വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 69-ാമത് മഹാതീര്ഥാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥ അവലോകന യോഗം കുരിശുമല സംഗമവേദിയില്‍ നടന്നു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘടനം ചെയ്തു. തിരുവനന്തപുരം എഡിഎം ടി.കെ. വിനീത് അധ്യക്ഷത വഹിച്ചു.
തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ആമുഖപ്രസംഗം നടത്തി. മാര്‍ച്ച് 15 മുതല്‍ 22 വരെ ഒന്നാംഘട്ട തീര്‍ഥാടനവും ഏപ്രില്‍ 2,3 (പെസഹാ വ്യാഴം, ദുഃഖവെള്ളി) എന്നീ തീയതികളിൽ രണ്ടാംഘട്ട തീര്‍ഥാടനവും നടക്കും. വിശുദ്ധ കുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണ് തീര്‍ഥാടന സന്ദേശം.
പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഗതാഗതം, മെഡിക്കല്‍, വൈദ്യുതി, റവന്യൂ, ജലവിഭവം, പൊതുമരാമത്ത്, മോട്ടോര്‍ വാഹനം, തൊഴിൽ, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് വകുപ്പുകളുടെ മേധാവിമാരും ജനപ്രതിനിധികളും തീര്‍ഥാടന കേന്ദ്രം ഭാരവാഹികളും പങ്കെടുത്തു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി പി. അനില്‍കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.ആര്. അഞ്ജന, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദകുമാരന്, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ഷീജാ വിൻസന്റ്, ഫാ. ജെറാള്‍ഡ് മത്യാസ് എന്നിവര്‍ പ്രസംഗിച്ചു. ജയന്തി കുരിശുമല സ്വാഗതവും ഫാ. അരുണ്‍ പി. ജീത്ത് നന്ദിയും പറഞ്ഞു.