x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലംകാവിനു സമീപം റോഡ് തകർന്നു; ഗതാഗതക്കുരുക്ക് രൂക്ഷം


Published: June 14, 2026 07:04 AM IST | Updated: June 14, 2026 07:04 AM IST

കൊല്ലംകാവ് ജംഗ്ഷനു സമീപം സംസ്ഥാന പാതയിൽ വർഷങ്ങളായി തകർന്നു ഗതാഗത തടസം സൃഷ്ടിക്കുന്ന സ്ഥലം.

നെടുമങ്ങാട്: സംസ്ഥാനപാത രണ്ടിൽ വരുന്ന കൊല്ലംകാവ് ജംഗ്ഷനു സമീപത്തായി ദീർഘകാലമായി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു ഗതാഗത തടസത്തിന് കാരണമാവുന്നു. ദിവസേന ഗതാഗത കുരുക്കിൽപെട്ട് യാത്രക്കാർ ബുദ്ധിമുട്ടുന്നു. യാത്രാക്ലേശം ഉണ്ടായിട്ടും അധികാരികൾ റോഡിലെ കുഴി നികത്തി ഗതാഗതം സുഗമമാക്കുന്നതിനു നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളായി കൊല്ലംകാവ് ജംഗ്ഷനിൽനിന്നും അല്പം മാറി വേ ബ്രിഡ്ജിനും ഇടയിലായാണ് ഈ പ്രശ്നം രൂക്ഷമായി കൊണ്ടിരിക്കുന്നത്. മുൻപ് പലതവണ ഈ പ്രശ്നം രൂപപ്പെടുകയും താത്കാലികമായി കുഴിയടക്കൽ സംവിധാനവുമാണു പൊതുമരാമത്ത് വകുപ്പ് നടത്തിവന്നിരുന്നത്. കുറച്ചുനാൾമുമ്പ് കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചു എങ്കിലും മുമ്പത്തേതിനേക്കാൾ പ്രശ്നം രൂക്ഷമാവുകയും ഇപ്പോൾ ഈ സ്ഥലം തകർന്നു തരിപ്പണമായി കുഴികൾ രൂപാന്തരപ്പെട്ടിരിക്കുകയാണ്.

ഈ പ്രശ്നത്തിനു ശാശ്വതമായി കൊല്ലംകാവ് ജംഗ്ഷൻ മുതൽ ഏകദേശം ഒരു കിലോമീറ്റർ ദൂരം പൂർണമായും ടാറിംഗ് നടത്തിയാൽ പ്രശ്നത്തിന് പൂർണപരിഹാരം കണ്ടെത്തുവാൻ കഴിയും. അത്യാവശ്യ സർവീസായ ആംബുലൻസ് ഉൾപ്പെടെയുള്ളവ ഈ റോഡിലൂടെ കടന്നുവരുമ്പോൾ ദീർഘസമയം ഇവിടെ ട്രാഫിക്കിൽപെട്ട് കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നതാണ് പ്രധാന ആവശ്യം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up