x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ അഞ്ച് ചുണ്ടൻ വള്ളങ്ങൾ

കുര്യന്‍ കുമരകം
Published: August 19, 2026 11:46 PM IST | Updated: August 19, 2026 11:46 PM IST

കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ് ആര്‍പ്പൂക്കര ചുണ്ടനില്‍ പരിശീലനത്തില്‍.

കുമരകം: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനു രണ്ടുദിനം മാത്രം. ജില്ലയില്‍നിന്ന് അഞ്ച് ചുണ്ടന്‍വള്ളങ്ങളാണ് പുന്നമടയിലെ ഓളപ്പരപ്പില്‍ കിരീടപ്പോരിന് അങ്കം കുറിക്കാന്‍ പരിശീലനം നടത്തുന്നത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്‍റെ (കെടിബിസി) നിരണം പുണ്യാളന്‍, കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്‍റെ ആര്‍പ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്‍റെ ചെറുതന, കെടിബിസി ഫാന്‍സ് ക്ലബ്ബിന്‍റെ ശ്രീവിനായകന്‍, നാട്ടകം ഫാന്‍സ് ക്ലബ്ബിന്‍റെ ജവഹര്‍ തായങ്കരി എന്നിവയാണ് ജില്ലയില്‍നിന്നു മത്സരിക്കുന്നത്. ഇതില്‍ രണ്ട് ചുണ്ടനുകള്‍ അടുത്തിടെ പുതുതായി നീരണിഞ്ഞവയാണെന്നതും പ്രത്യേകതയാണ്.

പരിശീലനതുഴച്ചില്‍ ഇന്നോ നാളെയോ പൂര്‍ത്തിയാക്കി എല്ലാ കളിവള്ളങ്ങളും കരയ്ക്ക് കയറ്റും. വള്ളപ്പുരകളില്‍ പടങ്ങുകളില്‍ കയറ്റിവച്ചു വൈദ്യുതി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉണക്കും. തടിക്ക് കേടുകൂടാതെ വേണം ഉണക്കു കൊടുക്കാന്‍. തുടര്‍ന്നു പോളിഷ് ചെയ്യും. ഓരോ തുഴയെറിയുമ്പോഴും വള്ളം വെള്ളത്തിലൂടെ തെന്നി പ്പായാനാണ് പോളിഷ് ചെയ്യുന്നത്. മത്സരദിനം പുലര്‍ച്ചെ വീണ്ടും നീറ്റിലിറക്കി പുന്നമട ലക്ഷ്യമാക്കി അങ്കത്തിനു പുറപ്പെടും. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് ടീമുകളും മികച്ച പ്രതീക്ഷയിലാണ്. വര്‍ഷങ്ങളായി ജില്ലയ്ക്ക് അന്യമായ നെഹ്‌റു ട്രോഫി ഇത്തവണ കൈപ്പിടിയിലൊതുക്കും എന്ന ഉറച്ചവിശ്വാസത്തിലാണ് ടീമുകള്‍.

ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബില്‍ ആര്‍പ്പൂക്കര ചുണ്ടന്‍

ഇമ്മാനുവല്‍ ബോട്ട് ക്ലബ് രണ്ടം തവണയാണ് നെഹ്‌റു ട്രോഫിയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മിന്നുന്ന പ്രകടനം നടത്തിയ ടീം ആദ്യ അവസരത്തില്‍ തന്നെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഇടം നേടിയിരുന്നു. ഈ മാസം രണ്ടിന് നീരണിഞ്ഞ ആര്‍പ്പൂക്കര ചുണ്ടനിലാണ് ഇത്തവണ ക്ലബ് മത്സരിക്കുന്നത്. ബൈജു മാതിരമ്പുഴയാണ് ക്യാപ്റ്റന്‍. ഒന്നാം അമരത്ത് ജിഫി ഫിലിക്‌സും ഒന്നാം തുഴയെറിയുന്നത് അനുമോന്‍ കുമരകവുമാണ്. അനുജിത്ത് കൈനകരിയാണ് കോച്ച്.

കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബില്‍ നിരണം പുണ്യാളന്‍

നെഹ്‌റു ട്രോഫിയില്‍ 2005, 2006, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജേതാക്കളായി ഹാട്രിക് നേടിയിട്ടുള്ള ടീമാണ് കെടിബിസി. ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍നിന്നു പുതുതായി പണിതിറക്കിയ നിരണം പുണ്യാളന്‍ ചുണ്ടനിലാണ് തുഴയെറിയുക. റെന്നി ഫിലിപ്പോസാണ് ക്യാപ്റ്റന്‍.

നാട്ടകം ബോട്ട്  ക്ലബ്ബില്‍ ചെറുതന

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചെറുതന വീണ്ടും നെഹ്‌റു ട്രോഫി മത്സരത്തിനെത്തുന്നത്. 2004ല്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് നെഹ്‌റു ട്രോഫി നേടിക്കൊടുത്ത ചെറുതന ചുണ്ടനിലാണ് ഇത്തവണ നാട്ടകം ബോട്ട് ക്ലബ് മത്സരിക്കുന്നത്. കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാറാണ് ക്യാപ്റ്റന്‍.

നാട്ടകം ഫാന്‍സ് ബോട്ട് ക്ലബ്ബില്‍ ജവഹര്‍ തായങ്കരി

നാട്ടകം ബോട്ട് ക്ലബ്ബ് അഞ്ച് തവണ നെഹ്‌റു ട്രോഫി നേടിയിട്ടുള്ള ജവഹര്‍ തായങ്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. വി.വി. സന്തോഷാണ് ക്യാപ്റ്റന്‍.

കെടിബിസി ഫാന്‍സ് ക്ലബ്ബിൽ കരുവാറ്റാ ശ്രീവിനായകന്‍

കെടിബിസി ഫാന്‍സ് ക്ലബ് കുമരകം ഇതുവരെ നെഹ്‌റു ട്രോഫിയില്‍ വിജയം നേടിയിട്ടില്ലാത്ത കരുവാറ്റ ശ്രീവിനായകന്‍ ചുണ്ടനിലാണ് ഇത്തവണ മത്സരിക്കുന്നത്. അനന്തു കാര്‍ത്തികേയനാണ് ക്യാപ്റ്റന്‍.

Tags : Nehru Trophy NattuVishasham DistrictNews

Recent News

Corehub Up