ബിന്ദുവും സാംലെറ്റ് ശാന്തിയും.
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് സ്കൂളില്‍ 42 വര്ഷംമുന്പ് ഒരേ ക്ലാസില്‍ പഠിച്ച് പരീക്ഷ എഴുതിയ സഹപാഠികള്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ യാത്രയ്ക്കിടയില്‍ വീണ്ടും കണ്ടുമുട്ടി. അതിനാടകീയവും വികാരഭരിതവുമായ മുഹൂർത്തത്തിന് ഇരുവരും കെഎസ്ആര്‍ടിസിയോട് നന്ദി പറഞ്ഞു.
നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം- ആറന്മുള വള്ളസദ്യ യാത്രയിലാണ് സഹപാഠികളായ ബിന്ദുവും സാംലെറ്റ് ശാന്തിയും വീണ്ടും കണ്ടുമുട്ടിയത്. യാത്രയ്ക്കിടയില്‍ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുന്നതിനിടയില്‍ സാംലെറ്റ് ശാന്തി എന്ന പേര് സഹയാത്രിക ബിന്ദു ശ്രദ്ധിച്ചു. തുടര്‍ന്ന് ഇരുവരും പഴയ സൗഹൃദം പുതുക്കുകയും വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുകയായിരുന്നു.
നെല്ലിമൂട് കണ്ണറവിള സ്വദേശിനിയും ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചറുമാണ് സാംലെറ്റ് ശാന്തി. കണ്ണമ്മൂലയ്ക്കു സമീപം മുളവന സ്വദേശിനിയായ ബിന്ദു പൊല്യൂഷൻ കണ്ട്രോൾ ബോർഡിൽനിന്ന് ചീഫ് എൻജിനീയറായി വിരമിച്ചു. അഞ്ച് വയസുകാരൻ റയാൻ മുതൽ 75 കാരായ വയോധികര്‍വരെ അടങ്ങിയ യാത്രക്കാര്‍ക്കും ഈ പഴയ സഹപാഠികളുടെ പുനഃസമാഗമം ആഹ്ളാദകരമായ അനുഭവമായി.
Tags : Nattuvishesham Districtnews Classmates