10.30ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.
സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
NRI
ഡാളസ്: ഡാളസിലെ ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും നിരവധി ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ കാഷ് അവാർഡുകളും സമ്മാനിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി ചീട്ടുകളി പ്രേമികളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
1999-ൽ ഡെട്രോയിറ്റിൽ ആരംഭിച്ച രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധേയമായ സാംസ്കാരിക-സൗഹൃദ വേദികളിലൊന്നായി വളർന്നിരിക്കുകയാണ്.
വിവിധ മലയാളി സംഘടനകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വളർത്തുക, സൗഹൃദം പുതുക്കുകയും ആശയവിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുക എന്നിവയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ, സാങ്കേതിക, പ്രാദേശിക കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ www.56international.com എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.
NRI
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവൻഷൻ) ഓഗസ്റ്റ് 7, 8, 9 തീയതികളിൽ നടക്കും.
ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള "Loss & Redemption' (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.
ഡാളസ് ഫോർട്ട്വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെഇസിഎഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി: അലക്സ് അലക്സാണ്ടർ, ട്രഷറർ: അലക്സ് പള്ളിവതുക്കൽ, ജോൺ തോമസ്, ലിൻഡ സൈമൺ മാത്യു, റവ.ഫാ. എബ്രഹാം വി. സാംസൺ, റവ.ഫാ. ബിൻസ് ചേത്തലിൽ, റവ.ഫാ. ബൈജു ഈപ്പൻ, റവ.ഫാ. മാർട്ടിൻ ബാബു, റവ.ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ കൺവൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോമലബാർ ഫൊറോനാ ദേവാലയമായ ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ വത്തിക്കാനിലെ മതാന്തര സംവാദ ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട് എത്തി.
കർദിനാളിന്റെ സന്ദർശനം ഇടവകയ്ക്കും പ്രവാസി സീറോമലബാർ വിശ്വാസിസമൂഹത്തിനും ചരിത്രപ്രധാനമായ നിമിഷമായി. ഡാളസ് വിമാനത്താവളത്തിലെത്തിയ കർദിനാളിനെ സഭാവിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വലിയ ജനാവലി ചേർന്ന് സ്വീകരിച്ചു.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ വരവേറ്റു. തുടർന്ന് ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കേരളീയ പാരമ്പര്യത്തിന്റെ ഭാഗമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കർദിനാളിന് ഔദ്യോഗിക സ്വീകരണം നൽകി.
NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസസിൽ വെച്ചു നടത്തുന്നു.
നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്തഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനന്റെയും ഐനന്റയും ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.
NRI
ഡാളസ്: തലശേരി ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസിന്റെ (ടെലി-ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് യുഎസ്എ) വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം ടെക്സസിലെ ഡാളസിൽ നടന്നു.
തലശേരിയിലെ ടെലി-ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസസിന്റെ കീഴിൽ മാസ്റ്റർ ഓഫ് തിയോളജി (M.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.) പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് ടെക്സസിലെ ഡാളസിലുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലാണ് നടന്നത്.
അമേരിക്കയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ബിരുദധാരികൾ അവരുടെ അക്കാദമിക്, ആത്മീയ നേട്ടങ്ങളുടെ ഗംഭീരവും സന്തോഷകരവുമായ ആഘോഷത്തിൽ ബിരുദങ്ങൾ സ്വീകരിക്കാൻ ഒത്തുകൂടി.
വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ ടെലി-ആൽഫ സെന്ററിന്റെ മുൻ ചാൻസലർ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വവും ഷിക്കാഗോ സീറോമലബാർ രൂപതയുടെ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ സഹകാർമികത്വവും വഹിച്ചു.
അറിവ്, വിശ്വാസം, സേവനം എന്നിവയിലൂടെ ക്രിസ്തുവിന്റെ പ്രകാശം പകരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമായി ബിരുദധാരികൾ മെഴുകുതിരികൾ വഹിച്ചുകൊണ്ട് പ്രാർഥനാപൂർവം ഘോഷയാത്രയായി പള്ളിയിൽ പ്രവേശിച്ചു.
സുവിശേഷ ശുശ്രൂഷയിൽ യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് അധികാരത്തോടെ പഠിപ്പിക്കാനും സത്യത്തെ പ്രഖ്യാപിക്കാനും യേശു നൽകിയ പ്രബോധനങ്ങളിലൂടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും മാർ ജോർജ് ഞരളക്കാട്ട് തന്റെ പ്രസംഗത്തിൽ ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു.
വ്യക്തിപരവും ശുശ്രൂഷാപരവുമായ ജീവിതത്തിൽ വിശ്വാസം, അറിവ്, സേവനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ ആധികാരിക സാക്ഷികളാകാൻ അദ്ദേഹം നിർദ്ദേശിച്ചു.
വിശുദ്ധ കുർബാനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം, ബിരുദധാരികൾ ഔദ്യോഗികമായ അക്കാദമിക് ഘോഷയാത്രയായി പാരിഷ് ഹാളിലേക്ക് പ്രവേശിച്ചു. ഗ്രേസ്ലിൻ മനോഹരമായി ആലപിച്ച പ്രാർഥനാഗാനത്തോടെയാണ് ഔദ്യോഗിക ബിരുദദാന ചടങ്ങ് ആരംഭിച്ചത്.
മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി ക്രിസ്റ്റീന പരിപാടികൾക്ക് സമർത്ഥമായി നേതൃത്വം നൽകി. ബാച്ചിലർ ബിരുദധാരികളിൽ ഒരാളായ എലിസബത്ത് ബോസ് കളമ്പനയിൽ സ്വാഗതവും ഫാ. ജിമ്മി എടക്കുളത്തൂർ അധ്യക്ഷപ്രസംഗവും നടത്തി. തുടർന്ന് വിശിഷ്ടാതിഥികൾ വിളക്ക് കൊളുത്തി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗം നടത്തിയ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, "നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ' (1 പത്രോസ് 3:15) എന്ന തിരുവചനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പഠനത്തിലൂടെ നേടിയ ദൈവശാസ്ത്ര ബോധ്യങ്ങൾ വിശ്വാസ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയ്ക്കായി പ്രതിജ്ഞാബദ്ധരായ നേതാക്കളാകുന്നതിനും വിനിയോഗിക്കണമെന്നും അത് കേവലം മറ്റൊരു വിദ്യാഭ്യാസ അനുഭവമായി പരിമിതപ്പെടുത്താതെ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധത്തിനും സഭയെയും സമൂഹത്തെയും കൂടുതൽ സേവിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പരിവർത്തനത്തിന്റെ പ്രതിനിധികളാകാൻ ബിരുദധാരികളോട് ആഹ്വാനം ചെയ്ത അദ്ദേഹം അമേരിക്കയിലും ലോകമെമ്പാടുമുള്ള സഭയ്ക്ക് കൂടുതൽ അല്മായ പ്രേക്ഷിതരെ ആവശ്യമുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
സൗമ്യതയോടും ആത്മവിശ്വാസത്തോടും കൂടി സ്വത്വബോധത്തോടെ മുന്നോട്ട് പോകാനും സുവിശേഷത്തിന്റെ പ്രകാശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വീഡിയോ സന്ദേശത്തിലൂടെ ബിരുദധാരികളെ അഭിനന്ദിക്കുകയും, ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുകയും ചെയ്തു.
പഠനം വിജയകരമായി പൂർത്തീകരിച്ചവരുടെ കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവശാസ്ത്ര പഠനത്തോടുള്ള പ്രതിബദ്ധത എന്നിവയെ അംഗീകരിച്ചുകൊണ്ട് സിസ്റ്റർ ഡോ. റോസ്ലെറ്റ് വള്ളിപറമ്പിൽ നടത്തിയ ബിരുദദാന പ്രസംഗത്തിനു ശേഷം, ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ബിരുദദാനം നിർവഹിച്ചു.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിലെ അഞ്ച് സന്യസ്തർ ഉൾപ്പെടെ ആകെ 29 ബിരുദധാരികൾ ബിരുദം നേടി. ഓരോ ബാച്ചിലെയും ഒന്നാം റാങ്ക് ജേതാക്കളായ ജഗൻ മാനുവൽ (മാസ്റ്റേഴ്സ് 2022-2024), എലിസബത്ത് ബോസ് കളമ്പനയിൽ (ബാച്ചിലേഴ്സ് 2022-2025), സ്മിതമോൾ തോമസ് (ബാച്ചിലേഴ്സ് 2023-2025) എന്നിവരുടെ അക്കാദമിക് മികവിനെ പ്രത്യേകം ആദരിച്ചു.
ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുഎസ്എ-യിലെ 2022-2025 ബാച്ചുകളുടെ കോഓർഡിനേറ്റർ ശ്രീമതി ജെ. ടി. ജസീന്തയെ അനുമോദിച്ചുകൊണ്ട്, വിദ്യാർത്ഥികളെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ജസീന്ത പ്രകടിപ്പിച്ച സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും പ്രത്യേക അവാർഡ് നൽകി.
ബിരുദദാനത്തെ തുടർന്ന് സിസ്റ്റർ ഡോ. റോസ്ലെറ്റ് ചൊല്ലിക്കൊടുത്ത കോൺവൊക്കേഷൻ പ്രതിജ്ഞ ക്രിസ്തീയ മൂല്യങ്ങൾ, ശുശ്രൂഷ, ആജീവനാന്ത പഠനം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് ബിരുദധാരികൾ ഏറ്റുചൊല്ലി.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സുപ്പീരിയർ ജനറൽ മദർ ലിസ് ഗ്രേസ് എസ്.ഡി, ഷിക്കാഗോ സീറോമലബാർ രൂപതയുടെ എപ്പാർക്കിയൽ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, യുഎസ്എയിലെ 2022-2025 ബാച്ചുകളുടെ കോർഡിനേറ്ററും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മുൻ M.Th. ബിരുദധാരിയുമായ ജെ. ടി. ജസീന്ത എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ബിരുദധാരികളെ പ്രതിനിധീകരിച്ച്, ലീല മറ്റത്തിൽ, റോയ് മാത്യു, സ്മിതമോൾ തോമസ്, മാത്യു കുര്യൻ എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ യാത്രയെയും ദൈവശാസ്ത്ര രൂപീകരണം തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും പ്രതിഫലിപ്പിച്ചുകൊണ്ട് നന്ദിയും അഭിനന്ദനവും നിറഞ്ഞ സന്ദേശങ്ങൾ നൽകി.
NRI
ഡാളസ്: കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പൻ മറ്റത്തു അന്തരിച്ചു. വർഷങ്ങളായി ഡാളസിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പൻ.
സംസ്കാര ശുശ്രൂഷകൾ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസിൽ നടക്കും. സംസ്കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് അറിയിക്കും.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മിഷൻ സംഗമം-2026' ഗാർലൻഡിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ വച്ച് വിജയകരമായി നടന്നു.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന സമ്മേളനത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ വിവിധ സഭകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള നിരവധി വിശ്വാസികളും പാസ്റ്റേഴ്സും പങ്കെടുത്തു.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.
