x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധി


Published: June 14, 2026 04:34 AM IST | Updated: June 14, 2026 04:34 AM IST

ജീവിതകാലം മുഴുവൻ വീട്ടകങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സ്ത്രീകളുടെ ഗാർഹികജോലികളെ അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000
രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു.

വീട്ടമ്മ എന്ന വാക്ക് ഇനി രാഷ്‌ട്രനിർമാതാവ് എന്ന് ഉപയോഗിക്കപ്പെടട്ടെയെന്നും കോടതി പറഞ്ഞു. ഈ ചരിത്രവിധിയെക്കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകൾ പ്രതികരിക്കുന്നു:

വീട്ടമ്മമാർ രാഷ്‌ട്രനിർമാതാക്കൾ തന്നെ

വീട്ടമ്മമാർ രാഷ്‌ട്രനിർമാതാക്കൾ എന്നുള്ള കാര്യത്തിൽ തർക്കമില്ല. അവരെ തേടിയെത്തിയ കോടതി വിധി നൂറു ശതമാനവും അംഗീകാരവും അർഹമായതും തന്നെയാണ്. രാത്രിയും പകലും എന്ന ഭേദമില്ലാതെ ഓരോ ഭവനങ്ങൾക്കു വേണ്ടിയും അധ്വാനിക്കുന്നതിലൂടെ വീട്ടമ്മമാർ ചെയ്യുന്നത് രാജ്യസേവനം തന്നെയാണ്.

രാജ്യത്തിന്‍റെ ക്ഷേമത്തിനും സമാധാനത്തിനും ഐശ്വര്യപൂർണമായ ഭാവിക്കും വേണ്ടി വലിയ സംഭാവനയാണ് നൽകുന്നത്. പ്രതിമാസം 30,000 രൂപ സാങ്കല്പിക ശമ്പളം വീട്ടമ്മയുടെ അധ്വാനവുമായി തട്ടിച്ചു നോക്കുമ്പോൾ ഒട്ടും കൂടുതലല്ല. കോടതിവിധിയെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക മാത്രമല്ല, എല്ലാ വീട്ടമ്മമാരുടെയും കർത്തവ്യപൂർണതയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

- അന്നപൂർണാദേവി
(പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്)

കാലത്തിന്‍റെ ചരിത്രപരമായ അടയാളപ്പെടുത്തൽ

വീട്ടമ്മമാരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കോടതിവിധി കാലത്തിന്‍റെ ചരിത്രപരമായ രേഖപ്പെടുത്തലാണ്. കുടുംബപരിപാലനം, രാഷ്‌ട്രനിർമാണം ആണെന്ന് വൈകിയാണെങ്കിലും അംഗീകരിച്ചിരിക്കുകയാണ്. ജോലിയുള്ള സ്ത്രീയാണെങ്കിലും അവർ ഒരു വീട്ടമ്മയാണ്. വീട്ടിലെ ജോലിക്കൊപ്പമാണ് അവർ സാമൂഹിക പുരോഗതിക്കു വേണ്ടി അധ്വാനിക്കുന്നത്. അവധിയില്ലാത്ത ജോലിക്ക് അവഗണനയിൽനിന്നുള്ള മോചനമാണ് വിധി. സ്ത്രീകളുടെ അധ്വാനത്തിന്‍റെ മൂല്യം എത്രയെന്ന് തിട്ടപ്പെടുത്താൻ ആവില്ലെങ്കിലും ഈ തിരിച്ചറിവ് അവളുടെ ആത്മാഭിമാനം ഉയർത്തും എന്ന കാര്യത്തിൽ തർക്കമില്ല. ഏറെ ബഹുമാനത്തോടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നു.

