Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter

Kannur

സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു

കണ്ണൂർ: കാടാച്ചിറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ദാറുൽ ഹുദയിൽ താഴെക്കണ്ടി റഫീഖ്-ഹുസ്ന ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ ഹുസൈൻ (16)ആണ് മരിച്ചത്.

കാടാച്ചിറ-മേലൂർ റോഡിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കടയിൽ പോകവേയാണ് അപകടം. റോഡിലേക്ക് തെന്നിവീണ സ്കൂട്ടറിൽ നിന്ന് ഓവുചാലിന്‍റെ സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് സയീൻ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ റസൽ ഉപരിപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. സഹോദരങ്ങൾ: ഫാത്തിമ, റാസി.

Kerala

രക്ഷകനായി ഡ്രൈവര്‍; ബസിനടിയിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികരായ വനിതകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: റോഡില്‍ നിന്നു തെന്നി മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നു ബസിനടിയിലേക്ക് വീണ യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വടക്കേ വളവിലാണ് സംഭവം.

ബസിന് മുന്നിലായി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വളവ് വളക്കുന്ന സമയത്ത് റോഡില്‍ വീണു കിടന്നിരുന്ന ഓയിലില്‍ തെന്നി മറിയുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വൈപ്പിന്‍ റൂട്ടില്‍ ഓടുന്ന സനാമോള്‍ എന്ന ബസിന്‍റെ അടിയിലേക്കാണ് ഇരുവരും തെറിച്ച് വീണത്.

പെട്ടെന്ന് ഡ്രൈവര്‍ പറവൂര്‍ പട്ടണം സ്വദേശി വിഷ്ണു അമ്പാടി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി. ബസ് പിന്നോട്ട് എടുത്ത് ഇരുവരെയും ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയില്‍ ഇരുവർക്കും നിസാര പരിക്കുപറ്റി. കുഴുപ്പിള്ളി സ്വദേശികളായ യാത്രികരാണ് ഇവര്‍.

Kerala

സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്.

വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസർ ആയിരുന്നു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.

Kerala

ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് കടകൾ കത്തിനശിച്ചു

നാദാപുരം: വടകര സംസ്ഥാന പാതയിൽ പുറമേരി സർവീസ് സഹകരണ ബാങ്കിനു സമീപത്തെ യൂപ്പർ ലൈറ്റ് ഇലക്‌ട്രിക്കൽ ഷോറൂം, മസായി മൾട്ടി ബ്രാൻഡ് ഇലക്‌ട്രിക്കൽ സ്‌കൂട്ടർ ഷോറൂം എന്നീ കടകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു.

ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെയാണു സ്‌കൂട്ടർ ഷോറൂമിൽ ബാറ്ററി പൊട്ടി തെറിച്ചാണു കെട്ടിടത്തിനുള്ളിൽ തീപടർന്നത്. നിമിഷങ്ങൾക്കകം ഇരു നില കെട്ടിടത്തിലെ എട്ട് മുറികളും തീ വിഴുങ്ങി. മൂന്നു മണിക്കൂറിലെറെ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ തീ അണച്ചപ്പോഴേക്കും രണ്ട് കടകളും ചാരമായി മാറി.

യൂപ്പർ ലൈറ്റ് ഇലക്‌ട്രിക്കൽ ഷോറൂമിന്‍റെ ഗോഡൗൺ ഈ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. സംഭവ സമയം രണ്ടു കടകളിലുമായി നാലു ജീവനക്കാർ ഉണ്ടായിരുന്നു. തീ പടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇലക്‌ട്രിക് ഉപകരണങ്ങളുടെ വൻശേഖരം അഗ്നിക്കിരയായി.

വിലാതപുരം സ്വദേശി ആർ.കെ. റഫീഖിന്‍റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. നാലു കോടിയിലേറെ രൂപയുടെ നാശനഷ്‌ടം ഉണ്ടായി. വയനാട് സ്വദേശികളായ എബി, ബിനു , ജെറിൻ എന്നിവരുടെ ഉടസ്ഥതയിലുള്ളതാണു സ്‌കൂട്ടർ ഷോറൂം.

National

സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദിൽ സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകൾ കീർത്തന (11) എന്നിവരാണ് മരിച്ചത്. മകൻ കാർത്തിക്കിന് പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.

