NRI
ഡാളസ്: തലശേരി ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസിന്റെ (ടെലി-ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് യുഎസ്എ) വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം ടെക്സസിലെ ഡാളസിൽ നടന്നു.
തലശേരിയിലെ ടെലി-ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസസിന്റെ കീഴിൽ മാസ്റ്റർ ഓഫ് തിയോളജി (M.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.) പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് ടെക്സസിലെ ഡാളസിലുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലാണ് നടന്നത്.
അമേരിക്കയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ബിരുദധാരികൾ അവരുടെ അക്കാദമിക്, ആത്മീയ നേട്ടങ്ങളുടെ ഗംഭീരവും സന്തോഷകരവുമായ ആഘോഷത്തിൽ ബിരുദങ്ങൾ സ്വീകരിക്കാൻ ഒത്തുകൂടി.
വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ ടെലി-ആൽഫ സെന്ററിന്റെ മുൻ ചാൻസലർ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വവും ഷിക്കാഗോ സീറോമലബാർ രൂപതയുടെ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ സഹകാർമികത്വവും വഹിച്ചു.
അറിവ്, വിശ്വാസം, സേവനം എന്നിവയിലൂടെ ക്രിസ്തുവിന്റെ പ്രകാശം പകരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമായി ബിരുദധാരികൾ മെഴുകുതിരികൾ വഹിച്ചുകൊണ്ട് പ്രാർഥനാപൂർവം ഘോഷയാത്രയായി പള്ളിയിൽ പ്രവേശിച്ചു.
സുവിശേഷ ശുശ്രൂഷയിൽ യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് അധികാരത്തോടെ പഠിപ്പിക്കാനും സത്യത്തെ പ്രഖ്യാപിക്കാനും യേശു നൽകിയ പ്രബോധനങ്ങളിലൂടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും മാർ ജോർജ് ഞരളക്കാട്ട് തന്റെ പ്രസംഗത്തിൽ ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു.
വ്യക്തിപരവും ശുശ്രൂഷാപരവുമായ ജീവിതത്തിൽ വിശ്വാസം, അറിവ്, സേവനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ ആധികാരിക സാക്ഷികളാകാൻ അദ്ദേഹം നിർദ്ദേശിച്ചു.
വിശുദ്ധ കുർബാനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം, ബിരുദധാരികൾ ഔദ്യോഗികമായ അക്കാദമിക് ഘോഷയാത്രയായി പാരിഷ് ഹാളിലേക്ക് പ്രവേശിച്ചു. ഗ്രേസ്ലിൻ മനോഹരമായി ആലപിച്ച പ്രാർഥനാഗാനത്തോടെയാണ് ഔദ്യോഗിക ബിരുദദാന ചടങ്ങ് ആരംഭിച്ചത്.
മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി ക്രിസ്റ്റീന പരിപാടികൾക്ക് സമർത്ഥമായി നേതൃത്വം നൽകി. ബാച്ചിലർ ബിരുദധാരികളിൽ ഒരാളായ എലിസബത്ത് ബോസ് കളമ്പനയിൽ സ്വാഗതവും ഫാ. ജിമ്മി എടക്കുളത്തൂർ അധ്യക്ഷപ്രസംഗവും നടത്തി. തുടർന്ന് വിശിഷ്ടാതിഥികൾ വിളക്ക് കൊളുത്തി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗം നടത്തിയ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, "നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ' (1 പത്രോസ് 3:15) എന്ന തിരുവചനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പഠനത്തിലൂടെ നേടിയ ദൈവശാസ്ത്ര ബോധ്യങ്ങൾ വിശ്വാസ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയ്ക്കായി പ്രതിജ്ഞാബദ്ധരായ നേതാക്കളാകുന്നതിനും വിനിയോഗിക്കണമെന്നും അത് കേവലം മറ്റൊരു വിദ്യാഭ്യാസ അനുഭവമായി പരിമിതപ്പെടുത്താതെ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധത്തിനും സഭയെയും സമൂഹത്തെയും കൂടുതൽ സേവിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പരിവർത്തനത്തിന്റെ പ്രതിനിധികളാകാൻ ബിരുദധാരികളോട് ആഹ്വാനം ചെയ്ത അദ്ദേഹം അമേരിക്കയിലും ലോകമെമ്പാടുമുള്ള സഭയ്ക്ക് കൂടുതൽ അല്മായ പ്രേക്ഷിതരെ ആവശ്യമുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
സൗമ്യതയോടും ആത്മവിശ്വാസത്തോടും കൂടി സ്വത്വബോധത്തോടെ മുന്നോട്ട് പോകാനും സുവിശേഷത്തിന്റെ പ്രകാശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വീഡിയോ സന്ദേശത്തിലൂടെ ബിരുദധാരികളെ അഭിനന്ദിക്കുകയും, ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുകയും ചെയ്തു.
പഠനം വിജയകരമായി പൂർത്തീകരിച്ചവരുടെ കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവശാസ്ത്ര പഠനത്തോടുള്ള പ്രതിബദ്ധത എന്നിവയെ അംഗീകരിച്ചുകൊണ്ട് സിസ്റ്റർ ഡോ. റോസ്ലെറ്റ് വള്ളിപറമ്പിൽ നടത്തിയ ബിരുദദാന പ്രസംഗത്തിനു ശേഷം, ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ബിരുദദാനം നിർവഹിച്ചു.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിലെ അഞ്ച് സന്യസ്തർ ഉൾപ്പെടെ ആകെ 29 ബിരുദധാരികൾ ബിരുദം നേടി. ഓരോ ബാച്ചിലെയും ഒന്നാം റാങ്ക് ജേതാക്കളായ ജഗൻ മാനുവൽ (മാസ്റ്റേഴ്സ് 2022-2024), എലിസബത്ത് ബോസ് കളമ്പനയിൽ (ബാച്ചിലേഴ്സ് 2022-2025), സ്മിതമോൾ തോമസ് (ബാച്ചിലേഴ്സ് 2023-2025) എന്നിവരുടെ അക്കാദമിക് മികവിനെ പ്രത്യേകം ആദരിച്ചു.
ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുഎസ്എ-യിലെ 2022-2025 ബാച്ചുകളുടെ കോഓർഡിനേറ്റർ ശ്രീമതി ജെ. ടി. ജസീന്തയെ അനുമോദിച്ചുകൊണ്ട്, വിദ്യാർത്ഥികളെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ജസീന്ത പ്രകടിപ്പിച്ച സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും പ്രത്യേക അവാർഡ് നൽകി.
ബിരുദദാനത്തെ തുടർന്ന് സിസ്റ്റർ ഡോ. റോസ്ലെറ്റ് ചൊല്ലിക്കൊടുത്ത കോൺവൊക്കേഷൻ പ്രതിജ്ഞ ക്രിസ്തീയ മൂല്യങ്ങൾ, ശുശ്രൂഷ, ആജീവനാന്ത പഠനം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് ബിരുദധാരികൾ ഏറ്റുചൊല്ലി.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സുപ്പീരിയർ ജനറൽ മദർ ലിസ് ഗ്രേസ് എസ്.ഡി, ഷിക്കാഗോ സീറോമലബാർ രൂപതയുടെ എപ്പാർക്കിയൽ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, യുഎസ്എയിലെ 2022-2025 ബാച്ചുകളുടെ കോർഡിനേറ്ററും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മുൻ M.Th. ബിരുദധാരിയുമായ ജെ. ടി. ജസീന്ത എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ബിരുദധാരികളെ പ്രതിനിധീകരിച്ച്, ലീല മറ്റത്തിൽ, റോയ് മാത്യു, സ്മിതമോൾ തോമസ്, മാത്യു കുര്യൻ എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ യാത്രയെയും ദൈവശാസ്ത്ര രൂപീകരണം തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും പ്രതിഫലിപ്പിച്ചുകൊണ്ട് നന്ദിയും അഭിനന്ദനവും നിറഞ്ഞ സന്ദേശങ്ങൾ നൽകി.
