x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹരിതഭൂമിയിൽ നിറയുന്ന കനവ്

ജോൺസൺ വേങ്ങത്തടം
Published: June 25, 2026 06:12 AM IST | Updated: June 25, 2026 06:12 AM IST

ഓപ്പൺ ടെറസിൽ ഡോ. സുജയ് രംഗയും ഭാര്യ ബിൻസിയും ഡ്രമ്മിലെ പഴച്ചെടികൾക്കൊപ്പം

കൊല്ലം: ഗേറ്റ് തുറന്നു "കനവി'ന്‍റെ മുറ്റത്തേക്കു കടക്കുമ്പോൾ വരവേൽക്കുന്നതു പച്ചപ്പാണ്. ഈ പച്ചപ്പ് വീടിനുള്ളിലും ടെറസിലേക്കും നീളുന്നു. മുറ്റത്തെ ചെറുപുല്ലിനുപോലും ഈ സന്തോഷത്തിനു മാറ്റുകൂട്ടാൻ കഴിയുന്നു. വീടിനു പിന്നിലേക്കുള്ള വീഥികളിലെ വർണവള്ളിച്ചെടികൾ പോലും കനവിനെ മനോഹരമാക്കുന്നു. കാർഡിയോളജിസ്റ്റായ ഡോ. സുജയ് രംഗയും ഭാര്യ ബിൻസിയും കണ്ട സ്വപ്നം അവരുടെ ഭവനമായ കനവിൽ നിറയുകയാണ്. എസ്എൻ ഹോസ്പിറ്റലിൽ കാർഡിയോളജി വകുപ്പിന്‍റെ തലവനായ ഡോ. സുജയ് രംഗ ബെൻസിഗർ ഹോസ്പിറ്റലിലും സേവനം ചെയ്യുന്നുണ്ട്.

പഴച്ചെടികളേയും പൂന്തോട്ടത്തെയും പ്രണയിക്കുന്ന ബിൻസിയാണ് ഈ ഭവനത്തെ ഹരിതവർണശോഭയിലേക്കു നയിക്കുന്നത്. ബിൻസിയുടെ കണ്ണും കാതും ഓരോ പുൽനാന്പിലേക്കും ചെടികളിലേക്കും സദാസഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ചെടികളും പഴച്ചെടികളും നട്ടുവളർത്തുന്നതും ബിൻസിയാണ്. തിരക്കിനിടയിലും ചെടികളുടെ തെരഞ്ഞെടുപ്പും പരിചരണത്തിലും ഡോക്ടറിന്‍റെ സാന്നിധ്യം നിറയുന്നു.

കിളികളും പൂന്പാറ്റകളും വിരുന്നെത്തുന്ന ഒരു ഭവനം. കൊല്ലം മുണ്ടയ്ക്കലിലാണ് ഈ സ്വപ്ന ഭവനം സ്ഥിതി ചെയ്യുന്നത്. നഗരത്തിനുള്ളിലാണെങ്കിലും 20 സെന്‍റ് ഭൂമിയെ പച്ചപ്പിൽ നിറച്ചിരിക്കുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിംഗ് കിടപ്പുമുറികൾ, ടെറസ്, ബാൽക്കണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വള്ളിച്ചെടികളും ചെടികളും ഫലവൃക്ഷങ്ങളും നിറഞ്ഞുനിൽക്കുന്നു. മുറ്റത്ത് മാവും റംഫുട്ടാനും മാങ്കോസ്റ്റീനും തുടങ്ങിയ പഴചെടികൾ നിറഞ്ഞുനിൽക്കുന്പോൾ തലക്കനത്തോടെ നിൽക്കുന്ന ടെർമിനാലിയ ചെടിയെ ആരും ഒന്നു നോക്കി പോകും, ഡൈനിംഗ് ഹാളിലെ കൊളോക്കേഷ്യ ,അലോക്കേഷ്യ, കലേഡിയം എന്നീ വിഭാഗത്തിൽപ്പെടുന്ന ആനചെവിയൻ പ്ലാന്‍റിന്‍റെ സാന്നിധ്യം ആർക്കും കുളിർമനൽകും.

