ജീവിതകാലം മുഴുവൻ വീട്ടകങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായത്.
സ്ത്രീകളുടെ ഗാർഹിക ജോലികളെ അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000 രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. വീട്ടമ്മ എന്ന വാക്ക് ഇനി രാഷ്ട്രനിർമാതാവ് എന്ന് ഉപയോഗിക്കപ്പെടട്ടെയെന്നും കോടതി പറഞ്ഞു.ഈ ചരിത്രവിധിയെക്കുറിച്ച്
സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സത്രീകൾ പ്രതികരിക്കുന്നു
സുപ്രീംകോടതി വിധി ആദ്യ ചുവടുവെപ്പ്
അടുക്കളപ്പണി അടിമപ്പണിയായി കരുതപ്പെട്ടൊരു കാലമുണ്ട്. സ്ത്രീ ജനിച്ചതുതന്നെ അടുക്കളപ്പണിക്കെന്നു കരുതിയ കാലം. അവളുടെ അധ്വാനത്തിന് ആരും വില കല്പിച്ചില്ല. വീട്ടില്‍ സേവനം ചെയ്യുന്ന വീട്ടമ്മയുടെ മൂല്യം സമൂഹം തിരിച്ചറിയാനുള്ള ആദ്യ ചുവടുവയ്പാണിത്. കൂടുതല്‍ മാറ്റങ്ങള്‍ വരട്ടെ.
സിന് ജോസ്ഫിന് ജോര്‍ജ്
സൂംബ ഇന്‍സ്ട്രക്ടര്‍
കൊല്ലം
സ്ത്രീ സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരും
വീട്ടമ്മമാര്‍ രാഷ്ട്ര നിര്‍മാതാക്കളാണെന്നും രാഷ്ട്രത്തിന്റെയും മനുഷ്യരുടെയും വളര്‍ച്ചയ്ക്ക് അവര്‍ സംഭാവന നല്കുന്നുണ്ടെന്നുമുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം സ്ത്രീകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും. വീട്ടമ്മയെന്ന നിലയില്‍ സ്ത്രീകള്‍ സാധാരണ ചെയ്യുന്ന ജോലിയില്‍ അധികവും വേതനമില്ലാത്ത കാണാപ്പണികളാണ്. വീട്ടമ്മമാരെ രാഷ്ട്ര നിര്‍മാതാക്കള്‍ എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.സ്ത്രീകളുടെ അന്തസ് വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഈ നടപടി പ്രതീക്ഷയേകുന്നു. വി.
ജെ. ബീന. വീട്ടമ്മ, തിരുമുക്ക് , ചാത്തന്നൂര്‍
സാമൂഹിക സുരക്ഷ നല്കുന്ന വിധി
സ്ത്രീശാക്തീകരണവും സാമൂഹിക സുരക്ഷയും സ്ത്രീകള്‍ക്കു പ്രദാനം ചെയ്യുന്നതും സേവനത്തിന്റെ മൂല്യം കണക്കാക്കിയുള്ളതുമായ വിധിയാണിത്.
വീട്ടമ്മമാരുടെ സേവനത്തിനന്റെ മൂല്യം 30,000 ത്തില്‍ ഒതുങ്ങുന്നില്ല. ഇതുവരെയില്ലാത്ത ആശ്വാസ വിധിയാണിത്. വീട്ടമ്മമാരുടെ സേവനത്തെ ഇത്രയെങ്കിലും നോക്കി കാണുന്ന കോടതിയെ അഭിനന്ദിക്കുന്നു
രാധിക സുകുമാരന്‍
ശ്രീലം.
നെല്ലിപ്പള്ളി
പുനലൂര്‍
ആത്മാഭിമാനം ഉയര്‍ത്തുന്നു
സ്ത്രീയുടെ അധ്വാനം 30000 രൂപയില്‍ ഒതുങ്ങുന്നതല്ല. എങ്കിലും കോടതി വിധി സ്ത്രീയുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കും. കുടുംബങ്ങളുടെ അടിത്തറ സ്ത്രീകളാണ്. ജോലി ചെയ്തുകൂടി കുടുംബത്തെ കൊണ്ടുപോകേണ്ട ചുമതല ഇന്ന് സ്ത്രീകള്‍ക്കുണ്ട്.
