x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഡ്വ. പഴകുളം മധു കോൺഗ്രസിന്‍റെ സാംസ്കാരിക മുഖം: മന്ത്രി സി.പി. ജോൺ


Published: June 14, 2026 06:36 AM IST | Updated: June 14, 2026 06:36 AM IST

വൈഗ കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ അക്ഷര ശ്രീ പുരസ്കാരം അടൂർ ഗോപാലകൃഷ്ണനും മന്ത്രി സി.പി. ജോണും ചേർന്നു പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയ

തിരുവനന്തപുരം. അഡ്വ. പഴകുളം മധു കോൺഗ്രസിന്‍റെ സാംസ്കാരിക മുഖമെന്ന് മന്ത്രി സി.പി. ജോൺ അഭിപ്രായപെട്ടു. വൈഗ കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ അക്ഷര ശ്രീ പുരസ് കാരം അഡ്വ. പഴകുളം മധു എംഎൽ എ ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെപിസിസിയുടെ ഉത്തരവാദിത്വത്തിൽപ്പെട്ട സ്ഥാനങ്ങൾ വഹിക്കുമ്പോഴും പാർട്ടിയുടെ സാംസ്കാരിക മേഖലയേ ശക്തിപെടുത്താൻ മധു ചെലുത്തിയ സ്വാധീനം ചെറുതല്ല. പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിനെ മുഖ്യധാര പ്രസാധക സംരംഭമായി വളർത്തുന്നതിൽ മധുവിന്‍റെ പങ്ക് ചെറുതല്ല.

പ്രവാസി ലോകത്ത് അക്ഷരവെളിച്ചം എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ അല്ല മധുവിന് സ്ഥാനമെന്നും മറിച്ച് സാംസ്കാരിക നായകസ്ഥാനത്ത് തന്നെയാണ് മധു അറിയപെടുന്നതെന്നും പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. തന്‍റെ പേരിൽ അടൂരിൽ പൊതുറോഡിന് പേരിട്ട് തന്നെ വിസ്മയപെടുത്തിയ ജനനേതാവുണ് മധു എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

വൈഗ പി.എൻ. പണിക്കർ പുരസ്കാര സമതി ജൂറി ചെയർമാൻ ഡോ. എ. എസ് പ്രതീഷ് അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര സനൽ, ബിന്നി സാഹിതി, ഒറ്റശേഖരമംഗലം വിജയകുമാർ, ഹരിച ന്ദ്രബാബു, ഷീബ ബിജു,ഡോ. മീര നായർ എന്നിവർ പങ്കെടുത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up