ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സദാചാരനിഷ്ഠയും സമത്വവും സാഹോദര്യവുമുള്ള, ജനകീയപ്രശ്നങ്ങളില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വോട്ടുചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിവിധ രംഗങ്ങളില്‍ ക്രൈസ്തവസമൂഹം നേരിടുന്ന അവഗണനകളും നീതിനിഷേധവും ഓര്‍മിപ്പിച്ച ബിഷപ്, ക്രൈസ്തവസമുദായം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൂടുതല്‍ ശക്തിപ്രാപിക്കണമെന്നും പറഞ്ഞു.
റവ.ഡോ. അരുണ്‍ കലമറ്റത്തില്‍ പ്രഭാഷണം നടത്തി. ഗള്‍ഫ് നാടുകളിലെ അപ്പസ്തോലിക് വിസിറ്ററായി മാർപാപ്പ നിയമിച്ച മോണ്‍. ജോളി വടക്കനെ മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോളി വടക്കന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറി ജിയോ വട്ടേക്കാടന്‍, ലിംസണ്‍ ഊക്കന്‍, അഡ്വ. ഷൈനി ജോജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.