ആനചെവിയൻ ഇലയുടെ ചലനം പോലും ഊഷ്മള അന്തരീക്ഷമാണ് ഡൈനിംഗ് ഹാളിലേക്കു പ്രവേശിക്കുന്പോൾ നൽകുന്നത്. ഡൈനിംഗ് ഹാളിനോടു ചേർന്നു സമൃദ്ധമായ ക്യാറ്റ്‌സ് ക്ലോ എന്ന ചെടി കണ്ണിലും മനസിലും വസന്തമായി നിറയുകയാണ്. പൂച്ചയുടെ നഖം പോലെയുള്ള ടെൻഡ്രിലുകൾ ഉപയോഗിച്ച് പടർന്നു കയറുന്ന ക്യാറ്റ്സ് ക്ലോ പൂക്കളില്ലാത്തപ്പോൾ പച്ചപ്പിൽ നിറയും. മണിപ്ലാന്‍റും ചേരുന്പോൾ ഭവനം സ്വർഗമാകും. ക്യാറ്റ്സ് ക്ലോ ചെടി പരവതാനി വിരിച്ച കാഴ്ച അതിമനോഹരം തന്നെ. ഇവിടെ മീൻകുളവും അലങ്കരിച്ചിരിക്കുന്നു.

കരിമീന്‍റെ വർണാഭമായ ജപ്പാനിലെ കോയിമത്സ്യങ്ങളും ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമായ ഓസ്കർ മത്സ്യങ്ങളും നീന്തി തുടിക്കുന്ന ചെറുകുളം ഭംഗിയൊരുക്കുന്നു. ബെഡ്റൂം പോലും പച്ചപ്പ് മയമാണ്. ആനചെവിയൻ ചെടികളുടെ വർഗത്തിൽപ്പെട്ട ചെടികളുടെ സാന്നിധ്യമാണ് ഈ മുറിയെ ആകർഷകമാ ക്കുന്നത്. മട്ടുപ്പാവിൽ മന്ദാരം, നിശാഗന്ധി, ചെന്പകം, ശംഖുപുഷ്പം, സെല്ലം, ആദം ഹവ്വ തുടങ്ങിയവ നിറഞ്ഞ് കണ്ണീനു കുളിർമ ഒരുക്കുന്നു.ഇവിടെ തന്നെ അന്തരീക്ഷത്തിൽ മാധുര്യമുള്ള സുഗന്ധം പരത്തുന്നതും വിരിയുമ്പോൾ വെളുത്ത നിറവും പിന്നീട് പിങ്കും ഒടുവിൽ കടുംചുവപ്പ് നിറവുമായി മാറുന്നതുമായ അലങ്കാര വള്ളിച്ചെടിയായ റംഗൂൺ ക്രീപ്പറിന്‍റെസാന്നിധ്യം മറ്റൊരു അന്തരീക്ഷമാണ് ഒരുക്കുന്നത്.

ഡ്രമ്മിൽ ഓപ്പൺ ടെറസിൽ തോട്ടം ഒരുക്കി ഓരോ സ്ഥലവും ഫലപ്രദമാക്കിയിരിക്കുന്നു.ഒരുപ്രദേശം മുഴുവൻ സോളാർ പ്ലാന്‍റ് ഒരുക്കുകയും ഒരു ഭാഗം ഫലവൃക്ഷങ്ങളുടെ സാമ്രാജ്യമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. പഴച്ചെടികളുടെ കൂട്ടായ്മയിലേക്കു വിവിധയിനത്തിലുള്ള മാവുകൾ, ബെനാന മാങ്കോ, കാലപാടി, ആർടു ഈടു, മല്ലിക, നീലം എന്നിവയും തൈലാന്‍റ് ലോഗൻ, മുസാംബി, ജപ്പാൻ പേരയ്ക്ക, മാതളം, സപ്പോർട്ട, സ്വീറ്റ് ലോലോലിക്ക, പ്ലാവ്, ചെറുനാരകം, ഡ്രാഗൺ ഫ്രൂട്ട്സ്, തുടങ്ങിയവയെല്ലാം കൂട്ടുചേരുന്നു. വിദേശിയും സ്വദേശികളുമായ ഫലവൃക്ഷളുടെ സാന്നിധ്യമാണ് ഈ അന്തരീക്ഷത്തെ ഫലപ്രദമാക്കുന്നത്. ജൈവവളമല്ലാതെ ഒന്നും ചെടികൾക്കു നല്കാറില്ല.

മക്കളായ എംബിബിഎസ് വിദ്യാർഥിയായ തരുണും പ്ലസ് ടു വിദ്യാർഥിനിയായ മകൾ തന്മയയും ചെടികളെയും ഫലവൃക്ഷങ്ങളെയും ഇഷ്ടപ്പെടുക മാത്രമല്ല, ഭവനത്തിനുള്ളിലും പുറത്തും ക്രമീകരിക്കുന്നതിൽ അമ്മയുടെ കൂടെനിന്നു സഹായിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള ആഗ്രഹവും അതിലൂടെ ലഭിക്കുന്ന മാനസിക സന്തോഷവും മനസമാധാനവുമെല്ലാം ഇവിടെ ദർശിക്കാൻ സാധിക്കുന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up