Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petition

ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹര്‍ജി: വിജിലന്‍സ് അന്വേഷണ രേഖകള്‍ ഹാജരാക്കണം, ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ പത്തു ദിവസത്തിനകം ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

മുദ്രവച്ച കവറില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സാവകാശം തേടി.

എസ്. ശ്രീജിത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന സമയത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എംവിഡി ഉദ്യോഗസ്ഥന്‍ ദിപിന്‍ എടവന നല്‍കിയ പുതിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ദിപിന്‍ എടവന നല്‍കിയ പരാതിയും തെളിവുകളും കോടതി നേരിട്ട് പരിശോധിക്കും. സെപ്റ്റംബര്‍ 7ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇപ്പോള്‍ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതിക്കാരന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരോടു മോശം പെരുമാറ്റം; ഹര്‍ജിയിൽ വിശദീകരണം തേടി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരോടു ദേവസ്വം ജീവനക്കാര്‍ മോശമായി പെരുമാറുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ദേവസ്വത്തിന്‍റെ വിശദീകരണം തേടി. കഴിഞ്ഞ രണ്ടിനു രാവിലെ ആറരയോടെ ദര്‍ശനത്തിനായി ശ്രീകോവിലിനുമുമ്പില്‍ ക്യൂ നില്‍ക്കവെ രണ്ടു ജീവനക്കാര്‍ തങ്ങളെ തള്ളിനീക്കിയെന്നാരോപിച്ച് എറണാകുളം സ്വദേശി ആര്‍. ഹരിശങ്കറും ഭാര്യയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.

സോപാനത്തിനുമുന്നില്‍ ജീവനക്കാര്‍ ഭക്തരെ തള്ളുകയും മര്‍ദിക്കുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. മൂന്നു സെക്കന്‍ഡ് പോലും ദര്‍ശനം അനുവദിച്ചില്ല. സ്ത്രീകളടക്കമുള്ള ഭക്തരെ രണ്ടു പുരുഷ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുന്നത് ദര്‍ശനത്തിനുള്ള അവകാശത്തെയും അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശത്തെയും ലംഘിക്കുന്നതാണ്.

സ്ത്രീത്വത്തെ അപമാനിച്ചതിനു നടപടി വേണം. ഭക്തര്‍ക്കു ജീവനക്കാരില്‍നിന്ന് ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Kerala

മുട്ടില്‍ മരംമുറി കേസ്: വിചാരണ സ്‌റ്റേ ചെയ്യാനാവശ്യപ്പെട്ട് ഹര്‍ജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുട്ടില്‍ മരംമുറി തട്ടിപ്പ് കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

വയനാട് വനഭൂമിയില്‍ നിന്ന് മരം മുറിച്ചെന്ന കേസില്‍ തീര്‍പ്പുണ്ടാകും വരെ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.

വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്‍റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള്‍ മലബാര്‍ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.

Kerala

പ്രിയദർശിനി പദ്ധതി നിർത്തലാക്കണം; കോംപറ്റീഷ്യൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ ഹർജി

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിലവിൽ വന്ന കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നിയമനടപടിയിലേക്ക്. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്‍റും കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റുംമായ ബിബിൻ ടി. ആലപ്പാട്ട് കോംപറ്റീഷ്യൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ ഹർജി നൽകി.

സ്വകാര്യ ബസ് മേഖലയുടെ വിപണിയിലെ മത്സരക്ഷമതയെ പൂർണ്ണമായും തകർക്കുന്നതാണ് ഈ പദ്ധതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ സ്ഥാപനത്തിന് മാത്രം അന്യായമായ മേൽക്കൈ നൽകുന്ന ഈ നീക്കം വിപണിയിലെ തുല്യതയ്ക്കും സ്വാഭാവിക നീതിക്കും എതിരാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

സൗജന്യ യാത്ര ലഭ്യമായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ വലിയൊരു വിഭാഗം സ്വകാര്യ ബസുകൾ ഉപേക്ഷിച്ച് കെഎസ്ആർടിസിയിലേക്ക് കൂട്ടത്തോടെ മാറി. ഇത് സ്വകാര്യ ബസ് മേഖലയുടെ വരുമാനത്തിൽ കനത്ത ഇടിവാണ് ഉണ്ടാക്കിയത്. നിലവിൽ ഈ മേഖലയിൽ സർവീസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് സാമ്പത്തികമായി തീർത്തും ലാഭകരമല്ലാതായി മാറിയിരിക്കുകയാണ്.

പദ്ധതി നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഇതിനോടകം തന്നെ 750-ഓളം സ്വകാര്യ ബസുകൾ സർവീസ് പൂർണമായി നിർത്തലാക്കിക്കഴിഞ്ഞു. ഈ ആനുകൂല്യം ഇതേ രീതിയിൽ മുന്നോട്ടുപോയാൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാകും. ഇത് സ്വകാര്യ ബസ് മേഖലയിൽ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതയ്ക്കും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും കാരണമാകുമെന്നും ഹർജിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

Movies

വിജയ്‌ക്ക് സംഗീതയെ തന്നെ വേണം, സംഗീതയ്ക്ക് തിരിച്ചും; വിവാഹമോചന ഹർജി പിൻവലിച്ചു

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.

വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു.

നേരത്തെ തന്നെ വിജയ്‌യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടീസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Kerala

പോലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റം: കെപിഒഎ നല്‍കിയ ഹര്‍ജിയിലും സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ

കൊച്ചി: പോലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റം ചോദ്യം ചെയ്തു കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെപിഒഎ) നല്‍കിയ ഹര്‍ജിയിലും സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. 

ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് കേരള പോലീസ് അസോസിയേഷന്‍റെ ഹര്‍ജിയിലെ സ്റ്റേ ഉത്തരവ് ഇതിലും ബാധകമാക്കുകയായിരുന്നു.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പ്രതികളായ ശ്രീജിത്, ജീവന്‍, അനില്‍ കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, സിദ്ധാര്‍ഥ്, നിഷാദ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് പരിഗണിക്കുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ മാധ്യമങ്ങളില്‍ എത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് പ്രതികളുടെ വാദം.

56 ദിവസമായി റിമാന്‍ഡിലാണ്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകു പ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മേയ് 27 ന് നടന്ന അക്രമ സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.

Kerala

'അമ്മ'യില്‍ ഇനിയെന്ത്? ശ്വേത മേനോന്‍റെ ഹര്‍ജി ഇന്ന് വീണ്ടും കോടതിയില്‍

കൊച്ചി: അഡ്‌ഹോക് കമ്മിറ്റിക്കെതിരേ 'അമ്മ' സംഘടന പ്രസിഡന്‍റ് ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജി എറണാകുളം മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ അപേക്ഷയിലും ഇന്ന് വാദം നടക്കും. അന്‍സിബയെ കക്ഷിചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.

അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന്‍ മുഖേനെയാണ് കോടതിയെ അറിയിച്ചത്. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം, ജനറല്‍ ബോഡി യോഗത്തിനിടെ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കണ്‍വീനറായ രമേശ് പിഷാരടിയെ എതിര്‍കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്‍റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.

Kerala

അന്‍സിബയുടെ ഹര്‍ജിയില്‍ മാനനഷ്ടത്തിനു കേസെടുക്കാമെന്നു കോടതി

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജിയില്‍ നടി ലക്ഷ്മി പ്രിയ, യൂ ട്യൂബ് ചാനല്‍ ഉടമ, അവതാരകന്‍ എന്നിവര്‍ക്കെതിരേ മാനനഷ്ടത്തിനു കേസെടുക്കാമെന്നു കോടതി.

സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അവഹേളിച്ചെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീത്വത്തെ അവഹേളിച്ചതിനു കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു അന്‍സിബ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും അന്‍സിബ പരാതി നല്‍കി. എന്നാല്‍, പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കാനാവില്ലെന്നാണു പോലീസ് കോടതിയെ അറിയിച്ചത്.

പ്രതികളുടെ പ്രവൃത്തി മാനനഷ്ടത്തിന് മാത്രമുള്ള കുറ്റകൃത്യമാണെന്നും അതനുസരിച്ച് വേണമെങ്കില്‍ നേരിട്ട് കേസെടുക്കാന്‍ അന്‍സിബയ്ക്കു കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അടുത്ത മാസം 29നു മുമ്പ് അന്‍സിബയ്ക്കു കോടതിയെ സമീപിച്ച് മൊഴി നല്‍കാം. എന്നാല്‍, തനിക്കെതിരേ പ്രതികള്‍ നടത്തിയത് കേവലം മാനനഷ്ടക്കേസ് മാത്രമല്ലെന്നും തന്‍റെ സ്ത്രീത്വത്തെ പരസ്യമായി അവഹേളിക്കലാണെന്നും അന്‍സിബ വാദിച്ചു.

മാനനഷ്ടക്കേസില്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പരാതിയല്ല താന്‍ നല്‍കിയതെന്നും വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരേ അന്‍സിബ ഹൈക്കോടതിയെ സമീപിച്ചേക്കും.

National

സുരേഷ് ഗോപിക്ക് എതിരായ ഹർജി:‌ നോട്ടീസയച്ചു

ന്യൂഡൽഹി: തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളാൻ വിസമ്മതിച്ച കേരള ഹൈക്കോടതി നടപടിക്കെതിരായ അപ്പീലിൽ സുപ്രീംകോടതി നോട്ടീസയച്ചു.

ഹർജി നിലനിൽക്കുമെന്നും നടപടികൾ ആരംഭിക്കാം എന്നുമുള്ള ഏപ്രിൽ ഒന്നിലെ ഹൈക്കോടതി ഉത്തരവിനെതിരേയാണ് സുരേഷ് ഗോപി സുപ്രീംകോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം സുരേഷ് ഗോപിയും ഏജന്‍റുമാരും അഴിമതിയും ക്രമക്കേടുകളും നടത്തിയെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്തെന്ന ആരോപണം മാത്രം ഒഴിവാക്കി ബാക്കി ഗുരുതരമായ ആരോപണങ്ങളിൽ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.

Kerala

'അമ്മ'യിലെ അധികാര തര്‍ക്കം: ശ്വേത മേനോന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അധികാര തര്‍ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കും.

കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന കോടതി വിധിയില്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.

ലക്ഷ്മിപ്രിയക്കും ഓണ്‍ലൈന്‍ ചാനലിനും ശ്വേത മേനോനുമെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്‍സിബ പരാതി നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്‍കിയത്.

ഇതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര്‍ ചേര്‍ന്നാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്.

രാജി വെച്ചു പോയവര്‍ ചെക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര്‍ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.

National

522 മാർക്ക് പ്രതീക്ഷിച്ചിടത്ത് 95; നീറ്റ് ഫലത്തിനെതിരേ ഹർജി

മുംബൈ: നീറ്റ് പരീക്ഷാ ഫലത്തില്‍ ഗുരുതര ക്രമക്കേട് ആരോപിച്ച് മഹാരാഷ്‌ട്രയില്‍നിന്നുള്ള വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥിയായ സോഹം ഗാവ്‌തെയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

ഔദ്യോഗിക ആന്‍സര്‍ കീയും തന്‍റെ ഒഎംആര്‍ ഷീറ്റും ഒത്തുനോക്കിയപ്പോള്‍ എഴുതിയ 148 ചോദ്യങ്ങളില്‍ 136 എണ്ണം ശരിയും 12 എണ്ണം തെറ്റുമാണെന്നു കണ്ടെത്തി. ഇതുപ്രകാരം 720ല്‍ 522 മാര്‍ക്ക് ലഭിക്കേണ്ട സ്ഥാനത്ത്, എന്‍ടിഎ പുറത്തുവിട്ട അന്തിമ സ്‌കോര്‍ കാര്‍ഡില്‍ തനിക്ക് 95 മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ഥി ആരോപിക്കുന്നു.

മാര്‍ക്കിലെ അപാകത ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) ഇ-മെയില്‍ അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

കേസ് നാളെ കോടതി വാദം കേള്‍ക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. സോഹത്തിനു പത്താം ക്ലാസില്‍ 94.6% മാര്‍ക്കും പന്ത്രണ്ടാം ക്ലാസില്‍ 74.17% മാര്‍ക്കും ലഭിച്ചിരുന്നു.

National

വാംഗ്ചുക്കിന്‍റെ നിരാഹാരം: ഹർജി ഇന്നു കേൾക്കും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ 19 ദിവസമായി നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിന്‍റെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഹർജി.

വിഷയത്തിന്‍റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് ഹർജി കേൾക്കുമെന്നു വ്യക്തമാക്കിയ കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പ്രതികരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.

Kerala

ഷുഹൈബ് വധം: വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതികളുടെ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

നിലവിലെ ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നടക്കുന്ന വിചാരണ വേറെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി അടക്കം കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് വിചാരണക്കോടതിയായ തലശേരി സെഷന്‍സിന് അയച്ചു നല്‍കിയ ശേഷം റിപ്പോര്‍ട്ട് തേടാനാണ് രജിസ്ട്രിക്ക് ജസ്റ്റീസ് സി.എസ്. ഡയസ് നിര്‍ദേശം നല്‍കിയത്.

വിചാരണ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ ജൂണ്‍ പത്തിലെ ഇടക്കാല ഉത്തരവ് ഒരു മാസത്തേക്ക് തുടരാനും കോടതി നിര്‍ദേശിച്ചു.

