x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ് ടെര്‍മിനലിന് അവഗണന; സ്വകാര്യമേഖലയുടെ സമ്മര്‍ദ്ദമെന്ന് ആരോപണം


Published: July 6, 2026 05:33 AM IST | Updated: July 6, 2026 05:33 AM IST

മഞ്ചേരി കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് ടെര്‍മിനല്‍.

മഞ്ചേരി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമധേയത്തില്‍ മഞ്ചേരി കച്ചേരിപ്പടിയില്‍ സ്ഥാപിച്ച ബസ് ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിലേറെയായിട്ടും അവഗണനയില്‍.

സ്വകാര്യ ബസ് ഉടമകളുടെയും നഗരമധ്യത്തിലെ വ്യാപാരികളുടെയും സമ്മര്‍ദ്ദമാണ് 2012 നവംബറില്‍ ഉദ്ഘാടനം ചെയ്ത ഐജിബിടിയുടെ ദുരവസ്ഥക്ക് കാരണമെന്നാണ് ആരോപണം. ബസുകള്‍ നിര്‍ത്താനായി 22 ട്രാക്കുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ ആറെണ്ണം അഗ്‌നിരക്ഷാ സേനയാണ് ഉപയോഗിക്കുന്നത്.

ആറ് ട്രാക്കുകള്‍ കോഴിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ഉപയോഗിക്കുന്നു. അവശേഷിക്കുന്നവ ഉപയോഗമില്ലാതെ കിടക്കുകയാണ്. കോഴിക്കോട് ബസുകള്‍ യാത്രക്കാരെ കയറ്റി പോകുന്നുണ്ടെങ്കിലും തിരികെ ഐജിബിടിയില്‍ ഇറക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ബസ് സ്റ്റാന്‍റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ മതിയായ സൗകര്യമില്ലെന്നും ബസിലേക്ക് കയറുന്നതിനായി മഴയോ വെയിലോ കൊള്ളേണ്ട അവസ്ഥയാണുള്ളത്. കിഴക്കുഭാഗത്ത് അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടത്തില്‍ കുടുംബശ്രീയുടെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടം സ്റ്റാന്‍റിലെത്തുന്ന ബസുകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായും പരാതിയുണ്ട്.

2012 ഡിസംബര്‍ 22ന് ഐജിബിടിയില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് 2017ല്‍ ഒരു മുന്നറിയിപ്പും കൂടാതെ അടച്ചുപൂട്ടുകയായിരുന്നു. ബസ് സ്റ്റാന്‍റിലേക്കുള്ള റോഡ് സ്ഥലത്തെ സ്വകാര്യ വസ്ത്ര വില്‍പ്പന ശാല കൈയ്യേറിയതായും ജനതാദള്‍ സെക്യുലര്‍ ജില്ലാ പ്രസിഡന്‍റ് സി.ടി. രാജു താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കി. കോടികള്‍ മുടക്കി സ്ഥാപിച്ച ഐജിബിടിയുടെ ദുരവസ്ഥക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up