x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതര സംസ്ഥാനക്കാരെ തടങ്കലിലാക്കിയ കേസ്; പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന്


Published: June 14, 2026 04:45 AM IST | Updated: June 14, 2026 04:45 AM IST

കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാനക്കാരെ തടങ്കലിലാക്കിയ സംഭവത്തിനു പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് സംശയം. കേസിലെ മുഖ്യപ്രതി കാനഡയില്‍ താമസിക്കുന്ന ആളാണെന്ന് പോലീസ് കണ്ടെത്തി.

കര്‍ണാടക സ്വദേശിയെന്ന് സംശയിക്കുന്ന ഇയാളുടെ പേര് ആര്യന്‍ എന്നാണെന്നാണ് ചേരാനല്ലൂര്‍ പോലീസിന്‍റെ കണ്ടെത്തല്‍. ആര്യന്‍ ഉള്‍പ്പെടെ കേസില്‍ പിടിയിലാകാനുള്ള പത്തുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട മലയാളിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ സിലിഗുരി സ്വദേശി അബ്ദുല്‍ റഹീം റിമാന്‍ഡിലാണ്. ജോലി തട്ടിപ്പിനിരയായി എറണാകുളം ചേരാനെല്ലൂരിലെ വാടകക്കെട്ടിടത്തില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഏഴ് ഇതരസംസ്ഥാനക്കാരെ ചേരാനല്ലൂര്‍ എസ്എച്ച്ഒ ജയശങ്കര്‍, എസ്‌ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ചേരാനല്ലൂര്‍ സിഗ്‌നലിനുസമീപം മുണ്ട്യാത്ത് റോഡിലെ വാടകക്കെട്ടിടത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തടങ്കലിലുണ്ടായിരുന്നത്. കണ്ടെത്തിയപ്പോള്‍ എല്ലാവരും അവശ നിലയിലായിരുന്നു. ഓരോരുത്തരില്‍നിന്ന് 30 ലക്ഷം രൂപവീതം പ്രതികള്‍ വാങ്ങിയതായി പോലീസ് പറഞ്ഞു.

കാനഡയിലെ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലക്സ് സ്ഥാപിച്ചശേഷം ഓരോരുത്തരെയും അതിനുമുന്നില്‍ നിര്‍ത്തി വീഡിയോ എടുത്തു. എല്ലാവരും കാനഡയിലെത്തിയെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിച്ച വീഡിയോ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് പണം വാങ്ങുകയായിരുന്നു.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up