നെടുംകുന്നം: നെടുംകുന്നം ഫാർമേഴ്സ് ക്ലബ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ച് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത 3000 ത്തോളം ഏത്തവാഴ വരൾച്ച മൂലം നശിച്ചു.
മഴയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവും കനത്ത ചൂടുമാണ് കൃഷി നശിക്കാൻ കാരണം. ആയിരക്കണക്കിന് ഏത്തവാഴ കുലകൾ ഒടിഞ്ഞുവീണ് നശിച്ചു.
വരൾച്ചമൂലം നശിച്ച വാഴത്തോട്ടം ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല, കൃഷി വകുപ്പ് ജില്ലാ ഓഫീസർ ഡോ. ലെൻസി തോമസ്, കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജി. സീന, വാഴൂർ കൃഷി അസി.ഡയറക്ടർ സിമി ഇബ്രാഹിം, നെടുംകുന്നം കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ എന്നിവർ സന്ദർശിച്ചു. നെടുംകുന്നം പഞ്ചായത്ത് വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നെടുംകുന്നം ഫാർമേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.
സൊസൈറ്റി പ്രസിഡന്റ് വി.വി. സാബു അധ്യക്ഷത വഹിച്ചു. പി.സി. മാത്യു, വി. എ. ചാക്കോ, സി.ബി. സദാശിവൻ , കെ.ഡി. സാബു, ജോസഫ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Farmers compensation losses after rice