x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാണാൻ ഭംഗിയുണ്ട്; പക്ഷേ മണക്കടവുകാർക്കു വേണം ഒന്നുകൂടി വലിയൊരു പാലം

വെബ് ഡെസ്ക്
Published: July 20, 2026 01:01 AM IST | Updated: July 20, 2026 01:01 AM IST

മടിക്കൈ മണക്കടവിലെ വിസിബി കം ബ്രിഡ്ജ്.

നീലേശ്വരം: മടിക്കൈ ചാളക്കടവ് കഴിഞ്ഞ് വാഴകൃഷിയുടെ കേന്ദ്രങ്ങളിലൊന്നായ മണക്കടവിലെത്തിയാൽ കാണാൻ കഴിയുക വില്ലേജ് ലൈഫ് റിസോർട്ടുകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യഭംഗിയാണ്. കുലച്ചുനിൽക്കുന്ന നേന്ത്രവാഴത്തോട്ടങ്ങൾ നിറഞ്ഞ വയലും തൊട്ടടുത്ത് നിറഞ്ഞൊഴുകുന്ന പുഴയും അതിനു കുറുകേ ഭംഗിയുള്ള ചെറിയൊരു പാലവും അതിന്‍റെ ഓരത്ത് ഒരു ലഘുഭക്ഷണശാലയും. മഴ കനത്ത് പുഴയിൽ ഇതിലേറെ വെള്ളം നിറഞ്ഞാൽ ഈ പാലത്തിനു മുകളിലൂടെ കവിഞ്ഞൊഴുകും.

കൈവരികളുള്ള പാലമായതിനാൽ വെള്ളം പാലത്തെ തൊട്ടുരുമ്മി ഒഴുകുമ്പോൾ പാലത്തിനു മുകളിലൂടെ നടക്കുന്നവരും ഫോട്ടോയെടുക്കുന്നവരും മീൻപിടിക്കുന്നവരുമൊക്കെയുണ്ട്. ഓട്ടോറിക്ഷയും കാറുമടക്കമുള്ള ചെറുവാഹനങ്ങളും ഈ പാലത്തിലൂടെ കടന്നുപോകും. പക്ഷേ പിന്നെയും വെള്ളം നിറഞ്ഞ് കൈവരികൾ പോലും മുങ്ങാൻ തുടങ്ങുമ്പോൾ ആരെങ്കിലും പാലത്തിൽ കയറാൻ വന്നാൽ നാട്ടുകാർ തന്നെ തടയുകയാണ് പതിവ്.

മടിക്കൈ പഞ്ചായത്തിൽ പുഴയുടെ മറുകരയിലുള്ള പൂത്തക്കാൽ, മുണ്ടോട്ട്, കാരാക്കോട്, തീയർപാലം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ചാളക്കടവ് വഴി പഞ്ചായത്ത് ആസ്ഥാനവും സ്കൂളും സ്ഥിതിചെയ്യുന്ന മേക്കാട്ടേക്കും തുടർന്ന് നീലേശ്വരത്തേക്കും എത്താനുള്ള എളുപ്പവഴിയാണ് ഈ വിസിബി കം ബ്രിഡ്ജ്. വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ ജലസേചനത്തിനായി വെള്ളം തടഞ്ഞുനിർത്താനും ഇത് ഏറെ ഉപകാരപ്രദമാണ്.

മഴക്കാലത്ത് പുഴയിൽ വെള്ളം കരകവിഞ്ഞ് ഈ പാലം വഴിയുള്ള ഗതാഗതം തടസപ്പെട്ടാൽ പിന്നെ അമ്പലത്തുകര-കണിച്ചിറപ്പാലം വഴിയുള്ള പ്രധാന പാതയിലൂടെ ചുറ്റിസഞ്ചരിച്ചു മാത്രമേ ഇവർക്ക് വരാനാകൂ.

1992 ൽ നിർമിച്ച വിസിബി കം ബ്രിഡ്ജിന് ഇപ്പോൾ കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
ജലസംഭരണത്തിനും പ്രയാസം നേരിടുന്നുണ്ട്. കൂടുതൽ വെള്ളം സംഭരിക്കുന്നതിനും റോഡ് ഗതാഗതത്തിനും ഉപകരിക്കുന്ന തരത്തിൽ ഒന്നുകൂടി വലുതാക്കി ഇത് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മണക്കടവിലും തൊട്ടടുത്തുള്ള ചാർത്താങ്കാലിലും കൂടുതൽ ഉയരവും വീതിയുമുള്ള പാലങ്ങളും അനുബന്ധറോഡുകളും നിർമിച്ചാൽ മടിക്കൈ പഞ്ചായത്തിനും മലയോരമേഖലയ്ക്കും ഒരു സമാന്തര ഗതാഗതമാർഗമായി വികസിപ്പിക്കാനാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

Tags : Nattuvishesham District News

Recent News

Corehub Up