ചിറ്റൂർ: പമ്പുകളിൽനിന്നും കന്നാസുകളിലും, ചെറിയ കാനുകളിലും ഡീസൽ, പെട്രോൾ എന്നിവ ലഭിക്കാത്തതു കർഷകർക്കു ദുരിതമായി. കൃഷിപ്പണിക്കു കൊണ്ടുവരുന്ന ട്രാക്ടർ, മണ്ണുമാന്തിയന്ത്രം അടക്കമുള്ള വാഹനങ്ങൾക്കു മതിയായ ഇന്ധനം ലഭ്യമാകാത്തതാണ് ദുരിതകാരണം.
നിലവിൽ വാഹനം നേരിട്ടെത്തിച്ചു മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ എന്നതാണ് കേന്ദ്രസർക്കാരിന്റെ നിബന്ധന. പാടത്തു പണിക്കിടെ ഇന്ധനം തീർന്നാൽ കന്നാസുകളിൽ വാങ്ങിയെത്തിച്ചു നിറയ്ക്കുന്ന പതിവ് ഇതോടെ അവതാളത്തിലായി. കൃഷിപ്പണിക്കുള്ള വാഹനങ്ങളെങ്കിലും നിബന്ധനയിൽനിന്നും ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Kannur Nttuvishesham Distict news