രുക്മപൂരുള്ള പവാനിയുടെ വീട്ടിൽ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന ട്രക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കവിരാജും പവാനിയും കീർത്തനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുത്തു.

Kerala

എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർഥി മരിച്ചു

വെഞ്ഞാറമൂട്: എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിംഗ് കോളജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ് മരിച്ചത്.

എം.സി റോഡിൽ കീഴായിക്കോണം ജംഗ്ഷനു സമീപത്താണ് അപകടം. കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരേ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അജയകുമാറിന്‍റെയും സോജകുമാരിയുടെയും മകനാണ്.

Business

ടിവിഎസ് ഓര്‍ബിറ്റര്‍ വി1 പുറത്തിറക്കി

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചു.

ബാസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്‍റെ ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 49,999 രൂപ എന്ന പ്രാരംഭവിലയില്‍ ലഭ്യമാകും.

ബാസ് മോഡല്‍ വാഹനത്തിന്‍റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം ബാറ്ററിക്ക് ദീര്‍ഘകാല ഉറപ്പും ലഭിക്കും. ബാസ് പ്ലാന്‍ ഇല്ലാതെ പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 84,500 രൂപയാണ് എക്സ്ഷോറൂം വില.

Kerala

വാഹനപരിശോധനയ്ക്കിടെ എസ്ഐയെ സ്കൂട്ടറിനിടിച്ചു, ഒളിവിൽ പോയ പ്രതി പിടിയിൽ

തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിനിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വെങ്ങാനല്ലൂര്‍ ചോലപ്പറമ്പില്‍ വിഷ്ണുവിനെ (39) യാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില്‍ വച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Kerala

കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് അപക‌ടമുണ്ട‌ായത്. മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു.

മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൂവാർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.

റോഡിന്‍റെ ഇടതുവശം ചേർന്ന് വരികയായിരുന്ന സ്‌കൂട്ടറിൽ ബസിന്‍റെ ഇടതുഭാഗമിടിച്ച് തെറിച്ചുവീണ വർഗീസ് ബസിന്‍റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ തട്ടിയുണ്ടായ അപകടത്തിലുമാണ് വർഗീസ് മരിച്ചത്.

നാട്ടുകാരെത്തി പെട്ടെന്നുതന്നെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരങ്ങൾ: മൈക്കിൾ, സുനിൽ, മിൽട്ടസ്.

District News

ടോറസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികനു പരിക്ക്

കറുകച്ചാൽ: ടോറസ്‌ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. നെടുങ്ങാടപ്പള്ളിയിൽ താമസിക്കുന്ന ഇരവിനെല്ലൂർ സ്വദേശി ചീരംകുളം ചാക്കോ (68) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45-ഓടെ കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.

ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിനെ മറിടക്കുന്നതിനിടയിൽ മുൻവശത്തു തട്ടി സ്‌കൂട്ടർ മറിയുകയായിരുന്നു. ടോറസിന്‍റെ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറും ചാക്കോയുമായി ടോറസ് 10 മീറ്ററോളം മുന്നോട്ട് പോയി. നാട്ടുകാർ ബഹളം കൂട്ടിയപ്പോഴാണ് ടോറസ് ലോറിയുടെ ഡ്രൈവർ അപകടവിവരം അറിയുന്നത്. ചാക്കോയുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ടോറസ് പിന്നോട്ടെടുത്ത ശേഷമാണ് ചാക്കോയെ പുറത്തെടുത്തത്. ചാക്കോയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kerala

സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേയ്ക്ക് വീണ് മധ്യവയസ്ക മരിച്ചു

തിരുവനന്തപുരം: പാപ്പനംകോടിന് സമീപം സ്കൂട്ടറിന്‍റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന തളിയല്‍ എസ്എംആര്‍വി.ലെയ്ന്‍ ദേവികൃപയില്‍ വിജി (53) ആണ് മരിച്ചത്.

