ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം: പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരം
Friday, April 26, 2024 3:43 AM IST
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിൽ പ്രതികളായ ബസ് ഉടമ ഉൾപ്പെടെ നാലു പേർ പോലീസിൽ കീഴടങ്ങി. ഇതോടെ കേസിലെ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട റൂട്ടിലോടുന്ന ആനകെട്ടിപ്പറന്പിൽ ബസിലെ ഡ്രൈവർ ഇടവെട്ടി സ്വദേശി സക്കീറിന്‍റെ (52) നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം എന്ന നിസാർ, ഇയാളുടെ മക്കളായ മുഹ്സീൻ, മൻസൂർ, സലിമിന്‍റെ സഹോദരൻ സക്കീർ എന്നിവരാണ് കീഴടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് അമ്മാസ് ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു (28) ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ(28) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറു പ്രതികളെയും റിമാൻഡ് ചെയ്തു.

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും. തുടർന്നാണ് സക്കീറിന് മർദനമേറ്റത്.

തലയ്ക്കടിയേറ്റ സക്കീർ സ്റ്റാൻഡിൽ ബോധരഹിതനായി വീണു.സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.