x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പെരുമ്പടവിനായി പഞ്ചായത്ത് രൂപീകരിക്കണം’

വെബ് ഡെസ്ക്
Published: September 5, 2026 03:13 AM IST | Updated: September 5, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

പെരുമ്പടവ്: പെരുമ്പടവ് ആസ്ഥാനമായി ഗ്രാമ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 69.99 ചരുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചപ്പാരപ്പടവ്, 75.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എരമം - കുറ്റൂർ, 53.75 ചരുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകൾ വിഭജിച്ച് പെരുമ്പടവ് ഗ്രമപഞ്ചായത്ത് രൂപീകരിക്കാം.

തളിപ്പറമ്പ്, പയ്യന്നൂർ താലുക്കുകളിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളുടെ അതിർത്തി പ്രദേശമാണ് പെരുമ്പടവ്. പെരുമ്പടവിലെ ചില ഭാഗങ്ങൾ എരമം - കുറ്റൂർ ഗ്രാമ പഞ്ചായത്തിലും മറ്റു ചില ഭാഗങ്ങൾ ചപ്പാരപ്പടവ്, കടന്നപ്പള്ളി ഗ്രാമപഞ്ചായത്തുകളിലുമാണുള്ളത്. ആലക്കോട് പഞ്ചായത്തിന്‍റെയും അതിർത്തിപ്രദേശമാണിത്. ജനങ്ങൾ പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെടണമെങ്കിൽ15 കിലോമീറ്ററിലധികം യാത്ര ചെയ്യണം.

പെരുമ്പടവ് ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ പ്രദേശവും എരമം-കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ വില്ലേജ് മുഴുവനായും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചയത്തിലെ ഏര്യം ദേശവും കൂട്ടിച്ചേർത്താൽ പെരുമ്പടവ് ഗ്രാമപഞ്ചായത്ത് രൂപീകരിക്കാൻ ആവശ്യമായ വോട്ടർമാരും ജനസംഖ്യയുമുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് മൊത്തം 15,000 ലധികം വോട്ടർമാരും ഇരുപത്തിമൂന്നായിരത്തിലധികം ജനസംഖ്യയുമുണ്ട്. പെരുമ്പടവ് പഞ്ചായത്ത് വന്നാൽ ഈ പ്രദേശങ്ങൾ വിഭജിച്ച് 16 വാർഡുകളാക്കി പെരുമ്പടവ് ഗ്രാമപഞ്ചായത്ത് രൂപീകരിക്കാം.

ഇപ്പോഴുള്ള പഞ്ചായത്തുകളുടെ വിസ്തൃതി വളരെ വലുതായതിനാൽ പെരുമ്പടവിലേയും സമീപപ്രദേശങ്ങളിലേയും വികസനം മുരടിച്ച നിലയിലാണ്. കൃഷി മേഖലയുടെ ഉൾപ്പെടെയുള്ള വികസനത്തിനും മറ്റു ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ പഞ്ചായത്ത് അനിവാര്യമാണ്. നിർദിഷ്ട പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കാൻ ആവശ്യമായ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള സൗകര്യങ്ങൾ പെരുമ്പടവ് ബസ്‌സ്റ്റാൻഡിനോടു ചേർന്ന് ഇപ്പോൾ തന്നെയുണ്ട്.

ധാരാളം വ്യാപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ട്. ദേശസാത്കൃത ബാങ്ക് അടക്കം പതിനഞ്ചോളം സർവീസ് സഹകരണ ബാങ്കുകളും രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളും പത്തോളം എൽപി, യുപി, ഹൈസ്കൂളുകളും, ഇരുപത്തഞ്ചിലധികം ആരാധനാലയങ്ങളും ഉൾപ്പെടുന്ന വിപുലമായ പ്രദേശം പെരുമ്പടവിന്‍റെ പരിധിയിൽ വരും.

Tags : panchayat NattuVishasham DistrictNews

Recent News

Corehub Up