കരമന-കളിയിക്കാവിള ദേശീയ പാതയില്‍ തുലവിളയില്‍ ആയിരുന്നു സംഭവം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞത്. സ്‌കൂട്ടറിന് പുറകിലിരുന്ന വിജി മറിഞ്ഞ് ബസിന്‍റെ പിന്നിലെ ചക്രങ്ങള്‍ക്കടിയില്‍പ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

District News

കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ വേർപെട്ട് അപകടം

കാട്ടാക്കട: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ വേർപെട്ട് അപകടം. സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം നാലരയോടെ കാട്ടാക്കട-വിളപ്പിൽശാല റോഡിൽ പഴയ സർക്കിൾ ഓഫീസിനു സമീപത്തെ കൊടും വളവിലായിരു ന്നു അപകടം. കാട്ടാക്കട കിള്ളിസ്വദേശി ഷമീറാണു സ്കൂട്ടർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെ പ്രധാന റോഡിൽ കൂടുതൽ തിരക്കായതിനാൽ എളുപ്പവഴിക്കു പോകാനായി ഷമീർ ഈ വഴി തെരഞ്ഞെടുക്കുകയാ യിരുന്നു.

അതേസമയം ടയർ വേർപെട്ട് തെറിക്കുന്ന സമയം മറ്റു കാൽനട യാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നതും സ്കൂട്ടറിന്‍റെ വേഗത വളരെ കുറവായിരുന്നതും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ടയറിലെ വാതകം പെട്ടെന്നു കുറഞ്ഞതിനാൽ നിയന്ത്രണം തെറ്റുന്നതു പോലെ യാണ് ഷമീറിനു തോന്നിയത്. പെട്ടെന്നാണ് സ്കൂട്ടർ ഉലഞ്ഞു നിയന്ത്രണംതെറ്റിയത്. പിന്നെ വശത്തുകൂടി ടയർ ഉരുണ്ടു പോകുന്നതാണു ഷബീർ കാണുന്നത്. ഇതോടെ ഭയന്ന ഷമീർ വാഹനം നിർത്തുകയായിരുന്നു.

കൃത്യമായി സർവീസ് ചെയാറുള്ള വാഹനമാണ് ഇതൊന്നും സർവീസ് സെന്‍ററിലെ അപാകതയാകാം ഇത്തരത്തിൽ ടയർ വേർപെട്ട് തെറിക്കാനുള്ള കാരണമെന്നും ഷബീർ പറയുന്നു.

ഘടിപ്പിക്കുന്ന ഭാഗത്തിന്‍റെ ഉള്ളിൽനിന്നാണ് ടയർ വേർപെട്ട് മാറിയിരിക്കുന്നത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചു.വൈകുന്നേരത്തോടെ വാഹനം സർവീസ് സെന്‍ററിലേക്ക് മാറ്റി.

Kerala

അമ്പലവയലിൽ സ്കൂട്ടർ മോഷ്ടിച്ച കേസ്; രണ്ട് പേർ പിടിയിൽ 

മാനവന്തവാടി: വയനാട് അമ്പലവയലിൽ  സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. കുറ്റിപ്പുറം കൈപ്പള്ളി വീട്ടില്‍ ഷാഹുല്‍ ഹമീദ് (40), അമ്പലവയല്‍ ചക്രൂട്ടി വയല്‍ കാര്യാടന്‍ വീട്ടില്‍ ആയിഷ (60) എന്നിവരാണ് പിടിയിലായത്. 

ഒന്നെയാര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷണം പോയ കേസിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല്‍ ടൗണില്‍ സെന്‍റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് എതിര്‍വശം ഡെല്‍റ്റ ബേക്കറിയുടെ മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. 

കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സമാനരീതിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഷാഹുല്‍ ഹമീദ് എന്ന് പോലീസ് അറിയിച്ചു. അമ്പലവയല്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രാംകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. സനല്‍, പി. ജമീല, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

District News

കരിവെള്ളൂര്‍ കുണിയനില്‍ ബിജെപി പ്രവര്‍ത്തകന്‍റെ സ്‌കൂട്ടര്‍ കത്തിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂര്‍ കുണിയനില്‍ ബിജെപി പ്രവര്‍ത്തകന്‍റെ സ്‌കൂട്ടര്‍ അഗ്നിക്കിരയാക്കി. ബിജെപി പ്രവര്‍ത്തകനും നിര്‍മാണ തൊഴിലാളിയുമായ ചൂരിക്കാടന്‍ രവിയുടെ സ്‌കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.

