x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിര്‍മാണമേഖല പ്രതിസന്ധിയില്‍

വെബ് ഡെസ്ക്
Published: August 7, 2026 02:11 AM IST | Updated: August 7, 2026 02:11 AM IST

പ്രതീകാത്മക ചിത്രം

പുനലൂര്‍: തമിഴ്‌നാട്ടില്‍നിന്നുള്ള പാറയുത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കി. മൂന്ന് മാസത്തേക്കാണു വിലക്കെങ്കിലും പ്രതിസന്ധി തരണം ചെയ്യാന്‍ നിര്‍മാണമേഖലയില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറ, മെറ്റല്‍, എം സാന്‍ഡ്, പാറപ്പൊടി തുടങ്ങിയവ 70 ശതമാനവും അടുത്ത കാലത്തായി തമിഴ്‌നാട്ടില്‍നിന്നാണ് എത്തിക്കുന്നത്.

ആര്യങ്കാവ് വഴി ദിവസേന അഞ്ഞൂറിലധികം ടോറസ് ഉള്‍പ്പെടെ വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്നു പാറ ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നുണ്ട്. നിര്‍മാണം മുടങ്ങുന്നതിനൊപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന മറ്റ് ആളുകളേയും പ്രതിസന്ധി ബാധിക്കും. ക്വാറി ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനവിനും ഇടയാക്കും.

തമിഴ്നാട് ജിയോളജി ആന്‍ഡ് മൈനിംഗ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. പാറയുത്പന്നങ്ങള്‍ കയറ്റി കൊണ്ടുവരാന്‍ ഇവിടെ നിന്നും കഴിഞ്ഞ രാത്രി പോയ ലോറികള്‍ പുളിയറയില്‍ തമിഴ്‌നാട് പൊലീസ് തടഞ്ഞു തിരിച്ചു വിടുകയായിരുന്നു. ചെക് പോസ്റ്റില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തി.

തമിഴ്നാട്ടില്‍ വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനാല്‍ കരിങ്കല്ല്, എം-സാന്‍ഡ്, മെറ്റല്‍ തുടങ്ങിയക്ക് ആവശ്യം കുടുതലാണ്. നിലവിലെ ഉത്പാദനം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് തികയാത്ത സാഹചര്യമാണുള്ളത്. അയല്‍ സംസ്ഥാനങ്ങളിലേക്ക് വലിയ തോതില്‍ ഇത്തരം സാമഗ്രികള്‍ കടത്തുന്നത് വഴി തമിഴ്നാടിനുള്ളില്‍ കൃത്രിമ ക്ഷാമവും നിര്‍മാണ സാമഗ്രികളുടെ കടുത്ത വിലക്കയറ്റവും ഉണ്ടാകുന്നു. ഇത് പൊതു-സ്വകാര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നു.

പരിസ്ഥിതി ആഘാതവും പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി, തെങ്കാശി, തേനി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കൃഷ്ണഗിരി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ ക്വാറികളില്‍ നിന്നാണ് കേരളത്തിലേക്ക് കുടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. ഈ ക്വാറികള്‍ പലതും പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഭാരം കയറ്റിയ വലിയ ലോറികളും മള്‍ട്ടി-ആക്സില്‍ വാഹനങ്ങളും തുടര്‍ച്ചയായി ഓടുന്നത് പ്രാദേശിക റോഡുകള്‍ തകരാനും ഗതാഗതക്കുരു്കിനും മാരകമായ റോഡപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.

പാറയുത്പന്നങ്ങള്‍ കടത്തിവരുന്നത് തടയാന്‍ അതിര്‍ത്തി ജില്ലകളിലെ കളക്ടര്‍, എസ്പി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

Tags : Nattuvishesham Local News Construction crisis

Recent News

Corehub Up