x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് ബസിനുനേരേ കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 20, 2026 02:50 AM IST | Updated: July 20, 2026 02:50 AM IST

ചാലക്കുടി: തമിഴ്നാട് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന്‍റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി മുഞ്ഞേലി സ്വദേശി ഗോപുരത്തിങ്കൽ അജുപോൾ (47) ആണ് അറസ്റ്റിലായത്. 2018 ഡിസംബർ 30ന് രാത്രി 10.15ഓടെ ചാലക്കുടി കോടതി ജംഗ്ഷനിൽവച്ചാണ് സംഭവം നടന്നത്.

സംഭവത്തിന്‍റെ അടുത്തദിവസം തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിജാമ്യം ലഭിച്ച ഇയാൾ കേസിന്‍റെ വിചാരണ നടപടികളിൽ ഹാജരാകാതെ ഒളിവിൽപോവുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്, സിപിഒ റെജിൻ രാജ്, സി പിഒ അക്ഷയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags : Nattuvishesham District News

Recent News

Corehub Up