പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സർക്കാരിനെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് വൃക്കരോഗിയായ യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നു പരാതി. സീതത്തോട് ആങ്ങമൂഴി കുന്നുംപുറത്ത് വീട്ടിൽ കെ.എസ്.അനിൽ കുമാർ (46) നാണ് മർദനമേറ്റത്.
പൊതിച്ചോർ വിതരണം തടയൽ, സ്ത്രീ സുരക്ഷാ പെൻഷൻ നിഷേധം, പവർ കട്ട് എന്നിവയ്ക്കെതിരേ അനിൽ ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ആങ്ങമൂഴി സ്വദേശിയായ കോൺഗ്രസ് നേതാവ് നൽകിയ പരാതിയേത്തുുടർന്നാണ് പോലീസിന്റെ നടപടി.
ചൊവ്വാഴ്ച രാവിലെ 11 നാണ് ഗ്രേഡ് എസ്ഐ നെപ്പോളിയന്റെ നേതൃത്വത്തിൽ രണ്ട് പോലീസുകാർ അനിലിന്റെ വീട്ടിലെത്തിയത്. ഹൃദ്രോഗവും വൃക്കകൾക്ക് തകരാറും സംഭവിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അനിലിനെ കട്ടിലിൽനിന്നു വലിച്ചിഴിച്ച് മർദിച്ചുവെന്നാണ് പരാതി.
പോലീസുകാർ മർദിച്ചതി നെത്തുടർന്ന് അനിലിന്റെ രണ്ടു കാലുകളിലും പരിക്കുണ്ട്. പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുന്നതുവരെയും മർദിച്ചതായും പറയുന്നു.
സംഭവമറിഞ്ഞ് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ എത്തിയതിനേത്തുുടർന്നാണ് അനിലിനെ വിട്ടയച്ചത്. അനിൽ പിന്നീട് കോന്നി മെഡിക്കൽ കോളജിൽ ഇയാൾ ചികിത്സ തേടി.
Tags : Complaint NattuVishasham DistrictNews