x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ആലംകോട് വില്ലേജ് ഓഫിസ്

വെബ് ഡെസ്ക്
Published: September 10, 2026 12:25 AM IST | Updated: September 10, 2026 12:25 AM IST

കടമുറിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസ്

ചങ്ങരംകുളം: ഭരണം മാറിയിട്ടും ആലംകോട് വില്ലേജ് ഓഫിസിന് ശാപമോക്ഷമായില്ല.

ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ കോടികള്‍ വില മതിക്കുന്ന റവന്യു ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആലംകോട് വില്ലേജ് ഓഫിസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയിലായതോടെയാണ് പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിയിലേക്ക് താല്‍കാലികയായി വില്ലേജ് ഓഫിസ് മാറ്റിയത്. റവന്യൂഭൂമി തദ്ദേശവകുപ്പിന് കൈമാറി വില്ലേജ് ഓഫിസിന് കെട്ടിടം നിര്‍മിച്ച് നല്‍കാനുള്ള ധാരണ ഉണ്ടായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് വില്ലേജിന് സ്വന്തം ഭൂമിയില്‍ തന്നെ കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ചു.

ടെന്‍ഡറെടുത്ത വ്യക്തി മരിച്ചതിനാല്‍ പ്രവൃത്തി തുടങ്ങിയതുമില്ല. നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിലെ വാടക മുറിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസിലേക്ക് എത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

ഓഫിസിനകത്ത് കുണ്ടും കുഴിയും നിറഞ്ഞ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര പോലും ഇടാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നികുതി അടക്കാന്‍ എത്തിയ പന്താവൂര്‍ സ്വദേശി സുബൈറിന്‍റെ കാലിന് വില്ലേജ് ഓഫിസിന് അകത്തുള്ള കുഴിയില്‍ വീണ് പരിക്കേറ്റതോടെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു.

കാലിന് പരിക്കേറ്റ സുബൈര്‍ ചികിത്സ തേടി വിശ്രമത്തിലാണ്. ഇടുങ്ങിയ മുറിയില്‍ സുപ്രധാന ഫയലുകള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. അതിനാല്‍ ഓഫിസ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags : lack of facilities. NattuVishasham DistrictNews

Recent News

Corehub Up