x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈക്കിന് വേണ്ടി 'വിമാനം വീഴ്ത്തി'; ജബൽപൂരിൽ ഭീതി പടർത്തിയ എഐ വിരുതൻ കുടുങ്ങി


Published: January 18, 2026 11:17 PM IST | Updated: January 18, 2026 11:17 PM IST

ജബൽപൂരിൽ സോഷ്യൽ മീഡിയ വഴി വിമാനാപകടത്തിന്‍റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് ഒടുവിൽ നിയമക്കുരുക്കിലായിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ഫോളോവേഴ്‌സിനെ നേടുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അതിശയിപ്പിക്കുന്ന വീഡിയോകളാണ് നഗരവാസികളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയത്.

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, ജനവാസ മേഖലകൾ, പാടങ്ങൾ എന്നിവിടങ്ങളിൽ വിമാനം തകർന്നു വീഴുന്നതായും അടിയന്തിരമായി ലാൻഡ് ചെയ്യുന്നതായും കാണിക്കുന്ന ദൃശ്യങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചത്.

പ്രത്യേകിച്ച് ജബൽപൂരിലെ ദുംന വിമാനത്താവളത്തിൽ വലിയൊരു വിമാനാപകടം നടന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഗതി ഗൗരവമായത്.

ഈ ദൃശ്യങ്ങൾ കണ്ട് വിമാനത്താവള അധികൃതർ ഞെട്ടിപ്പോകുകയും ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് എയർപോർട്ട് ഡയറക്ടർ പോലീസിൽ പരാതി നൽകിയതോടെയാണ് ഇതിന് പിന്നിൽ ഒരു പ്രാദേശിക യുവാവാണെന്ന് തിരിച്ചറിഞ്ഞത്.

ദൃശ്യങ്ങളിൽ വിമാനത്തിന് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടി നിൽക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എഐ ഉപയോഗിച്ച് വളരെ കൃത്യമായി ഇയാൾ സൃഷ്ടിച്ചിരുന്നു.

യഥാർഥ സംഭവമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സൂക്ഷ്മമായ എഡിറ്റിംഗാണ് യുവാവ് നടത്തിയത്. പൊതുജനങ്ങളെ ഭയപ്പെടുത്താനും തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പടർത്താനും ബോധപൂർവ്വം ശ്രമിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവരെയും പങ്കുവെക്കുന്നവരെയും കണ്ടെത്തിയാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാലഘട്ടത്തിൽ ഇത്തരം വ്യാജ നിർമ്മിതികൾ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇവയെ പ്രതിരോധിക്കാനാകും.

വീഡിയോകളിലെ അസ്വാഭാവികമായ വെളിച്ചം, വ്യക്തികളുടെ മുഖഭാവങ്ങളിലെ മാറ്റങ്ങൾ, റോബോട്ടിക് രീതിയിലുള്ള സംസാരം എന്നിവ ശ്രദ്ധിക്കുന്നത് വഴി തട്ടിപ്പുകൾ തിരിച്ചറിയാൻ സാധിക്കും.

കൂടാതെ വലിയ അപകടങ്ങൾ നടക്കുമ്പോൾ ഔദ്യോഗിക വാർത്താ മാധ്യമങ്ങളെ മാത്രം വിശ്വസിക്കുക എന്നതും ഇത്തരം വ്യാജപ്രചരണങ്ങളിൽ നിന്ന് രക്ഷനേടാൻ അത്യാവശ്യമാണ്.

Tags : Jabalpur BreakingNews AICrashHoax SocialMediaAlert AIGenerated

Recent News

Corehub Up