കൊട്ടാരക്കര: വീട് മഴയില്‍ തകര്‍ന്നതിന്റെ മനോവിഷമത്തില്‍ വയോധികന് മരിച്ചു. അമ്പലപ്പുറം വേലംകോണം ഐപ്പള്ളിക്കോണം വീട്ടില്‍ ശ്രീധരന് (70) ആണ് മരിച്ചത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച വീട് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായിരുന്നു. മേല്‍ക്കൂര ദ്രവിച്ച് കുറേഭാഗങ്ങള്‍ നേരത്തെ തകര്‍ന്നിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വീടിന്റെ ഓരോ ഭാഗവും ഇടിഞ്ഞു വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുഴഞ്ഞു വീണ ശ്രീധരന് രാത്രിയോടെ മരിക്കുകയായിരുന്നു.ശ്രീധരനും ഭാര്യ സാവിത്രിയും മകള്‍ ശ്രീലതയും മാത്രമായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്. വീടിന്റെ മണ്‍ഭിത്തി ഇടിഞ്ഞു വീണസമയം വീട്ടിലുണ്ടായിരുന്ന സാവിത്രി പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ശ്രീധരന് വാടക വീട്ടിലേക്കു നടക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു. ഒപ്പമുണ്ടായിരുന്നവര്‍ പ്രഥമ ശുശ്രൂഷ നല്കി. തുടര്‍ന്ന് ശ്രീധരന് വാടക വീട്ടിലേക്കു പോയി. വൈകിട്ടോടെ വീണ്ടും ദേസ്വാസ്ഥ്യം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.താലൂക്കാശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : family member dies of shock