NRI
ഡാളസ്: കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പൻ മറ്റത്തു അന്തരിച്ചു. വർഷങ്ങളായി ഡാളസിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പൻ.
സംസ്കാര ശുശ്രൂഷകൾ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസിൽ നടക്കും. സംസ്കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് അറിയിക്കും.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മിഷൻ സംഗമം-2026' ഗാർലൻഡിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ വച്ച് വിജയകരമായി നടന്നു.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന സമ്മേളനത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ വിവിധ സഭകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള നിരവധി വിശ്വാസികളും പാസ്റ്റേഴ്സും പങ്കെടുത്തു.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.
വിവിധ സുവിശേഷീകരണ മേഖലകളിൽ, ലോകത്ത് പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന 20-ഓളം മിനിസ്ട്രി ലീഡർമാർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമ്മേളനത്തിൽ അവതരിപ്പിച്ചു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ ത്രീ മത്സരത്തിൽ "ന്യൂയോർക്ക് കിംഗ്സ്', "ഹൂസ് സ്റ്റൺ ബ്രദേർസ്' ഓറഞ്ചിനെ തോല്പിച്ച് വിജയികളായി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോമലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.
"ഹൂസ്റ്റൺ ബ്രദേർസ് ബ്ലൂ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. "ഷിക്കാഗോ അരീകര അച്ചായൻസ് ' നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം അബാല വൃദ്ധ ജനങ്ങൾ എത്തിയിരുന്നു.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "മിഷൻ സംഗമം-2026' ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) നടക്കും.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന "മസീഹ് മണ്ഡലി' സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.
സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.
ഈ മിഷൻ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക.
ഇനിയും രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഡാളസിൽ നിന്നുള്ളവർക്ക് www.Dallascitywide.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ): (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962.
NRI
ഡാളസ്: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ ജോൺ മാത്യൂസ് (തമ്പിച്ചായൻ - 92) അന്തരിച്ചു.
ഭാര്യ: പരേതയായ ലീലമ്മ. മക്കൾ: ചാർലി, ജീ, സൂസി. സംസ്കാരം പിന്നീട്.
ജോൺ മാത്യൂസിന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു.
NRI
ഡാളസ്: മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പത്മശ്രീ പി. നാരായണക്കുറുപ്പിന്റെ വേർപാടെന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരേ എഴുതി കൂട്ടിയ ധ്വനി കാവ്യങ്ങളായിരുന്നു പരേതൻ രചിച്ച കവിതകളിൽ ഏറെയും. മലയാള ഭാഷയുടെ ഗാംഭീര്യവും പുതുമയും ചേർത്ത അദ്ദേഹത്തിന്റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകി.
മലയാള ഭാഷാ സ്നേഹികളുടെ മനസുകളിൽ എന്നെന്നും പ്രതിഫലിച്ചു കൊണ്ടിരിക്കുമെന്നും പരേതന്റെ കുടുബാംഗങ്ങളുടെയും ബന്ധുകളുടെയും ദു8ഖത്തിൽ പങ്കുചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
NRI
ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള് ആഘോഷങ്ങള്ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
NRI
ഡാളസ്: ലാനയുടെ (ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) പ്രതിമാസ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി എട്ടിന് (ഇഎസ്ടി രാത്രി ഒമ്പത്) സൂം വഴി സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു.
ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് വലിയ തോതിൽ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.
മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമർഷത്തിനും കാരണമാണ്.
മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്.
എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹമായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയിൽ എത്തിക്കാൻ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയും? ഈ ആലോചനകളാണ് സംവാദത്തിന്റെ ഉള്ളടക്കം.
ഈ സംവാദത്തിൽ പ്രശസ്ത എഴുത്തുകാരൻ, ആകാശവാണി മുൻ ഡയറക്ടർ കെ.എം. നരേന്ദ്രൻ, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
എല്ലാ സാഹിത്യ പ്രേമികളെയും ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഒരുക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
സൂം ലിങ്ക്: 812 8142 4696. ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ: ഷാജു ജോൺ (469 274 6501). കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - നിർമല ജോസഫ്: 347 204 0062, സാമൂവൽ യോഹന്നാൻ: 214 435 0124.
NRI
ഡാളസ്: തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാളസ് മാർത്തോമ്മാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമിപ്പിച്ചു.
അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ.
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം, പ്രാർഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു
സി.വി. സാമുവൽ സ്വാഗതവും പി.വി. ജോൺ പ്രാരംഭ പ്രാർഥനയും നടത്തി. ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.തുടർന്ന് ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോർജിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
ഫോൺ കോൺഫറൻസ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.
ഐപിഎല്ലിന്റെ അടുത്ത (632-ാമത്) സെഷൻ ചൊവ്വാഴ്ച നടക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത സുവിശേഷകൻ ഇവാ. മോബ്സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ് : രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാല്ലസിലെ പ്രമുഖ ഡോക്ടറായ നരീന്ദർ കുമാർ മോംഗയെ (81) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഇദ്ദേഹം ദശകങ്ങളായി നോർത്ത് ടെക്സാസിൽ പ്രാക്ടീസ് ചെയ്തുവരികയാണ്.
അറസ്റ്റിനെ തുടർന്ന് ടെക്സാസ് മെഡിക്കൽ ബോർഡ് അടിയന്തര യോഗം ചേർന്ന് ഡോക്ടർ മോംഗയുടെ മെഡിക്കൽ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇദ്ദേഹം പ്രാക്ടീസ് തുടരുന്നത് പൊതുജനക്ഷേമത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബോർഡിന്റെ നടപടി.
ശ്രദ്ധിക്കുക: നിലവിൽ ഡോക്ടർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ മാത്രമാണിത്. കോടതിയിൽ കുറ്റം തെളിയുന്നതുവരെ അദ്ദേഹം നിരപരാധിയായി കണക്കാക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളും മെഡിക്കൽ ബോർഡിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ സൺഡേ സ്കൂൾ നടത്തിയ 2026ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ഞായറാഴ്ചത്തെ ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ടു. ലീ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്.
തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ തീം സോംഗ് ആലപിച്ചുകൊണ്ട് സദസിനെ ഭക്തിസാന്ദ്രമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെർഫോമൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി.
NRI
ഡാളസ്: കാരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗമായ ജോർജ് പി. ആൻഡ്രൂസ് രചിച്ച "ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യുയാക്കിം മാർ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്.
ഈ മാസം ആറിന് ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, ഫാർമേഴ്സ് മാർത്തോമ്മാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി തിരുമേനി ഏറ്റുവാങ്ങി.
ചടങ്ങിൽ പുസ്തകത്തിന്റെ രത്നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കർത്താവ് ജോർജ് പി. ആൻഡ്രൂസ് (കുട്ടൻ) വിശദീകരിച്ചു.