Kerala

കശുവണ്ടി അഴിമതി കേസ്: കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും പരിഗണിക്കും

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴുമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷന് അനുമതി നല്‍കിയ വിവാദ ഉത്തരവില്‍ കെ. ബിജു ഐഎഎസ് ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു.

വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ ഉത്തരവില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ചില നിരീക്ഷണങ്ങള്‍ കടന്നുകൂടാന്‍ ഇടയായെന്നും പുതിയ സത്യവാഗ്മൂലത്തില്‍ പറയുന്നുണ്ട്. പുതിയ ഉത്തരവ് മനസിരുത്തിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആദ്യ ഉത്തരവിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്ക് മാപ്പു പറയുന്നതായും കെ. ബിജു വ്യക്തമാക്കി.

നേരത്തെ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി മാപ്പപേക്ഷ നല്‍കിയിരുന്നെങ്കിലും ശരിയായ രീതിയിലല്ല മാപ്പപേക്ഷ തയാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ. ബദറുദീന്‍ ഇത് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും മാപ്പപേക്ഷ നല്‍കിയത്.

കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.

National

രാമക്ഷേത്ര കൊള്ള: ഹർജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച ആരോപണത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് 13ന് പരിഗണിക്കും.

വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല.

Kerala

മകന്‍റെ അപകടമരണം: പിതാവിന്‍റെ നിവേദനത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി

കൊച്ചി: മകന്‍റെ അപകടമരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി പിതാവ് ഡിജിപിക്കു നല്‍കിയ നിവേദനത്തില്‍ 30 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി.

2023 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച വൈശാഖ് വിശ്വത്തിന്‍റെ പിതാവ് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി എ.ആര്‍. വിശ്വന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്‍റെ ഉത്തരവ്. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരനെക്കൂടി കേട്ട് തീരുമാനമെടുക്കാനാണു നിര്‍ദേശം.

വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വൈശാഖിന്‍റെ പിഴവാണ് അപകടകാരണമെന്നാണ് വാഴക്കുളം പോലീസിന്‍റെ റിപ്പോര്‍ട്ട്.

എന്നാല്‍, പോലീസ് അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നതെന്നും പിക്കപ്പ് ജീപ്പിന്‍റെ അമിത വേഗതയാണ് അപകടകാരണെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കു നിവേദനം നല്‍കിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് വിശ്വൻ കോടതിയെ സമീപിച്ചത്.

Movies

അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്‍റെ ഹര്‍ജി: അന്‍സിബ കക്ഷിചേരും

താരസംഘടനയായ 'അമ്മ' അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ അന്‍സിബ ഹസനും കക്ഷിചേരും. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കി.

ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി കണ്‍വീനര്‍ ആയ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അമ്മയുടെ ബൈലോയ്ക്ക് വിരുദ്ധമായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു എന്നായിരുന്നു ശ്വേത മേനോന്‍റെ വാദം. ഇതോടെയാണ് അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞത്. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് അന്‍സിബ വീണ്ടും കക്ഷി ചേര്‍ന്നിരിക്കുന്നത്.

അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോടതി ഉത്തരവിനു പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും രമേഷ് പിഷാരടി രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നു എന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.

Kerala

എന്‍എസ്എസ് നിയമാവലി ഭേദഗതിയിൽ ഹർജി; ബെഞ്ച് പിന്മാറി

കൊച്ചി: ആദായനികുതി ചട്ടങ്ങളുമായി ബന്ധപ്പെട്ടു നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) നിയമാവലിയില്‍ കൊണ്ടുവന്ന ഭേദഗതി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. റാന്നി സ്വദേശി പ്രഫ. പി. ഗോപകുമാറാണു ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്‍ പിന്മാറി. ഹര്‍ജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും.

National

ഭവാനിപുരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി സ്വീകരിച്ചു

കോല്‍ക്കത്ത: ഭവാനിപുരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി നല്‍കിയ ഹര്‍ജി കോല്‍ക്കത്ത ഹൈക്കോടതി സ്വീകരിച്ചു.

വോട്ടിംഗ് മെഷീനും വിവി പാറ്റും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കകം സുവേന്ദു അധികാരി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി അറിയിച്ചു.

Kerala

കെ. സുധാകരനെതിരായ കോടതിയലക്ഷ്യ ഹര്‍ജി മാറ്റി

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കെ. സുധാകരന്‍ എംപിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.

District News

കെട്ടിടം ഉടമകള്‍ മന്ത്രിക്ക് നിവേദനം നല്‍കി

മഞ്ചേരി: വാണിജ്യ കെട്ടിടങ്ങളുടെ മുകള്‍ നിലയിലെ ചോര്‍ച്ച തടയുന്നതിന് ഷീറ്റുകള്‍ മേഞ്ഞതിന് ഈടാക്കിയ വന്‍ തോതിലുള്ള പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ മന്ത്രി കെ. എം. ഷാജിക്ക് നിവേദനം നല്‍കി. പുതിയ കെട്ടിടങ്ങള്‍ക്ക് ഈടാക്കുന്ന നിര്‍മാണ തൊഴിലാളി സെസ് തൊഴിലാളി വേതനത്തിന്‍റെ അടിസ്ഥാനത്തിലാക്കണമെന്നും കെട്ടിട നികുതി വര്‍ധനവ് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ അഞ്ച് ശതമാനം വര്‍ധനവാക്കി ചുരുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് അഡ്വ. യു.എ. ലത്തീഫ്, ഫക്രുദ്ധീന്‍ തങ്ങള്‍, അവുലന്‍ അബ്ദുള്ള, കെ.കെ.ബി. ഉസ്മാന്‍, മുഹമ്മദ് ഇസ്മായില്‍, വി. അബ്ദുറസാഖ്, റസാഖ് കുരിക്കള്‍, പി.പി. അബ്ദുൾ റസാഖ് എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.

Kerala

ആരോഗ്യ ഡയറക്ടറെ നീക്കിയതു സ്റ്റേ ചെയ്തതിനെതിരായ സര്‍ക്കാര്‍ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ (കെഎടി) ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ഇന്നു വിധി പറയും.

കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കേണ്ടതു ട്രൈബ്യൂണലാണെന്നും ഇടക്കാല ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്നു മാത്രമാകും പരിശോധിക്കുകയെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സ്ഥലംമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹര്‍ജി നൽകിയത്. 2026 ഫെബ്രുവരിയില്‍ റീനയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതാണ്.

തസ്തിക അപ്‌ഗ്രേഡ് ചെയ്തശേഷമാണ് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായെന്നുമായിരുന്നു ഡോ. റീനയുടെ വാദം.

