x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. സോണി തെക്കുംമുറിയില്‍ കര്‍മനിരതനായ വൈദിക ശുശ്രൂഷകൻ

ബെന്നി ചിറയില്‍
Published: June 8, 2026 04:15 AM IST | Updated: June 8, 2026 04:15 AM IST

ഫാ. സോണി തെക്കുംമുറി

ചങ്ങനാശേരി: കര്‍മനിരതമായ വൈദിക ശുശ്രൂഷയുടെ മാതൃകയായ സോണി തെക്കുംമുറിയിലച്ചന്‍ യാത്രയായി. പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ സമീപിച്ച് അവര്‍ക്ക് ആത്മവിശ്വാസവും കരുണയും പകര്‍ന്ന ഫാ. തോമസ് തെക്കുംമുറിയിലിനെ സ്‌നേഹിതര്‍ വിളിച്ചിരുന്നത് സോണിയച്ചന്‍ എന്നാണ്. കേരളത്തിനകത്തും പുറത്തും വിശ്വാസസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും ഇടവകകളുടെ നവീകരണത്തിനും ത്യാഗപൂര്‍ണമായ ശുശ്രൂഷയര്‍പ്പിച്ച സോണിയച്ചന്‍ പ്രശസ്തനായ വാഗ്മിയും വചനപ്രഘോഷകനുമായിരുന്നു.

ചേന്നങ്കരി സെന്‍റ് ജോസഫ്‌സ് ഇടവകയില്‍ തെക്കുംമുറിയില്‍ മാത്യൂ ജോസഫ്(കുട്ടപ്പന്‍) പെണ്ണമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായി 1967 ജനുവരി 14നാണ് ജനനം. കുറിച്ചി സെന്‍റ് തോമസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന സോണിച്ചന്‍ മാംഗളൂരു സെന്‍റ് ജോസഫ്‌സ് മേജര്‍ സെമിനാരിയില്‍നിന്ന് ഫിലോസഫി, തിയോളജി പഠനം പൂര്‍ത്തിയാക്കി. ഇക്കാലത്ത് മൈസൂരു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിഎ ബിരുദവും നേടി.

1993 മേയ് ഒന്നിന് മാതൃ ഇടവകയിൽവച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് ഫോറോനാ ഇടവക, ചങ്ങനാശേരി കത്തീഡ്രല്‍, പുതുക്കരി, മിത്രക്കരി ഈസ്റ്റ് ഇടവകകളില്‍ അസി.വികാരിയായി സേവനം ചെയ്തു.

തുടര്‍ന്ന് പാമ്പാടി ദേവമാതാ, വടവാതൂര്‍ ഇടകയിലെ ശുശ്രൂഷക്കുശേഷം ഐക്കരച്ചിറ ഇടവക വികാരിയായി എത്തി പുതിയ പള്ളി നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കി. കോട്ടയം താഴത്തങ്ങാടി, വടവാതൂര്‍ ഇടവകകളിലെ ശുശ്രൂഷകള്‍ക്കുശേഷം സീറോ മലബാര്‍ സഭാ സിനഡിന്‍റെ അംഗീകാരത്തോടെ സൗദി അറേബ്യയില്‍ ആദ്യമായി ആരംഭിച്ച പ്രവാസിമിഷന്‍റെ ഡയറക്ടറായി സേവനം ചെയ്തു. ബേബിച്ചന്‍, ജോര്‍ജ്കുട്ടി, ഗ്രേസമ്മ, സിസ്റ്റര്‍ ഡോ. മേഴ്സി എസ്എബിഎസ്, സിസ്റ്റര്‍ ലിസി എസ്എബിഎസ് എന്നിവര്‍ സഹോദരങ്ങളാണ്.

പൂന്തോപ്പിലും മാമ്മൂട്ടിലും മനോഹര പള്ളികൾ

ആലപ്പുഴ പൂന്തോപ്പ് സെന്‍റ് ഫ്രാന്‍സിസ് അസീസി ഇടവക പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കി. മാമ്മൂട് ഇടവക വികാരിയായിരിക്കെ ഭാരതത്തിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന മാമ്മൂട് ലൂര്‍ദ് മാതാ പള്ളി പൂര്‍ത്തിയാക്കി 2018 ഒക്‌ടോബര്‍ 27 കൂദാശാകര്‍മം നിര്‍വഹിച്ചു.

താഴത്തുവടകര, അരുവിക്കുഴി എന്നീ ഇടവകകളിലെ ശുശ്രൂഷകള്‍ക്കുശേഷം കോട്ടയ്ക്കപ്പുറം ഇടവകയില്‍ ശുശഷൂഷക്കായി നിയോഗിക്കപ്പെട്ടു. പള്ളിയിലേക്കുള്ള റോഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട്, സെമിത്തേരി നവീകരണം, മാതാവിന്‍റെ കപ്പേള എന്നിവ പൂര്‍ത്തിയാക്കി. അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയം ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് കോട്ടയ്ക്കപ്പുറം സണ്‍ഡേസ്‌കൂളിന് അതിരൂപതാ കേന്ദ്രത്തില്‍ കഴിഞ്ഞ 31ന് നടന്ന ചടങ്ങില്‍ എത്തി സോണിയച്ചന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയിരുന്നു.

രോഗം മൂര്‍ച്ഛിച്ച് ആലുവയിലുള്ള ആശുപത്രില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് സോണിയച്ചന്‍ നിത്യതയിലേക്കു യാത്രയായത്.

പൊതുദര്‍ശനം ഇന്ന് സംസ്‌കാരം നാളെ

ഇന്ന് രാവിലെ 8.30 മുതല്‍ ഒമ്പതുവരെ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയിലും 10.15മുതല്‍ 11.45വരെ കോട്ടയ്ക്കപ്പുറം സെന്‍റ് മാത്യൂസ് പള്ളിയിലും ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ഭൗതികശരീരം ചേന്നങ്കരിയിലുള്ള ഭവനത്തില്‍ എത്തിക്കും. വൈകുന്നേരം 4.30മുതല്‍ ചേന്നങ്കരി സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാശുശ്രൂഷകള്‍ നാളെ ഉച്ചയ്ക്ക് 1.30ന് ചേന്നങ്കരി സെന്‍റ് ജോസഫ്സ് പള്ളിയില്‍ നടക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up