വീടിന് സമീപത്തെ റോഡരികിലെ ചൂരിക്കാടന്‍ തറവാടിന്‍റെ ബോര്‍ഡിന് താഴെയായി നിര്‍ത്തിയിട്ട സ്‌കൂട്ടറിനാണ് തീവച്ചത്.അർധരാത്രിക്കു ശേഷമാണ് സാമൂഹിക ദ്രോഹികള്‍ സ്‌കൂട്ടറിന് തീയിട്ടതെന്നാണ് കരുതുന്നത്. ആളിക്കത്തിയ തീയില്‍ ചൂരിക്കാടന്‍ തറവാടിന്‍റെ ബോര്‍ഡും കത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലം സന്ദർശിച്ചു.

Kerala

നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂർ പാടൂരിന് സമീപമുണ്ടായ അപകടത്തിൽ പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്‍റെ മകൻ അനസ് ആണ് മരിച്ചത്.

അപകടത്തിൽ പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

National

ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.

മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.

മാനവിന്‍റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Auto

റേഞ്ചിൽ കുതിച്ച് കോമാകി XR7

ഇന്ത്യന്‍ ഇലക്‌ട്രിക് സ്കൂട്ടർ വിപണിയില്‍ ദീര്‍ഘദൂര യാത്രകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കോമാകി അവതരിപ്പിച്ച പുതിയ മോഡൽ സ്കൂട്ടറാണ് കോമാകി എക്സ്ആർ 7. പരമ്പരാഗത ഡിസൈന്‍ ശൈലിയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വാഹനം റേഞ്ചിന്‍റെ കാര്യത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 322 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെ‌ടുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ചുകളില്‍ ഒന്നാണിത്. അതുകൊണ്ടുതന്നെ നഗര യാത്രകള്‍ക്ക് മാത്രമല്ല, ദീര്‍ഘദൂര യാത്രകള്‍ക്കും ഈ വാഹനം അനുയോജ്യമാണ്.

►ബാറ്ററി പാക്ക്

കോമാകി എക്സ്ആർ7ന്‍റെ പ്രധാന സവിശേഷത അതിന്‍റെ അത്യാധുനികമായ ബാറ്ററിയാണ്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പാക്കാണ്. സാധാരണ ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ് ഇവ.

ഏകദേശം 3000 മുതല്‍ 5000 വരെ ചാര്‍ജിംഗ് സൈക്കിളുകള്‍ ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. അതായത് വര്‍ഷങ്ങളോളം ബാറ്ററിയെക്കുറിച്ച് ആശങ്കപ്പെടാതെ വാഹനം ഉപയോഗിക്കാം. കൂടാതെ, അമിതമായി ചൂടാകുന്നതിനെ പ്രതിരോധിക്കാനും തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇതിലുണ്ട്.

മൂന്ന് മുതല്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം എന്നത് യാത്രകള്‍ക്കിടയിലെ കാത്തിരിപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. മൂന്ന് കിലോവാട്ട് കരുത്തുള്ള ബിഎൽഡിസി ഹബ് മോട്ടോറാണ് സ്കൂട്ടറിന്‍റെ ഹൃദയം.

►രൂപകല്‍പ്പന

പഴയകാല സ്‌കൂട്ടറുകളുടെ ക്ലാസിക് ലുക്കും ആധുനിക ഇലക്‌ട്രിക് ഫീച്ചറുകളും ചേര്‍ന്നൊരു ഡിസൈനാണ് കോമാകി എക്സ്ആർ7ന്‍റേത്. ഡയമണ്ട് കട്ട് ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു.

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വിശാലമായ ഫൂട്ട്‌ബോര്‍ഡും വലിയ സീറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 ലിറ്ററിന്‍റെ സ്റ്റോറേജ് സൗകര്യവും കോമാകി എക്സ്ആർ 7 നുണ്ട്. ഗാര്‍നെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, റോയല്‍ ബ്ലൂ, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്കൂട്ടർ ലഭ്യമാണ്.

