കേരള കോൺഗ്രസ് - എം ജില്ലാ നേതൃത്വ ക്യാന്പ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യുന്നു.
മാരാമൺ: പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശമായി മാറാന്‍ പോകുന്ന സാഹചര്യം സംസ്ഥാന സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ് -എം ജില്ലാ നേതൃത്വ ക്യാന്പ് മാരാമൺ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി ലോല വില്ലേജുകളായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കൃഷി ചെയ്യുന്നതിനുപോലും കര്‍ഷകര്‍ക്ക് സാധിക്കാതെവരുന്ന സാഹചര്യമുണ്ടാകും.
കേരളത്തിലെ 23 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത് ഇതര സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി ഏറെ ജനങ്ങള്‍ തിങ്ങി താമസിക്കുന്നതും 54 ശതമാനത്തോളം വനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് 60 ദിവസത്തിനുളളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ പകുതി ദിവസങ്ങള്‍ കഴിഞ്ഞു. ഇനിയെങ്കിലും സര്‍ക്കാര്‍ അതീവമായി താത്പര്യം ഈ വിഷയത്തിലെടുക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ പ്രമോദ് നാരായണ്‍, ജോബ് മൈക്കിള്‍, പാർട്ടി നേതാക്കളായ അലക്സ് കോഴിമല, ചെറിയാൻ പോളച്ചിറയ്ക്കൽ, ടി.ഒ. ഏബ്രഹാം , ഉഷാലയം ശിവരാജൻ, ഏബ്രഹാം പി. സണ്ണി, ഡോ. വർഗീസ് പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews ESA