x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സ്ഥാനാർഥിയെ മർദിച്ചതായി പരാതി


Published: December 12, 2025 01:16 AM IST | Updated: December 12, 2025 01:16 AM IST

ശ്രീകണ്ഠപുരത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയ യുഡിഎഫ് സ്ഥാനാർഥി ഷീജാ ജഗന്നാഥനെ സജീവ് ജോസഫ് എംഎൽഎയും നേതാക്കളും സന്ദർശിച്ച് വിവരങ്ങൾ ആരായുന്നു.

ശ്രീകണ്ഠപുരം: നഗരസഭയിൽ നെടുങ്ങോം വാർഡിലെ യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ബൂത്തിൽ മർദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാർഥി ഷീജാ ജഗനാഥനെയാണ് ഇന്നലെ ഉച്ചയോടെ എൽഡിഎഫ് സ്ഥാനാർഥി മിനിയുടെ ഭർത്താവ് വർഗീസ് മർദിച്ചത്. ബൂത്തിലെത്തിയ യുവവോട്ടർ സ്ലിപ്പ് കാണിച്ച് സംശയം ചോദിക്കുന്നതിനിടെ ഷീജയുടെ ചുമലിൽ തട്ടി മർദിക്കുകയും കൈ പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുമുഖം ഗവ. ആശുപത്രിയിൽ ചികിത്സതേടി.

വീണ്ടും ബൂത്തിലെത്തിയ എൽഡിഎഫ് പ്രവർത്തകർ ആക്ഷേപിച്ചതായും പരാതിയുണ്ട്. കൂടാതെ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം ഐഡി കാർഡ് ഇല്ലാത്ത വോട്ടറുടെ പ്രശ്നം വന്നപ്പോൾ സിപിഎം നേതാവ് ചന്ദ്രനും മകൻ അമൽരാജും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിയും മുഴക്കിയതായി ഷീജ ആരോപിച്ചു. ഷീജ ശ്രീകണ്ഠപുരത്തെ സ്വകാര്യആശുപത്രിയിലും രാത്രിയോടെ തളിപ്പറമ്പിലെ സ്വകാര്യആശുപത്രിയിലും ചികിത്സ തേടി. ഷീജ ജഗനാഥൻ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി

Tags : Complaint filed nattuvisesham local news

Recent News

Corehub Up