വിവിധ സുവിശേഷീകരണ മേഖലകളിൽ, ലോകത്ത് പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന 20-ഓളം മിനിസ്ട്രി ലീഡർമാർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമ്മേളനത്തിൽ അവതരിപ്പിച്ചു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ ത്രീ മത്സരത്തിൽ "ന്യൂയോർക്ക് കിംഗ്സ്', "ഹൂസ് സ്റ്റൺ ബ്രദേർസ്' ഓറഞ്ചിനെ തോല്പിച്ച് വിജയികളായി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോമലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.
"ഹൂസ്റ്റൺ ബ്രദേർസ് ബ്ലൂ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. "ഷിക്കാഗോ അരീകര അച്ചായൻസ് ' നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം അബാല വൃദ്ധ ജനങ്ങൾ എത്തിയിരുന്നു.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "മിഷൻ സംഗമം-2026' ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) നടക്കും.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന "മസീഹ് മണ്ഡലി' സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.
സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.
ഈ മിഷൻ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക.
ഇനിയും രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഡാളസിൽ നിന്നുള്ളവർക്ക് www.Dallascitywide.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ): (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962.
NRI
ഡാളസ്: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ ജോൺ മാത്യൂസ് (തമ്പിച്ചായൻ - 92) അന്തരിച്ചു.
ഭാര്യ: പരേതയായ ലീലമ്മ. മക്കൾ: ചാർലി, ജീ, സൂസി. സംസ്കാരം പിന്നീട്.
ജോൺ മാത്യൂസിന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു.
NRI
ഡാളസ്: മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പത്മശ്രീ പി. നാരായണക്കുറുപ്പിന്റെ വേർപാടെന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരേ എഴുതി കൂട്ടിയ ധ്വനി കാവ്യങ്ങളായിരുന്നു പരേതൻ രചിച്ച കവിതകളിൽ ഏറെയും. മലയാള ഭാഷയുടെ ഗാംഭീര്യവും പുതുമയും ചേർത്ത അദ്ദേഹത്തിന്റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകി.
മലയാള ഭാഷാ സ്നേഹികളുടെ മനസുകളിൽ എന്നെന്നും പ്രതിഫലിച്ചു കൊണ്ടിരിക്കുമെന്നും പരേതന്റെ കുടുബാംഗങ്ങളുടെയും ബന്ധുകളുടെയും ദു8ഖത്തിൽ പങ്കുചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
NRI
ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള് ആഘോഷങ്ങള്ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
NRI
ഡാളസ്: ലാനയുടെ (ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) പ്രതിമാസ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി എട്ടിന് (ഇഎസ്ടി രാത്രി ഒമ്പത്) സൂം വഴി സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു.
ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് വലിയ തോതിൽ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.
മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമർഷത്തിനും കാരണമാണ്.
മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്.
എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹമായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയിൽ എത്തിക്കാൻ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയും? ഈ ആലോചനകളാണ് സംവാദത്തിന്റെ ഉള്ളടക്കം.
ഈ സംവാദത്തിൽ പ്രശസ്ത എഴുത്തുകാരൻ, ആകാശവാണി മുൻ ഡയറക്ടർ കെ.എം. നരേന്ദ്രൻ, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
എല്ലാ സാഹിത്യ പ്രേമികളെയും ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഒരുക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
സൂം ലിങ്ക്: 812 8142 4696. ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ: ഷാജു ജോൺ (469 274 6501). കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - നിർമല ജോസഫ്: 347 204 0062, സാമൂവൽ യോഹന്നാൻ: 214 435 0124.
NRI
ഡാളസ്: തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാളസ് മാർത്തോമ്മാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമിപ്പിച്ചു.
അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ.
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം, പ്രാർഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു
സി.വി. സാമുവൽ സ്വാഗതവും പി.വി. ജോൺ പ്രാരംഭ പ്രാർഥനയും നടത്തി. ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.തുടർന്ന് ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോർജിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
ഫോൺ കോൺഫറൻസ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.
ഐപിഎല്ലിന്റെ അടുത്ത (632-ാമത്) സെഷൻ ചൊവ്വാഴ്ച നടക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത സുവിശേഷകൻ ഇവാ. മോബ്സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ് : രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാല്ലസിലെ പ്രമുഖ ഡോക്ടറായ നരീന്ദർ കുമാർ മോംഗയെ (81) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഇദ്ദേഹം ദശകങ്ങളായി നോർത്ത് ടെക്സാസിൽ പ്രാക്ടീസ് ചെയ്തുവരികയാണ്.
അറസ്റ്റിനെ തുടർന്ന് ടെക്സാസ് മെഡിക്കൽ ബോർഡ് അടിയന്തര യോഗം ചേർന്ന് ഡോക്ടർ മോംഗയുടെ മെഡിക്കൽ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇദ്ദേഹം പ്രാക്ടീസ് തുടരുന്നത് പൊതുജനക്ഷേമത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബോർഡിന്റെ നടപടി.
ശ്രദ്ധിക്കുക: നിലവിൽ ഡോക്ടർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ മാത്രമാണിത്. കോടതിയിൽ കുറ്റം തെളിയുന്നതുവരെ അദ്ദേഹം നിരപരാധിയായി കണക്കാക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളും മെഡിക്കൽ ബോർഡിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ സൺഡേ സ്കൂൾ നടത്തിയ 2026ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ഞായറാഴ്ചത്തെ ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ടു. ലീ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്.
തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ തീം സോംഗ് ആലപിച്ചുകൊണ്ട് സദസിനെ ഭക്തിസാന്ദ്രമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെർഫോമൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി.
NRI
ഡാളസ്: കാരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗമായ ജോർജ് പി. ആൻഡ്രൂസ് രചിച്ച "ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യുയാക്കിം മാർ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്.
ഈ മാസം ആറിന് ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, ഫാർമേഴ്സ് മാർത്തോമ്മാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി തിരുമേനി ഏറ്റുവാങ്ങി.
ചടങ്ങിൽ പുസ്തകത്തിന്റെ രത്നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കർത്താവ് ജോർജ് പി. ആൻഡ്രൂസ് (കുട്ടൻ) വിശദീകരിച്ചു.
ഫാർമേഴ്സ് മാർത്തോമ്മാ റവ. എബ്രഹാം വി. സാംസൺ കാരോൾട്ടൺ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വിശ്വാസം, നേതൃപാടവം, യഥാർഥ ജീവിതാനുഭവങ്ങൾ എന്നിവയിൽ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ് ഈ പുസ്തകത്തിലൂടെ ജോർജ് പി. ആൻഡ്രൂസ് പങ്കുവയ്ക്കുന്നത്.
1951 മേയ് 19ന് കേരളത്തിൽ പരേതരായ പി. കോരയുടെയും ലൂസി ആൻഡ്രൂസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാർഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതൽക്കേ മികച്ച നേതൃപാടവം പുലർത്തിയിരുന്നു.
കേരള യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് അഡ്മിനിസ്ട്രേഷൻ ശക്തമാക്കുന്നതിലും വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിലും വലിയ സംഭാവനകൾ നൽകി.
എംബിഎ ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ സർവകലാശാലയിൽ ആരംഭിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. എക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും അദ്ദേഹം ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
NRI
ഡാളസ്: അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകൾ 13 വർഷം പിന്നിടുമ്പോഴും സഭാംഗങ്ങളിൽ സജീവമായി നിലനിൽക്കുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിന് മാർത്തോമ്മാ സഭ നൽകിയത്.
എന്നാൽ, ആ സ്മരണ നിലനിർത്തുന്നതിനായി ഭദ്രാസനം പ്രഖ്യാപിച്ച "പാട്രിക് മിഷൻ പ്രോജക്റ്റ്' ഇപ്പോഴും ശൈശവദശയിൽ തന്നെയാണെന്നത് സഭ ജനങ്ങളിൽ ആശങ്കയുണർത്തുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (വിബിഎസ്) ക്രമീകരണങ്ങൾക്കായി കൂട്ടുകാരോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂൺ നാലിന് പാട്രിക് മരണപ്പെടുന്നത്.
2004-ൽ ഉപരിപഠനാർഥം അമേരിക്കയിലെത്തി ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക്, ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെയായിരുന്നു ഈ ദുരന്തം.
മലയാളികളായ ചെറിയാൻ - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർഥനായിരുന്നു.
ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്ന് മാത്രമല്ല, ആധുനിക സംസ്കാരത്തിന്റെ ദൂഷിതവലയത്തിൽപ്പെട്ട് അന്ധകാര ശക്തികൾക്ക് അടിമപ്പെട്ടിരുന്ന നിരവധി യുവാക്കളെ സത്യപ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടിയായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാഭ്യാസത്തിനിടയിൽ സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുടിഡി സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കീ ഹോണർ സൊസൈറ്റി എന്നീ തലങ്ങളിൽ പാട്രിക് പ്രവർത്തനനിരതനായിരുന്നു.
പാട്രിക് മിഷൻ പ്രോജക്റ്റും അനിശ്ചിതത്വവും
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു.
മാർത്തോമാ സഭയ്ക്ക് വേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ച് ഉചിതമായ സ്മാരകം നിർമിക്കുമെന്നും അത് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014-ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ഭദ്രാസന എപ്പിസ്കോപ്പായാണ് പ്രഖ്യാപിച്ചത്.
പാട്രിക്കിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2014 ജൂൺ നാലിന് ഒക്ലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കാനായിരുന്നു ആദ്യ പദ്ധതി. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
2,20,000 ഡോളർ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായി പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ.ഡോ. ഗീവർഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂർത്തിയായിട്ടും പണി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13-ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചെലവഴിച്ച് പൂർത്തിയാക്കിയതിന്റെ കൂദാശകർമം 2017 ജൂൺ എട്ടിന് എപ്പിസ്കോപ്പാ നിർവഹിച്ചു. ഇപ്പോൾ അതിനുശേഷവും ഒൻപത് വർഷങ്ങൾ കൂടി കടന്നുപോയിരിക്കുന്നു.
ഉയരുന്ന ചോദ്യങ്ങളും ബദൽ നിർദേശങ്ങളും
ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്ത് തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിന് സഭാംഗങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭദ്രാസന സഭാനേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂർണമായും ഫലപ്രാപ്തിയിൽ എത്തിയോ എന്ന ന്യായമായ സംശയവും അവശേഷിക്കുന്നു.
ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ച് പൂർത്തീകരിച്ച കെട്ടിടം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടി വന്നു എന്നത് ചിന്തനീയമാണ്.