District News

ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കു നിവേദനവുമായി എംഎൽഎ 

ഷൊർണൂർ: ഓങ്ങല്ലൂർ- മഞ്ഞളുങ്ങൽ പാലം നിർമാണവും പട്ടാമ്പി ടൗൺ ഡ്രെയിനേജ് പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മുഹ്സിൻ എംഎൽഎ വകുപ്പുമന്ത്രി പി.കെ. ബഷീറിനെ കണ്ടു.

ഈ റോഡിൽ 17 കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ആദ്യഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ പാലം പുനർനിർമിക്കുന്നതിനുപകരം രണ്ട് സൈഡിലും നീളം കൂട്ടുന്നതിനു മാത്രമാണ് തീരുമാനിച്ചത്.

എന്നാൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പാലം പുനർനിർമിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇതുകൂടി പദ്ധതിയുടെ ഭാഗമാക്കിയത്.
നിർമാണ പ്രവർത്തനങ്ങൾക്കായി ചുരുങ്ങിയത് രണ്ടര മാസത്തോളം റോഡ് പൂർണമായി അടച്ചിടേണ്ടി വരുമെന്നാണ് അന്ന് നിർമ്മാണക്കമ്പനി അറിയിച്ചത്. എന്നാൽ ദീർഘനാൾ റോഡ് അടച്ചിടുന്നത് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ അടച്ചിടുന്നതിനെ ശക്തമായി എതിർക്കുകയും ബദൽമാർഗം കാണണമെന്നും ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. മഴക്കാലത്ത് പട്ടാമ്പി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

Kerala

വാക്ക് പാലിച്ചതായി കണ്ടുകൂടെ? പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കിലും വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്നാണ് കോടതി ചോദിച്ചത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം എന്നാണ് സര്‍ക്കാരിന്‍റെ വാദം. പൊതുതാത്പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.

എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹര്‍ജി നല്‍കിയത്. വരുമാന പരിധിയോ താമസയോഗ്യതയോ പിന്നോക്കാവസ്ഥയോ ഒന്നും പരിഗണിക്കാതെ ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്‍കുന്ന സമത്വത്തിന്‍റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ് എന്നതായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന വാദം.

ഒരു പഠനം പോലും നടത്താതെയാണ് അധികാരത്തിലെത്തി പിറ്റേ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത് എന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന ഹര്‍ജിക്കാരന്‍റെ വാദത്തോട് വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്ന് കോടതി ചോദിച്ചു.

പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടി ചോദിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

National

ഭവാനിപുരിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് മമത ഹര്‍ജി നല്‍കി

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭവാനിപുര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി കോല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ബിജെപിയുടെ സുവേന്ദു അധികാരിയോടാണു മമത ഈ മണ്ഡലത്തില്‍ പരാജയപ്പെട്ടത്. 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.

Kerala

പ്രിയദർശിനി പദ്ധതി റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോ ഇല്ലാതെ കേവലം ലിംഗത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്‍റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

ഈ പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു.

National

മീനാക്ഷി നടരാജന്‍റെ ഹർജി സുപ്രീംകോടതി തള്ളി; തെരഞ്ഞെടുപ്പു ഹർജി നൽകാൻ അനുമതി

ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പുഹർജി നൽകാനുള്ള അവകാശം നിലനിർത്തി റിട്ട് ഹർജി തള്ളുകയായിരുന്നു. സുപ്രീംകോടതി നടപടിയോടെ തെരഞ്ഞെടുപ്പുഹർജിയുമായി മീനാക്ഷി നടരാജന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ വിഷയത്തിൽ തീർപ്പുണ്ടാകാൻ കാലതാമസമെടുത്തേക്കും.

പത്രിക തള്ളിയത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിൽ കോടതിക്ക് ഇടപെടാമെന്ന ഹർജിക്കാരിയുടെ വാദം ഭരണഘടനയുടെ 329(ബി) അനുച്ഛേദമനുസരിച്ച് നിലനിൽക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസിന്‍റെ മെറിറ്റിലേക്കു കടന്ന് യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

നാമനിർദേശം തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഏകപക്ഷീയവും തീർത്തും നിയമവിരുദ്ധവുമാണെന്ന് മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇതിനുമുന്പ് ഇത്തരം സാഹചര്യത്തിൽ കോടതി ഇടപെടൽ നടത്തിയ ഏതെങ്കിലും കേസുണ്ടോയെന്ന് നാമനിർദേശം നിരസിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പുഹർജി മാത്രമേ നിലനിൽക്കൂവെന്ന ചട്ടം ഓർമിപ്പിച്ചുകൊണ്ട് കോടതി ചോദിച്ചു.

തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു വ്യാഴാഴ്ചയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.

മധ്യപ്രദേശിൽ ബിജെപിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് നിർത്തിയ സ്ഥാനാർഥിയെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണുണ്ടായത്.

National

സിബിഎസ്ഇക്കെതിരായ ഹർജി: പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് നടപ്പാക്കിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് കോണ്‍ഗ്രസ് വിദ്യാർഥിസംഘടനയായ എൻഎസ്‌യുഐ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബോർഡിന്‍റെയും കേന്ദ്രസർക്കാരിന്‍റെയും പ്രതികരണം തേടി.

ഹർജി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ബോർഡ് വ്യക്തമാക്കിയെങ്കിലും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രതികരണം തേടാൻ തീരുമാനിക്കുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Kerala

12-ാം ക്ലാസ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യല്‍; സമയം നീട്ടാന്‍ ഹര്‍ജി

കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി.

കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരളയ്ക്കുവേണ്ടി ഡോ. ഇന്ദിര രാജനും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

സിബിഎസ്ഇ ഈ വര്‍ഷം മുതല്‍ പ്ലസ് ടു പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലേക്കു മാറ്റിയിരുന്നു. ഇതിന്‍റെ പോരായ്മകള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷ നല്‍കാന്‍ ജൂണ്‍ ആറുവരെ അവസരം നല്‍കി. ഇതിനിടയിലാണ് ജൂണ്‍ ഏഴിനകം 12ാം ക്ലാസ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യണമെന്ന് കേരള പ്രവേശനപരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനമുണ്ടായത്.

പുനര്‍മൂല്യനിര്‍ണയത്തിലൂടെ മാര്‍ക്കില്‍ ചെറിയ വര്‍ധനയുണ്ടായാല്‍പ്പോലും റാങ്കിനെ ബാധിക്കുമെന്നിരിക്കെ പുനര്‍ മൂല്യനിര്‍ണയ ഫലം വരുന്നതിനുമുമ്പുളള മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു.

