കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു.
കാസര്‍ഗോഡ് ഗവ. കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൂന്നു നിയമസഭ മണ്ഡലങ്ങളിലെയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലെയും ഇവിഎം സ്ട്രോംഗ് റൂമുകള്‍ രാവിലെ ഏഴിനു തുറക്കുന്നതാണ്. പോസ്റ്റല്‍ ബാലറ്റ് സ്ട്രോംഗ് റൂം രാവിലെ ആറിന് തുറക്കും.
ജില്ലയില്‍ സുതാര്യവും സമാധാനപരവുമായി വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി കളക്ടര്‍ അറിയിച്ചു. വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ പെരുമാറുകയും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടക്ക വില്പനശാലകള്
ഇന്നു തുറക്കരുത്
വോട്ടെണ്ണല്‍ ദിവസത്തെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്നു ജില്ലയിലെ പടക്ക വില്പനശാലകള്, കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.