വൈക്കം കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നു
Sunday, April 28, 2024 7:09 AM IST
വൈക്കം: വൈക്കം കായലോരത്തെ വൈക്കം സത്യഗ്രഹ സ്മൃതി ശില്പോദ്യാനത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് കുപ്പികളും തെർമോകോൾ അവശിഷ്‌ടങ്ങളും പ്ലാസ്റ്റിക് കവറുകളുമടക്കമുള്ള മാലിന്യങ്ങളാണ് കായലോരത്ത് അടിഞ്ഞിട്ടുള്ളത്. കായലിൽ മണ്ണിനോടു ചേർന്ന് വൻതോതിലാണ് പ്ലാസ്റ്റിക് കവറുകൾ കിടക്കുന്നത്.

ഓരുവെള്ളമെത്തി പായലും പോളയും ചീഞ്ഞളിഞ്ഞതോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ തെളിഞ്ഞത്. കായലിൽ അധികരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കായൽ മലിനീകരണം രൂക്ഷമാക്കിയിരിക്കുകയാണെന്നും മത്സ്യസമ്പത്തിനെയും മലിനീകരണം പ്രതികൂലമായി ബാധിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

കായലോര ബീച്ചിനു പുറമേ സമീപത്തെ വള്ളക്കടവ്, ബോട്ടുജെട്ടി പരിസരം, കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിനു പിന്നിലെ കായലോരം തുടങ്ങിയ സ്ഥലങ്ങളിൽ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്, തെർമോകോൾ മാലിന്യം നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.