മണിമല ഗ്രാമത്തിന്‍റെ കൊച്ചുപാലം നാശത്തിന്‍റെ വക്കിൽ
Friday, May 3, 2024 11:29 PM IST
മണിമല: മണിമല ഗ്രാമത്തിന്‍റെ പൈതൃക സ്വത്തെന്നറിയപ്പെടുന്ന മണിമല കൊച്ചുപാലം നാശത്തിന്‍റെ വക്കിൽ. നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള കൊച്ചു പാലത്തിനെ സംരക്ഷിക്കാനുള്ള നടപടികൾ മാറിമാറി വരുന്ന പഞ്ചായത്ത് അധികൃതർ എല്ലാക്കാലത്തും വിസ്മരിച്ചിട്ടേയുള്ളൂ. വലിയ മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവുമുണ്ടായിട്ടും അടുത്ത ഗ്രാമമായ ചെറുവള്ളിയിലെ വലിയപാലംവരെ ഒലിച്ചുപോയിട്ടും ചരിത്രമുറങ്ങുന്ന മണിമല കൊച്ചുപാലം തകർന്നു പോയിട്ടില്ല. എന്നാൽ കൊച്ചു പാലം അടുത്ത തലമുറയ്ക്ക് ഓര്‍മയാകുന്ന കാലം വിദൂരമല്ല.

ഇന്നത്തെ ചെറുവള്ളി എസ്റ്റേറ്റ് ബ്രിട്ടീഷ് ഭരണകാലത്ത് ഹാരിസൺ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടമായിരുന്നു. ഉണക്കിയെടുത്ത തേയില കെട്ടുവള്ളങ്ങളിൽ നിറച്ച് മണിമലയാറ്റിലൂടെ ആലപ്പുഴ തുറമുഖത്തെത്തിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. തേയില ചാക്കുകൾ ലോറിയിൽനിന്നു നേരിട്ടു കെട്ടുവള്ളങ്ങളിൽ നിറയ്ക്കുന്നതിനാണ് മണിമലയാറിനു കുറുകെ മണിമലയിൽ ഒരു പാലം ആവശ്യമാണെന്ന് അധികാരികള്‍ക്കു മനസിലായത്. ബ്രിട്ടീഷ് എൻജിനിയറായിരുന്ന ബി. ആസ്തോവാണ് 1915ൽ മണിമലയാറിനു കുറുകെ ആദ്യ പാലം നിർമിച്ചത്. കരിങ്കൽ പാളികൾ സൂർക്കി പശ ഉപയോഗിച്ച് ഒട്ടിച്ചായിരുന്നു പാലം നിർമാണം.

പിന്നീട് ശബരിമല പാതയുടെ നവീകരണത്തിന്‍റെ ഭാഗമായി 1950ലാണ് കൊച്ചുപാലത്തിനു സമീപത്ത് വലിയ പാലം നിർമിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയായിരുന്നു വലിയ പാലത്തിന്‍റെ നിർമാണച്ചെലവ്.

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വീതി കൂട്ടി നിർമിച്ചതോടെ വലിയവാഹനങ്ങള്‍ ഈ പാതയിലൂടെ പോയി തുടങ്ങി. എന്നാൽ, വലിയപാലത്തിനു വീതികുറവായതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സാധിക്കാത്ത നിലയില്‍ പാലത്തില്‍ കുടുങ്ങി ഗതാഗതതടസം തുടര്‍ച്ചയായി ഉണ്ടാകുന്നു. വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്പോള്‍ കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

കൊച്ചു പാലത്തിന്‍റെ സംരക്ഷണ നടപടികൾ ആരംഭിക്കുന്നതോടൊപ്പം തന്നെ മണിമല വലിയ പാലവും ഹൈവേ റോഡിന് അനുസൃതമായ രീതിയിൽ പുതുക്കിപ്പണിയണമെന്ന ആവശ്യവും ശക്തമാണ്.