- ബിന്ദു കെ. നായർ,
(പ്രഥമാധ്യാപിക, ശ്രീവിവേകാനന്ദ ഹൈസ്‌കൂൾ, പുല്ലാട്)

വീട്ടമ്മമാരും രാജ്യനിര്‍മിതിയുടെ ഭാഗം തന്നെ

സ്ത്രീകളുടെ ഗാര്‍ഹിക ജോലികളെയും മറ്റു സംഭാവനകളെയും അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000 രൂപയായി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തെ വീട്ടമ്മമാര്‍ക്കു ലഭിച്ച അംഗീകാരമാണ്. സ്വന്തം കുടുംബത്തിനുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മമാരെ കോടതിവിധിയിലൂടെ രാജ്യം അംഗീകരിച്ചിരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് അഭിമാനമാണ്. വൈകി ലഭിച്ച അംഗീകാരമാണ്. കോടതിവിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, വിധിക്ക് അനുസരിച്ച് വീട്ടമ്മമാരെ രാജ്യനിര്‍മിതിയുടെ ഭാഗമായി കണ്ട് അവരുടെ വാക്കുകളും ചിന്തകളും അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയണം.

  • മറിയാമ്മ ജോണ്‍, പ്ലാംകൂട്ടത്തില്‍,
    ഇരവിപേരൂര്‍
  •  ജീവിതം ഹോമിക്കപ്പെടേണ്ടിവന്ന വീട്ടമ്മമാര്‍ക്കുള്ള സമര്‍പ്പണം
  • വീട്ടമ്മമാരുടെ സേവനങ്ങളെ അംഗീകരിക്കുകയും അവരുടെ പദവി ഉയര്‍ത്തുകയും ചെയ്ത സുപ്രീംകോടതിവിധി ചരിത്രത്തിലെ അവിസ്മരണീയവും നിര്‍ണായകവുമാണ്. വീട്ടമ്മമാരുടെ അധ്വാനം കേവലം ഒരു വീടിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല. അവര്‍ രാഷ്‌ട്രനിര്‍മാണത്തിലും പുരോഗതിയിലും പങ്കുവഹിക്കുന്നവരാണെന്ന തിരിച്ചറിവാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു അംഗീകാരം ലഭിക്കാന്‍ രാജ്യത്തെ വീട്ടമ്മമാര്‍ കാത്തിരിക്കേണ്ടിവന്നത് എട്ട് പതിറ്റാണ്ടാണ്. അടുപ്പില്‍ പുക ഊതിയും കുടുംബത്തിലെ അവഗണനയും അതിക്രമവും സഹിച്ചും ജീവിതം ഹോമിച്ച ആയിരക്കണക്കിന് വീട്ടമ്മമാര്‍ക്കുള്ള സമര്‍പ്പണമാണ് ഈ വിധി. വൈകിവന്ന അംഗീകാരം ഇനിയെങ്കിലും അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.
    - സൂസന്‍ ജോജി, ചെറുകുന്നത്ത്, പാടിമണ്‍
  • അമ്മമാരുടെ നിസ്വാര്‍ഥ സേവനത്തിന് അംഗീകാരം
  • കുടുംബം പടുത്തുയര്‍ത്തുന്നതില്‍ സ്ത്രീകളുടെ പങ്ക് അടിവരയിടുന്ന കോടതിവിധിയാണുണ്ടായത്. വിധി ഏറ്റവും പ്രശംസനീയവും കാലികപ്രസക്തവുമെന്ന് ചരിത്രം രേഖപ്പെടുത്തും. വീട്ടമ്മയുടെ അധ്വാനം ഒരോ കുടുംബത്തിന്‍റെയും രാഷ്‌ട്രത്തിന്‍റെയും ഏറ്റവും വലിയ നിക്ഷേപമാണ്. ഒരു രാഷ്‌ട്രത്തിന്‍റെ ഭാവി ഓരോ വീടിന്‍റെയും അടുക്കളയിലും മുറ്റത്തും അമ്മമാരുടെ നിസ്വാര്‍ഥ അധ്വാനത്തിലാണ് പിറക്കുന്നത്. വീട്ടമ്മയുടെ അധ്വാനമൂല്യം തലമുറകളുടെ സ്വഭാവത്തിലും സമൂഹത്തിന്‍റെ പുരോഗതിയിലും ശാശ്വതമായി രേഖപ്പെടുത്തപ്പെടുന്നു. ചരിത്രം പല രാഷ്‌ട്രശില്പികളെയും ഓര്‍ക്കും, പക്ഷേ, ആ രാഷ്‌ട്രശില്പികളെ രൂപപ്പെടുത്തിയ അമ്മമാരുടെ നിശബ്ദ ത്യാഗമാണ് യഥാര്‍ഥ ചരിത്രമെന്നത് ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്ന്.
  • - ജൂലി സാബു ഓലിക്കല്‍
    (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ
    സ്ഥിരംസമിതി അധ്യക്ഷ)
  • വൈകിവന്ന അംഗീകാരം