"ഇനിയും രണ്ടാം ഘട്ട നിർമാണത്തിന് പണം ചിലവഴിക്കുന്നത് എന്തിനാണ്?' - ദീർഘവീക്ഷണമൂള്ള സഭാംഗങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. നിലവിലെ എപ്പിസ്കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
പദ്ധതിക്കായി ഇനിയും നീക്കിവച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ, പ്രോജക്ടിന്റെ ആരംഭത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ഒരു "എൻഡോവ്മെന്റ് ഫണ്ട്' ആയി മാറ്റണമെന്ന ആവശ്യം പതിമൂന്ന് വർഷം തികയുമ്പോഴും ശക്തമാവുകയാണ്.
ഇതിൽ നിന്നും ലഭിക്കുന്ന തുക നിർദ്ധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പായി നൽകുന്നത് പാട്രിക്കിന്റെ സ്മരണയെ കൂടുതൽ അർഥവത്തായ രീതിയിൽ നിലനിർത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഭദ്രാസനത്തിൽ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകി സേവനം പൂർത്തീകരിച്ച് കേരളത്തിലേക്ക് തിരിച്ചുപോയ അഭിവന്ദ്യ എപ്പിസ്കോപ്പാ ഈ ആവശ്യം അനുഭാവപൂർവം പരിഗണിച്ചിരുന്നു.
ഉചിതമായ തീരുമാനം സ്വീകരിക്കുന്നതിനായി പുതിയ ഭദ്രാസന എപ്പിസ്കോപ്പാക്ക് ബാറ്റൺ കൈമാറിയെങ്കിലും ഇതിന്മേൽ അനുകൂലമായ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് സഭാജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.
NRI
ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ.
അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസിൽ അദ്ദേഹം എന്നും ജീവിക്കും.
ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമയ്ക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സണ്ണി മാളിയേക്കൽ അറിയിച്ചു.
NRI
ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെഹിയോൻ മാർത്തോമ്മാ ഇടവക വികാരി റവ. റോബിൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ, പി.ടി. മാത്യു, ഷാജി രാമപുരം, മനു പാറയിൽ എന്നിവർ സ്വീകരിക്കുവാൻ എത്തിയിരുന്നു.
സഫ്രഗൻ മെത്രാപ്പോലീത്താ ഡോ. മാർ കൂറിലോസ് ശനിയാഴ്ച രാവിലെ പത്തിന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകയിൽ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി സീനിയർ സിറ്റിസൺസിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും ഞായറാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയിൽ ആരാധനയ്ക്കും വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും നേതൃത്വം നൽകും.
NRI
ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച് അംഗവുമായ ബിഷപ് സിമ്മി മാത്യൂസ് (കോപ്പേൽ) അന്തരിച്ചു.
പത്തനംതിട്ട തോന്നിമല തന്നിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ലീലമ്മ. മക്കൾ: റെജീന, വെസ്ലി, ക്രിസ്റ്റീന.
ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ് സിമ്മി മാത്യൂസ്
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ വളർച്ചയിൽ ബിഷപ് സിമ്മി മാത്യൂസ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വരുംതലമുറകൾക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്.
സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
ഡാളസ്: നോർത്ത് അമേരിക്കൻ - യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദർശനത്തിനെത്തിയ റവ. അരുൺ സാമുവൽ വർഗീസിനും ഭാര്യ ഷാരോണിനും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഞായറാഴ്ച ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. അരുൺ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. റെജിൻ രാജു, മുതിർന്ന പട്ടക്കാരൻ റവ. ടി.ജെ. ജോസഫ് എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്ക് ശേഷം നടന്ന സ്വീകരണച്ചടങ്ങിൽ ഇടവക സെക്രട്ടറി സോജി സ്കറിയ സ്വാഗതം ആശംസിച്ചു. വികാരി റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു.
ഡാളസിൽ വളരുകയും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗവുമായിരുന്ന ഫാ. അരുൺ, യുഎൻടി സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം കുറച്ചു വർഷങ്ങൾ ജോലി ചെയ്തിരുന്നു.
തുടർന്ന് പ്രാദേശികമായും മെക്സിക്കോയിലും സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുകയും പൂർണസമയ ശുശ്രൂഷയ്ക്കായുള്ള ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപട്ടത്തിലേക്ക് പ്രവേശിക്കുകയുമാണുണ്ടായത്. 2017-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി.
തുടർന്ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അസിസ്റ്റന്റ് വികാരി, ലോസ് ആഞ്ചലസ് ഹോറെബ് മാർത്തോമ്മാ ചർച്ച് വികാരി, ന്യൂജഴ്സി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച് വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ ഫിലാഡൽഫിയയിൽ സഭയുടെ മൂന്നാമത്തെ സമ്പൂർണ ഇംഗ്ലീഷ് ഇടവകയായ കോർണർസ്റ്റോൺ മാർത്തോമ്മാ ചർച്ചിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയതും ഫാ. അരുണാണെന്ന് ഫാ. റജിൻ രാജു ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
യൂത്ത് ചാപ്ലിനായി പുതിയ ചുമതലയേറ്റ അച്ചന് ഇടവകാംഗങ്ങൾ എല്ലാവിധ ഭാവുകങ്ങളും നേർന്നു. സമ്മേളനത്തിൽ ഫാ. അരുൺ തനിക്ക് ലഭിച്ച സ്വീകരണത്തിന് സമുചിതമായ നന്ദിയും മറുപടിയും രേഖപ്പെടുത്തി.
തുടർന്ന് റവ.ഫാ. ടി. ജെ. ജോസഫിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം മംഗളകരമായി സമാപിച്ചു.
NRI
ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി ഡാളസ് "എഴുത്തുകാരനൊപ്പം, ഒരു സായാഹ്നം' എന്ന പരിപാടി സംഘടിപ്പിച്ചു. സാഹിത്യക്കാരനും സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്.
പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ - സാഹിത്യ സംഗമത്തിൽ പങ്കുവച്ചു.
NRI
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെനിൽ രാധാകൃഷ്ണൻ പുല്ലാർക്കാട്ട് (59) അന്തരിച്ചു. കേരള സന്ദർശനത്തിനിടെ ഈ മാസം 24നായിരുന്നു അന്ത്യം.
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ചുമതലക്കാരായ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ (കെഎച്ച്എസ്എൻടി) മുൻ പ്രസിഡന്റും സംഘടനയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം.
കൂടാതെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെനിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ അദ്ദേഹം തിരികെ ഡാളസിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. റെനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ കെഎച്ച്എസ്എൻടി ഭരണസമിതിയും ഡാളസിലെ മലയാളി സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു.
ഭാര്യ: ബിന്ദു പുല്ലാർക്കാട്ട് (ബിന്ദു റെന്നിൽ). മക്കൾ: അമിത് പുല്ലാർക്കാട്ട്, അഞ്ജലി പുല്ലാർക്കാട്ട്. മരുമകൻ: ആദിത്യ പ്രശാന്ത്.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ "സ്മൃതിപഥത്തിൽ' നടന്നു.
NRI
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്ത് സജീവസാന്നി ധ്യവുമായിരുന്ന റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു.
കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാലസിൽ നിന്നും കോഴിക്കോട്ടെത്തിയിരുന്നു.
തിരിച്ച് ഡാലസിലേക്കു വരാനിരിക്കെ ഞായറാഴ്ച അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെന്നിൽ മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
ഭാര്യ: ബിന്ദു റെന്നിൽ. മക്കൾ: അഞ്ജലി, അമിത് (പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്).
NRI
ഡാളസ്: കാരകം പൊയ്കയിൽ എം. മാമ്മൻ (ബാബു, 65) ടെക്സസിലെ പ്ലാനോയിൽ അന്തരിച്ചു. പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ അൽവീന. പൊതുദർശനവും ശുശ്രൂഷകളും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം നാല് വരെ പിലർ ഫ്ലൂണറൽ ഹോമിൽ (650 W Avenue D Garland, TX 75040) നടക്കും.
തുടർന്ന് സംസ്കാരം ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) നടക്കും.
NRI
ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ "എസൻസ് ഗ്ലോബൽ' സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ "എസൻസ് ഫെസ്റ്റ് യുഎസ്എ '26 ഈ മാസം 30ന് ഡാളസിൽ നടക്കും.
ഗാർലൻഡിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്. കേരളത്തിലെയും വിദേശത്തെയും സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലുള്ള സംവാദം തുടർന്ന് നടക്കും. നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും പ്രഫ. ടി. ജെ. ജോസഫും ചടങ്ങിൽ സംസാരിക്കും.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ പ്രവാസി കഥ - കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ), പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ.
എബ്രഹാം തെക്കേമുറി കഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിന്റെ (ഷിക്കാഗോ) "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും കവി ജേക്കബ് മനയിൽ കവിതാ പുരസ്കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിന്റെ (മെറിലാൻഡ്) "പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്.
രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്. ദിവ്യ മേനോന്റെ (ഡാളസ്) "അഭിമുഖം' എന്ന കഥയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. ഇന്ത്യയ്ക്കു പുറത്തു വിവിധ രാജ്യങ്ങളിൽ നിന്നുമായി 20 കഥകളും 18 കവിതകളുമാണ് അവാർഡിനായി പരിഗണിച്ചത്.
സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി.വി. ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയeറാക്കിയത്.
ഏകാകിതയുടെ പാരമ്യതയിൽ ഒരുവൻ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദർഭങ്ങൾ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്കാരം ലഭിച്ച "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്നും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച "അഭിമുഖം' അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദർശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികർത്താവ് വി. ജെ. ജയിംസ് വിലയിരുത്തി.
കവിതകളും മികച്ച നിലവാരം പുലർത്തിയതായി കവിതകളുടെ വിധി കർത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു. 2026 സെപ്തംബറിൽ നടത്തുന്ന പ്രത്യേക മീറ്റിംഗിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവർത്തനങ്ങളൂമായി സഹകരിക്കുവാൻ 915 613 6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: ഡാളസിലുണ്ടായ വെടിവയ്പിലും തുടർന്നുള്ള സംഘർഷാവസ്ഥയ്ക്കുമൊടുവിൽ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം.
രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഒരു വീടിനുള്ളിൽ കയറി വാതിലടച്ച് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു.
പിന്നീട് പ്രതി സ്വമേധയാ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
NRI
ഡാളസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാളസിൽ അന്തരിച്ചു.
ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് ഭാര്യ. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാളസിൽ).
മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടത്തപ്പെടുന്ന പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റ്ണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (3801 Roselawn Drive, Denton,Tx 76207).
സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സുകു ജോർജ് 817 680 7758.
NRI
ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറിന് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ വച്ചായിരുന്നു പ്രത്യേക യോഗം നടന്നത്. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെപിഡബ്ല്യുഎഫ്) ഡാളസ് ചാപ്റ്ററിന്റെ 2011-ൽ നടന്ന പ്രാരംഭ യോഗത്തിൽ അധ്യക്ഷൻ ഷാജി മണിയാറ്റ് ഡോ. ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓർമകൾ തന്റെ ആമുഖ സന്ദേശത്തിൽ വൈകാരികമായി അനുസ്മരിച്ചു.
