x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെറിബ്രല്‍ പള്‍സി ബാധിച്ചവരുടെ വീട് സന്ദർശിച്ച് മന്ത്രി


Published: June 14, 2026 06:59 AM IST | Updated: June 14, 2026 06:59 AM IST

പേരൂർക്കട: സെറിബ്രല്‍ പള്‍സി ബാധിച്ച മൂന്ന് പെണ്‍കുട്ടികള്‍ കഴിയുന്ന പേരൂര്‍ക്കട കോഴിയാംകോണം കുന്നുംപുറത്ത് സതീഷ്‌കുമാറിന്‍റെയും ബിന്‍സിയുടെയും വീട് മന്ത്രി കെ. മുരീധരന്‍ സന്ദര്‍ശിച്ചു.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടുകൂടിയാണ് സന്ദര്‍ശനം നടത്തിയത്. അസുഖം ബാധിച്ച് സ്വന്തം പേരുപോലും അറിയാതെ തളര്‍ന്നുകിടക്കുന്ന പതിനഞ്ചുകാരി ബ്ലെസി, രോഗം ബാധിച്ച ആറര വയസുകാരി ഏയ്ഞ്ചല്‍, ഇടതുവശം പൂര്‍ണമായും തളര്‍ന്നു നടക്കാനോ സംസാരിക്കാനോ കഴിയാതെ കിടക്കുന്ന നാലര വയസുകാരി സാറ എന്നിവരെ കാണാനായിരുന്നു മന്ത്രി കെ. മുരളീധ രൻ വീട്ടിലെത്തിയത്.

സെറിബ്രല്‍ പള്‍സി ബാ ധിച്ച മൂന്നു കുട്ടികളുടെയും ചികിത്സയ്ക്കും നിത്യച്ചെലവിനുമുള്ള മാര്‍ഗം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണു മാതാപിതാക്കളായ സതീഷ്‌കുമാറും ബിന്‍സിയും. കൂട്ടത്തില്‍ ഏയ് ഞ്ചലിനു മാത്രമാണ് സംസാര ശേഷിയുള്ളത്.

അസുഖബാധിതരാണെങ്കിലും ബ്ലെസിയും ഏയ്ഞ്ചലും അമ്പലമുക്ക് ഗവ.ഗേള്‍സ് എച്ച്എസില്‍ പഠിക്കുന്നുണ്ട്. ബ്ലെസി ഏഴിലും ഏയ്ഞ്ചല്‍ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം സതീഷിന്‍റെ സഹോദരന്‍റെ വീടിന്‍റെ മുകള്‍ നിലയില്‍ ഒരു മുറിയും അടുക്കളയും മാത്രമുളള പരിമിതമായ സ്ഥലത്താണ് താമസം.

മൂന്നു കുട്ടികളും തിരുവ നന്തപുരം ശ്രീചിത്രയിലെ ചികിത്സയിലാണ്. വീടിനായി പല തവണ സര്‍ക്കാര്‍ പദ്ധതികളില്‍ അപേക്ഷിച്ചെങ്കിലും ലഭ്യമായിരുന്നില്ല. മുന്‍സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിക്ക് ധനസഹായത്തിനായി അപേക്ഷ നല്‍കിയിരുന്നുയെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ അസുഖ ബാധിതരായ മൂന്നു കുട്ടികളുടെയും ചികിത്സക്കാവശ്യമായ ‍ ചെലവുകൾ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍ ഭവന സന്ദര്‍ശന വേളയില്‍ വീട്ടുകാരെ അറിയിച്ചു.

കൂടാതെ കുട്ടികളുടെ പിതാവായ സതീഷ്‌കുമാറിന് സ്ഥിരം വരുമാനം ലഭിക്കുന്നതരത്തിലുളള ഒരു സര്‍ക്കാര്‍ ജോലിയും മന്ത്രി വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up