x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഠനത്തിനൊപ്പം കൃഷിയിലും വിജയം കൊയ്ത് അതുൽ

വെബ് ഡെസ്ക്
Published: August 26, 2026 02:09 AM IST | Updated: August 26, 2026 02:09 AM IST

അതുല്‍ കൃഷ്ണ ചെണ്ടുമല്ലി തോട്ടത്തില്‍.

അങ്ങാടിപ്പുറം: മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള രണ്ടായിരത്തോളം ചെണ്ടുമല്ലിപ്പൂക്കളുള്ള തോട്ടത്തില്‍ കാര്‍ഷിക വിജയഗാഥ തീര്‍ത്ത് തിരുവോണത്തെ വരവേല്‍ക്കുകയാണ് അതുല്‍ കൃഷ്ണ. പരിയാപുരം സെന്‍റ്് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഈ കുട്ടിക്കര്‍ഷകന്‍ കഴിഞ്ഞവര്‍ഷം ആയിരം തൈകളാണ് നട്ടുവളര്‍ത്തിയതെങ്കില്‍ ഇത്തവണ അത് 35 സെന്‍റില്‍ ഇരട്ടിയാക്കി.

2020-ലെ ലോക്ഡൗണ്‍ കാലത്ത് സൂര്യകാന്തി കൃഷി ചെയ്താണ് അതുല്‍ കാര്‍ഷികരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇത്തവണ ചെണ്ടുമല്ലിക്ക് പുറമേ വാടാമല്ലി കൃഷിയും ആരംഭിച്ചിട്ടുണ്ട്. വെണ്ട, വഴുതന, പച്ചമുളക്, കൂര്‍ക്ക, ചേന, കപ്പ, മഞ്ഞള്‍, വാഴ എന്നിവയ്‌ക്കൊപ്പം വിവിധ പഴവര്‍ഗങ്ങളും പൂര്‍ണമായും ജൈവരീതിയിലാണ് അതുല്‍ വിളയിച്ചെടുക്കുന്നത്.

കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ പുരസ്‌കാരവും ഈ മിടുക്കനെ തേടിയെത്തിയിരുന്നു. അങ്ങാടിപ്പുറം കൃഷിഭവനില്‍നിന്നാണ് തൈകളും വളവും ലഭിക്കുന്നത്. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് ആര്‍. രാജീവിന്‍റെ മാര്‍ഗനിര്‍ദേശങ്ങളും മികച്ച പിന്തുണയും അതുലിന് കരുത്താകുന്നു.

ദേശീയതലത്തില്‍ യോഗ പരിശീലകനായ തിരൂര്‍ക്കാട് സ്വദേശി ചെന്ത്രത്തില്‍ സുനില്‍കുമാറിന്‍റെയും ദീപശ്രീയുടെയും മകനാണ്. ബി. ടെക് വിദ്യാര്‍ഥിനി അഞ്ജന സഹോദരിയാണ്.

Tags : Nattuvishesham DistrictNews DeepikaNews Farming

Recent News

Corehub Up