►സ്മാര്‍ട്ട് ഫീച്ചറുകള്‍

വാഹനത്തിന്‍റെ വേഗതയും റേഞ്ചും ബാറ്ററി വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സ്മാര്‍ട്ട് ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, പാര്‍ക്കിംഗ് എളുപ്പമാക്കുന്ന പാര്‍ക്കിംഗ് അസിസ്റ്റ്, ചെറിയ തകരാറുകള്‍ തനിയെ പരിഹരിക്കാന്‍ സഹായിക്കുന്ന ഓട്ടോ റിപ്പയര്‍ സ്വിച്ച്, ആന്‍റി തെഫ്റ്റ് അലാറം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റ് എന്നിങ്ങനെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി സ്മാര്‍ട്ട് ഫീച്ചറുകള്‍ സ്കൂട്ടറിൽ‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

►വില, വാറന്‍റി

സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയിലാണ് കോമാകി ഈ വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 89,999 രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയ്ക്ക് കമ്പനി മൂന്ന് വര്‍ഷത്തെ വാറന്‍റി നല്‍കുന്നുണ്ട്. ചാര്‍ജറിന് ഒരു വര്‍ഷത്തെ വാറന്‍റിയും ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളായ ഓല എസ്1 എക്‌സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ മോഡലുകളുമായാണ് കോമാകി എക്സ്ആർ 7 മത്സരിക്കുന്നത്.

Kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു; പിതാവും മകളും മരിച്ചു

കോഴിക്കോട്: ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാമ്പ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ.

2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്‍റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു.

National

16 വയസുകാരന്‍റെ വൈരാഗ്യം; കൗമാരക്കാർ ഓടിച്ച സ്കൂട്ടറിൽ ആഡംബര കാർ ഇടിപ്പിച്ചു, രണ്ടുപേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുൻകാല വൈരാഗ്യത്തെ തുടർന്ന് 16 വയസുകാരൻ ആഡംബര വാഹനം സ്കൂട്ടറിൽ ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേൽപ്പിച്ചു. 14 വയസുള്ള രണ്ടു കുട്ടികൾക്കാണ് പരിക്കേറ്റത്.

ഏഴു മാസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഴു മാസം മുമ്പ് പരാതികാരനും സുഹൃത്തും ഒരു കടയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ 16കാരൻ ഇവരെ തുറിച്ചു നോക്കുകയും ഇതേതുടർന്ന് തർക്കമുണ്ടാകുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചെങ്കിലും 16കാരൻ ഭീഷണി മുഴക്കിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം പരാതിക്കാരനും സുഹൃത്തും ഗംഗാപൂർ റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ പതിനാറുകാരൻ പിന്നിൽ വന്ന് തുടർച്ചയായി ഹോൺ മുഴക്കി. പതിനാറുകാരന് വഴികൊടുക്കാനായി സ്കൂട്ടർ ഇടത് വശത്തേക്ക് ഒതുക്കുമ്പോഴാണ് കാർ സ്കൂട്ടറിന്‍റെ പിന്നിൽ വന്ന് ഇ‌ടിച്ച് കയറ്റിയത്. സംഭവത്തിൽ ഒരാളുടെ രണ്ട് കാലുകളിലും മറ്റൊരാളുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Kerala

സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് കാര്‍, നിര്‍ത്താതെ പോയി; അമ്മക്കും മകള്‍ക്കും പരിക്ക്

കൊച്ചി: വൈപ്പിന്‍ - ചെറായി റോഡില്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. തെലുങ്കാന രജിസ്‌ട്രേഷനിലുള്ള കാറാണ് യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് ആണ് അപകടം സംഭവിച്ചത്.

എടവനക്കാട് സ്വദേശികളായ നദീറ മൊയ്തു, മകള്‍ നദിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മകളായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തില്‍ മുനമ്പം പോലീസ് കേസ് എടുത്തു. നിര്‍ത്താതെ പോയ കാറിന്‍റെ നമ്പര്‍ ഒരു സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാറിന്‍റെ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.

 

 

Kerala

മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; വയോധികൻ മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.

മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .

മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

Kerala

സ്കൂട്ടറിൽ കാറിടിച്ച് അപകടം; കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് പരിക്ക്

തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.

തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.

അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമാണ് രവീന്ദ്രൻ.

Kerala

ചേർപ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരൻ മരിച്ചു

തൃശൂർ: ചേർപ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്‍റെ കൃഷ്‌ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.