Kerala

പിഎസ്‌സിയിലെ അഞ്ച് ഒഴിവ് ; ഉന്നത യോഗ്യതയുള്ളവരെ മാത്രം നിയമിക്കണമെന്നു നിവേദനം

തിരുവനന്തപുരം: പിഎസ്‌സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും ഭീമമായ പെൻഷൻ ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.

കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് പ്രതിനിധികളുടെ മാത്രം പൂർണ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനിൽ യുഡിഎഫിന്‍റെ അഞ്ച് പ്രതിനിധികൾ കൂടി പുതുതായി നിയമിതരാകും.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്പ് രണ്ടുപേരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കാൻ ശിപാർശ ചെയ്തെങ്കിലും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഇത് അംഗീകരിച്ചില്ല.

ഗവർണറേക്കാൾ ശന്പളം പറ്റുന്ന പിഎസ്‌സി അംഗങ്ങളായി വിസിമാരുടേതിന് സമാനമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കുവാൻ പാടുള്ളൂവെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പിഎസ്‌സിയിലുണ്ടായ അഞ്ച് ഒഴിവുകളിൽ യുഡിഎഫിന് അവസരം ഒരുങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൂന്നെണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസുമായി പങ്കിടാനാണു സാധ്യത.

Kerala

ശബരിമല തന്ത്രിയുടെ ജാമ്യം റദ്ദാക്കല്‍: ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദ വാദം കേള്‍ക്കും.

ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ 13-ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 16-ാം പ്രതിയുമായ തന്ത്രി രാജീവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും എസ്‌ഐടി നല്‍കിയ ഹര്‍ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിച്ചത്.

പരാമര്‍ശങ്ങള്‍ ആവശ്യമില്ലാത്തതും ഒഴിവാക്കേണ്ടതുമാണെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.

തന്ത്രിക്കെതിരേ പ്രഥമദൃഷ്‌ട്യാ തെളിവിന്‍റെ കണികപോലുമില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ പരമാര്‍ശം.

NRI

മന്ത്രി പി.സി. വിഷ്ണുനാഥിന് ജെജി മാന്നാർ നിവേദനം നൽകി

റോം: വേൾഡ് മലയാളി കൗൺസിൽ ഇറ്റലിയുടെ റോം പ്രൊവിൻസ് ചെയർമാൻ ജെജി മാന്നാറും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും മന്ത്രി പി.സി. വിഷ്ണുനാഥിന്‍റെ വസതിയിൽ എത്തി നിവേദനം നൽകി.

കേരളത്തിന്‍റെ ടൂറിസം മേഖലയെ യൂറോപ്യൻ മാതൃകയിൽ വികസിപ്പിച്ചാൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമായും സുസ്ഥിര ടൂറിസം രീതികൾ, അതായത് പരിസ്ഥിതിക്ക് കോട്ടമില്ലാത്ത രീതിയിലുള്ള വികസനം, യൂറോപ്പിൽ വളരെ സജീവമാണ്.

കൂടാതെ, ചരിത്രപരമായ സ്മാരകങ്ങളുടെ സംരക്ഷണം, മികച്ച പൊതുഗതാഗത സൗകര്യങ്ങൾ, ഗ്രാമീണ ടൂറിസം എന്നിവയും കേരളത്തിന് അനുകരിക്കാവുന്ന കാര്യങ്ങളാണ്. കേരളത്തിൽ നടപ്പാക്കാവുന്ന യൂറോപ്യൻ മാതൃകകളിൽ പ്രധാനം മാലിന്യ സംസ്കരണമാണ്. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക എന്നത് ഇതിന്‍റെ പ്രധാന ഭാഗമാണ്.

രണ്ടാമത്തേത്, കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളാണ്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. മൂന്നാമതായി, സോളാർ എനർജി പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.

പൊതുഗതാഗതവും ടൂറിസവും സംയോജിപ്പിച്ചുള്ള ഒരു ഡിജിറ്റൽ ആപ്പ് കേരളത്തിന് വളരെ വലിയ നേട്ടമാകും. ഈ ആപ്പിലൂടെ ആളുകൾക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങൾ, അതായത് ബസ്, ട്രെയിൻ, മെട്രോ എന്നിവയുടെ വിവരങ്ങൾ ഒരിടത്തുനിന്ന് തന്നെ മനസിലാക്കാനും ബുക്ക് ചെയ്യാനും സാധിക്കും.

കൂടാതെ, കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാ മാർഗ്ഗങ്ങളും, ടിക്കറ്റുകളും, കാഴ്ചക്കാരുടെ വിവരങ്ങളും ലഭ്യമാകും. ഇതൊരു ഡിജിറ്റൽ ടൂറിസം ഗൈഡ് ആയി പ്രവർത്തിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Kerala

മുട്ടില്‍ ഈട്ടിത്തടി ലേലം: ഡിഎഫ്ഒയുടെ ഹര്‍ജി ജൂണ്‍ മൂന്നിലേക്ക് മാറ്റി

കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പായില്ല.

ഹര്‍ജി പരിഗണിച്ച ബത്തേരി ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നതിന് ജൂണ്‍ മൂന്നിലേക്ക് മാറ്റി. കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന തടികളുടെ പൂര്‍ണമായ കണക്ക് മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജി മാറ്റിവച്ചത്.

പിടിച്ചെടുത്ത ഈട്ടികളുടെ മഹസര്‍ പ്രത്യേക അന്വേഷണ സംഘം ഒരാഴ്ച മുമ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തടികളുടെ കണക്കെടുപ്പ് കോടതി നിര്‍ദേശപ്രകാരം വീണ്ടും നടത്തിയാണ് മഹസര്‍ തയാറാക്കിയത്.

800 കഷണം ഈട്ടിയാണ് ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. തടികളുടെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് മഹസര്‍ സമര്‍പ്പിച്ചത്. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസില്‍ ഉള്‍പ്പെട്ട വാഴവറ്റ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തേ കോടതി തള്ളിയിരുന്നു.

മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃതമായി മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികള്‍ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്‍ജി സമര്‍പ്പിച്ചത്. തടികള്‍ ലേലം ചെയ്ത് തുക ഖജനാവില്‍ സൂക്ഷിച്ചാല്‍ അവ നശിക്കുന്നതുമൂലമുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിയും.

വനം വകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന തടികള്‍ മരക്കച്ചവടക്കാരായ തങ്ങള്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്ന വാദം അഗസ്റ്റിന്‍ സഹോദരന്‍മാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. മുറിച്ച മരങ്ങളുടെ പ്രായം നിര്‍ണയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അനുവദിക്കണമെന്ന ഡിഎഫ്ഒയുടെ ഹര്‍ജി കഴിഞ്ഞ ജൂണില്‍ കോടതി നിരസിക്കുകയുമുണ്ടായി.

കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണത്തിന് 2023 ജനുവരി ആറിന് ജില്ലാ കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ വനം വകുപ്പ് പാലിച്ചിരുന്നില്ല. തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.

ഉത്തരവ് തീയതി മുതല്‍ ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികള്‍ സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അനധികൃത ഈട്ടിമുറി നടന്നത്.

ഇത് വിവാദമായതിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം 2021 ജൂണ്‍ മൂന്നിന് വൈത്തിരി തഹസില്‍ദാര്‍ നല്‍കിയ പരാതിയില്‍ മീനങ്ങാടി പോലീസ് 281/2021 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് 2023 ഡിസംബര്‍ രണ്ടിന് ബത്തേരി കോടതിയില്‍ കുറ്റപത്രം സര്‍പ്പിച്ചത്.

കേസ് നടന്നുവരികയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുകയാണ്.

Kerala

മാസപ്പടി കേസിലെ അന്വേഷണം: സിഎംആർ‌എൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജി. സമാഹരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ എത്തിക്കും.

ഇഡിക്കുവേണ്ടി കോടതിയിൽ ഹാജരാകുക അഡീഷണൽ സോളിസിറ്റർ ജനറൽ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ.

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സിഎംആര്‍എല്‍ ഹര്‍ജിയെ എതിര്‍ക്കാനാണ് ഇഡി തീരുമാനം.

Kerala

പമ്പാനദിയില്‍ വസ്ത്രനിക്ഷേപം: ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: ശബരിമല തീര്‍ഥാടകര്‍ പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരേ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പായി.

നദിയില്‍ അടിഞ്ഞുകൂടിയ മാലിന്യത്തിന്‍റെ 97 ശതമാനവും നീക്കം ചെയ്തതായി കോടതി വിലയിരുത്തി. ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് കര്‍ശനമായി തടയണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പ്രാദേശിക അധികാരികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. മുന്‍ ഉത്തരവുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

നിര്‍ദേദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ സ്‌പെഷല്‍ കമ്മീഷണര്‍ക്കോ മറ്റ് എതിര്‍കക്ഷികള്‍ക്കോ കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2026 നവംബര്‍ 15ന് അടുത്ത തീര്‍ഥാടന സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് പമ്പാനദി പൂര്‍ണമായും ശുദ്ധീകരിക്കപ്പെടണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ രീതികള്‍ അവലംബിക്കണമെന്നും കോടതി ഉത്തരവിട്ടു.

Kerala

മാസപ്പടി കേസ്: സിഎംആര്‍എല്ലിന് തിരിച്ചടി, ഇഡിക്ക് അന്വേഷണം തുടരാം, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.

സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.

ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

Kerala

സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം; ജനകീയസമിതി നിവേദനം നൽകി

പത്തനംതിട്ട/ ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു നിവേദനം നൽകി.

ശക്തമായ പ്രതിഷേധത്തിൽ പദ്ധതിപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുകയെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഇന്നു നടക്കുന്ന മന്ത്രിസഭായോഗം സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സില്‍വര്‍ലൈന്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി സംസ്ഥാന ചെയര്‍മാന്‍ എം.പി. ബാബുരാജ്, കോട്ടയം ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ എന്നിവര്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ സമരക്കാര്‍ക്കെതിരേ സംസ്ഥാനവ്യാപകമായി പോലീസ് എടുത്തിട്ടുള്ള കേസുകളും പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിച്ചു.

National

എൻടിഎ പിരിച്ചുവിടാൻ സുപ്രീംകോടതിയിൽ ഡോക്‌ടർമാരുടെ ഹർജി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

പരീക്ഷാനടത്തിപ്പിന് കുറ്റമറ്റ പുതിയ സംവിധാനം വേണമെന്നും പരീക്ഷാസന്പ്രദായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുമാണ് യുനൈ‌റ്റഡ് ഡോക്‌ടേഴ്സ് ഫ്രണ്ട് ഹർജി നൽകിയത്.

നിലവിലുള്ള എൻടിഎ പിരിച്ചുവിട്ട് സുതാര്യതവും വ്യക്തവുമായ മാനദണ്ഡങ്ങളോടെ പുതിയൊരു സംവിധാനം ഉണ്ടാകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഇതിനായി പാർലമെന്‍റിൽ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിലുണ്ട്.

Sports

ഫിഫ ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി

ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.

ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്.

രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.

എന്നാൽ സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്‌ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി.

ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Kerala

പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ട്; ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ റൂള്‍ 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്.

20,000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.

ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

 

Kerala

എന്തിനാണ് ഇത്ര പിടിവാശി; പോസ്റ്റല്‍ ബാലറ്റ് ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഗുരുതരമായ അവസ്ഥയാണ് ഇതെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്ത ആളുകളാണ് ഇവര്‍. വോട്ട് ചെയ്യാന്‍ അവസരം നല്‍കില്ല എന്നതില്‍ എന്തിനാണ് ഇത്ര പിടിവാശി, ഇത് നിര്‍ഭാഗ്യകരമാണ് എന്ന് ഹൈക്കോടതി പറഞ്ഞു. സെക്ഷന്‍ 27 പ്രകാരം തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അധികാരമുണ്ട് എന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.

എന്നാല്‍ സെക്ഷന്‍ 27 പ്രകാരം വോട്ട് അവകാശം നല്‍കാന്‍ ആകില്ലെന്നായിരുന്നു കമ്മീഷന്‍റെ മറുപടി. സ്‌ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

പോസ്റ്റല്‍ ബാലറ്റ് നല്‍കിയിട്ടും വോട്ട് ചെയ്യാത്ത എത്ര പേരുണ്ട് എന്ന കണക്കുമായി ബന്ധപ്പെട്ട് സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കഴിയുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ചിട്ടുണ്ട്.

Kerala

വൈറൽ പെൺകുട്ടിയുടെ വിവാഹം; രാഷ്ട്രീയ നേതാക്കളെ പ്രതി ചേർക്കണമെന്ന ഹർജി തള്ളി

തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്‌ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്റ്റേ ചെയ്തത്.

വിവാഹത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടയുള്ള സിപിഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിന്‍റെ തുടർനടപടികളാണ് ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പോലിസിനോടു വിശദീകരണവും കോടതി തേടി.

അതേസമയം, വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പെൺകുട്ടിയുടെ സഹോദരന്‍റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

National

തടവുകാർക്ക് വോട്ടവകാശമില്ല; ഹരി നാടാരുടെ ഹർ‌ജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ഹരി നാടാർ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ചെന്നൈ പുഴൽ ജയിലിലാണ് നിലവിൽ ഹരി നാടാർ തടവിൽ കഴിയുന്നത്.

