ജില്ലാ പഞ്ചായത്തുകളിലെ വാർഷിക പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ബിനോയ് കുര്യൻ കളക്ടർ പി. വിഷ്ണുരാ
കണ്ണൂർ: 2025-26 വാർഷിക പദ്ധതി വിനിയോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്, പയ്യന്നൂർ നഗരസഭ എന്നിവ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. കോർപറേഷനുകളിൽ കണ്ണൂർ മൂന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് 72.29 ശതമാനം വാർഷിക പദ്ധതി വിനിയോഗിച്ചപ്പോൾ പയ്യന്നൂർ നഗരസഭ 94.70 ശതമാനം വിനിയോഗിച്ചു. കണ്ണൂർ കോർപറേഷൻ തലത്തിൽ 58.69 ശതമാനം വിനോയോഗിച്ചു.
ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ കേളകമാണ് ഒന്നാമത്. കേളകം 79.83 ശതമാനം വിനിയോഗിച്ചപ്പോൾ 79.38 ശതമാനം വിനിയോഗിച്ച കീഴല്ലൂർ രണ്ടാം സ്ഥാനത്തെത്തി. 78.71 ശതമാനം വിനിയോഗിച്ചകുന്നോത്തുപറമ്പാണ് മൂന്നാമത്. ബ്ലോക്ക് പഞ്ചായത്തുകളിൽ പേരാവൂർ ഒന്നാമതെത്തി. 70.03 ശതമാനമാണ് വിനിയോഗിച്ചത്. പയ്യന്നൂർ രണ്ടാമതും (69.17ശതമാനം) പാനൂർ മൂന്നാമതുമെത്തി (65.41ശതമാനം).
നഗരസഭകളിൽ രണ്ടാംസ്ഥാനം പാനൂരും(78.13ശതമാനം) മൂന്നാം സ്ഥാനം തളിപ്പറമ്പിനുമാണ് (73.40ശതമാനം). ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക്ക് യോഗത്തിൽ മികച്ച നേട്ടം കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പാചകവാതക വില വർധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവ കാരണം പ്രതിസന്ധി നേരിടുന്ന ജനകീയ ഹോട്ടലുകളിലെ വില വർധിപ്പിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റിയെ ജില്ലാ ആസൂത്രണ സമിതി നിയോഗിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ പി ഇന്ദിര, ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയായ ജില്ലാ കളക്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ-ചാർജ് സി.പി. സുധീഷ് എന്നിവർ പ്രസംഗിച്ചു
Tags : Nattuvishesham District news