ബെറ്റ്സി എഡിസണ്പ്രസിഡന്റ് , ജ്വാല വിമന്‍സ് പവര്കൊല്ലം
സുപ്രീംകോടതിയുടെ ചരിത്രവിധി
കുടുംബത്തിന്റെ പരിപാലന നഷ്ടം എന്ന ഇനത്തില്‍ പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ കണക്കാക്കണമെന്നുള്ള വിധി ചരിത്രപരമാണ്. വീടുകളില്‍ സ്ത്രീകള്‍ ചെയ്യുന്ന ജോലിക്കു പണപരമായ മൂല്യം നിശ്ചയിക്കുന്നതിനപ്പുറം അംഗീകാരം നല്‍കലാണ് സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചത്. കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കി പരാതിയും പരിഭവവുമില്ലാതെ ഉരുകി തീരുന്ന വീട്ടമ്മമാര്‍ക്ക് ഇതൊരു അംഗീകാരമാണ്.
അലിനി എ. ആന്റണി
കടന്ത്തോട്ട്, പുനലൂര്‍
റിട്ട.കൃഷി അഡീഷണല്‍ ഡയറക്ടർ
അന്തസും മാന്യതയും ഉയര്‍ത്തി കാട്ടുന്ന വിധി
സ്ത്രീ സമൂഹത്തിന്റെ അന്തസും മാന്യതയും ഉയര്‍ത്തി കാട്ടുന്ന ഈ വിധി സ്ത്രീകള്‍ വെറും വീട്ടമ്മയോ അടിമകളോ അല്ലെന്ന ബോധം ഉയര്‍ത്തി പിടിക്കുന്നതാണ്. രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീ സമുഹത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന വിധി, സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ്. വീട്ടമ്മയാണെങ്കില്‍ പോലും സ്ത്രീയുടെ മൂല്യം ഉയര്‍ത്തി കാട്ടുന്ന വിധി സ്ത്രീ സമൂഹത്തിന്റെ ഉയര്ത്തെഴുന്നേല്പിന് കൂടുതല്‍ ഉത്തേജനം പകരും.
ബി.എസ്. തുഷാര ബിന്ദു
സഹകരണ ബാങ്ക്
ഉദ്യോഗസ്ഥ, മീനാട്
ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നു
സ്ത്രീകളും പുരുഷന്മാരും ഒരു പക്ഷിയുടെ രണ്ട് ചിറകുകള് പോലെയാണ്. രാഷ്ട്ര നിര്‍മാണത്തില്‍ രണ്ടു വിഭാഗങ്ങള്‍ക്കും തുല്യ പങ്കുണ്ട്. ഭരണഘടനയില്‍ തുല്യത വ്യക്തമാക്കുന്നുമുണ്ട്. സുപ്രീംകോടതി വിധി അത് ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്. ശരീര ഘടനയിലും കായികശേഷിയിലും വ്യത്യാസമുണ്ടെന്നത് ഒഴിച്ചാല്‍ ഉന്നതമായ ചിന്തയും പ്രവൃത്തിയും കൊണ്ട് ഉന്നത തലത്തില്‍ എത്തിയ എത്രയോ സ്ത്രീകളുണ്ട്.
ഒരു കാലഘട്ടത്തില്‍ കുടുംബത്തില്‍ അന്നം എത്തിക്കേണ്ടത് പുരുഷന്റെ കര്‍ത്തവ്യവും കുട്ടികളെ നോക്കി കുടുംബം നന്നായി കൊണ്ടുപോകേണ്ടത് സ്ത്രീയുടെ കടമയുമായിരുന്നു.
അന്ന് പുരുഷ മേലക്കോയ്മ നല്‍കിയിരുന്നു. ഇപ്പോള്‍ കാലം മാറി. ഇന്ന് പുരുഷനെപ്പോലെ തന്നെ ജോലി ചെയ്യുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. അവരാണ് യഥാര്‍ഥ രാഷ്ട്ര നിര്‍മാതാക്കള്‍.
ഡോ. ഐഷ, ഇടവട്ടം
ചിറക്കര. പ്രിന്‍സിപ്പല്‍
ഐഎച്ച്ആര്‍ഡി, മുട്ടട,
എഴുത്തുകാരി
Tags : Local News Nattuvishesham Kollam