തൃപ്പൂണിത്തുറ ഭവൻസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.

ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്‌ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്‌ണസ്വരൂപിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Kerala

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

കണ്ണൂർ: പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ - കാസർഗോഡ് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്.

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്‍റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കൺവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി. മധുസൂദനന്‍റെയും മകളാണ്. മകൻ: ആരവ്. സഹോദരൻ: വൈശാഖ്. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

Kerala

മലപ്പുറത്ത് സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു

മലപ്പുറം: കുരുവമ്പലം സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.

ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.

District News

ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്


നെടുമങ്ങാട്: ടെമ്പോ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ആര്യനാട് പള്ളിവേട്ട ചന്തവിള കോളനി വീട്ടിൽ സുർമിതയ്ക്കും, നാലു വയസുള്ള മകൾ അനാദിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.15 ന് ഉഴമലയ്ക്കൽ പുതുക്കുളങ്ങര തടി മില്ലിനു സമീപമായിരുന്നു അപകടം സംഭവിച്ചത്.

സുർമിത കണിയാപുരത്തുള്ള ഭർത്താവിന്‍റെ വീട്ടിൽനിന്ന് രാവിലെ തന്‍റെ വീട്ടിലേക്ക് വരുന്ന വഴിയാണ് ടെംബോ ട്രാവലറുമായി കൂട്ടി ഇടിച്ചത്. സുർമിതയെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മകൾ അനാദിനെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kerala

ഊരകത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: ഊരകത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. തൃശൂര്‍ പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ബാര്യ സ്നേഹയാണ് മരിച്ചത്. പൊറത്തിശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ.

സ്നേഹ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Kerala

കോഴിക്കോട്ട് മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ബാലുശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30ന് കുന്ദമംഗലം പതിമംഗലത്താണ് അപകടം. കോഴിക്കോട് പ്രൊവിഡൻസ് കോളജ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ പരീക്ഷക്കായി കോളജിലേക്ക് സ്കൂട്ടറിൽ പോകവേയാണ് അപകടം.

കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ വന്ന മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.

തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

National

ഹോൺ മുഴക്കിയതിൽ പക; സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറുപ്പിച്ച് യുവാവ്

ബംഗുളൂരു: ഹോൺ മുഴക്കിയതിന്‍റെ ദേഷ്യത്തിൽ മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ. കർണാടകയിലെ ബംഗുളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം.

സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത്(23)നെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം.

ദമ്പതികളും കുട്ടിയും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗതയിൽ കാറിലെത്തിയ സുകൃത് സ്കൂട്ടർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം നിർത്താതെ പോയി.

സാരമായ പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ സുകൃതിനെ പിടികൂടി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്‍റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.

ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്‍റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്‍റെ സ്കൂട്ടർ റോഡിന്‍റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.

ലോറിയുടെ പിൻചക്രങ്ങൾ അമലിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.

Kerala

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കൊല്ലം: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.

കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.

അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്കും പരിക്കേറ്റു. ഇരുവരും നിർമാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

Kerala

സ്കൂട്ടറിൽ കാർ തട്ടി ലോറിക്കടിയിൽപ്പെട്ട് ഐടി ജീവനക്കാരി മരിച്ചു

 

 

ഇരുമ്പനം: സ്കൂട്ടറിൽ കാർ തട്ടിയതിനെത്തുടർന്ന് റോഡിൽ വീണ ഐടി ജീവനക്കാരി പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ഇരുമ്പനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലിൽ വീട്ടിൽ പരേതനായ ഷാജിയുടെ മകൾ ശ്രീലക്ഷ്മി (23) യാണു മരിച്ചത്.

കാക്കനാട് ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി ജോലിക്കു പോകവെ വെള്ളിയാഴ്ച രാവിലെ 8.30ഓടെ വടക്കേ ഇരുമ്പനം എച്ച്പി പെട്രോൾ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടറിന്‍റെ മിററിൽ എതിരേ വന്ന കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു.

റോഡിലേക്കു വീണ ശ്രീലക്ഷ്മിയുടെ തലയിലൂടെ പിന്നാലെ വരികയായിരുന്ന ടാങ്കർ ലോറി കയറിയിറങ്ങുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.

Latest News

Corehub Up