എൻഐടി സംഘം താവം പാലത്തിൽ പരിശോധന നടത്തുന്നു. എം. വിജിൻ എംഎൽഎ സമീപം.
കണ്ണൂർ: അറ്റകുറ്റപ്പണി നടത്തുകയും വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്യുന്ന താവം മേൽപ്പാലത്തിൽ എൻഐടിയുടെ സംഘം പരിശോധന നടത്തി. എം. വിജിൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് സംഘം എത്തിയത്. സംഘം വിശദമായി പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. 2018 ൽ സ്വകാര്യ കമ്പനിയാണ് പാലം നിർമാണം പൂർത്തികരിച്ചത്. തുടക്കത്തിൽ നിർമണത്തിലുള്ള അപാകത കാരണം പല ഘട്ടങ്ങളിൽ കുഴികൾ രൂപപ്പെടുകയും തുടർന്ന് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെടുകയാണ്.
കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഉപരിതലം പൊളിച്ച് എക്സ്പാൻഷൻ ജോയിന്റും തുരുമ്പിച്ച കമ്പികൾ മാറ്റിയും മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തി നടത്തിയിരുന്നു. എന്നാൽ, മഴ ആരംഭിച്ചതോടെ മേൽപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു.
എം. വിജിൻ എംഎൽഎ, എൻഐടിയിൽ നിന്നുള്ള ഡോ. കെ. ജയചന്ദ്രൻ, ഡോ. പി.ജെ. ചന്ദ്രു, ഡോ. കോഡൽ രാജ് ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, അംഗങ്ങളായ കെ. ഹരിദാസൻ, വി.പി. സലാം, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ഒ. സുനിത, അസിസ്റ്റന്റ് എൻജിനയർ ടി. രമ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags : Nattuvishesham District news