തുടർന്ന് ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും ഇവിടുത്തെ എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും സാഹിത്യ - സുവിശേഷ മേഖലകളിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകളും ചിന്തകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.
NRI
ഡാളസ്: മാർത്തോമ്മാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്കു കടന്നുവന്ന ഓർമ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വെള്ളിയാഴ്ച നടത്തുന്ന ഉപവാസ ഗ്രൂപ്പിലുള്ള വിശ്വാസികളുമായി പങ്കിട്ട് റവ. ഇ.ജെ ജോസഫ്.
44 വർഷത്തെ നീണ്ട ശുശ്രുഷയിലെ അനുഭവങ്ങൾ ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്മരിക്കുന്നതായി റവ. ഇ.ജെ ജോസഫ് പറഞ്ഞു.
NRI
ഡാളസ്: ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (ഒസിവെെഎം) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു.
ഈ മാസം ഒമ്പതിന് വെരി. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ പ്രാർഥനയോടെയാണ് ടൂർണമെന്റിന് തുടക്കമായത്. ലൂയിസ്വില്ലിലെ ബാഡ്മിന്റൺ സെന്ററിൽ നടക്കുന്ന ഈ കായികോത്സവത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നുണ്ട്.
മേയ് ഒമ്പതിന് നടന്ന പുരുഷ-വനിതാ സിംഗിൾസ്, ബോയ്സ്-ഗേൾസ് ഡബിൾസ്, ബോയ്സ്-ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി.
ഈ മാസം 16ന് പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, 50+ ഡബിൾസ് മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ ഈ മാസം 17ന് വൈകുന്നേരം മൂന്ന് മുതൽ ഏഴ് വരെ അരങ്ങേറും.
പുതുമകളോടെ ഈ വർഷത്തെ മത്സരങ്ങൾ
ഈ വർഷം, വിവിധ വിഭാഗങ്ങൾക്കായി പുതുതായി "Qualifier Pool', 'Rising Star Pool' എന്നീ പേരുകളിൽ പ്രത്യേക മത്സര സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് Main Championship Pool-ലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത ടീമുകൾ ആദ്യം Qualifier Pool-ൽ മത്സരിക്കും.
അവിടെ വിജയിക്കുന്ന ടീമുകൾക്ക് Main Championship Pool-ലേക്ക് മുന്നേറാൻ അവസരം ലഭിക്കും. Qualifier Pool-ൽ നിന്ന് മുന്നേറാത്ത ടീമുകൾ Rising Star Pool-ൽ മത്സരിച്ച് പ്രത്യേക ട്രോഫികൾക്കായി ഏറ്റുമുട്ടും.
ടൂർണമെന്റിന്റെ സാങ്കേതിക നിയന്ത്രണത്തിനായി പുതുതായി വികസിപ്പിച്ച "CourtCircleX' എന്ന ഓൺലൈൻ ടൂർണമെന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമും ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്.
മത്സരക്രമീകരണങ്ങൾ, സ്കോർ അപ്ഡേറ്റുകൾ, ലൈവ് ട്രാക്കിംഗ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. മുൻ പ്രസിഡന്റ് ഷാജു ജോണിന്റെ ആദ്യ കവിതാ സമാഹാരം "കോർമ്പൽ'പുസ്തകമാണ് ചർച്ച ചെയ്യുന്നുത്.
ഞായറാഴ്ച മൂന്നിന് സ്റ്റോൺ വാൾ സ്ട്രീറ്റ്ലാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിക്കും. സാമുവേൽ പനവേലി (ലാന പ്രസിഡന്റ്), അഭിലാഷ് ചിറ്റേടത്ത്കാട്ടിൽ, അനൂപ കോശി എന്നിവർ പുസ്തക ചർച്ചയ്ക്ക് നേതൃത്വം നൽകും.
പി.പി. ചെറിയാൻ, ഹരിദാസ് തങ്കപ്പൻ, സി.വി. ജോർജ്, ജോസൻ ജോർജ്, റോസമ്മ ജോർജ്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങി സജീവ എഴുത്തുകാർ പങ്കെടുക്കുമെന്നു കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
സാഹിത്യ ഒത്തുചേരലുകളും എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്ച്ചകളായും എല്ലാ മാസങ്ങളിലും കേരള ലിറ്റററി സൊസൈറ്റി പുസ്തക ചർച്ച സംഘടിപ്പിക്കുന്നുണ്ട്.
NRI
തൃശൂർ: നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരേ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.
കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).മക്കൾ: എബിൻ പി. ജോൺ( യു കെ) , വിപിൻ പി. ജോൺ.(ബാംഗ്ലൂർമരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പറവട്ടാനി മാർ അദായി ശ്ലീഹ കൽദായ സുറിയാനി പള്ളിയിൽ (Mar Adhai Sleeha Chaldean Syrian Church) നടക്കും.
കൂടുതൽ വിവരങ്ങൾക്കു +919447295074.
Todays Story
ഡാളസിൽ, 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്.
പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി. അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു.
സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം സംശയത്തിന്റെ നിഴലിൽനിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി.
വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21 വയസുകാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു.
വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ ഞായറാഴ്ച വൈകുന്നേരം റെഡ് ചില്ലി ഇന്ത്യൻ റസ്റ്ററന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.
ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമകളും പങ്കുവച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യുഡിഎഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.
NRI
ഡാളസ്: മെസ്ക്വിറ്റിൽ താമസിക്കുന്ന പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയാണ് ഭർത്താവ്.
