x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാനരക്കൂട്ടം നാട്ടിലിറങ്ങി; നാട്ടുകാര്‍ ദുരിതത്തിൽ

വെബ് ഡെസ്ക്
Published: September 8, 2026 02:06 AM IST | Updated: September 8, 2026 02:06 AM IST

പെരുമണ്ണൂരിലെ പുരയിടത്തില്‍ കൂട്ടമായെത്തിയ വാനരന്മാര്‍.

കൊല്ലം : വാനരന്മാര്‍ നാട്ടിലിറങ്ങിയതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായി. നാട്ടിലിറങ്ങി വാഴക്കുല, മാങ്ങ, ചക്ക തുടങ്ങിയവ എല്ലാം പറിച്ചെടുക്കുന്നു. പറമ്പുകളെല്ലാം വാനരന്മാര്‍ കാലിയാക്കുന്നു. വാനരപ്പട ഒന്നും ബാക്കിവയ്ക്കില്ല. കൃഷികളെല്ലാം കാലിയാക്കുന്നു.

കതക്, ജനാല എന്നിവ തുറന്നിട്ടാല്‍ അടുക്കളയില്‍ കയറി ആഹാര സാധനങ്ങള്‍ കൈക്കലാക്കി സ്ഥലം വിടും.തെങ്ങില്‍ നിന്നു വെള്ളയ്ക്ക പോലും പറിച്ചെറിയുന്നു. ഏതാനും വര്‍ഷം മുന്‍പുവരെ മലമേല്‍ പാറയില്‍ മാത്രമായിരുന്നു വാനരന്‍മാര്‍ തമ്പടിച്ചിരുന്നത്. പെറ്റുപെരുകിയതോടെ തീറ്റ തികയാതായി. ഇപ്പോള്‍ അവ കൂട്ടത്തോടെ നാട്ടിലിറങ്ങുകയാണ്. തടിക്കാട്, തണ്ണിച്ചാല്‍, അറയ്ക്കല്‍, വാളകം, പെരുമണ്ണൂര്‍, ഇടയം, മരങ്ങാട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുരങ്ങുകള്‍ പതിവു കാഴ്ചയായി.

ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന വാനരക്കൂട്ടത്തെ തുരത്തിയോടിക്കുക എളുപ്പമല്ല. അബദ്ധത്തില്‍ മുന്നില്‍പ്പെട്ടാല്‍ ഉപദ്രവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കുട്ടികളെ വീടിനു പുറത്തുവിടാനും നാട്ടുകാര്‍ ഭയക്കുന്നു. ഉപദ്രവകാരിയായ വാനരന്മാരെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. നാട്ടുകാര്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ്.

മലമേല്‍ പാറയിലെ വാനരന്മാര്‍ക്ക് തീറ്റ നല്‍കാന്‍ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പദ്ധതി തയാറാക്കിയെങ്കിലും നടപ്പാക്കിയില്ല. നാട്ടുകാര്‍ക്ക് ഉപദ്രവമായി നാട്ടില്‍ മേഞ്ഞു നടക്കുന്ന വാനരക്കൂട്ടത്തെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുകമാത്രമാകും ഏക പോംവഴി. ഇതിനായി വനംവകുപ്പാണ് പദ്ധതി നടപ്പാക്കേണ്ടത്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up