x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നര വർഷമായി മുടങ്ങി ആലുങ്കൽ കുടിവെള്ള പദ്ധതി


Published: July 20, 2026 10:48 PM IST | Updated: July 20, 2026 10:48 PM IST

വലവൂര്‍: കരൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ആലുങ്കല്‍ കുടിവെള്ള പദ്ധതി മൂന്നര വര്‍ഷമായി പ്രവര്‍ത്തനരഹിതം. ജലവിതരണം പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇ ബി കണക്ഷന്‍ വിച്ഛേദിച്ചതോടെയാണ് വെള്ളം മുട്ടുന്ന സ്ഥിതിയുണ്ടായത്.

കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതോടെ സെന്‍റ് തോമസ് മൗണ്ട്, മൂന്നോലിപ്പാറ ഭാഗത്ത് ജലക്ഷാമം രൂക്ഷമാണ്. പ്രദേശത്തെ പല വീടുകളിലും കിണര്‍ ഇല്ലാത്തതിനാല്‍ വെള്ളം ലോറികളില്‍ എത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. കുടിവെള്ളം അകലെയുള്ള കിണറുകളില്‍ നിന്നു തലച്ചുമടായി കൊണ്ടുവരുന്നവരുമുണ്ട്. ഒട്ടേറെ കിടപ്പുരോഗികളും പ്രായമായവരും ഈ മേഖലയിലുണ്ട്. കുടിവെള്ളം ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നത് പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

മൂന്നോലിപ്പാറയുടെ മുകളിലുള്ള ഉറവയില്‍ നിന്നാണ് പൈപ്പ് ഉപയോഗിച്ച് അടുത്തുള്ള കുടുംബങ്ങള്‍ വെള്ളം എടുക്കുന്നത്. ആലുങ്കല്‍ കുടിവെള്ള പദ്ധതി പുനരാരംഭിച്ചാല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും. മഴക്കാലത്ത് പോലും നല്ല വെള്ളം കിട്ടാനില്ലാത്ത സ്ഥിതിയാണ്. കുടിവെള്ളം ലഭിക്കും വരെ പഞ്ചായത്തിനു മുന്പില്‍ സമരം നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.

 

 

 

 

 

 

 

 

 

 

 

 

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up