x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാം സാധിച്ചത് ദൈവകൃപയാൽ: മാർ ജോർജ് പുന്നക്കോട്ടിൽ


Published: May 3, 2026 10:55 PM IST | Updated: May 3, 2026 10:55 PM IST

കോതമംഗലം: ദൈവസഹായം ഇല്ലെങ്കിൽ ഒന്നും ചെയ്യുവാൻ സാധിക്കില്ലായിരുന്നുവെന്ന് മാർ ജോർജ് പുന്നക്കോട്ടിൽ. കോതമംഗലം രൂപത ദിനാഘോഷത്തിന്‍റെയും മാർ ജോർജ് പുന്നക്കോട്ടിലിന്‍റെ നവതിയുടെയും ഭാഗമായി നടന്ന സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബിഷപ്. സഹകരണവും അനുസരണവുമുള്ള വൈദികരും സമർപ്പിതരും അല്മായരുമാണ് കോതമംഗലം രൂപതയ്ക്കുള്ളത് എന്നത് ഏറെ അഭിമാനമാണ്.

രൂപതയെ 36 വർഷം നയിക്കുവാൻ സാധിച്ചത് രൂപത പരിശുദ്ധ മാതാവിന്‍റെ വിമല ഹ്യദയത്തിനു പ്രതിഷ്ഠിതമായതും പരിശുദ്ധാത്മാവിന്‍റെ പ്രത്യേക സഹായം ഉള്ളതുകൊണ്ടുമാണ്. ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ കോതമംഗലം രൂപതയിൽ തുടങ്ങുവാൻ സാധിച്ചത് അഭിമാനകരമായ വസ്‌തുതയാണെന്നും മാർ പുന്നക്കോട്ടിൽ പറഞ്ഞു.

Tags : Mar George Punnakottil nattuvishesham local news

Recent News

Corehub Up