x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോവിലകം ചിറയിലെ പായൽ നീക്കാൻ ഇന്ന് ശ്രമദാനം


Published: July 5, 2026 02:27 AM IST | Updated: July 5, 2026 02:27 AM IST

നീലേശ്വരം കോവിലകം ചിറയിൽ വീണ്ടും പായൽ വന്നുനിറയാൻ തുടങ്ങിയ നിലയിൽ.

നീലേശ്വരം: നഗരസഭയും കാർഷിക സർവകലാശാലയും നാട്ടുകാരും ചേർന്ന് ശുചീകരിച്ച കോവിലകം ചിറയിൽ വീണ്ടും വന്നുനിറയുന്ന പായൽ നീക്കാൻ ഇന്ന് നാട്ടുകാരുടെ ശ്രമദാനം. കിഴക്കൻ കൊഴുവൽ റസിഡന്‍റ്സ് അസോസിയേഷൻ, കെകെഡിസി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഏഴു മുതലാണ് ശുചീകരണം നടത്തുക.

നേരത്തേ ചിറയിൽ പൂർണമായും പായൽ നിറഞ്ഞ് നാശോന്മുഖമായപ്പോൾ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നിന്നെത്തിച്ച യന്ത്രം ഉപയോഗിച്ച് പായൽ പൂർണമായും നീക്കിയിരുന്നു.
തുടർന്ന് താമരവിത്തുകൾ നിക്ഷേപിച്ചെങ്കിലും അവയൊന്നും മുളച്ചില്ല. കഴിഞ്ഞ വർഷം വീണ്ടും പായൽ നിറയാൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.

ചിറയും പരിസരവും സൗന്ദര്യവത്കരിക്കുന്നതിനും നീന്തൽ പരിശീലനത്തിനുമുൾപ്പെടെ പലതവണ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല.

Tags : Nattuvishesham District news

Recent News

Corehub Up