ഹരി നാടാർ വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹരി നാടാരുടെ ആവശ്യം അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ നേരിട്ടും ജയിലിൽ കഴിയുന്ന വ്യക്തിയാണെന്നുമുള്ള കമ്മീഷന്‍റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ടവകാശമില്ലെന്ന നിയമപരമായ വശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. നേരത്തെ ഹരി നാടാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

National

എഫ്സിആർഎ ഭേദഗതി ബിൽ; ഇടപെടൽ ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കു നിവേദനം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഡൽഹി അതിരൂപത കാത്തലിക് അസോസിയേഷൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി.

നിയമപരമായ മേൽനോട്ടം ശക്തിപ്പെടുത്താനാണെന്ന് അവകാശപ്പെടുന്ന നിർദിഷ്‌ട ഭേദഗതി ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളും സംബന്ധിച്ച് കടുത്ത ഉത്്കണ്ഠ ഉളവാക്കുന്നതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഭേദഗതി ബിൽ കൂടുതൽ പരിശോധനകൾക്കു പാർലമെന്‍ററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും ആസ്തികൾ പിടിച്ചെടുക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകാൻ പാടില്ലെന്നും അസോസിയേഷൻ നിവേദനത്തിൽ രാഷ്‌ട്രപതിയോട് ആവശ്യപ്പെട്ടു.

ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്വയാധികാരം സംരക്ഷിക്കപ്പെടണം. പരാതികൾക്കും തർക്കങ്ങൾക്കും പരിഹാരത്തിനായി സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി രൂപീകരിക്കണം. വിശ്വാസത്തിൽ ഊന്നിയുള്ള സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദീർഘകാലത്തെ പാരന്പര്യമുള്ള രാജ്യമാണ് ഇന്ത്യ.

കുട്ടികളുടെ വിദ്യാഭ്യാസം, രോഗികളുടെ പരിചരണം, ഭവനരഹിതർക്ക് പാർപ്പിടം തുടങ്ങി നിരവധി സേവനങ്ങളിലൂടെ മതത്തിന്‍റെയോ ഭൂപ്രദേശത്തിന്‍റെയോ അതിർവരന്പുകൾ ഇല്ലാതെ പാവപ്പെട്ട ജനവിഭാഗങ്ങളിലേക്കു സേവനമെത്തിക്കാൻ രാജ്യത്തെ ജീവകാരുണ്യ സ്ഥാപനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രസർക്കാരിലെ ഉന്നതരെ നേരിൽക്കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ വിവിധ കത്തോലിക്കാസംഘടനകൾ ശ്രമിക്കുന്നുണ്ട്.

Kerala

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉറപ്പിൽ ടി.കെ. ഗോവിന്ദന്‍റെ ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉറപ്പ് പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ഹര്‍ജിക്കാരന് ഇതിനോടകം പോലീസ് സംരക്ഷണം നല്‍കിയതും കോടതി കണക്കിലെടുത്തു. സേനാവിന്യാസവും വെബ് കാമറകളടക്കം വിന്യസിച്ച കാര്യവും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍നിന്നു ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.

Kerala

സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കും, വിചാരണ നേരിടണം: ഹൈക്കോടതി

കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്നും അദ്ദേഹം വിചാരണ നേരിടണമെന്നും ഹൈക്കോടതി. തനിക്കെതിരായ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഇടക്കാല അപേക്ഷ കോടതി നിരസിച്ചു.

അതേസമയം, തൃശൂരിലെ പച്ചക്കറി മാര്‍ക്കറ്റിലും പൊതുസ്ഥലങ്ങളിലും കുടകള്‍ വിതരണം ചെയ്‌തെന്ന അഴിമതി ആരോപണം കോടതി റദ്ദാക്കി. മറ്റ് ആരോപണങ്ങളില്‍ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രാഥമിക വാദങ്ങള്‍ കോടതി തള്ളി.

ഹര്‍ജിയിലെ 16ാം ഖണ്ഡികയില്‍ പറയുന്ന കുട വിതരണവുമായി ബന്ധപ്പെട്ട ആരോപണം സിപിസി ചട്ടപ്രകാരം ഒഴിവാക്കിയെങ്കിലും മറ്റ് അഴിമതി ആരോപണങ്ങളില്‍ വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി.തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്ത് എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് എ.എസ്. ബിനോയ് ആണ് കോടതിയെ സമീപിച്ചത്.

ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം സുരേഷ് ഗോപി അഴിമതി കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് സുരേഷ് ഗോപി വിജയിച്ചത്.

വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി ശ്രീരാമ ഭഗവാന്‍റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന നടത്തി, സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു.

തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറി, വോട്ടറുടെ മകള്‍ക്ക് കൈക്കൂലിയായി മൊബൈല്‍ ഫോണ്‍ നല്‍കി തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.

National

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.

രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചത്.

എന്നാൽ ഈ ഉത്തരവിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കേസിലെ പരാതിക്കാരിക്കെതിരേ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചു.

National

തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം;ഹർജി പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് ചീഫ് ജസ്റ്റീസ് പിന്മാറി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പിന്മാറി. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവർക്കൊപ്പം കേസ് പരിഗണിക്കാൻ തീരുമാനിച്ചെങ്കിലും പിന്മാറുന്നുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ള വിഷയം ഹർജിയിൽ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു സൂര്യകാന്ത് നിലപാട് വ്യക്തമാക്കിയത്.

താത്പര്യ വൈരുധ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാൻ ഭാവി ചീഫ് ജസ്റ്റീസുമാരാകാൻ സാധ്യതയില്ലാത്ത ജഡ്ജിമാരുടെ ഒരു ബെഞ്ച് മുന്പാകെ ഹർജി പരിഗണിക്കാമെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ നിർദേശം സുപ്രീംകോടതി അംഗീകരിച്ചു. അടുത്ത മാസം ഏഴിനു ചീഫ് ജസ്റ്റീസോ ഭാവി ചീഫ് ജസ്റ്റീസുമാരോ ഇല്ലാത്ത മൂന്നംഗ ബെഞ്ചിനു മുന്നിൽ കേസ് ലിസ്റ്റ് ചെയ്യാൻ സൂര്യകാന്ത് ഉത്തരവിട്ടു.

2023ൽ കേന്ദ്രസർക്കാർ പാസാക്കിയ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച നിയമം സുപ്രീംകോടതിയുടെ മുൻ നിർദേശം പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി 2024ലാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന സഞ്ജീവ് ഖന്ന വിസമ്മതിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി മുൻ ഉത്തരവ്.

എന്നാൽ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതി കമ്മീഷണർമാരെ നിയമിക്കുമെന്ന നിയമം 2023 ഡിസംബറിൽ കേന്ദ്രസർക്കാർ പാസാക്കിയതാണ് കേസിന് ആധാരം.

