നെടുങ്കണ്ടം: സംസ്ഥാന ബജറ്റില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിന് ലഭിച്ചത് ചെറുതും വലുതുമായ 38 പദ്ധതികള്‍. നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നത്. 20 റോഡുകള്‍ക്കും അഞ്ചു പാലങ്ങള്‍ക്കും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
നെടുങ്കണ്ടത്ത് റിംഗ് റോഡ് നിര്‍മാണത്തിനായി രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റിംഗ് റോഡ് പൂര്‍ത്തിയായാല്‍ നെടുങ്കണ്ടത്തെ ഒട്ടേറെ ഗതാഗതപ്രശ്നങ്ങള്‍ക്കു പരിഹാരമാകും. സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ചക്കക്കാനം വഴി ബസ് സ്റ്റാൻഡിനു സമീപം എത്തുന്ന പദ്ധതിയാണ് റിംഗ് റോഡ്.
നെടുങ്കണ്ടം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സിവില്‍ സ്റ്റേഷന് നവീകരണം, ഗ്രാമീണ കോടതി കെട്ടിടനിര്‍മാണം, ഐഎച്ച്ആര്‍ഡി കോളജ് കെട്ടിടം എന്നിവയ്ക്കും ബജറ്റില്‍ തുകയുണ്ട്. നെടുങ്കണ്ടത്ത് വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കും.
നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക് പാര്‍ക്കിംഗ് ഗ്രൗണ്ടും ഷെല്‍ട്ടറും നിര്‍മിക്കും. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജ് കെട്ടിടത്തിനായും വിവിധ സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍, ഗ്രൗണ്ടുകള്‍ എന്നിവയ്ക്കായും തേര്‍ഡ്ക്യാമ്പ് ഗവ. ആയുര്‍വേദ ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികള്‍, രാജാക്കാട് ഫയര്‍ സ്റ്റേഷന് എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.