x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബങ്ങളും ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമാകണം: മന്ത്രി ചെന്നിത്തല

വെബ് ഡെസ്ക്
Published: September 3, 2026 11:58 PM IST | Updated: September 3, 2026 11:58 PM IST

മുരിക്കാശേരി പാവനാത്മാ കോളജില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു.

ഇടുക്കി: ലഹരിക്കെതിരായ പോരാട്ടം പൊലിസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും ഈ പോരാട്ടത്തിന്‍റെ ഭാഗമാകണമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുരിക്കാശേരി പാവനാത്മാ കോളജില്‍ നടന്ന ജില്ലാതല തൂഫാന്‍ ജാഗരണ്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലിസ് ശ്രമിക്കുന്നത് രാസലഹരിയാണ് ഇന്നു ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാര്‍ക്ക് കുട്ടികളുടെ ഭാഷയും അവരുടെ സൗഹൃദവലയങ്ങളും താത്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരിവിതരണക്കാര്‍ക്ക് അറിയാം.

അതിനാല്‍ പൊലിസിന്‍റെ അന്വേഷണ രീതികളും മാറുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. പൊലിസ് ഡോഗ് സ്‌ക്വാഡിന് ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കിവരികയാണെന്നും മന്ത്രി പറഞ്ഞു.

തൂഫാന്‍റെ മറ്റൊരു മുഖമായ തൂഫാന്‍ ജാഗരണാണ് ഇപ്പോള്‍ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുഃസഹമായ സാമൂഹ്യപ്രശ്‌നങ്ങളെ ഓരോ വ്യക്തിയുടെയും മനസിലേക്ക് എത്തിക്കുക വഴി അവരെ അതില്‍നിന്ന് മോചിപ്പിക്കുകയാണ് തൂഫാന്‍ ജാഗരണിന്‍റെ ലക്ഷ്യം. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ജില്ലയില്‍ 662 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 717 പേര്‍ പ്രതികളായി. 39.28 കിലോ കഞ്ചാവ്, 30.912 ഗ്രാം എംഡിഎംഎ, 113.21 ഗ്രാം ഹാഷിഷ് ഓയില്‍, 135 കഞ്ചാവ് ചെടി എന്നിവ പിടിച്ചു.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കേരളത്തില്‍ 10,748 പേരെ അറസ്റ്റ് ചെയ്തു. 9000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 കോടി രൂപയുടെ വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചു. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി രൂപത ഓപ്പറേഷന്‍ തൂഫാനുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, രാമന്‍ രാജ മന്നാന്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് തൂഫാന്‍ വാരിയേഴ്‌സ് ബാഡ്ജുകള്‍ മന്ത്രി ധരിപ്പിച്ചു. ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥനെ രക്ഷിച്ച എസ്‌ഐ ടി.ബി. ബിബിനെ ചടങ്ങില്‍ ആദരിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര , ജില്ലാ ളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രമോള്‍ ജിന്നി, പാവനാത്മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സിജോ പി. ജോര്‍ജ് ,പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് ജോസഫ് , ഇ.എം. ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു.

Tags : Nattuvishesham Districtnews Deepikanews Families must

Recent News

Corehub Up