കര്‍ഷകസംഘം കരുനാഗപ്പള്ളി ഏരിയ കണ്വൻഷന്
കരുനാഗപ്പള്ളി: പ്രതിസന്ധിയിലായ നാളികേര കര്‍ഷകരെ സംരക്ഷിക്കണമെന്ന് കര്‍ഷകസംഘം കരുനാഗപ്പള്ളി ഏരിയ കണ്വന്ഷന് ആവശ്യപ്പെട്ടു.
ചെമ്പന്‍ചെല്ലി ആക്രമണം, കാറ്റ് വീഴ്ച, മഞ്ഞളിപ്പ് രോഗം, മണ്ഡരി എന്നിവയുടെയും ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപകമായ ശല്യം എന്നിവ കാരണം കൃഷിക്കാര്‍ ദുരിതത്തിലാണ്. ഇടവിള കൃഷിയും പ്രതിസന്ധിയിലാണ്. ഓണാട്ടുകരയിലെ പ്രധാന നാണ്യവിളയായ നാളീകേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗങ്ങള്‍ തടയാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷക സംഘം ജില്ലാ ജോയിന്റ്് സെക്രട്ടറി എസ്. സത്യന് ഉദ്ഘാടനം ചെയ്തു. ടി. രാജീവ് അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി സെക്രട്ടറി ബി. സജീവന് ആമുഖ പ്രഭാഷണം നടത്തി. ടി.എന്‍. വിജയകൃഷ്ണന്, ആര്. മുരളീധരന് പിള്ള, വി. വിജയന് പിള്ള, ദീപ്തി രവീന്ദ്രന്, എന്‍.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.