x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളടാങ്കിൽ നായയുടെ ജഡം: ഇരുപതോളം കുടുംബങ്ങൾ ഭീതിയിൽ


Published: June 5, 2026 07:40 AM IST | Updated: June 5, 2026 07:40 AM IST

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ടുപറന്പിൽ പൊതുകുടിവെള്ള ടാങ്കിൽ അഴുകിയ നിലയിൽ നായയുടെ ജഡം കണ്ടെത്തി. ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ടാങ്കിലാണ് ജഡം കണ്ടെത്തിയത്.

നായയെ കൊലപ്പെടുത്തിയ ശേഷം മനഃപൂർവം ടാങ്കിൽ തള്ളിയതാണെന്നാണു നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാങ്കിലെ വെള്ളം ഉപയോഗിച്ചിരുന്ന പ്രദേശവാസികൾക്ക് വെള്ളത്തിനു അസ്വാഭാവികമായ രുചിവ്യത്യാസവും രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. ഇതിനെതുടർന്ന് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് പൂർണമായും അഴുകിയ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്.

പകർച്ചവ്യാധികളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പോലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് കുടിവെള്ളടാങ്ക് അടിയന്തരമായി ശുചീകരിക്കുന്നതിനും വെള്ളത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പഞ്ചായത്ത് അധികൃതർ നടപടികൾ ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : nattu vishesham Dog's body found i drinking water

Recent News

Corehub Up