  • ചരിത്രപരമായ വിധി വീട്ടമ്മമാരുടെ അധ്വാനത്തിന് വൈകി ലഭിച്ച അംഗീകാരമാണ്. ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് വില കല്പിച്ചുകൊണ്ടുള്ള വിധിയാണിത്. മുഴുവന്‍ സമയവും കുടുംബത്തിനായി നീക്കിവച്ചിരിക്കുന്ന വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസവും അഭിമാനവും നല്‍കുന്നതാണ് ഉത്തരവ്. സ്ത്രീകളുടെ വീട്ടുജോലികള്‍ സ്വന്തം വീട്ടില്‍ ആയാല്‍ പോലും അത് അദൃശ്യമായ സേവനമല്ല എന്നും അതിന് കൃത്യമായ സാമ്പത്തിക മൂല്യമുണ്ടെന്നും കോടതി അടിവരയിട്ട് പ്രസ്താവിച്ചത് ഭാരതത്തിലെ സ്ത്രീകളുടെ സമൂഹത്തിന് ഏറെ അഭിമാനകരമാണ്.
  • - കൊച്ചുമോള്‍ ചെറിയാന്‍, വലിയ വെളിയത്ത്, തിരുവല്ല

വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളണം

രാജ്യത്തെ വീട്ടമ്മമാരുടെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതിവിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ഗവണ്‍മെന്‍റുകളും സമൂഹവും കുടുംബങ്ങളും തയാറാകണം. ഇന്‍ഷ്വറന്‍സ് കമ്പനിക്കുവേണ്ടിയുള്ള വിധിന്യായമായി ഇതിനെ ആരും ‌വ്യാഖ്യാനിക്കാതിരുന്നാല്‍ നന്ന്. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ വീട്ടമ്മമാരുടെ സേവനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ശമ്പളമില്ലാതെ പണിയെടുക്കുന്നവരുടെ മൂല്യങ്ങളെ രാജ്യം ഇതിലൂടെ തിരിച്ചറിയണം. നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവരല്ല വീട്ടമ്മമാരുടെ സേവനങ്ങളെന്ന തിരിച്ചറിവാണ് ഇതിലൂടെ കോടതി നല്‍കിയിരിക്കുന്നത്.
-

സൂസന്‍ തോംസണ്‍ മംഗലത്ത്, രാമനോലിക്കല്‍
(കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്)

ശമ്പളമില്ലെങ്കിലും ജോലിയുടെ മൂല്യം തിരിച്ചറിഞ്ഞു

ശമ്പളം ലഭിക്കാത്തതുകൊണ്ട് വീട്ടമ്മമാരുടെ ജോലി വിലയില്ലാത്തതല്ലെന്ന് ഈ വിധി രാജ്യത്തോട് വിളിച്ചുപറയുന്നു. ഒരു കുടുംബത്തിന്‍റെ വളര്‍ച്ചയ്ക്കും സമൂഹത്തിന്‍റെ പുരോഗതിക്കുമായി ജീവിതം സമര്‍പ്പിക്കുന്ന സ്ത്രീകളുടെ സംഭാവനയ്ക്ക് ലഭിച്ച അംഗീകാരമായി ഈ വിധിയെ കാണുന്നു. വീട്ടമ്മമാരുടെ അഭിമാനം ഉയരുന്ന വിധിയാണിത്. രാജ്യത്തെ ആയിരക്കണക്കിനു വീട്ടമ്മമാരുടെ അധ്വാനത്തിനു പരമോന്നത നീതിപീഠം നല്‍കിയ അംഗീകാരം.

