എരുമേലി: ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ശബരിമല തീർഥാടന കേന്ദ്രമായ എരുമേലി ഉൾപ്പെടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന വിവിധ പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ശബരിമല തീർഥാടന പാതകൾ നവീകരിക്കൽ - 15 കോടി, പിണ്ണാക്കനാട് - പടിഞ്ഞാറ്റുമല റോഡ് ബിഎം ആൻഡ് ബിസി റീ ടാറിംഗ് - മൂന്നു കോടി, വെള്ളികുളം - കാരികാട് - കമ്പിപ്പാലം - വാഗമൺ റോഡ് - ഒരുകോടി, വഴിക്കടവ്- നാടുനോക്കി - മലമേൽ - മാടത്താനി റോഡ് - ഒരുകോടി, എരുമേലി പഞ്ചായത്തിലെ കണമല ബൈപാസ് പുനർനിർമാണം - ഒരുകോടി, പാറത്തോട് പഞ്ചായത്തിലെ കൂവപ്പള്ളിയിൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - ഒരുകോടി, ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - ഒരുകോടി, പൂഞ്ഞാർ പഞ്ചായത്തിലെ ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - ഒരുകോടി, തിടനാട് പഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമാണം - ഒരുകോടി, ഈരാറ്റുപേട്ട നഗരസഭയിൽ തടവനാൽ ബൈപാസ് വീതികൂട്ടി പുനർനിർമാണം - ഒരുകോടി എന്നീ പദ്ധതികളാണ് ഭരണാനുമതി ലഭ്യമാകുന്ന നിലയിൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരണം, ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരണം തുടങ്ങിയ പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷനോടുകൂടി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോക്കൺ പ്രൊവിഷനുള്ള പദ്ധതികളും ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളിൽ 75 ശതമാനത്തോളം നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Tags : Comprehensive development nattuvishesham local news