x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിസന്ധി അതിരൂക്ഷം; ട്രിപ്പുകള്‍ വെട്ടിക്കുറച്ച് സ്വകാര്യ ബസുകള്‍


Published: July 20, 2026 01:43 AM IST | Updated: July 20, 2026 01:43 AM IST

പത്തനംതിട്ട: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി യാത്രാ സൗജന്യം ഒരുമാസം പിന്നിട്ടതോടെ സ്വകാര്യബസ് മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധി അതിരൂക്ഷമായി. വരുമാനത്തിലുണ്ടായ കുറവു കാരണം നിത്യച്ചെലവിനുള്ള പണംപോലും ലഭ്യമാകാത്ത സാഹചര്യത്തില്‍ ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് ബസുടമകള്‍.

ജി ഫോം നല്‍കി ബസുകള്‍ ഷെഡില്‍ കയറ്റി ഇടാന്‍ ഉടമകള്‍ സന്നദ്ധമാണെങ്കിലും ജീവനക്കാരുടെ സമ്മര്‍ദത്തിലാണ് പല ബസുകളും ഓടുന്നത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളം പല ബസുകളിലും വരുമാനത്തിന്‍റെ അടിസ്ഥാനത്തിലായി. ശമ്പളവും നല്‍കി ഡീസല്‍ ചെലവും കഴിഞ്ഞ് ഉടമയ്ക്ക് ഒന്നും കിട്ടാത്ത അവസ്ഥയുണ്ട്. പ്രിയദര്‍ശിനി സര്‍വീസുകള്‍ വന്നതിനുശേഷം സ്വകാര്യബസുകളില്‍ 1000 മുതല്‍ 4000 രൂപവരെ പ്രതിദിന വരുമാനക്കുറവുണ്ട്.

സര്‍വീസുകള്‍ നിശ്ചലമായാല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നതുതന്നെ പ്രധാന കാരണം. എന്നാല്‍ ജീവനക്കാരില്‍ ഒരുവിഭാഗം കഴിഞ്ഞ ഒരുമാസത്തിനിടെ മറ്റു ജോലികളിലേക്ക് തിരിഞ്ഞിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരൂവെന്ന അഭിപ്രായമാണ് ബസുടമ സംഘടനാ പ്രതിനിധികള്‍ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പലതും നടപ്പാക്കാനായിട്ടില്ലെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി.

ബസുകള്‍ കുറഞ്ഞു

കോവിഡ് കാലഘട്ടമാണ് ഇതിനു മുമ്പ് സ്വകാര്യബസുകള്‍ കനത്ത പ്രതിസന്ധി നേരിട്ട മറ്റൊരു കാലഘട്ടം. കോവിഡിനു മുമ്പ് ജില്ലയില്‍ അറുനൂറോളം സ്വകാര്യബസുകള്‍ ഉണ്ടായിരുന്നു. കോവിഡ് കഴിഞ്ഞതോടെ ജില്ലയിലെ ബസുകളുടെ എണ്ണം 300 ആയി കുറഞ്ഞു. നൂറ് ബസുകള്‍ മറ്റു ജില്ലകളില്‍നിന്നെത്തുന്നുണ്ട്. ഇപ്പോഴും ജില്ലയിലെ പൊതുയാത്രാ സംവിധാനത്തിന്‍റെ 63.20 ശതമാനം സ്വകാര്യ ബസ് സര്‍വീസുകളാണ് കൈകാര്യം ചെയ്യുന്നത്. കെഎസ്ആര്‍ടിസിയുടെ വിഹിതം 36.60 ശതമാനം മാത്രമാണ്.

എന്നാല്‍ പുതിയ പെര്‍മിറ്റുകളെടുക്കാനോ ഗ്രാമീണ സര്‍വീസുകള്‍ നിലനിര്‍ത്താനോ കഴിയാത്ത സാഹചര്യമുണ്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പുതിയ പെര്‍മിറ്റുകള്‍ക്ക് ആളില്ലാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞവര്‍ഷം ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി നിര്‍ദേശിച്ചതില്‍ 16 പുതിയ പെര്‍മിറ്റുകള്‍ മാത്രമേ എടുക്കാനാളുണ്ടായുള്ളൂ.

ഇവയില്‍ പകുതിയും ആദ്യപകുതിയില്‍ത്തന്നെ നിലച്ചു. ഇത്തവണ ഇതേവരെ 18 പുതിയ പെര്‍മി്റുകള്‍ അനുവദിച്ചിട്ടുണ്ട്. പുതിയ റൂട്ടുകള്‍ വന്നാലും യാത്രക്കാരുടെ എണ്ണം തീരെ കുറവാണ്. ഇനിയിപ്പോള്‍ പുതിയ റൂട്ടുകള്‍ വേണ്ടെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാത്ത റൂട്ടുകളിലേക്ക് സ്വകാര്യബസുകള്‍ പുനക്രമീകരിക്കണമെന്ന നിര്‍ദേശം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പാതകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളില്‍ മാത്രമേ ഇപ്പോഴും വരുമാനമുള്ളൂവെന്നാണ് ഉടമകളുടെ നിഗമനം.

Tags : Crisis worsens private buses

Recent News

Corehub Up