- ബീന ജോസഫ്, കോട്ടൂര്‍, ഏഴംകുളം

മൂല്യങ്ങള്‍ പഠിപ്പിക്കുന്ന വിധിന്യായം

ലോകസംസ്‌കാരങ്ങള്‍ക്ക് മായിക്കാന്‍ കഴിയാത്ത പല മൂല്യങ്ങളും സംഭാവന ചെയ്ത ഭാരതസംസ്‌കാരത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ചില നന്മകളുണ്ടെന്ന് പഠിപ്പിക്കുന്നതാണ് സുപ്രീംകോടതിവിധി. രാജ്യത്തെ സ്ത്രീകള്‍ക്ക് എക്കാലവും ഉയര്‍ത്തിപ്പിടിക്കാനാകുന്ന അംഗീകാരമാണ് ഈ വിധി. വീട്ടമ്മമാരുടെ സേവനത്തെ അംഗീകരിക്കുക മാത്രമല്ല, അവരെ രാജ്യത്തിന്‍റ കെട്ടുപ്പണിക്കാരെന്ന് വിശേഷിപ്പിച്ചാണ് നമ്മുടെ നീതിപീഠം വിധിയെഴുതിയത്. ഇത് ചരിത്രമാണെന്നു മാത്രമല്ല, ഭാവി തലമുറയ്ക്ക് പ്രചോദനം പകരുന്നതുമാണ്. അധ്വാനത്തിന്‍റെ മൂല്യങ്ങളെ വേതനം കൊണ്ടു മാത്രം അളക്കാനാകില്ലെന്ന് വിധി നമ്മെ പഠിപ്പിക്കുന്നു.
-

ബിന്ദു ജെ. വൈക്കത്തുശേരി (നിരണം പഞ്ചായത്തംഗം)

ജോലിക്കുള്ള പ്രതിഫലം കൂലി മാത്രമല്ല

കൂലിയില്ലാതെ പണിയെടുക്കുന്ന വീട്ടമ്മമാരുടെ അധ്വാനത്തെ കോടതിയെങ്കിലും അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ അവരെ സമൂഹം ഇപ്പോഴും അവഗണിക്കുകയാണ്. പല കുടുംബങ്ങളിലും വീട്ടമ്മമാര്‍ അംഗീകരിക്കപ്പെടുന്നില്ല. രാജ്യത്തിന്‍റെ നിര്‍മാതാക്കളായി അവരെ കോടതി കണ്ടതില്‍ ഏറെ സന്തോഷം. ഈ വിധി ചില യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. കടന്നുപോയ വീട്ടമ്മമാര്‍ അനുഭവിച്ച യാതനകള്‍ വിധി വന്നപ്പോഴെങ്കിലും നാം ഓര്‍ക്കണം. വരാനുള്ള തലമുറയ്‌ക്കെങ്കിലും കുടുംബനാഥയെന്ന നിലയില്‍ കൂടുതല്‍ അംഗീകാരം ലഭിക്കട്ടെ.

  • പി. ജ്യോതി പഴൂരേട്ട്, കടമാന്‍കുളം
  • സാമൂഹികമൂല്യം ഉയർത്തിപ്പിടിച്ച വിധി
  • അധ്വാനത്തിന്‍റെ മൂല്യം നിശ്ചയിക്കപ്പെടേണ്ടത് അതിന്‍റെ സാമൂഹികമായ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന തത്വം ശരിവയ്ക്കുന്നതാണ് പരമോന്നത നീതിപീഠത്തിന്‍റെ ഈ വിധി. വീട്ടമ്മയുടെ അധ്വാനത്തിന്‍റെ മൂല്യം പണംകൊണ്ട് തുലനം ചെയ്യാൻ കഴിയുകയില്ല താനും. സാങ്കല്പികമായ 30,000 രൂപ വേതനം എന്നതിലല്ല, രാഷ്‌ട്ര പുനർനിർമാണത്തിൽ വീട്ടമ്മമാരുടെ പങ്കിനെ ശ്ലാഘിച്ച സുപ്രീംകോടതി പരാമർശത്തിന്‍റെ
    അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഭരണകൂടത്തിന് കഴിയട്ടെ.
  • - ഡോ. പുണ്യ ചന്ദ്രൻ
    (കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം)

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up