ഫാർമേഴ്സ് മാർത്തോമ്മാ റവ. എബ്രഹാം വി. സാംസൺ കാരോൾട്ടൺ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വിശ്വാസം, നേതൃപാടവം, യഥാർഥ ജീവിതാനുഭവങ്ങൾ എന്നിവയിൽ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ് ഈ പുസ്തകത്തിലൂടെ ജോർജ് പി. ആൻഡ്രൂസ് പങ്കുവയ്ക്കുന്നത്.
1951 മേയ് 19ന് കേരളത്തിൽ പരേതരായ പി. കോരയുടെയും ലൂസി ആൻഡ്രൂസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാർഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതൽക്കേ മികച്ച നേതൃപാടവം പുലർത്തിയിരുന്നു.
കേരള യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് അഡ്മിനിസ്ട്രേഷൻ ശക്തമാക്കുന്നതിലും വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിലും വലിയ സംഭാവനകൾ നൽകി.
എംബിഎ ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ സർവകലാശാലയിൽ ആരംഭിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. എക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും അദ്ദേഹം ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
NRI
ഡാളസ്: അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകൾ 13 വർഷം പിന്നിടുമ്പോഴും സഭാംഗങ്ങളിൽ സജീവമായി നിലനിൽക്കുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിന് മാർത്തോമ്മാ സഭ നൽകിയത്.
എന്നാൽ, ആ സ്മരണ നിലനിർത്തുന്നതിനായി ഭദ്രാസനം പ്രഖ്യാപിച്ച "പാട്രിക് മിഷൻ പ്രോജക്റ്റ്' ഇപ്പോഴും ശൈശവദശയിൽ തന്നെയാണെന്നത് സഭ ജനങ്ങളിൽ ആശങ്കയുണർത്തുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (വിബിഎസ്) ക്രമീകരണങ്ങൾക്കായി കൂട്ടുകാരോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂൺ നാലിന് പാട്രിക് മരണപ്പെടുന്നത്.
2004-ൽ ഉപരിപഠനാർഥം അമേരിക്കയിലെത്തി ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക്, ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെയായിരുന്നു ഈ ദുരന്തം.
മലയാളികളായ ചെറിയാൻ - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർഥനായിരുന്നു.
ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്ന് മാത്രമല്ല, ആധുനിക സംസ്കാരത്തിന്റെ ദൂഷിതവലയത്തിൽപ്പെട്ട് അന്ധകാര ശക്തികൾക്ക് അടിമപ്പെട്ടിരുന്ന നിരവധി യുവാക്കളെ സത്യപ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടിയായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാഭ്യാസത്തിനിടയിൽ സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുടിഡി സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കീ ഹോണർ സൊസൈറ്റി എന്നീ തലങ്ങളിൽ പാട്രിക് പ്രവർത്തനനിരതനായിരുന്നു.
പാട്രിക് മിഷൻ പ്രോജക്റ്റും അനിശ്ചിതത്വവും
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു.
മാർത്തോമാ സഭയ്ക്ക് വേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ച് ഉചിതമായ സ്മാരകം നിർമിക്കുമെന്നും അത് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014-ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ഭദ്രാസന എപ്പിസ്കോപ്പായാണ് പ്രഖ്യാപിച്ചത്.
പാട്രിക്കിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2014 ജൂൺ നാലിന് ഒക്ലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കാനായിരുന്നു ആദ്യ പദ്ധതി. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
2,20,000 ഡോളർ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായി പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ.ഡോ. ഗീവർഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂർത്തിയായിട്ടും പണി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13-ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചെലവഴിച്ച് പൂർത്തിയാക്കിയതിന്റെ കൂദാശകർമം 2017 ജൂൺ എട്ടിന് എപ്പിസ്കോപ്പാ നിർവഹിച്ചു. ഇപ്പോൾ അതിനുശേഷവും ഒൻപത് വർഷങ്ങൾ കൂടി കടന്നുപോയിരിക്കുന്നു.
ഉയരുന്ന ചോദ്യങ്ങളും ബദൽ നിർദേശങ്ങളും
ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്ത് തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിന് സഭാംഗങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭദ്രാസന സഭാനേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂർണമായും ഫലപ്രാപ്തിയിൽ എത്തിയോ എന്ന ന്യായമായ സംശയവും അവശേഷിക്കുന്നു.
ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ച് പൂർത്തീകരിച്ച കെട്ടിടം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടി വന്നു എന്നത് ചിന്തനീയമാണ്.
"ഇനിയും രണ്ടാം ഘട്ട നിർമാണത്തിന് പണം ചിലവഴിക്കുന്നത് എന്തിനാണ്?' - ദീർഘവീക്ഷണമൂള്ള സഭാംഗങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. നിലവിലെ എപ്പിസ്കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
പദ്ധതിക്കായി ഇനിയും നീക്കിവച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ, പ്രോജക്ടിന്റെ ആരംഭത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ഒരു "എൻഡോവ്മെന്റ് ഫണ്ട്' ആയി മാറ്റണമെന്ന ആവശ്യം പതിമൂന്ന് വർഷം തികയുമ്പോഴും ശക്തമാവുകയാണ്.
ഇതിൽ നിന്നും ലഭിക്കുന്ന തുക നിർദ്ധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പായി നൽകുന്നത് പാട്രിക്കിന്റെ സ്മരണയെ കൂടുതൽ അർഥവത്തായ രീതിയിൽ നിലനിർത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഭദ്രാസനത്തിൽ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകി സേവനം പൂർത്തീകരിച്ച് കേരളത്തിലേക്ക് തിരിച്ചുപോയ അഭിവന്ദ്യ എപ്പിസ്കോപ്പാ ഈ ആവശ്യം അനുഭാവപൂർവം പരിഗണിച്ചിരുന്നു.
ഉചിതമായ തീരുമാനം സ്വീകരിക്കുന്നതിനായി പുതിയ ഭദ്രാസന എപ്പിസ്കോപ്പാക്ക് ബാറ്റൺ കൈമാറിയെങ്കിലും ഇതിന്മേൽ അനുകൂലമായ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് സഭാജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.
NRI
ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ.
അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസിൽ അദ്ദേഹം എന്നും ജീവിക്കും.
ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമയ്ക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സണ്ണി മാളിയേക്കൽ അറിയിച്ചു.
NRI
ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെഹിയോൻ മാർത്തോമ്മാ ഇടവക വികാരി റവ. റോബിൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ, പി.ടി. മാത്യു, ഷാജി രാമപുരം, മനു പാറയിൽ എന്നിവർ സ്വീകരിക്കുവാൻ എത്തിയിരുന്നു.
സഫ്രഗൻ മെത്രാപ്പോലീത്താ ഡോ. മാർ കൂറിലോസ് ശനിയാഴ്ച രാവിലെ പത്തിന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകയിൽ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി സീനിയർ സിറ്റിസൺസിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും ഞായറാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയിൽ ആരാധനയ്ക്കും വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും നേതൃത്വം നൽകും.
NRI
ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച് അംഗവുമായ ബിഷപ് സിമ്മി മാത്യൂസ് (കോപ്പേൽ) അന്തരിച്ചു.
പത്തനംതിട്ട തോന്നിമല തന്നിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ലീലമ്മ. മക്കൾ: റെജീന, വെസ്ലി, ക്രിസ്റ്റീന.
ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ് സിമ്മി മാത്യൂസ്
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ വളർച്ചയിൽ ബിഷപ് സിമ്മി മാത്യൂസ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വരുംതലമുറകൾക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്.
സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
ഡാളസ്: നോർത്ത് അമേരിക്കൻ - യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദർശനത്തിനെത്തിയ റവ. അരുൺ സാമുവൽ വർഗീസിനും ഭാര്യ ഷാരോണിനും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഞായറാഴ്ച ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. അരുൺ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. റെജിൻ രാജു, മുതിർന്ന പട്ടക്കാരൻ റവ. ടി.ജെ. ജോസഫ് എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്ക് ശേഷം നടന്ന സ്വീകരണച്ചടങ്ങിൽ ഇടവക സെക്രട്ടറി സോജി സ്കറിയ സ്വാഗതം ആശംസിച്ചു. വികാരി റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു.
ഡാളസിൽ വളരുകയും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗവുമായിരുന്ന ഫാ. അരുൺ, യുഎൻടി സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം കുറച്ചു വർഷങ്ങൾ ജോലി ചെയ്തിരുന്നു.
തുടർന്ന് പ്രാദേശികമായും മെക്സിക്കോയിലും സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുകയും പൂർണസമയ ശുശ്രൂഷയ്ക്കായുള്ള ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപട്ടത്തിലേക്ക് പ്രവേശിക്കുകയുമാണുണ്ടായത്. 2017-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി.
തുടർന്ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അസിസ്റ്റന്റ് വികാരി, ലോസ് ആഞ്ചലസ് ഹോറെബ് മാർത്തോമ്മാ ചർച്ച് വികാരി, ന്യൂജഴ്സി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച് വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ ഫിലാഡൽഫിയയിൽ സഭയുടെ മൂന്നാമത്തെ സമ്പൂർണ ഇംഗ്ലീഷ് ഇടവകയായ കോർണർസ്റ്റോൺ മാർത്തോമ്മാ ചർച്ചിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയതും ഫാ. അരുണാണെന്ന് ഫാ. റജിൻ രാജു ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
യൂത്ത് ചാപ്ലിനായി പുതിയ ചുമതലയേറ്റ അച്ചന് ഇടവകാംഗങ്ങൾ എല്ലാവിധ ഭാവുകങ്ങളും നേർന്നു. സമ്മേളനത്തിൽ ഫാ. അരുൺ തനിക്ക് ലഭിച്ച സ്വീകരണത്തിന് സമുചിതമായ നന്ദിയും മറുപടിയും രേഖപ്പെടുത്തി.
തുടർന്ന് റവ.ഫാ. ടി. ജെ. ജോസഫിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം മംഗളകരമായി സമാപിച്ചു.
NRI
ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി ഡാളസ് "എഴുത്തുകാരനൊപ്പം, ഒരു സായാഹ്നം' എന്ന പരിപാടി സംഘടിപ്പിച്ചു. സാഹിത്യക്കാരനും സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്.
പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ - സാഹിത്യ സംഗമത്തിൽ പങ്കുവച്ചു.
NRI
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെനിൽ രാധാകൃഷ്ണൻ പുല്ലാർക്കാട്ട് (59) അന്തരിച്ചു. കേരള സന്ദർശനത്തിനിടെ ഈ മാസം 24നായിരുന്നു അന്ത്യം.
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ചുമതലക്കാരായ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ (കെഎച്ച്എസ്എൻടി) മുൻ പ്രസിഡന്റും സംഘടനയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം.
കൂടാതെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെനിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ അദ്ദേഹം തിരികെ ഡാളസിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. റെനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ കെഎച്ച്എസ്എൻടി ഭരണസമിതിയും ഡാളസിലെ മലയാളി സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു.
ഭാര്യ: ബിന്ദു പുല്ലാർക്കാട്ട് (ബിന്ദു റെന്നിൽ). മക്കൾ: അമിത് പുല്ലാർക്കാട്ട്, അഞ്ജലി പുല്ലാർക്കാട്ട്. മരുമകൻ: ആദിത്യ പ്രശാന്ത്.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ "സ്മൃതിപഥത്തിൽ' നടന്നു.
NRI
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്ത് സജീവസാന്നി ധ്യവുമായിരുന്ന റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു.
കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാലസിൽ നിന്നും കോഴിക്കോട്ടെത്തിയിരുന്നു.
തിരിച്ച് ഡാലസിലേക്കു വരാനിരിക്കെ ഞായറാഴ്ച അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെന്നിൽ മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
ഭാര്യ: ബിന്ദു റെന്നിൽ. മക്കൾ: അഞ്ജലി, അമിത് (പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്).
NRI
ഡാളസ്: കാരകം പൊയ്കയിൽ എം. മാമ്മൻ (ബാബു, 65) ടെക്സസിലെ പ്ലാനോയിൽ അന്തരിച്ചു. പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ അൽവീന. പൊതുദർശനവും ശുശ്രൂഷകളും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം നാല് വരെ പിലർ ഫ്ലൂണറൽ ഹോമിൽ (650 W Avenue D Garland, TX 75040) നടക്കും.
തുടർന്ന് സംസ്കാരം ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) നടക്കും.
NRI
ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ "എസൻസ് ഗ്ലോബൽ' സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ "എസൻസ് ഫെസ്റ്റ് യുഎസ്എ '26 ഈ മാസം 30ന് ഡാളസിൽ നടക്കും.
ഗാർലൻഡിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്. കേരളത്തിലെയും വിദേശത്തെയും സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലുള്ള സംവാദം തുടർന്ന് നടക്കും. നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും പ്രഫ. ടി. ജെ. ജോസഫും ചടങ്ങിൽ സംസാരിക്കും.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ പ്രവാസി കഥ - കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ), പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ.
എബ്രഹാം തെക്കേമുറി കഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിന്റെ (ഷിക്കാഗോ) "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും കവി ജേക്കബ് മനയിൽ കവിതാ പുരസ്കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിന്റെ (മെറിലാൻഡ്) "പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്.
രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്. ദിവ്യ മേനോന്റെ (ഡാളസ്) "അഭിമുഖം' എന്ന കഥയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. ഇന്ത്യയ്ക്കു പുറത്തു വിവിധ രാജ്യങ്ങളിൽ നിന്നുമായി 20 കഥകളും 18 കവിതകളുമാണ് അവാർഡിനായി പരിഗണിച്ചത്.
സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി.വി. ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയeറാക്കിയത്.
ഏകാകിതയുടെ പാരമ്യതയിൽ ഒരുവൻ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദർഭങ്ങൾ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്കാരം ലഭിച്ച "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്നും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച "അഭിമുഖം' അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദർശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികർത്താവ് വി. ജെ. ജയിംസ് വിലയിരുത്തി.
കവിതകളും മികച്ച നിലവാരം പുലർത്തിയതായി കവിതകളുടെ വിധി കർത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു. 2026 സെപ്തംബറിൽ നടത്തുന്ന പ്രത്യേക മീറ്റിംഗിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവർത്തനങ്ങളൂമായി സഹകരിക്കുവാൻ 915 613 6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: ഡാളസിലുണ്ടായ വെടിവയ്പിലും തുടർന്നുള്ള സംഘർഷാവസ്ഥയ്ക്കുമൊടുവിൽ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം.
രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഒരു വീടിനുള്ളിൽ കയറി വാതിലടച്ച് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു.
പിന്നീട് പ്രതി സ്വമേധയാ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
NRI
ഡാളസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാളസിൽ അന്തരിച്ചു.
ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് ഭാര്യ. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാളസിൽ).
മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടത്തപ്പെടുന്ന പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റ്ണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (3801 Roselawn Drive, Denton,Tx 76207).
സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സുകു ജോർജ് 817 680 7758.
NRI
ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറിന് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ വച്ചായിരുന്നു പ്രത്യേക യോഗം നടന്നത്. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെപിഡബ്ല്യുഎഫ്) ഡാളസ് ചാപ്റ്ററിന്റെ 2011-ൽ നടന്ന പ്രാരംഭ യോഗത്തിൽ അധ്യക്ഷൻ ഷാജി മണിയാറ്റ് ഡോ. ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓർമകൾ തന്റെ ആമുഖ സന്ദേശത്തിൽ വൈകാരികമായി അനുസ്മരിച്ചു.
തുടർന്ന് ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും ഇവിടുത്തെ എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും സാഹിത്യ - സുവിശേഷ മേഖലകളിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകളും ചിന്തകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.
NRI
ഡാളസ്: മാർത്തോമ്മാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്കു കടന്നുവന്ന ഓർമ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വെള്ളിയാഴ്ച നടത്തുന്ന ഉപവാസ ഗ്രൂപ്പിലുള്ള വിശ്വാസികളുമായി പങ്കിട്ട് റവ. ഇ.ജെ ജോസഫ്.
44 വർഷത്തെ നീണ്ട ശുശ്രുഷയിലെ അനുഭവങ്ങൾ ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്മരിക്കുന്നതായി റവ. ഇ.ജെ ജോസഫ് പറഞ്ഞു.
NRI
ഡാളസ്: ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (ഒസിവെെഎം) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു.
ഈ മാസം ഒമ്പതിന് വെരി. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ പ്രാർഥനയോടെയാണ് ടൂർണമെന്റിന് തുടക്കമായത്. ലൂയിസ്വില്ലിലെ ബാഡ്മിന്റൺ സെന്ററിൽ നടക്കുന്ന ഈ കായികോത്സവത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നുണ്ട്.
മേയ് ഒമ്പതിന് നടന്ന പുരുഷ-വനിതാ സിംഗിൾസ്, ബോയ്സ്-ഗേൾസ് ഡബിൾസ്, ബോയ്സ്-ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി.
ഈ മാസം 16ന് പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, 50+ ഡബിൾസ് മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ ഈ മാസം 17ന് വൈകുന്നേരം മൂന്ന് മുതൽ ഏഴ് വരെ അരങ്ങേറും.
പുതുമകളോടെ ഈ വർഷത്തെ മത്സരങ്ങൾ
ഈ വർഷം, വിവിധ വിഭാഗങ്ങൾക്കായി പുതുതായി "Qualifier Pool', 'Rising Star Pool' എന്നീ പേരുകളിൽ പ്രത്യേക മത്സര സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് Main Championship Pool-ലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത ടീമുകൾ ആദ്യം Qualifier Pool-ൽ മത്സരിക്കും.
അവിടെ വിജയിക്കുന്ന ടീമുകൾക്ക് Main Championship Pool-ലേക്ക് മുന്നേറാൻ അവസരം ലഭിക്കും. Qualifier Pool-ൽ നിന്ന് മുന്നേറാത്ത ടീമുകൾ Rising Star Pool-ൽ മത്സരിച്ച് പ്രത്യേക ട്രോഫികൾക്കായി ഏറ്റുമുട്ടും.
ടൂർണമെന്റിന്റെ സാങ്കേതിക നിയന്ത്രണത്തിനായി പുതുതായി വികസിപ്പിച്ച "CourtCircleX' എന്ന ഓൺലൈൻ ടൂർണമെന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമും ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്.
മത്സരക്രമീകരണങ്ങൾ, സ്കോർ അപ്ഡേറ്റുകൾ, ലൈവ് ട്രാക്കിംഗ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. മുൻ പ്രസിഡന്റ് ഷാജു ജോണിന്റെ ആദ്യ കവിതാ സമാഹാരം "കോർമ്പൽ'പുസ്തകമാണ് ചർച്ച ചെയ്യുന്നുത്.
ഞായറാഴ്ച മൂന്നിന് സ്റ്റോൺ വാൾ സ്ട്രീറ്റ്ലാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിക്കും. സാമുവേൽ പനവേലി (ലാന പ്രസിഡന്റ്), അഭിലാഷ് ചിറ്റേടത്ത്കാട്ടിൽ, അനൂപ കോശി എന്നിവർ പുസ്തക ചർച്ചയ്ക്ക് നേതൃത്വം നൽകും.
പി.പി. ചെറിയാൻ, ഹരിദാസ് തങ്കപ്പൻ, സി.വി. ജോർജ്, ജോസൻ ജോർജ്, റോസമ്മ ജോർജ്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങി സജീവ എഴുത്തുകാർ പങ്കെടുക്കുമെന്നു കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
സാഹിത്യ ഒത്തുചേരലുകളും എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്ച്ചകളായും എല്ലാ മാസങ്ങളിലും കേരള ലിറ്റററി സൊസൈറ്റി പുസ്തക ചർച്ച സംഘടിപ്പിക്കുന്നുണ്ട്.
NRI
തൃശൂർ: നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരേ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.
കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).മക്കൾ: എബിൻ പി. ജോൺ( യു കെ) , വിപിൻ പി. ജോൺ.(ബാംഗ്ലൂർമരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പറവട്ടാനി മാർ അദായി ശ്ലീഹ കൽദായ സുറിയാനി പള്ളിയിൽ (Mar Adhai Sleeha Chaldean Syrian Church) നടക്കും.
കൂടുതൽ വിവരങ്ങൾക്കു +919447295074.
Todays Story
ഡാളസിൽ, 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്.
പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി. അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു.
സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം സംശയത്തിന്റെ നിഴലിൽനിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി.
വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21 വയസുകാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു.
വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ ഞായറാഴ്ച വൈകുന്നേരം റെഡ് ചില്ലി ഇന്ത്യൻ റസ്റ്ററന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.
ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമകളും പങ്കുവച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യുഡിഎഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.
NRI
ഡാളസ്: മെസ്ക്വിറ്റിൽ താമസിക്കുന്ന പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയാണ് ഭർത്താവ്.
നീണ്ട കാലമായി ഡാളസിലെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷന്റെ അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്.
മീന സത്യന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്. സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.
വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹം പങ്കുചേരുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972 271 2222.
വാർത്ത: പി.പി. ചെറിയാൻ
NRI
ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദിനവും അന്താരാഷ്ട്ര നഴ്സസ് ദിനവും ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാർലാൻഡിലെ ഐസിഇസി ബാങ്ക്വറ്റ് ഹാളിൽ (3821 Broadway Blvd, Garland, TX) രാവിലെ 10നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഡോ. ജോജി വർഗീസ് (MD, FACC, FSCAI): "സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാർഥ്യമോ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഉമ വേണുഗോപാൽ (MSN, RN, CCRN): നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവർ "കടമകൾക്കും സ്നേഹത്തിനും അപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യൽ സർവീസ് ഡയറക്ടർ ടെസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും പ രിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സസ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.
മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ക്രസൺ, ഗോഡ്ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം മൂന്ന് ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു. ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്.
മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) സംഘം ഉടൻ പരിശോധന നടത്തും. മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു.
NRI
ഡാളസ്: രാവിലെയുള്ള പരിപാടികൾ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ ലൂക്ക സംഘടിപ്പിക്കുന്ന പിക്കിൾബോൾ ടൂർണമെന്റ് ഒയാസിസ് പിക്കിൾബോൾ ക്ലബ്, റോക്ക്വാളിൽ (Oasis Pickleball Club, Rockwall).
രാവിലെ 10ന് മൈൻഡ്സ് ആൻഡ് മ്യൂസിക് - ബാലു കുറുപ്പും രാജേഷ് പി. നായരും (MEANT സംഘടിപ്പിക്കുന്നത്). പ്രവേശനം സൗജന്യം.
രാവിലെ 10ന് ഉച്ചയ്ക്ക് 12 ഇന്റന്റ് നഴ്സസ് ദിനാഘോഷം. സ്ഥലം: കെഎഡി - ഐസിഇസി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് സ്പ്രിംഗ് എക്സ്പോ. സ്ഥലം: എംജിഎം ഓഡിറ്റോറിയം, ഗാർലാൻഡ് (MGM Auditorium, Garland).
വൈകുന്നേരത്തെ പരിപാടികൾ
വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെ: പെരുന്നാൾ. സ്ഥലം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ് (Mar Gregorios Orthodox Church, Irving). വൈകുന്നേരം അഞ്ച് - രാത്രി ഒമ്പത് എൻടിഎംഎ സ്റ്റാർ നൈറ്റ് ഗാല.
സ്ഥലം: അൽഫോൻസാ കാത്തലിക് ചർച്ച്, കോപ്പൽ (Alphonsa Catholic Church, Coppell). പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മേയ് ഒമ്പതിന് രാവിലെ 10 മുതൽ ഗാർലൻഡിലെ കെഎഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
"സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയം ആസ്പദമാക്കി ഡോ. ജോജി വർഗീസ് സംസാരിക്കും. ഉമാ വേണുഗോപാൽ (പ്രസിഡന്റ്) "Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214 929 3570), മാത്യു നൈനാൻ (214 478 6543), മൻജിത് കൈനിക്കര (972 679 8555) അല്ലെങ്കിൽ തോമസ് ഈശോ (214 435 1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട "ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ഡാളസിൽ നടന്നു.
പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രിൽ 13ന് ഒരു "വിഷു കൈനീട്ടമായി' വായനക്കാരിലേക്ക് എത്തിയ പത്രം, വെറും 12 മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങൾ.
പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻകരകൾക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: അനിക്കാട് ഈസ്റ്റ് കുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ചങ്ങനാശേരി മണമേൽ കുടുംബാംഗമായ റോസമ്മ സെബാസ്റ്റ്യനാണ് പരേതന്റെ ഭാര്യ. മക്കൾ: സുരേഷ് സെബാസ്റ്റ്യൻ, റോസ് ആന്റണി, സുജ തോമസ്, സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ, സീമ സെബാസ്റ്റ്യൻ, സുഭാഷ് സെബാസ്റ്റ്യൻ, സുനിൽ സെബാസ്റ്റ്യൻ. മരുമക്കൾ: സീമ, തോമസ് വർക്കി, ആന്റണി ജോസഫ്, ക്രിസ്റ്റി ജോസഫ്, രമ്യ, റിതു.
പരേതനായ ജോൺ തോമസ്, തോമസ് തോമസ് (ഫ്ലോറിഡ), ആലി ജെയിംസ് (ന്യൂജഴ്സി), മേരി ദോസ് (വിർജീനിയ), പരേതനായ ജോസഫ് തോമസ്, ചിന്നമ്മ ജോസഫ് (ന്യൂയോർക്ക്), ട്രേസി ദേവസ്യാ (ടെക്സസ്), പരേതനായ ജോർജ് ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി ജോൺ ഡാളസ് - 214 517 6775.
NRI
ഡാളസ്: സെന്റ് മറിയം ത്രേസ്യാ സീറോമലബാർ നോർത്ത് ഡാളസ് മിഷനിലെ വിമൻസ് ഫോറം ഫ്രിസ്കോയിലെ കോമൺസ് പാർക്കിൽ സംഘടിപ്പിച്ച പിക്നിക്ക് പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൗഹൃദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
പിക്നിക്കിന്റെ ഭാഗമായി വിവിധ വിനോദ ഗെയിമുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
NRI
ഡാളസ്: പ്രമുഖ ഹാസ്യനടൻ രാജ് ശർമ (50) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ടെക്സസിൽ വച്ചാണ് അന്തരിച്ചത്.
2001 മുതൽ ഹാസ്യരംഗത്ത് സജീവമായിരുന്ന രാജ് ശർമ, നോർത്ത് ടെക്സസിലെ കലാസമൂഹത്തിന് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു. പ്രശസ്തമായ "ദ ട്രീഹൗസ് ഷോ' എന്ന പോഡ്കാസ്റ്റിന്റെ സഹ-അവതാരകൻ കൂടിയായിരുന്നു അദ്ദേഹം.
സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലും വേദിയിൽ തന്റേതായ ശൈലിയിൽ ചിരി പടർത്തുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കലാസാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
NRI
ഡാളസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാളസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് നിർണായകമായ ചില ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എക്മോ, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്സിജനും രക്തശുദ്ധീകരണവും നൽകിയിരുന്ന എക്മോ, ഡയാലിസിസ് സഹായങ്ങൾ ഇപ്പോൾ വിജയകരമായി നീക്കം ചെയ്തു.
വെന്റിലേറ്റർ സഹായം ഗണ്യമായി കുറച്ചു. നിലവിൽ ഹൈ ഫ്ലോ നാസൽ കാനുല/ട്രാക്കി കോളർ വഴിയാണ് ശ്വസനസഹായം നൽകുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂർണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.
ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ ഏകദേശം രണ്ട് മാസം കൂടി അമൽ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.
അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാർഥനകളുമായും സ്നേഹത്തോടെയും കൂടെ നിൽക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വാക്കുകൾക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അമൽ ആരോഗ്യവാനായി തിരിച്ചുവരാൻ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.
NRI
ഡാളസ്: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ ചർച്ച ഗംഭീരമായി നടന്നു. ഞായറാഴ്ച വൈകുന്നേരം 4.30ന് ഡാളസിലെ കേരള അസോസിയേഷൻ ഹാളിലായിരുന്നു സമ്മേളനം.
എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ സാഹിത്യ തത്പരരായ ഡാളസ് നിവാസികൾക്കായി കെഎൽഎസ് സംഘടിപ്പിച്ചുവരുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരൽ. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന സാഹിത്യ സെഷനിൽ ഹരിദാസ് തങ്കപ്പൻ, ജേക്കബ് ജോൺ, ജോസ് വർഗീസ്, നിഷ ജേക്കബ് എന്നിവർ തങ്ങളുടെ പുത്തൻ കഥകളും കവിതകളും അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട കൃതികളെക്കുറിച്ച് സദസിലുണ്ടായിരുന്നവർ സജീവമായ സംവാദങ്ങൾ നടത്തി.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30 ആണ്.
