x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളക്ടര്‍ ഇടപെട്ടു; പാണത്തൂര്‍ ആശുപത്രിയില്‍ ഇന്നു മുതല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും

വെബ് ഡെസ്ക്
Published: August 10, 2026 01:36 AM IST | Updated: August 10, 2026 01:36 AM IST

കാസര്‍ഗോഡ്: പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചിട്ടു എന്ന മാധ്യമ വാര്‍ത്തകളില്‍ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ കളക്ടര്‍ ആശുപത്രി പതിവുപോലെ വരും ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രേഖയോട് കളക്ടര്‍ ആവശ്യപ്പെട്ടു. കൂടാതെ, അടിയന്തരമായി പകരം ഡോക്ടറെ നിയമിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇന്നു മുതല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി നിയമിതനായ പുതിയ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും ഡിഎംഒ വ്യക്തമാക്കി. പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം ശനിയാഴ്ച വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള താല്‍ക്കാലിക ഡോക്ടര്‍ രാജി വെച്ചതിനെ തുടര്‍ന്ന് പകരം ഡോക്ടര്‍മാര്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയായിരുന്നുവെന്നും ഡിഎംഒ വ്യക്തമാക്കി.

Tags : Nattuvishesham DistrictNews DeepikaNews Hospital

Recent News

Corehub Up