Kerala

സൂരജ് ലാമയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നൽകി മകൻ

കൊച്ചി: കുവൈറ്റില്‍നിന്ന് നാടു കടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍റെ ഹര്‍ജി. നേരത്തെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന്‍ സാന്‍റന്‍ ലാമ നഷ്ടപരിഹാരം ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച മൂലം ഒരു വ്യക്തിയുടെ ജീവന്‍ നഷ്ടപ്പെടാനിടയായതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തി ഹര്‍ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Kerala

മാസപ്പടി കേസ്: ഷോണ്‍ ജോര്‍ജിന്‍റെ ഹര്‍ജി അനുവദിച്ചു

കൊച്ചി: സിഎംആര്‍എല്‍ - മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിലെ കുറ്റപത്രത്തില്‍ ഉൾപ്പെട്ടിട്ടുള്ള കൈക്കൂലിപ്പണം കൈപ്പറ്റിയവരുടെ പട്ടിക ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി അനുവദിച്ചു.

വീണാ വിജയന്‍ മൂന്നാം പ്രതിയായി എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ നിരവധി ആളുകള്‍ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു.

ഇതിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നൽകിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്.

Kerala

അബ്കാരി തൊഴിലാളികള്‍ക്ക് ഗ്രാറ്റ്‌വിറ്റി; പുനഃപരിശോധനാ ഹര്‍ജി തള്ളി

കൊച്ചി: അബ്കാരി തൊഴിലാളികള്‍ക്കു ഗ്രാറ്റ്‌വിറ്റി നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ജസ്റ്റീസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, വി.എം. ശ്യാം കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഗ്രാറ്റ്‌വിറ്റിയ്ക്കുള്ള തൊഴിലാഴികളുടെ അര്‍ഹത ശരിവച്ച് ഉത്തരവിട്ടത്.

ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന കാരണത്താല്‍ ഗ്രാറ്റ്‌വിറ്റി ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. ബിവറേജസ് കോര്‍പറേഷന്‍റെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരവും ഗ്രാറ്റ്‌വിറ്റി നിയമപ്രകാരവും വിരമിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

നേരത്തേ സിംഗിള്‍ ബെഞ്ച് കോര്‍പറേഷന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതു ചോദ്യം ചെയ്ത്, വിരമിച്ച തൊഴിലാളികള്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അനുവദിക്കുകയായിരുന്നു.

Kerala

സർക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജി കോടതി തള്ളി.

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹ‍ർജി തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വഹണത്തിന്‍റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദിസന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നൽകി.

അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ആരോപിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാരിന്‍റെ മറുപടി.

 

 

Kerala

സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെതിരായ ഹര്‍ജിയില്‍ വാദം തുടരും

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതിനെരെയുള്ള ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതിയില്‍ വാദം തുടരും.

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന നിര്‍ദേശം ഇന്നു വരെ തുടരും. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗംചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Kerala

അതിജീവിതയെ സ്വാധീനിക്കാൻ നീക്കം; രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ ഹർജി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച്, ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.

രാഹുൽ, ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്.

ഫെബ്രുവരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Kerala

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് വീണ്ടും തിരിച്ചടി; ശിക്ഷാ റദ്ദാക്കണമെന്ന ഹർജി തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷാവിധിയെത്തുടർന്ന് ആന്‍റി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.

ആന്‍റണി രാജുവിന്‍റെ ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല.

അതേസമയം, ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്‍റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്‍റണി രാജുവിനെതിരെയുള്ള കേസ്. മജിസ്‌ട്രേറ്റ് കോടതി ആന്‍റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്‍റണി രാജു അയോഗ്യനായി.

കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്‍റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.

National

വിജയ് മല്യ തിരികെ വരികയാണെങ്കിൽ മാത്രമേ ഹർജി പരിഗണിക്കു: ബോംബെ ഹൈക്കോടതി

മുംബൈ: വിജയ് മല്യ ഇന്ത്യയിലേക്ക് തിരികെ വരികയാണെങ്കിൽ മാത്രമേ അദ്ദേഹത്തിന്‍റെ ഹർജി പരിഗണിക്കുകയുള്ളൂവെന്ന് ബോംബെ ഹൈക്കോടതി. കോടതി നടപടികൾ തുടരണമെങ്കിൽ മല്യയുടെ നേരിട്ടുള്ള സാന്നിധ്യം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യം വിട്ടുനിന്നുകൊണ്ട് ഹർജികൾ ഫയൽ ചെയ്യുന്നതിലൂടെ നിയമപ്രക്രിയയെ മല്യ ബോധപൂർവം ഒഴിവാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി ആയി പ്രഖ്യാപിച്ച നടപടിയെയും 2018-ലെ എഫ്ഇഒ നിയമത്തിന്‍റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുക്കൊണ്ടുള്ള രണ്ട് പ്രധാന ഹർജികളാണ് മല്യ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

2016 മുതൽ യുകെയിൽ കഴിയുന്ന മല്യയ്ക്കെതിരെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 18-ന് മുൻപ് ഇന്ത്യയിലേക്ക് മടങ്ങാൻ താല്പര്യമുണ്ടോ എന്ന കാര്യം മല്യ വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Kerala

രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 17ലേക്കു മാറ്റി

തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി 17 ലേക്കു മാറ്റി.

പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിവച്ചുവെങ്കിൽ ഇത്തവണ കേസ് പരിഗണിക്കുന്നതു കോടതി മാറ്റുകയായിരുന്നു.

ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ രാഹുലിനു കോടതി നേരത്തേ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നു പ്രോസിക്യൂഷൻ പറയുന്നു. ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിനു തുല്യമാണെന്നാണു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

National

പോരാടാനില്ല; സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ നിർമാതാക്കൾ

ചെന്നൈ: വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.

സെൻസർ ബോർഡുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിന് താൽപര്യമില്ലെന്നും സിനിമയുടെ പ്രദർശനം വൈകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്സി) തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു.

നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളിൽ വിയോജിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സുഗമമായ റിലീസിനായി ബോർഡിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Kerala

രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതു മാറ്റി

തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ഒന്പതിലേക്കു മാറ്റി.

പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിച്ചുവെങ്കിൽ ഇത്തവണ പ്രോസിക്യൂഷൻ വിചാരണ നടക്കുന്ന ഒരു കേസ് ഉള്ളതിനാൽ സമയമില്ല എന്ന കാരണത്താലാണ് ഹർജി മാറ്റിവച്ചത്.

ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നതു വളരെ ഗൗരവമുള്ള കാര്യമാണെന്നു നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Latest News

Corehub Up