മലയാള കവി മനയിൽ ജേക്കബിന്റെ സ്മരണാർഥം മികച്ച കവിതയ്ക്കും സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ സ്മരണാർഥം കഥാ പുരസ്കാരം മികച്ച കഥയ്ക്കും നല്കി വരുന്നു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.
രചനകള് മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്, സോഷ്യല് മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള് ടെെപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില് നിന്നു ഒരു കവിത / കഥ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ. അയക്കേണ്ട വിലാസം: Email : [email protected].
അവാര്ഡ് പ്രഖ്യാപനം കെഎല്എസ് ഡാളസിന്റെ ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്ലൈന് മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലി (+1 915 613 6566) യിൽ നിന്നും ലഭിക്കും.
NRI
ഫാർമേഴ്സ് ബ്രാഞ്ച് (ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് നേതൃത്വം നൽകി.
കഴിഞ്ഞ വാരത്തിൽ ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ പള്ളിയിൽ സന്ദർശനം നടത്തിയ ബിഷപ് മാർച്ച് 25ന് നടന്ന സൗഖ്യ ശുശ്രൂഷയിലും പങ്കെടുത്തു.
NRI
ഗാർലൻഡ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ഐസിഇസി) 2025 വർഷത്തെ വാർഷിക പൊതുയോഗം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഗാർലൻഡിലെ സെന്ററിൽ നടന്നു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു. പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് ഈശോ റിപ്പോർട്ടും ട്രഷറർ നെബു കുരിയാക്കോസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സെന്ററിന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾ വിലയിരുത്തി.
2026 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ബജറ്റ് നിർദേശം പൊതുയോഗം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
ഐസിഇസി, കേരള അസോസിയേഷൻ ഓഫ് ഡാളസ് എന്നിവ സംയുക്തമായി നടത്തുന്ന 2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.
സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങൾ വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും ബിസിനസുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് 1979 നവംബർ 12ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.
മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ടെക്സാസ് ഷീൽഡ് റൂഫിംഗ് എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സംസ്കാര ചടങ്ങുകൾ:
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150). സംസ്കാര ശുശ്രൂഷ: ബുധനാഴ്ച രാവിലെ 11ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.
തുടർന്ന് 1.30ന് സണ്ണി വെയിലിലെ ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും. സംസ്കാര ചടങ്ങുകൾ തത്സമയം - provisiontvlive.com.
NRI
ഡാളസ്: അമേരിക്കയിൽ സർഗവാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മലയാള കവി മനയിൽ ജേക്കബ് 2021ൽ അന്തരിച്ചു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്മരണാർഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു.
2024ല് നമ്മെ വിട്ടുപിരിഞ്ഞ കെഎൽഎസിന്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്കാരവും കഴിഞ്ഞ വര്ഷം മുതല് നല്കി വരുന്നു.
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള് മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്, സോഷ്യല് മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
രചനകള് മതസ്പര്ദ്ധ വളര്ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും.
അവാര്ഡ് പ്രഖ്യാപനം കെഎല്എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്ലൈന് മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള് റ്റൈപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില് നിന്നു ഒരു കവിത / കഥ മാത്രമേ മല്സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള് സമര്പ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രിൽ 30. അയക്കേണ്ട വിലാസം: Email : [email protected].
പൊതുനിബന്ധനകൾ
1. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാർക്ക് മാത്രം ഇതിൽ പങ്കെടുക്കാവുന്നതാണ്.
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
3. രചനകൾ മതസ്പര്ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയ പരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
4. മലയാള കവിതയും കഥയുമാണ് പരിഗണിക്കപ്പെടുന്നത്.
5. മുൻ വർഷങ്ങളിൽ അയച്ചു തന്ന കൃതി ഈ വർഷം സ്വീകരിക്കുന്നതല്ല.
6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി മെംബർമാരും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരല്ല.
7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും. നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.
8. അവാർഡ് പ്രഖ്യാപനം കെ. എൽ. എസ് ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കുന്നതാണ്.
9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പു ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെ അയയ്ക്കേണ്ടതാണ്.
10. പ്രത്യേക പേജിൽ പേരും അഡ്രസ്സും ടെലിഫോൺ നമ്പരും ഇമെയിൽ അഡ്രസ്സും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.
11. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാൻ പാടില്ല.
13. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 2026 ഏപ്രിൽ 30
14. കൃതികൾ അയക്കേണ്ട വിലാസം: Email : [email protected].
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലിയിൽ (915 613 6566) നിന്നും ലഭിക്കും എന്ന് കേരള ലിറ്റററി സൈസൈറ്റി ഡാളസിനു വേണ്ടി അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്), ബാജി ഓടംവേലി (സെക്രട്ടറി), ഡോ. ദർശന മനയത്ത് (കൺവീനർ) എന്നിവർ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൾ ഡോ. എ.സി. ജോർജിന്റെ (90) സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എജി ചർച്ചിന്റെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
ശുശ്രൂഷാ സമയവിവരങ്ങൾ: പൊതുദർശനവും അനുസ്മരണ സമ്മേളനവും
തിയതി: വെള്ളിയാഴ്ച. സമയം: വൈകുന്നേരം 6:30. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച് (4309 Main Street, Rowlett, Texas, 75088).
സംസ്കാര ശുശ്രൂഷ: ശനിയാഴ്ച,സമയം: രാവിലെ 9:00. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച്, റോയ്ലറ്റ്.
ശുശ്രൂഷകൾക്ക് ശേഷം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Road, Lavon, Texas 75166) മൃതദേഹം സംസ്കരിക്കും.
NRI
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. മാർച്ച് ഏഴിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ഡാളസിലെ ക്രിസ്തീയ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിന് കരുത്തുപകർന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.
2001-ൽ ഡാളസിൽ 'വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ' എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കളും ഈ കൂട്ടായ്മ ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരുമായ എലിസബത്ത് ജോൺ, ലീലമ്മ ചാക്കോ, ഡോ. മോളി സഖറിയാ എന്നിവരുടെ സമർപ്പിത സേവനങ്ങളെ ഹൃദയപൂർവം സ്മരിക്കുകയും അവർക്ക് ജൂബിലി വേളയിൽ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.
ഡാളസിലെ കേരള ക്രിസ്ത്യൻ സമൂഹത്തിനിടയിൽ സ്ത്രീകളുടെ ഐക്യത്തിനും ആത്മീയ വളർച്ചയ്ക്കും ഈ നേതാക്കൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കെഇസിഎഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഡാളസിലെ എക്യൂമെനിക്കൽ പ്രസ്ഥാനത്തെ മുൻപോട്ടു നയിക്കുന്നതിൽ ഇവരുടെ പ്രവർത്തനം മാതൃകാപരമാണ്.
ആഘോഷങ്ങൾക്ക് പ്രഡിഡന്റ് റവ. രാജു എം. ഡാനിയേൽ കോറേപിസ്കോപ്പാ, വൈസ് പ്രസിഡന്റ് റവ്. ഫാ. ബേസിൽ അബ്രഹാം, സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
NRI
ഡാളസ്: സാറാമ്മ വറുഗീസ് യുഎസ്എയിലെ ഡാളസിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ടി. വറുഗീസിന്റെ (മൈലപ്ര). മക്കൾ: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് (ചാമുണ്ഡാ ഓട്ടോ ബോഡി ഷോപ്പ്, ഡാളസ്).
മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസി റെജി. കൊച്ചുമക്കൾ: സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി.
Funeral Arrangements:
Friday 3/27/2026 - Wake (Viewing) and Second service
5.30-8.30 pm at St. Mary’s Malankara Catholic Church of Dallas.
Saturday 3/28/2026 9.00 am onwards Third and fourth service at Church.
Followed by Burial at New Hope cemetery, Sunnyvale, Texas.
കൂടുതൽ വിവരങ്ങൾക്കു: റജി വർഗീസ് 972 693 1943.
NRI
ഗാർലൻഡ്: കേരള അസോസിയേഷൻ ഓഫ് ഡാളസും (കെഎഡി) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (ഐസി ആൻഡ് ഇസി) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവത്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ അറിവുകൾ പകർന്നുനൽകി.
ഞായറാഴ്ച വൈകുന്നേരം 3.30ന് ഗാർലൻഡിലെ ഐസിസി ബാങ്ക്വറ്റ് ഹാളിൽ വച്ചായിരുന്നു പരിപാടി നടന്നത്. നിയമ അവബോധവും കുടുംബ മൂല്യങ്ങളും എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാർ.
അമേരിക്കയിലെ സങ്കീർണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാർക്കിടയിൽ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അഭിഭാഷകരായ സൗമ്യ ജോർജ്, മെലിസ റോയ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
NRI
ഡാളസ്: ഡാളസ് കൗണ്ടിയിലെ വിൽമറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ലാവെൻഡർ റോഡും മില്ലർ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിൻ എസ്യുവിയിൽ ഇടിക്കുകയും ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസും വിൽമർ പോലീസും അന്വേഷണം നടത്തിവരികയാണ്.
NRI
ടെക്സസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (ഡിസിഎഫ്) പ്രവർത്തനോദ്ഘാടനം ഷാരോൺ ഫെലോഷിപ്പ് സഭയിൽ വച്ച് ഡാളസ് പട്ടണത്തിലെ സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്നു.
"ദൈവരാജ്യത്തിനായി ഐക്യപ്പെടുക' എന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. കഴിഞ്ഞ ചില വർഷങ്ങളായി സിറ്റി-വൈഡിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലായിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.
ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴിൽ നിർത്തുവാൻ ഡാളസ് സിറ്റി-വൈഡിന് കഴിഞ്ഞകാലങ്ങളിൽ നേതൃത്വം നൽകിയ നേതൃത്വത്തെയും കഴിഞ്ഞ നാൽപ്പത് വർഷമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
തുടർന്ന് ഡിസിഎഫിന്റെ ചെയർമാനായി ഈ വർഷം ചുമതലയേറ്റ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംഘടനാപരമായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് താൻ വിവരിക്കുകയുണ്ടായി.
ആദ്യമായി ഡിസിഎഫ് ടെക്സസിൽ രജിസ്റ്റർ ചെയ്തതും ക്രമീകൃതമായ പ്രവർത്തനങ്ങൾക്കായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതും ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിയതും വലിയ ആവേശത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ് ഏറ്റെടുത്തത്.
NRI
ഡാളസ്: ഡാളസിൽ ബിസിനസ് ആൻഡ് മീഡിയ മീറ്റിംഗ് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു
മലയാളി സംഘടനകളുടെ പ്രവർത്തനശൈലിയെയും ഭാരവാഹികളുടെ മനോഭാവത്തെയും മീറ്റിംഗിൽ പങ്കെടുത്ത എഴുത്തുകാരനും ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റുമായ സണ്ണി മാളിയേക്കൽ വിമർശിച്ചു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പരമ്പരാഗത ശൈലിയാണ് പല കേന്ദ്ര സംഘടനകളും ഇപ്പോഴും പിന്തുടരുന്നത്. ഇത് സമൂഹത്തിൽ പരസ്പര വിദ്വേഷം പടർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സംഘടനകൾ തങ്ങളുടെ കൂടെയുണ്ടെന്ന തരത്തിൽ വ്യാജമായ കണക്കുകൾ നിരത്തി പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
കേവലം സ്ഥാനമാനങ്ങൾക്കും നാട്ടിലെ പ്രമുഖർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമുള്ള മാർഗമായി സംഘടനാ പ്രവർത്തനത്തെ കാണുന്നവർ സംഘടനയുടെ അന്തസ് കെടുത്തുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനരീതികളെ യോഗം അഭിനന്ദിച്ചു. ഫെലോഷിപ്പിന് നേതൃത്വം നൽകുന്ന അലക്സ് അലക്സാണ്ടർ യോഗത്തിൽ പങ്കെടുത്ത് സംഘടനാ പ്രവർത്തനത്തിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന ആഹ്വാനത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.
NRI
ഡാളസ്: ഡാളസിലെ ഒരു അപ്പാർട്മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രി രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡാളസിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.48ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
21 വയസുകാരനായ മാർഡ്രിയസ് വാർഡ്, മറ്റൊരു യുവാവ് (ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല) എന്നിവരാണ് മരിച്ചത്. ഇരുവരെയും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.
സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സ്ഥിരീകരിച്ചു. കൊലപാതകത്തെക്കുറിച്ച് ഡാളസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
NRI
ഗാർലാൻഡ് (ഡാളസ്): മൗണ്ട് സീനായ് ചർച്ച ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഗാർലൻഡിൽ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 21ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 5313 Robin Road, Garland, Texas എന്ന വിലാസത്തിലുള്ള സഭയിൽ സമ്മേളനം നടക്കും.
"ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിരസിച്ചവൻ ആര്?' എന്ന സന്ദേശം അടിസ്ഥാനമാക്കി Book of Zechariah 4:10 വചനത്തെ ആസ്പദമാക്കി ആത്മീയ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതായിരിക്കും.
സമ്മേളനത്തിൽ മുഖ്യപ്രഭാഷകയായി സിസ്റ്റർ ബെറ്റ്സി തോമസ് പങ്കെടുക്കും. സമ്മേളനത്തിന്റെ കോഓർഡിനേറ്ററായി സിസ്റ്റർ സുധാ വിൽഫ്രെഡ് പ്രവർത്തിക്കുന്നു. സിസ്റ്റർ സുജാ മാത്യു സമ്മേളനത്തിന്റെ കൺവീനറാണ്.
ആരാധനയ്ക്ക് MSCOG Choir നേതൃത്വം നൽകും. ആത്മീയ ഉണർവ്വിനും സഹവാസത്തിനുമായി വനിതകളെ സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സിസ്റ്റർ സുജാ മാത്യു: 469 360 5742, സിസ്റ്റർ സുധാ വിൽഫ്രെഡ്: 972 834 4646.
NRI
ഡാളസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാളസ് മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാള പുസ്തകങ്ങളുടെ വായനയുടെ വസന്തം ഇനി ഡാളസിലും ആസ്വദിക്കാം.
10,000ത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്.
കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ, കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്.
ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ വായനക്കാർക്കായി തുറന്നിരിക്കും. ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214 200 5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
"വായിച്ചു വളരട്ടെ നാളെയുടെ തലമുറ' എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്വചനങ്ങളും വായനക്കാരെ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
NRI
ഡാളസ്: പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ. മരുമക്കൾ: ഡാലിയ സൂസൻ, റിയാ തോമസ്.
സംസ്കാരം പിന്നീട്.