നീണ്ട കാലമായി ഡാളസിലെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷന്റെ അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്.
മീന സത്യന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്. സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.
വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹം പങ്കുചേരുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972 271 2222.
വാർത്ത: പി.പി. ചെറിയാൻ
NRI
ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദിനവും അന്താരാഷ്ട്ര നഴ്സസ് ദിനവും ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാർലാൻഡിലെ ഐസിഇസി ബാങ്ക്വറ്റ് ഹാളിൽ (3821 Broadway Blvd, Garland, TX) രാവിലെ 10നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഡോ. ജോജി വർഗീസ് (MD, FACC, FSCAI): "സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാർഥ്യമോ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഉമ വേണുഗോപാൽ (MSN, RN, CCRN): നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവർ "കടമകൾക്കും സ്നേഹത്തിനും അപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യൽ സർവീസ് ഡയറക്ടർ ടെസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും പ രിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സസ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.
മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ക്രസൺ, ഗോഡ്ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം മൂന്ന് ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു. ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്.
മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) സംഘം ഉടൻ പരിശോധന നടത്തും. മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു.
NRI
ഡാളസ്: രാവിലെയുള്ള പരിപാടികൾ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ ലൂക്ക സംഘടിപ്പിക്കുന്ന പിക്കിൾബോൾ ടൂർണമെന്റ് ഒയാസിസ് പിക്കിൾബോൾ ക്ലബ്, റോക്ക്വാളിൽ (Oasis Pickleball Club, Rockwall).
രാവിലെ 10ന് മൈൻഡ്സ് ആൻഡ് മ്യൂസിക് - ബാലു കുറുപ്പും രാജേഷ് പി. നായരും (MEANT സംഘടിപ്പിക്കുന്നത്). പ്രവേശനം സൗജന്യം.
രാവിലെ 10ന് ഉച്ചയ്ക്ക് 12 ഇന്റന്റ് നഴ്സസ് ദിനാഘോഷം. സ്ഥലം: കെഎഡി - ഐസിഇസി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് സ്പ്രിംഗ് എക്സ്പോ. സ്ഥലം: എംജിഎം ഓഡിറ്റോറിയം, ഗാർലാൻഡ് (MGM Auditorium, Garland).
വൈകുന്നേരത്തെ പരിപാടികൾ
വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെ: പെരുന്നാൾ. സ്ഥലം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ് (Mar Gregorios Orthodox Church, Irving). വൈകുന്നേരം അഞ്ച് - രാത്രി ഒമ്പത് എൻടിഎംഎ സ്റ്റാർ നൈറ്റ് ഗാല.
സ്ഥലം: അൽഫോൻസാ കാത്തലിക് ചർച്ച്, കോപ്പൽ (Alphonsa Catholic Church, Coppell). പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മേയ് ഒമ്പതിന് രാവിലെ 10 മുതൽ ഗാർലൻഡിലെ കെഎഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
"സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയം ആസ്പദമാക്കി ഡോ. ജോജി വർഗീസ് സംസാരിക്കും. ഉമാ വേണുഗോപാൽ (പ്രസിഡന്റ്) "Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214 929 3570), മാത്യു നൈനാൻ (214 478 6543), മൻജിത് കൈനിക്കര (972 679 8555) അല്ലെങ്കിൽ തോമസ് ഈശോ (214 435 1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട "ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ഡാളസിൽ നടന്നു.
പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രിൽ 13ന് ഒരു "വിഷു കൈനീട്ടമായി' വായനക്കാരിലേക്ക് എത്തിയ പത്രം, വെറും 12 മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങൾ.
പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻകരകൾക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: അനിക്കാട് ഈസ്റ്റ് കുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ചങ്ങനാശേരി മണമേൽ കുടുംബാംഗമായ റോസമ്മ സെബാസ്റ്റ്യനാണ് പരേതന്റെ ഭാര്യ. മക്കൾ: സുരേഷ് സെബാസ്റ്റ്യൻ, റോസ് ആന്റണി, സുജ തോമസ്, സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ, സീമ സെബാസ്റ്റ്യൻ, സുഭാഷ് സെബാസ്റ്റ്യൻ, സുനിൽ സെബാസ്റ്റ്യൻ. മരുമക്കൾ: സീമ, തോമസ് വർക്കി, ആന്റണി ജോസഫ്, ക്രിസ്റ്റി ജോസഫ്, രമ്യ, റിതു.
പരേതനായ ജോൺ തോമസ്, തോമസ് തോമസ് (ഫ്ലോറിഡ), ആലി ജെയിംസ് (ന്യൂജഴ്സി), മേരി ദോസ് (വിർജീനിയ), പരേതനായ ജോസഫ് തോമസ്, ചിന്നമ്മ ജോസഫ് (ന്യൂയോർക്ക്), ട്രേസി ദേവസ്യാ (ടെക്സസ്), പരേതനായ ജോർജ് ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി ജോൺ ഡാളസ് - 214 517 6775.
NRI
ഡാളസ്: സെന്റ് മറിയം ത്രേസ്യാ സീറോമലബാർ നോർത്ത് ഡാളസ് മിഷനിലെ വിമൻസ് ഫോറം ഫ്രിസ്കോയിലെ കോമൺസ് പാർക്കിൽ സംഘടിപ്പിച്ച പിക്നിക്ക് പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൗഹൃദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
പിക്നിക്കിന്റെ ഭാഗമായി വിവിധ വിനോദ ഗെയിമുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.