x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

250-ാം വാര്‍ഷികം ആഘോഷിച്ച് അമേരിക്ക


Published: July 5, 2026 03:24 AM IST | Updated: July 5, 2026 03:24 AM IST

ന്യൂയോര്‍ക്ക്: അമേരിക്ക സ്വാതന്ത്ര്യം നേടിയതിന്‍റെ 250-ാം വാര്‍ഷികം രാജ്യമെങ്ങും പ്രൗഢോജ്വലമായി ആഘോഷിച്ചു. 1776 ജൂലൈ നാലിനായിരുന്നു ബ്രിട്ടീഷ് കോളനിയായിരുന്ന അമേരിക്ക സ്വതന്ത്രമാകുകയും 13 കോളനികള്‍ ചേര്‍ന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫ് അമേരിക്ക രൂപവത്കരിക്കപ്പെടുകയും ചെയ്തത്. ഇന്നലെ വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണൽ മാളില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു.

വിവിധ നഗരങ്ങളിൽ നടന്ന ആഘോഷപരിപാടികളിൽ ആ‍യിരക്കണക്കിനു പേർ പങ്കെടുത്തു. അതേസമയം, കടുത്ത ഉഷ്ണതരംഗം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു തടസം സൃഷ്‌ടിച്ചു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡിസിയിൽ നടക്കാനിരുന്ന പ്രശസ്തമായ ദേശീയ സ്വാതന്ത്ര്യദിന പരേഡ് അത്യുഷ്ണത്തെത്തുടർന്ന് റദ്ദാക്കി. ചരിത്രപ്രധാനമായ ഈ വാർഷിക പരേഡ് കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാനനഗരിയിൽ ഒത്തുകൂടിയിരുന്നത്.

ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല എന്നിവയാൽ രാജ്യം മുഴുവൻ അലങ്കരിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ വിപുലമായ പൊതുസമ്മേളനങ്ങൾ, കൺസർട്ടുകൾ, കായിക മത്സരങ്ങൾ, സാംസ്കാരിക റാലികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

വാഷിംഗ്ടൺ ഡിസിയിലെ പ്രധാന പരേഡ് റദ്ദാക്കേണ്ടിവന്നത് ജനങ്ങളിൽ നേരിയ നിരാശയുണ്ടാക്കിയെങ്കിലും മറ്റു നഗരങ്ങളിലെല്ലാം വൻ ജനപങ്കാളിത്തത്തോടെയാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്.

രാത്രിയിൽ ആകാശത്ത് വിസ്മയം തീർക്കുന്ന വമ്പൻ കരിമരുന്ന് പ്രയോഗങ്ങളാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം വിപുലമായ രീതിയിലാണ് കരിമരുന്ന് പ്രയോഗങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

വെയിലിൽ വാടി ആഘോഷം

വാഷിംഗ്ടൺ: കനത്ത ഉഷ്ണതരംഗത്തെത്തുടർന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസപ്പെട്ടു.

ചൂടിന്‍റെ കാഠിന്യംമൂലം വാഷിംഗ്ടൺ ഡിസിയിലെ പരേഡും റദ്ദാക്കിയതിനുപിന്നാലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് നടക്കാനിരുന്ന ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയറും താത്കാലികമായി നിർത്തിവച്ചു. അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലും മിഡ്‌വെസ്റ്റ് മേഖലകളിലുമായി 16.5 കോടിയിലധികം ജനങ്ങളാണ് കഴിഞ്ഞദിവസത്തെ റിക്കാർഡ് ചൂടിൽ വലഞ്ഞത്. സാധാരണയായി പരേഡുകളും കായലോരങ്ങളിലെ ഉല്ലാസങ്ങളുമായി പുറത്താണ് അമേരിക്കക്കാർ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുള്ളത്.

എന്നാൽ ഇത്തവണ ന്യൂജേഴ്‌സി, പെൻസിൽവാനിയ, മേരിലാൻഡ്, കൊളറാഡോ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഫിലാഡൽഫിയയിലെ പരേഡും റദ്ദാക്കി.

Tags : America Celebrates

Recent News

Corehub Up